"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 158:
ബ് എന്ന വ്യഞ്ജനത്തെ ഇംഗ്ലീഷില്‍ "ബി' എന്നാണു പറയുക നാം
നാം എല്ലാറ്റിലും ഒന്നുപോലെ ക, സ, ബ എന്ന് ‘അ' ചേര്‍ത്തു പറകയാല്‍ വ്യവസ്ഥ ഉണ്ട്. കെ, എസ്സ്, ബി എന്നിവ ഇംഗ്ലീഷില്‍ അതാതു വര്‍ണ്ണങ്ങളുടെ പേരാണ്. നമുക്ക് ഇന്ന അക്ഷരം എന്ന് ഒരു പേരാക്കിപ്പറയേണ്ടിവരുമ്പോള്‍ അവിടെയും നാം ‘അ' എന്ന സ്വരവും ‘കാരം' എന്ന പ്രത്യയവും ചേര്‍ത്ത് കകാരം, സകാരം, ബകാരം എന്ന് ഏകരൂപമായിപ്പറയുന്നു. നാം അക്ഷരങ്ങളെ എഴുതുന്നതു കൊണ്ട് സ്പെല്ലിംഗ് (spelling) എന്ന് ഇംഗ്ലീഷില്‍ പറയുന്ന വര്‍ണ്ണനിയമക്ലേശം നമ്മുടെ ഭാഷകളില്‍ ഇല്ല.
എഴുത്തില്‍ അക്ഷരം പ്രധാനവും, അക്ഷരത്തില്‍ സ്വരം പ്രധാനവും ആകയാല്‍ ലിപിയിലും സ്വരത്തിന് പ്രാധാന്യം കൊടുക്കണം എന്ന് നമുക്ക് തോന്നിയേക്കാം; എന്നാല്‍ അത് നേരേമറിച്ചാണ്. ജഡമായ ശരീരത്തെ വ്യാപരിപ്പിക്കുന്നത് ജീവനാണ്; എന്നാല്‍ മൂര്‍ത്തമായിട്ടു നാം കാണുന്നത് ശരീരമാകുന്നു. ‘ചേഷ്ടയില്ലാതായാല്‍ ശരീരത്തില്‍നിന്നും ജീവന്‍ വേര്‍പെട്ടുപോയി' എന്ന് നാം ഊഹിക്കുന്നതേ ഉള്ളു; ‘ജീവന്‍ ഇന്ന ഇടത്ത് ഇരിക്കുന്നു' എന്ന് ആരും കാണുന്നില്ല. ഇതുപോലെ കാഴ്ചയില്‍ പ്രാധാന്യം വ്യഞ്ജനത്തിനാകയാല്‍ ലിപിവിന്യാസത്തില്‍ വ്യഞ്ജനത്തെ പ്രധാനമാക്കി സ്വരങ്ങളെ അതില്‍ അന്തര്‍ഭവിച്ചിട്ടുള്ളതായി കല്പിക്കുകയാണ് പതിവ്. ഈ യുക്തിപ്രകാരം തമിഴര്‍ വ്യഞ്ജനത്തിന് ‘മെയ്' എന്നും, സ്വരത്തിന് ‘ഉയിര്‍' എന്നും പേരുകള്‍ കൊടുത്തിരിക്കുന്നു. ‘ക' എന്ന ലിപിയില്‍ പ്രധാനമായിക്കാണുന്നത് ‘ക്' എന്ന വ്യഞ്ജനം ആണെങ്കിലും അതില്‍ അകാരം അന്തര്‍ഭവിച്ചിട്ടുണ്ട്. അകാരത്തിന്റെ ദീര്‍ഘമാണെങ്കില്‍ ‘കാ' എന്ന് ദീര്‍ഘചിഹ്നം കൂട്ടിച്ചേര്‍ക്കുന്നു. ഇകാരമാണെങ്കില്‍ ‘കി' എന്ന് മുകളില്‍ ‘വള്ളി' എന്നി പറയുന്ന ‘ ി ' ചിഹ്നം ചേര്‍ക്കണം; ഉകാരമായാല്‍ ‘കു' എന്ന് താഴെ ഒരു കുനിപ്പ്; എകാരമായാല്‍ ‘കെ' എന്ന് ഇടത്തുപുറത്തു പുള്ളി- ‘െ' എന്ന ചിഹ്നം- ഇത്യാദി. വ്യഞ്ജനങ്ങളിലും സംസ്കൃതമധ്യമങ്ങള്‍ സ്വരാംശം ചേര്‍ന്നവയാകയാല്‍ അതുകളെയും അടയാളങ്ങളെക്കൊണ്ടു കുറിക്കുക നടപ്പായി. (യ ര ല വ).
ക്‌യ= ക്യ; ക്‌ര= ക്ര; ക്‌ല= ക്ല; ക്‌വ= ക്വ; ര്ക= ര്‍ക.
