1) ഇബ്നുഉമർ(റ) നിവേദനം: നബി(സ) ഒരു മുസ്ളിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കിൽ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവൻ രാത്രി താമസിക്കുകയില്ല. (ബുഖാരി. 4. 51. 1)

2) ജുവൈരിയ(റ) യുടെ സഹോദരൻ അംറ്(റ) പറയുന്നു. നബി(സ) മരിക്കുമ്പോൾ ഒരു അടിമയോ ദിർഹമോ ദിനാറോ ഒരു അടിമസ്ത്രീയോ മറ്റു വല്ല സാധനമോ വിട്ടുപോയിരുന്നില്ല. ഒരു കോവർ കഴുതയും തന്റെ ആയുധവും ഒരു ഭൂമിയും മാത്രമാണ് നബി(സ) ക്കുണ്ടായിരുന്നത്. (ബുഖാരി. 4. 51. 2)

3) അബ്ദുല്ല ബിൻ അബി ഔഫ(റ) നിവേദനം: നബി(സ) എന്തെങ്കിലും വസ്വിയത്ത് ചെയ്തിരുന്നോ എന്ന് ത്വൽഹ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് അബ്ദുല്ല(റ) മറുപടി പറഞ്ഞു. മനുഷ്യനോട് വസ്വിയ്യത്ത് ചെയ്യാൻ പിന്നീടെന്തുകൊണ്ടാണ് നബി(സ) കൽപ്പിച്ചത്? അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് കൊണ്ട് അവിടുന്ന് വസ്വിയ്യത്തു ചെയ്തു. (ബുഖാരി. 4. 51. 3)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ജനങ്ങൾ 1/4 ഭാഗത്തിലേക്ക് ചുരുക്കുന്നതാണ് നല്ലത്. കാരണം 1/3 ഭാഗത്തെക്കുറിച്ച് നബി(സ) പറഞ്ഞത് അതു കൂടുതലാണ് എന്നാണ്. (ബുഖാരി. 4. 51. 6)

5) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ആദ്യകാലത്ത് ധനം ആൺകുട്ടിക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കൾക്കും ശേഷം വസ്വിയത്തിൽ ദുർബ്ബലമാക്കൽ ഉദ്ദേശിച്ചതു അല്ലാഹു ദുർബ്ബലമാക്കി. അങ്ങനെ പുരുഷന് സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കൾക്ക് 1/6 വീതവും ഭാര്യക്ക് 1/8, 1/4, ഭർത്താവിന് 1/2, 1/4 ഓഹരികളും നിശ്ചയിച്ചു. (ബുഖാരി. 4. 51. 10)

6) അബൂഹുറൈറ(റ) നിവേദനം: ഒരാൾ നബി(സ) യോടു ചോദിച്ചു. പ്രവാചകരേ! ഏത് ദാനധർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക. ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക. ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക. ദാരിദ്യ്രത്തെക്കുറിച്ച് നീ ഭയപ്പെടുക എന്നീ പരിതസ്ഥിതിയിൽ നീ നൽകുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിരിപ്പിക്കരുത്. ജീവൻ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാൽ ഇന്നവന്നിത്ര കൊടുക്കണം എന്നെല്ലാം നീ പറയാൻ തുടങ്ങും. എന്നാൽ അതു മറ്റൊരുവന്റെ സ്വത്തായി മാറിയിരിക്കുന്നു. (ബുഖാരി. 4. 51. 11)

7) അബൂഹുറൈറ(റ) നിവേദനം: നിന്റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോൾ നബി(സ) ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങൾ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കുവീൻ. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാൻ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അൽപം പോലും നിങ്ങളെ രക്ഷിക്കാൻ എനിക്ക് കഴിയുകയില്ല. അബ്ദുൽ മുത്ത്വലിബിന്റെ പുത്രൻ അബ്ബാസേ! അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ഒന്നും തന്നെ തടുക്കുവാൻ എനിക്ക് സാധ്യമല്ല. പ്രവാചകന്റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് യാതൊന്നും തന്നെ തടുക്കുവാൻ എനിക്ക് സാധ്യമല്ല. മുഹമ്മദിന്റെ പുത്രി ഫാത്തിമാ! എന്റെ ധനത്തിൽ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് യാതൊന്നും തന്നെ നിന്നിൽ നിന്ന് തടുക്കുവാൻ സാധ്യമല്ല. (ബുഖാരി. 4. 51. 16)

8) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബനു ഉബാദയുടെ മാതാവ് മരണപ്പെട്ടപ്പോൾ അദ്ദേഹം വിദൂരത്തായിരുന്നു. നബി(സ)യോട് അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. ഞാൻ അവരുടെ സദസ്സിൽ ഇല്ലാത്ത സന്ദർഭം. ഇനി ഞാൻ അവർക്കുവേണ്ടി ദാനം ചെയ്താൽ അവർക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുമോ? നബി(സ) അരുളി: അദ്ദേഹം പറഞ്ഞു. താങ്കളെ സാക്ഷി നിറുത്തി മഹ്റാഫിലെ എന്റെ തോട്ടം അവർക്ക് വേണ്ടി ഞാൻ ദാനം ചെയ്യുന്നു. (ബുഖാരി. 4. 51. 19)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ചില ആളുകൾ ഈ ആയത്തു ദുർബ്ബലമാക്കപ്പെട്ടതാണെന്ന് വാദിക്കുന്നു. അല്ലാഹു സത്യം! ഇതു ദുർബ്ബലമാക്കപ്പെട്ട ആയത്തല്ല. എന്നാൽ ജനങ്ങൾ നിസ്സാരമാക്കിത്തള്ളിയ ആയത്താണ്. രണ്ടുതരം ബന്ധുക്കൾ ഉണ്ട്. ഒന്ന് അനന്തരം എടുക്കുന്നവൻ. അവരാണ് ഹാജരാകുന്നതുവരെ തീറ്റിക്കേണ്ടത്. മറ്റൊന്ന് അനന്തരവകാശം എടുക്കാത്തവർ. അവരാണ് ഹാജരാകുന്നവരോട് നല്ല വാക്ക് പറയേണ്ടത് നിനക്ക് യാതൊന്നുമില്ലെന്ന് അവൻ പറയണം. (ബുഖാരി. 4. 51. 21)

10) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബ്നു ഉബാദ(റ) പറയുന്നു. എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് നേർച്ചയുണ്ടായിരുന്നു. അതു ഞാൻ നിർവ്വഹിക്കുന്നതിനെക്കുറിച്ച് നബി(സ)യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവർക്ക് വേണ്ടി അതു വീട്ടുക. (ബുഖാരി. 4. 51. 23)

11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഏഴ് മഹാപാപങ്ങളെ വർജ്ജിക്കുവീൻ. അനുചരന്മാർ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവിൽ പങ്കു ചേർക്കൽ, മാരണം, നിരപരാധിയെ വധിക്കൽ, പലിശ തിന്നൽ, അനാഥയുടെ ധനം ഭക്ഷിക്കൽ, യുദ്ധത്തിൽ പിന്തിരിഞ്ഞോടൽ, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരിൽ അപരാധം പറയൽ എന്നിവയാണവ. (ബുഖാരി. 4. 51. 28)

12) അനസ്(റ) നിവേദനം: നബി(സ) മദീനയിൽ വന്നപ്പോൾ നബി(സ)ക്ക് ഭൃത്യന്മാർ ഉണ്ടായിരുന്നില്ല. അപ്പോൾ അബൂത്വൽഹ(റ) എന്റെ കൈ പിടിച്ച് നബി(സ)യുടെ സന്നിദ്ധിയിൽ വന്നു പറഞ്ഞു. പ്രവാചകരേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അവൻ നിങ്ങൾക്ക് സേവനം ചെയ്യട്ടെ. അനസ്(റ) പറയുന്നു. അങ്ങനെ യാത്രയിലും സ്വദേശത്തും ഞാൻ നബി(സ)ക്ക് സേവനം ചെയ്തു. ഞാൻ പ്രവർത്തിച്ച ഏതെങ്കിലും ഒരു പ്രവർത്തിയെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു എന്ന് നബി(സ) ചോദിച്ചിട്ടില്ല. ഞാൻ പ്രവർത്തിക്കാതിരുന്നതിനെ സംബന്ധിച്ച് നീ എന്തുകൊണ്ട് ആ ജോലി ചെയ്തില്ല എന്നു പ്രസ്താവിച്ചിട്ടില്ല. (ബുഖാരി. 4. 51. 29)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനന്തരാവകാശികൾക്ക് ദിർഹമോ ദിനാറോ ഓഹരി വെക്കാനുണ്ടാവുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും എന്റെ ഉദ്യോഗസ്ഥന്മാരുടെ ചിലവും കഴിച്ച് ബാക്കിയുള്ളത് ജനങ്ങൾക്ക് പൊതു സ്വത്തായി ചിലവ് ചെയ്യാനുള്ളതാണ്. (ബുഖാരി. 4. 51. 37)