1) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി. 7. 71. 582)

2) മുഅബ്ബദിന്റെ പുത്രി റുബ്ബീഅ്(റ) പറയുന്നു; ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങൾ ജനങ്ങളെ ചികിത്സിക്കും. അവർക്ക് വേല ചെയ്തുകൊടുക്കും. വധിക്കപ്പെട്ടവരെ യുദ്ധക്കളത്തിൽ നിന്ന് നീക്കും. മുറിവ് പറ്റിയവരെയും. മദീനയിലേക്ക്. (ബുഖാരി. 7. 71. 583)

3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന് സംഗതികളിൽ ഉണ്ട്. തേൻ കുടിക്കുക, കൊമ്പ് വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്റെ അനുയായികളോട് ചൂട് വെക്കരുതെന്ന് ഞാനിതാനിർദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)

4) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യൻ നബി(സ)യോട് പറഞ്ഞു: എന്റെ സഹോദരന്റെ വയറിന്ന് സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേൻ കുടിപ്പിക്കുക ആ മനുഷ്യൻ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേൻ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേൻ കുടിപ്പിക്കുകയെന്ന് നബി(സ) അരുളി: വീണ്ടും അയാൾ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത് സത്യം തന്നെ. നിന്റെ സഹോദരന്റെ വയറ് കളവാക്കി നീ തേൻ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന് വീണ്ടും തേൻ കൊടുത്തപ്പോൾ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)

5) ഖാലിദ്(റ) പറയുന്നു: ഞങ്ങൾ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിൽ ഗാലിബ്(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയിൽ വെച്ച് രോഗിയായി. മദീനയിൽ വന്ന സന്ദർഭത്തിലും അദ്ദേഹം രോഗിതന്നെയാണ്. ഇബ്നു അബീഅതീഖ്(റ) അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നിങ്ങൾ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത് പൊടിക്കുക. ശേഷം സൈത്തൂൺ എണ്ണ ചേർത്ത് അദ്ദേഹത്തിന്റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീർച്ചയായും ആയിശ(റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നബി(സ) അരുളി: തീർച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങൾക്കും ശമനൗഷധമാണ്. (ബുഖാരി. 7. 71. 591)

6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) കൊമ്പ് വെയ്ക്കുകയും കൊമ്പ് വെച്ചവ്യക്തിക്ക് വേതനം നൽകുകയും ചെയ്തു. അവിടുന്ന് മൂക്കിൽ മരുന്നു ഉറ്റിക്കുകയും ചെയ്യാറുണ്ട്. (ബുഖാരി. 7. 71. 595)

7) ഉമ്മുകൈസ്(റ) പറയുന്നു: നബി(സ)അരുളി: നിങ്ങൾ ഈ ഈദുൽഹിന്ദി (അകിൽ) ഉപയോഗിച്ചുകൊളളുക. അതിന് ഏഴ് തരം രോഗങ്ങൾക്ക് ശമനമുണ്ട്. ഉദ്റത്തു (തൊണ്ടയിലുണ്ടാകുന്ന ഒരുതരം രോഗം) ന്നും ഇതുകൊണ്ട് മൂക്കിൽ ഉറ്റിക്കാം. ദാത്തുൽജമ്പി (പ്ളുരസി) ഇതുകുടിക്കാൻ കൊടുക്കുകയും ചെയ്യാം. (ബുഖാരി. 7. 71. 596)

8) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)അരുളി: പൂർവ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു. ഓരോനബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു. ഈ സമുദായം ഏതാണ്? ഇതെന്റെ സമുദായമാണോ? ഇതു മൂസാ (അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. അപ്പോൾ ചക്രവാളം നിറയെ ഒരു ജനസമൂഹം നിൽക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന് ചക്രവാളത്തിലേക്ക് ചൂണ്ടിക്കൊണ്ട് ത്തിൽ പ്രവേശിക്കും. ഇത്രയുമരുളിയിട്ട് വിശദീകരിക്കാതെ നബി(സ) വീട്ടിനുളളിലേക്ക് പോയി. ജനങ്ങൾ അതിനെക്കുറിച്ചുളള ചർച്ചയിൽ മുഴുകി. അവർ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ ദൂതനെ പിൻതുടരുകയും ചെയ്തവർ. ഞങ്ങളാണ് ആ വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കിൽ ഇസ്ളാമിൽ ജനിച്ച ഞങ്ങളുടെ സന്തതികൾ. നാം അജ്ഞാനകാലത്ത് ജനിച്ചവരാണല്ലോ. നബി(സ) പുറത്തുവന്ന് അരുളി: മന്ത്രിച്ചൂതാത്തവരും ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും (ഹോമം ഇടാത്തവരും) തങ്ങളുടെ രക്ഷിതാവിൽ എല്ലാം അർപ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തിൽപെടുമോ? അതെയെന്ന് അവിടുന്ന് അരുളി. മറ്റൊരാൾ ചോദിച്ചു. ഞാൻ അവരിൽപ്പെടുമോ? നബി(സ) അരുളി: ഉക്കാശ നിന്റെ മുമ്പിൽ കടന്നുകഴിഞ്ഞു. (ബുഖാരി. 7. 71. 606)

9) അസ്മാഅ്(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്റെയടുക്കൽ കൊണ്ടു വന്നാൽ ആദ്യം അവൾക്ക് വേണ്ടി പ്രാർത്ഥിക്കും. എന്നിട്ട് തണുത്ത വെളളമെടുത്ത് അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട് തണുപ്പിക്കുവാൻ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്യും. (ബുഖാരി. 7. 71. 620)

10) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗുകാരണമുളള മരണം എല്ലാ മുസ്ലീമിനും രക്തസാക്ഷിത്വമാണ്. (ബുഖാരി. 7. 71. 628)

11) സാബിതു(റ) പറയുന്നു: ഞാൻ അനസ്(റ)ന്റെ അടുത്ത് പ്രവേശിച്ച് എനിക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അനസ്(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാൻ നിനക്ക് മന്ത്രിക്കട്ടെയോ? അതെയെന്ന് ഞാൻ പ്രത്യുത്തരം നൽകി. അപ്പോൾ അനസ്(റ) പ്രാർത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നൽകേണമേ!. . . . . . . (ബുഖാരി. 7. 71. 638)

12) ആയിശ(റ) പറയുന്നു: നബി(സ) മന്ത്രിക്കാറുണ്ട്. അവിടുന്നുപറയും: ജനങ്ങളുടെ രക്ഷിതാവേ! നീ പീഡനം ഇല്ലാതാക്കണമേ. . . . . . (ബുഖാരി. 7. 71. 640)

13) ആയിശ(റ) നിവേദനം: അല്ലാഹുവിന്റെ നാമത്തിൽ നമ്മുടെ നാഥന്റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മിൽ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി(സ) രോഗിയെ നോക്കിക്കൊണ്ട് പ്രാർത്ഥിക്കും. (ബുഖാരി. 7. 71. 642)

14) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ശകുനം ശരിയല്ല. ഏറ്റവും ഉത്തമമായ ശുഭലക്ഷണം ഫഅ്ലാണ്. ഫഅ്ല് എന്താണെന്ന് അനുചരന്മാർ ചോദിച്ചപ്പോൾ നബി(സ) അരുളി: നിങ്ങളിലൊരാൾ ഒരുകാര്യത്തിന് പുറപ്പെടുമ്പോൾ കേൾക്കുന്ന നല്ല വാക്ക് തന്നെ. (ബുഖാരി. 7. 71. 650)

15) അനസ്(റ) പറയുന്നു: നബി(സ)അരുളി: ശകുനത്തിലുളളവിശ്വാസം ശരിയല്ല. എന്നാൽ നല്ല വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തും. (ബുഖാരി. 7. 71. 652)

16) അബൂഹുറൈറ(റ) പറയുന്നു: ഹൂദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾക്കിടയിൽ ഉണ്ടായ ഒരു തർക്കത്തിൽ നബി(സ) വിധി പറഞ്ഞു: അവർ ശണ്ഠയായപ്പോൾ ഒരുത്തി മറ്റവളെ കല്ലെടുത്തെറിഞ്ഞു. അതു ഗർഭിണിയായ അവളുടെ വയറ്റിനു തട്ടി. ഗർഭത്തിലിരിക്കുന്ന അവളുടെ ശിശുവിനെ അങ്ങിനെ മറ്റവൾ വധിച്ചുകളഞ്ഞു. നബി(സ)യുടെ മുന്നിൽ ആവലാതിയുമായി അവൾ വന്നു. ഒരു അടിമയെ അല്ലെങ്കിൽ ഒരു അടിമസ്ത്രീയെ നഷ്ടപരിഹാരമായി നൽകുവാൻ നബി(സ) കൽപ്പിച്ചു. നഷ്ടപരിഹാരം നൽകേണ്ട സ്ത്രീയുടെ രക്ഷിതാവ് പറഞ്ഞു: പ്രവാചകരേ! തിന്നുകയും കുടിക്കുകയും സംസാരിക്കുകയും മാത്രമല്ല ശബ്ദിക്കുകപോലും ചെയ്തിട്ടില്ലാത്തഒരുകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഞാനങ്ങനെയാണുത്തരവാദിയാകുക? അത്തരം നടപടികൾ പരിഗണിച്ച് ശിക്ഷിക്കുവാൻ പാടില്ല. നബി(സ) അരുളി: ഇവൻ പ്രശ്നം വെയ്ക്കുന്നവരുടെ കൂട്ടത്തിൽപ്പെട്ടവനാണെന്ന് തോന്നുന്നു. (ബുഖാരി. 7. 71. 654)

17) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങൾ മഹാപാപങ്ങൾ വർജ്ജിക്കുവിൻ, അല്ലാഹുവിൽ പങ്കു ചേർക്കലും സിഹ്റ് ചെയ്യലും. (ബുഖാരി. 7. 71. 659)

18) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മലയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എങ്കിൽ അവന്റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതിൽ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താൽ ശാശ്വതനായി നരകത്തിൽ വെച്ച് വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാൾ ആത്മഹത്യ ചെയ്താൽ ശാശ്വതനായി നരകത്തിൽ വെച്ച് കത്തി കയ്യിൽ പിടിച്ച് അവൻ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി. 7. 71. 670)

19) സുഹ്രി(റ) പറയുന്നു: മുസ്ലിംകൾ ഒട്ടകത്തിന്റെ മൂത്രം കൊണ്ട് ചികിത്സിക്കാറുണ്ട്. പെൺകഴുതയുടെ പാലിനെ സംബന്ധിച്ച് നബി(സ)അതിന്റെ മാംസം വിരോധിച്ചതായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ പാലിനെ സംബന്ധിച്ച് കൽപനയോ വിരോധമോ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ മൃഗങ്ങളുടെ പിത്തകോശത്തെ സംബന്ധിച്ച് നബി(സ) അതിന്റെ മാംസം വിരോധിച്ചത് നമുക്ക് ലഭിച്ചിട്ടുണ്ട്. നബി(സ) അരുളി: കോമ്പല്ലുളളവന്യമൃഗങ്ങൾ നിഷിദ്ധമാണ്. (ബുഖാരി. 7. 71. 672)