ലിപിയില്‍ സ്വരം അപ്രധാനമായിപ്പോയതുകൊണ്ട് വ്യഞ്ജനത്തില്‍ സ്വരം ചേര്‍ന്നാല്‍ അതിനെ ‘കൂട്ടക്ഷരം' എന്നു പറയാറില്ല. ‘ക' എന്നതു ക്+അ ആണെങ്കിലും അത് ഒരു കൂട്ടക്ഷരം അല്ല. ക്ല, ക്ഷ, സ്മ, ശ്ര ഇത്യാദി വ്യഞ്ജനയോഗങ്ങളെ മാത്രമേ കൂട്ടക്ഷരം എന്നു പറയാറുള്ളു.
എഴുത്തച്ഛന്റെ കാലംവരെ മലയാളികള്‍ വട്ടെഴുത്താണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്തകാലം വരെ മലയാളദേശത്തില്‍ ഈ എഴുത്തിന് പ്രചാരം ഉണ്ടായിരുന്നു. ഇന്നും ചില പുരാതനങ്ങളായ പ്രമാണങ്ങളും മറ്റും ഈ അക്ഷരത്തില്‍ എഴുതിയതായിട്ട് ഗൃഹസ്ഥന്മാരുടെ ആധാരപ്പെട്ടികളില്‍ കാണും. വട്ടെഴുത്ത് തമിഴരുടെ അക്ഷരമാലയായിരുന്നതിനാല്‍ അതില്‍ തമിഴക്ഷരങ്ങള്‍ മാത്രമേ ഉള്ളു; സംസ്കൃതാക്ഷരങ്ങള്‍ക്ക് ലിപികള്‍ ഏര്‍പ്പെട്ടിട്ടില്ല. ശാസനങ്ങളിലും മറ്റും ആവശ്യപ്പെട്ടാല്‍ ഇത്യാദികള്‍ തമിഴ് ഗ്രന്ഥാക്ഷരത്തില്‍ നിന്നും കടംവാങ്ങി ഉപയോഗിച്ചു കാണും. ഈ ന്യൂനത പരിഹരിക്കുവാന്‍ വേണ്ടിയാണ് എഴുത്തച്ഛന്‍ ഗ്രന്ഥാക്ഷരങ്ങളെ എടുത്ത് തലയും വാലും മുറിച്ച് മേനിയാക്കി മലയാളത്തില്‍ ഇപ്പോള്‍ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്. എന്നാല്‍ ‘മലയാളാക്ഷരമാല എഴുത്തച്ഛന്‍ നിര്‍മ്മിച്ചു' എന്നും പറവാന്‍ തരമില്ല; തുളുക്കാരും ഈ അക്ഷരമാലതന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ‘തുളുമലയാളം അക്ഷരമാല' എന്നും നമ്മുടെ അക്ഷരമാലയ്ക്കു പേര്‍ ഉണ്ടായിരുന്നു.
അക്ഷരമാലയുടെ സംഗതിയില്‍ തമിഴും സംസ്കൃതവും തമ്മില്‍ യോജിക്കുന്നില്ലെന്നു പറഞ്ഞുവല്ലോ. അത് താഴെ പറയുംപ്രകാരം ആകുന്നു: സ്വരങ്ങളില്‍ ‘ഋ' എന്ന രണ്ടെണ്ണവും ‘സ്പര്‍ശം' എന്നു പറയുന്ന വര്‍ഗ്ഗാക്ഷരങ്ങളില്‍ അതിഖരം, മൃദു, ഘോഷം എന്ന് നടുവിലെ മൂന്നക്ഷരങ്ങളും ഊഷ്മാക്കളും, ‘ഘോഷി' എന്നു പേരിട്ട ഹകാരവും തമിഴില്‍ ഇല്ല. അനുനാസികങ്ങളില്‍ എന്ന ഒന്നും മധ്യമങ്ങളില്‍ റ, ള, ഴ എന്ന മൂന്നെണ്ണവും തമിഴില്‍ അധികം ഉണ്ട്. മലയാളത്തിലാകട്ടെ, തമിഴിലും സംസ്കൃതത്തിലും ഉള്ള എല്ലാ അക്ഷരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്കൃതപദങ്ങളെ ശരിയായി എഴുതുവാന്‍ വേണ്ടി സംസ്കൃതാക്ഷരമാലയെ സ്വീകരിച്ച് അതില്‍ തമിഴിനു പ്രത്യേകം ഉള്ള നാലക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു സൃഷ്ടിച്ചതാണ് മലയാളാക്ഷരമാല. തമിഴില്‍ അക്ഷരദാരിദ്ര്യം ഉണ്ടെന്നു പറഞ്ഞുവല്ലോ. എന്നാല്‍ അത് നാം ശങ്കിക്കുന്നിടത്തോളം ഇല്ല. വാസ്തവത്തില്‍ തമിഴിനുള്ളത് ലിപിദാരിദ്ര്യമാണ്; ധ്വനിദാരിദ്ര്യമല്ല. ഈ സംഗതി സ്ഥാപിക്കുവാന്‍ പുറപ്പെടുംമുന്‍പ് വര്‍ണ്ണങ്ങളുടെ ഉല്‍പത്തിസ്വരൂപം, അന്യോന്യഭേദം ഇത്യാദികളെക്കുറിച്ച് അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗം; അതില്‍ സ്വരങ്ങള്‍ക്ക് ഹ്രസ്വദീര്‍ഘങ്ങള്‍, സമാനാക്ഷരസന്ധ്യക്ഷരങ്ങള്‍ എന്ന് രണ്ടുവിധം അവാന്തരവിഭാഗം; സ്പര്‍ശങ്ങള്‍ക്ക് പിന്നെയും ഖര-അതിഖര- മൃദു-ഘോഷ-അനുനാസികങ്ങല്‍ എന്ന് ഉള്‍പ്പിരിവ്. ഇങ്ങനെ അക്ഷരമാലാപട്ടികയില്‍ കാണിച്ച തരംതിരിപ്പിനെല്ലാം അടിസ്ഥാനമെന്ത്?
ശ്വാസകോശങ്ങളില്‍നിന്നും പുറപ്പെടുന്ന നിശ്ശ്വാസവായു ‘Golttis' എന്നു പറയുന്ന കണ്ഠരന്ധ്രത്തില്‍ പ്രവേശിച്ച് അവിടെനിന്നും കണ്ഠം, താലു മുതലായ മുഖോദരസ്ഥാനങ്ങളില്‍ തട്ടി വെളിയിലേക്കു പുറപ്പെടുന്നതാണ് വര്‍ണ്ണാത്മകമായ ധ്വനി. അതാതു സ്ഥാനങ്ങളില്‍ തട്ടുമ്പോള്‍ നാവിന്റെ ചേഷ്ടകള്‍കൊണ്ടും ഈ ധ്വനി ഭേദപ്പെടും. വര്‍ണ്ണങ്ങള്‍ക്ക് പലമാതിരി ശ്രുതി വരുന്നത് അഞ്ചുവക കാരണങ്ങളാല്‍ ആകുന്നു:
(1) അനുപ്രദാനം (ആഭ്യന്തരപ്രയത്നം = Emission): ഇതിന് ശ്വാസത്തെ വെളിയിലേക്കു വിടുന്നതിന്റെ മാതിരിഭേദം എന്നര്‍ത്ഥം. ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങള്‍ ഇതുകളില്‍ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. തടയാതെ വിടുന്നത് അസ്പൃഷ്ടം; അല്പം തടയുന്നത് ഈഷല്‍സ്പൃഷ്ടം. ഇങ്ങനെ നാലുവിധം അനുപ്രദാനം. സ്വരങ്ങളുടെ അനുപ്രദാനം അസ്പൃഷ്ടമാണ്; അതുകളെ ഉച്ചരിക്കുമ്പോള്‍ വായുവിനെ ഒട്ടും തടയുന്നില്ല. നാവിന്റെ അഗ്രോപാഗ്രമധ്യമൂലപാര്‍ശ്വങ്ങള്‍ എന്ന കരണങ്ങളില്‍ ഒന്നുകൊണ്ട് കണ്ഠതാലുമൂര്‍ദ്ധദന്തോഷ്ഠങ്ങള്‍ എന്ന സ്ഥാനങ്ങളില്‍ ഒന്നു തൊടുന്നുണ്ടെങ്കിലും സ്വരോച്ചാരണത്തില്‍ വായുവിന്റെ നിര്‍ഗ്ഗമനത്തെ ഒട്ടും തടയുന്നില്ല. നേരേമറിച്ച് വര്‍ഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുമ്പോള്‍ കണ്ഠാദിസ്ഥാനങ്ങളില്‍ ജിഹ്വാഗ്രാദികരണങ്ങളുടെ ബലമായ സ്പര്‍ശംകൊണ്ട്് വായു നിശ്ശേഷം തടയുന്നു. തടസ്സം നീക്കുമ്പോള്‍ ഉണ്ടാകുന്ന ധ്വനിയാണ് ട്ടക' മുതല്‍ ‘മ' വരെ ഉള്ള വര്‍ണ്ണങ്ങള്‍. ഈ വര്‍ണ്ണങ്ങള്‍ക്കു സ്പര്‍ശാധിക്യമുള്ളതുകൊണ്ടാണ് ‘സ്പര്‍ശം' എന്നു പേര്‍ വന്നതും. ശ - ഷ - സ എന്ന ഊഷ്മാക്കള്‍ക്കും ഹ എന്ന ഘോഷിക്കും നേമസ്പൃഷ്ടം അനുപ്രദാനം; ഇവയെ ഉച്ചരിക്കുമ്പോള്‍ സ്ഥാനങ്ങളില്‍ കരണങ്ങള്‍ക്കു പകുതിയോളം സ്പര്‍ശം ഉണ്ട്. യ-വ-ര-ല-ഴ-റ-ള എന്ന മധ്യമങ്ങള്‍ക്ക് ഈഷല്‍സ്പൃഷ്ടം അനുപ്രദാനം; ഇവയില്‍ സ്പര്‍ശം സ്വല്പമേ ഉള്ളു. സ്പര്‍ശം കൂടുന്നിടത്തോളം തടസ്സം കൂടും; തടസ്സം കൂടുന്നിടത്തോളം ശ്വാസം വെളിയില്‍ പുറപ്പെടായ്കയാല്‍ വര്‍ണ്ണത്തെ തനിയേ ഉച്ചരിക്കുവാനുള്ള സൗകര്യം കുറയും. ഒട്ടും സ്പര്‍ശമില്ലായ്കയാല്‍ സ്വരങ്ങളെ തനിയേ ഉച്ചരിക്കാം. സ്പര്‍ശം ബലമാകയാല്‍ വര്‍ഗ്ഗാക്ഷരങ്ങളെ സ്വരസഹായത്തോടുകൂടിയേ ഉച്ചരിക്കുവാന്‍ സാധിക്കുകയുള്ളു. സ്പര്‍ശം കുറയുന്നതിനാല്‍ മധ്യമങ്ങളെ സ്വരം ചേര്‍ക്കാതെയും ഒരുവിധം ഉച്ചരിക്കാം; അതിനാല്‍ത്തന്നെയാണ് യ - വ - ര - ല - ഴ - റ - ള - കള്‍ക്ക് ‘മധ്യമം' എന്നുപേര്‍ കൊടുത്തതും; സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേനില്‍ക്കുന്നത് ‘മധ്യമം' എന്ന് അര്‍ത്ഥയോജന. ഇംഗ്ലീഷില്‍ ഇവയ്ക്ക് Semi vowels (അര്‍ധസ്വരം) എന്നുപേര്‍ ചെയ്തിരിക്കുന്നു. ഊഷ്മഘോഷികള്‍ നേമസ്പൃഷ്ടങ്ങളാകയാല്‍ അതുകള്‍ക്ക് പാതി വ്യഞ്ജനധര്‍മ്മവും പാതിസ്വരധര്‍മ്മവും; വര്‍ഗ്ഗാക്ഷരങ്ങളെക്കാള്‍ അധികം അതുകള്‍ സ്വയം ഉച്ചാരണത്തെ സഹിക്കുന്നു.
സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗത്തിന്റെയും വ്യഞ്ജനങ്ങള്‍ക്ക് സ്പര്‍ശം, മധ്യമം, ഊഷ്മഘോഷികള്‍ എന്ന അവാന്തരവിഭാഗത്തിന്റെയും യുക്തി ഇതുകൊണ്ട് സ്പഷ്ടമായി.
(2) കരണവിഭ്രമം അല്ലെങ്കില്‍ ബാഹ്യപ്രയത്നം: കരണം എന്നാല്‍ ഉപകരണം; ധ്വനി പുറപ്പെടുവിക്കുന്നതില്‍ ഉപകരിക്കുന്ന അവയവം അതായത് നാവ്; അതിന്റെ വിഭ്രമം (ചേഷ്ടാവിശേഷം); നാവുകൊണ്ട് കണ്ഠരന്ധ്രത്തെ അടയ്ക്കുകയും തുറക്കുകയും എന്നു താല്‍പര്യം കണ്ഠരന്ധ്രം തുറന്ന് ഉച്ചരിച്ചാല്‍ ധ്വനി ഒന്നോടെ ഝടിതിയായിട്ടു വെളിയിലേക്കു പോരും; അപ്പോള്‍ ഉണ്ടാകുന്ന ഒച്ച ഒരു മയമില്ലാതെ പരുപരുത്തിരിക്കും. കണ്ഠരന്ധ്രം ചുരുക്കി ദ്വാരം ചെറുതാക്കിവിട്ടാല്‍ ധ്വനി അടഞ്ഞ് ഉള്ളില്‍ മുഴങ്ങി അല്പമായിട്ടു മുറയ്ക്കു പുറപ്പെടും. ആദ്യം പറഞ്ഞവിധത്തിലായാല്‍ ധ്വനി ശ്വാസരൂപം; രണ്ടാമത്തേതില്‍ നാദരൂപം. വര്‍ഗ്ഗങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണങ്ങളും ഊഷ്മാക്കളും ശ്വാസികള്‍; ശേഷമെല്ലാം, അതായത്, വര്‍ഗ്ഗാക്ഷരങ്ങളില്‍ 3, 4, 5 വര്‍ണ്ണങ്ങളും സ്വരങ്ങളും മധ്യമങ്ങളും നാദികള്‍. ‘ഘോഷി' എന്നു പേരിട്ട ഹകാരത്തിനു ശ്വാസവും നാദവും കലര്‍ന്ന ധ്വനി എന്നാണ് പ്രാതിശാഖ്യകാരന്മാരുടെ മതം. ഇതില്‍ പല പക്ഷഭേദങ്ങളും ഉണ്ട്. ശ്വാസനാദഭേദത്തിനു കാരണം കണ്ഠരന്ധ്രം അടയ്ക്കുകയും തുറക്കുകയും ആകയാല്‍ ബാഹ്യപ്രയത്നം (കരണവിഭ്രമം) എന്ന ഈ ധ്വനിഭേദോപാധിയെ വിവാരം, സംവാരം എന്നും ശ്വാസം, നാദം എന്നും രണ്ടായിപ്പിരിക്കാം.
(3) സംസര്‍ഗ്ഗം: സംസര്‍ഗ്ഗം എന്നാല്‍ ഒരു ധ്വനിയില്‍ മറ്റൊരു ധ്വനികൂടി അരച്ചുചേര്‍ക്കുക; ചെമ്പും ഈയവും ചേര്‍ത്തുരുക്കി വെങ്കലം ഉണ്ടാക്കുന്നതുപോലെ രണ്ടു വര്‍ണ്ണങ്ങളെ വേര്‍തിരിച്ചറിക വയ്യാത്തമട്ടില്‍ കൂട്ടിയോജിപ്പിക്കുന്നതു സംസര്‍ഗ്ഗം. സംസര്‍ഗ്ഗത്തിന് ഉപയോഗിക്കുന്ന വര്‍ണ്ണം പ്രായേണ ‘ഘോഷി' എന്നു പറഞ്ഞ ഹകാരമാണ്. ഹകാരസംസര്‍ഗ്ഗംകൊണ്ടു വര്‍ഗ്ഗപ്രഥമമായ ഖരം അതിഖരമായും തൃതീയമായ മൃദു ഘോഷമായും ചമയുന്നു:
വര്‍ഗ്ഗപ്രഥമവും
}
ഹകാരവും
:
ക്+ഹ= ഖ
ട്+ഹ= ഠ
പ്+ഹ= ഫ
വര്‍ഗ്ഗതൃതീയവും
}
ഹകാരവും
:
ഗ്+ഹ= ഘ
ഡ്+ഹ= ഢ
ബ്+ഹ= ഭ
ഖരത്തെ അതിഖരമാക്കുന്നതു ഘോഷിയല്ല; പൊരുത്തപ്രകാരം ച്ശ= ഛ; ട്ഷ= ഠ ഇത്യാദിയാണെന്ന് ഒരു പക്ഷമുണ്ട്. ഹകാരത്തിനു ശ്വാസവും നാദവും രണ്ടും ഉണ്ടെന്നു കല്പിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്. ഖരത്തില്‍ ചേരുമ്പോള്‍ ഹകാരം ശ്വാസി; മൃദുവില്‍ ചേരുമ്പോള്‍ നാദി എന്നു കല്പിച്ചാല്‍ രണ്ടു വകകളിലും ചേരുന്നത് ഹകാരംതന്നെ എന്ന് അംഗീകരിക്കാം. നവീനപക്ഷത്തില്‍ സംസര്‍ഗ്ഗം ചെയ്യുന്നിടത്തെല്ലാം ഹകാരംതന്നെയാണ് രണ്ടാമത്തെ വ്യഞ്ജനം.
ശ്വാസിയായ വര്‍ഗ്ഗപ്രഥമം ഖരം; അതില്‍ ശ്വാസിയായ ഹകാരം ചേരുമ്പോള്‍ ഉണ്ടാകുന്ന വര്‍ഗ്ഗദ്വിതീയം അതിഖരമായിത്തീരുന്നു. നാദിയായ വര്‍ഗ്ഗദ്വിതീയം മൃദു; അതില്‍ നാദിയായ ഹകാരം ചേരുമ്പോള്‍ നാദാധിക്യത്താല്‍ ഘോഷം (മുഴക്കം) ഉണ്ടാകുന്നതുകൊണ്ടു വര്‍ഗ്ഗചതുര്‍ത്ഥത്തിന് ‘ഘോഷം' എന്നുപേര്‍ സിദ്ധിച്ചു. സംസര്‍ഗ്ഗമുള്ള വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണത്തില്‍ ബലം അധികം വേണ്ടിവരുന്നതിനാല്‍ സംസൃഷ്ടവര്‍ണ്ണങ്ങളായ വര്‍ഗ്ഗദ്വിതീയചതുര്‍ത്ഥങ്ങളെ ‘മഹാപ്രാണങ്ങള്‍' എന്നു പറയുമാറുണ്ട്; സംസര്‍ഗ്ഗമില്ലാത്തവ അല്പപ്രാണങ്ങള്‍; ഖരം അല്പപ്രാണം; അതിഖരം അതിന്റെ മഹാപ്രാണം. മൃദു അല്പപ്രാണം; ഘോഷം അതിന്റെ മഹാപ്രാണം. സംസര്‍ഗ്ഗം സ്വരങ്ങളിലും ഉണ്ട്:
അ+ഇ= എ അ+ഉ= ഒ
അ+എ= ഐ അ+ഒ= ഔ
എന്നാല്‍ എ, ഒ-കളില്‍ ഉള്ള ചേരുവ (സംസര്‍ഗ്ഗം) സംസ്കൃതത്തിലെപ്പോലെ ഭാഷയില്‍ അത്ര സ്ഫുടമല്ല. സംസ്കൃതത്തില്‍ ഉപ+ഇന്ദ്രഃ= ഉപേന്ദ്രഃ; ഗംഗാ+ഉദകം= ഗംഗോദകം ഇത്യാദി സന്ധികളില്‍ സംസര്‍ഗ്ഗം സ്പഷ്ടമാകുമ്പോലെ ഭാഷയില്‍ സ്പഷ്ടമായി കാണ്മാന്‍ മാര്‍ഗ്ഗം ഇല്ല. സംസര്‍ഗ്ഗത്തിന്റെ ശൈഥില്യത്താല്‍ത്തന്നെയാണ് സംസ്കൃതത്തില്‍ ഏ, ഓ-കള്‍ക്കു ഹ്രസ്വമില്ലാതെപോയതും; ഭാഷയിലാകട്ടെ, സംസര്‍ഗ്ഗദാര്‍ഢ്യത്താല്‍ ഇതുകളെ ഒറ്റയക്ഷരങ്ങളായിത്തന്നെ ഗണിക്കുകയാല്‍ ഹ്രസ്വദീര്‍ഘഭേദവും ഉണ്ടായി. സംസര്‍ഗ്ഗംകൊണ്ട് ഉണ്ടായത് എന്ന സംഗതി പ്രമാണിച്ചാണ് എ, ഏ, ഒ, ഓ, ഐ, ഔ കള്‍ക്ക് ‘സന്ധ്യക്ഷരങ്ങള്‍' എന്നും ശേഷം സ്വരങ്ങള്‍ക്ക് ‘സമാനാക്ഷരങ്ങള്‍' എന്നും പേര്‍ചെയ്തത്.
(4) മാര്‍ഗ്ഗഭേദം: ശ്വാസവായുവാണല്ലോ വര്‍ണ്ണമായിച്ചമയുന്നത്. അതിന് കണ്ഠത്തോളം വന്നു കഴിഞ്ഞാല്‍ പുറപ്പെടുന്നതിനു രണ്ടു മാര്‍ഗ്ഗം ഉണ്ട്. വായില്‍ക്കൂടിയോ മൂക്കില്‍ക്കൂടിയോ നമുക്കു ശ്വാസംവിടാം. നാദികളെ ഉച്ചരിക്കുന്നതു കണ്ഠരന്ധ്രം അമുക്കി ദ്വാരം ചുരുക്കി അല്പാല്പമായിട്ടാണ് എന്നു പറഞ്ഞുവല്ലോ. കണ്ഠരന്ധ്രം സങ്കോചിപ്പിച്ചതിനുമേല്‍ ശ്വാസവായുവിനെ മൂക്കില്‍ക്കൂടി നിര്‍ഗ്ഗമിപ്പിച്ചാല്‍ വര്‍ണ്ണം അനുനാസികമായി; വായില്‍ക്കൂടിത്തന്നെ ആയാല്‍ ‘അനനുനാസികം' അല്ലെങ്കില്‍ ‘ശുദ്ധം'. നാദികള്‍ക്കാണ് ഈ ഭേദം സംഭവിക്കുന്നത്. മൃദുക്കളെ മുഖദ്വാരം അടച്ചു മൂക്കില്‍ക്കൂടി വിടുന്നതാണ് വര്‍ഗ്ഗപഞ്ചമങ്ങളായ അനുനാസികങ്ങള്‍. സ്വരങ്ങള്‍ക്കും നാദം ഉണ്ടാകുകയാല്‍ അനുനാസികാനനുനാസികഭേദം സംഭവിക്കും; ആ ഭേദം സംസ്കൃതത്തില്‍ ഉണ്ടുതാനും.
(5) സ്ഥാനഭേദം: വര്‍ണ്ണോച്ചാരണത്തില്‍ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാര്‍ശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ചില സ്ഥാനങ്ങളില്‍ തടഞ്ഞിട്ടാണല്ലോ വെളിയില്‍ വിടുന്നത്; ഈ സ്ഥാനങ്ങള്‍തന്നെയാണ് വര്‍ണ്ണങ്ങളുടെ സ്ഥാനങ്ങള്‍. അവ ഉള്ളില്‍നിന്നു വെളിയിലേക്കുള്ള മുറയ്ക്ക് കണ്ഠം, താലു(അണ്ണാക്ക്), മൂര്‍ദ്ധാവ്(മുകളിലെ അണകള്‍ക്കു മദ്ധ്യേ ഉള്ള വായുടെ മേല്‍ത്തട്ട്), ദന്തം (പല്ല്) അതിലും മേല്‍വരിയിലെ ഊന്, ഓഷ്ഠം എന്ന് അഞ്ചെണ്ണം ആകുന്നു. വര്‍ഗ്ഗാക്ഷരങ്ങളുടെ പാഠക്രമം ഈ മുറ അനുസരിച്ചാണ് ചെയ്തിരിക്കുന്നത്:
വര്‍ഗ്ഗം
ഖരം
അതിഖരം
മൃദു
ഘോഷം
അനു
സ്ഥാനമനുസരിച്ചുള്ള
നാസികം
വിഭാഗം
കവര്‍ഗ്ഗം
ക
ഖ
ഗ
ഘ
ങ
കണ്‌ഠ്യം
ചവര്‍ഗ്ഗം
ച
ഛ
ജ
ഝ
ഞ
താലവ്യം
ടവര്‍ഗ്ഗം
ട
ഠ
ഡ
ഢ
ണ
മൂര്‍ദ്ധന്യം
തവര്‍ഗ്ഗം
ത
ഥ
ദ
ധ
ന
ദന്ത്യം
പവര്‍ഗ്ഗം
പ
ഫ
ബ
ഭ
മ
ഓഷ്ഠ്യം
സ്വരം, മധ്യമം, ഊഷ്മാവ് ഇതുകളില്‍ മുറ അല്പം തെറ്റിപ്പോയിട്ടുണ്ട്. സ്വരങ്ങളുടെ പാഠക്രമം അ, ഇ, ഋ, , ഉ എന്നാക്കിയാല്‍ കണ്ഠ്യാദിയായി ഓഷ്ഠ്യാന്തമായ മുറ ശരിയാകും. മധ്യമങ്ങളില്‍ കണ്ഠ്യം ഇല്ല; ഇ, ഋ, , ഉ എന്ന് ഭേദപ്പെടുത്തിയ സ്വരക്രമത്തിന് യ, ര, ല, വ എന്ന മധ്യമക്രമം യോജിക്കും. ശ, ഷ, സ എന്ന ഊഷ്മാക്കള്‍ താലു- മൂര്‍ദ്ധ- ദന്തങ്ങള്‍ എന്ന മുറയ്ക്കു ചേര്‍ന്നുതന്നെ ഇരിക്കുന്നു. കണ്ഠം, ഓഷ്ഠം എന്ന ആദ്യത്തെയും ഒടുവിലത്തെയും സ്ഥാനങ്ങളുടെ സംഘത്തില്‍ ഊഷ്മാക്കള്‍ ഇല്ലെന്നേ ഉള്ളു. ട്ട‘കണ്ഠസ്ഥാനത്തിലേക്കു ഹകാരം ഉണ്ട്'' എന്നു പറയാം. എന്നാല്‍ അതു സര്‍വ്വസമ്മതം അല്ല; ‘‘ഹകാരത്തിന് അടുത്ത സ്വരത്തിന്റെ സ്ഥാനമേ ഉള്ളു'' എന്നാണു ചിലരുടെ മതം. ഹകാരത്തിന്റെ ശരിയായ ഉച്ചാരണം ഇന്നതെന്നു തീര്‍ച്ചപ്പെടായ്ക യാലാണ് പക്ഷഭേദങ്ങള്‍. വര്‍ണ്ണങ്ങളുടെ സ്ഥാനങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്തു താഴെ കാണിച്ചിരിക്കുന്നു:
സ്വരം
വര്‍ഗ്ഗം
മധ്യമം
ഊഷ്മാവ്
അ
ക
-
ഹ(?) - കാണ്‌ഠ്യം
ഇ
ച
യ
ശ - താലവ്യം
ഋ
ട
ര
ഷ - മൂര്‍ദ്ധന്യം
ത
ല
സ - ദന്ത്യം
ഉ
പ
വ
-- -- ഓഷ്ഠ്യം
ഏ, ഐ
-
-
കണ്ഠ്യതാലവ്യം
ഓ, ഔ
-
-
കണ്ഠ്യോഷ്ഠ്യം
സൗകര്യത്തിനുവേണ്ടി ശ്ലോകത്തിലും ആക്കാം:
അ കവര്‍ഗ്ഗം കണ്ഠജമാം
ഇ ചവര്‍ഗ്ഗ യശങ്ങള്‍ താലവ്യം
ഉ പവര്‍ഗ്ഗ വ ഓഷ്ഠജമാം
ഋ ടവര്‍ഗ്ഗ രഷങ്ങള്‍ മൂര്‍ദ്ധന്യം.
തവര്‍ഗ്ഗ ലസം ദന്ത്യം
സന്ധ്യക്ഷരമൊത്തപോല്‍ ദ്വയസ്ഥാനം
ര ഷ ള ഴ മൂര്‍ദ്ധന്യംതാന്‍
വര്‍ത്സ്യം ദ്രാവിഡം ഖിലീഭൂതം.
(6) പരിമാണം: പരിമാണം എന്നാല്‍ അളവ് അല്ലെങ്കില്‍ മാത്ര. ഇതാണ് ഹ്രസ്വദീര്‍ഘഭേദത്തിന്റെ സ്വരൂപം. അ, ഇ, ഉ എന്ന് ഒറ്റ മാത്രയിലുള്ളത് ഹ്രസ്വം; ആ, ഈ, ഊ എന്നു രണ്ടു മാത്രയിലുള്ളത് ദീര്‍ഘം. ഹ്രസ്വദീര്‍ഘഭേദം സ്വരങ്ങളില്‍ പ്രത്യക്ഷമായിട്ടു കാണുന്നു. വ്യഞ്ജനങ്ങളിലും ഇതു സംഭവുക്കും. ‘അതില്‍നിന്ന്' എന്നിടത്തെ ‘ല്‍' എന്ന ലകാരം ഹ്രസ്വവും ‘പുല്‍കുന്നു' എന്നിടത്തേതു ദീര്‍ഘവും ആണ്.
വര്‍ണ്ണങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഉപാധികളെ ഓരോന്നായി വിവരിച്ചുതീര്‍ന്നു. ഇനി ഈ ഉപാധികളെ അടിസ്ഥാനപ്പെടുത്തി വര്‍ണ്ണങ്ങള്‍ക്കു ചെയ്തിട്ടുള്ള വിഭാഗങ്ങളെ പ്രത്യേകിച്ച് എടുത്തുകാണിക്കാം. സ്പൃഷ്ടം, അസ്പൃഷ്ടം എന്ന അനുപ്രദാനഭേദം പ്രമാണിച്ച് വര്‍ണ്ണങ്ങള്‍ക്കു സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗം; വ്യഞ്ജനങ്ങള്‍ക്കുള്ള സ്പര്‍ശത്തിലെ ന്യൂനാതിരേകം നോക്കി സ്പര്‍ശം അല്ലെങ്കില്‍ വര്‍ഗ്ഗാക്ഷരം, മധ്യ-മം, ഊഷ്മ-ഘോ-ഷി-കള്‍ എന്ന അവാ-ന്തരവിഭാഗം; വര്‍ഗ്ഗാ-ക്ഷരങ്ങള്‍ക്കുള്ളില്‍ പിന്നെയും ഖരാതിഖരമൃദുഘോഷാനുനാസികങ്ങള്‍ എന്ന ഉള്‍പ്പിരിവ് കരണവിഭ്രമം (പ്രയത്നം), സംസര്‍ഗ്ഗം മാര്‍ഗ്ഗഭേദം: എന്ന മൂന്നുപാധികളെ ആസ്പദമാക്കിയിട്ടാണ്. ഖരാതിഖരങ്ങള്‍ ശ്വാസരൂപങ്ങള്‍; മൃദുഘോഷാനുനാസികങ്ങള്‍ നാദരൂപങ്ങള്‍. ഖരങ്ങള്‍ ഹകാര സംസര്‍ഗ്ഗംകൊണ്ട് അതിഖരങ്ങളായിത്തീരുന്നു, മൃദുക്കള്‍ അതുകൊണ്ടുതന്നെ ഘോഷങ്ങളായി ത്തീരുന്നു; അല്പപ്രാണമായ ഖരത്തിന്റെ മഹാപ്രാണം അതിഖരം; അല്പപ്രാണമായ മൃദുവിന്റെ മഹാപ്രാണം ഘോഷം. നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോള്‍ നിശ്ശ്വാസവായു കണ്ഠരന്ധ്രത്തില്‍ രുദ്ധമായിക്കഴിഞ്ഞാല്‍ വായില്‍ക്കൂടിത്തന്നെ നിസ്സരിക്കുന്നു; അനുനാസികത്തെ ഉച്ചരിക്കു മ്പോഴാകട്ടെ, മൂക്കില്‍ക്കൂടി നിസ്സരിക്കുന്നു എന്ന് ഈ രണ്ടുതരം വര്‍ണ്ണങ്ങള്‍ക്ക് മാര്‍ഗ്ഗഭേദകൃതമായ ഭേദം. വര്‍ഗ്ഗാക്ഷരങ്ങളുടെ സ്വഭാവം ഇത്രയുംകൊണ്ട് പ്രത്യക്ഷപ്പെടുന്നു: കണ്ഠസ്ഥാനത്തില്‍ ജിഹ്വാമൂലം ഉറപ്പിച്ച് രന്ധ്രംതുറന്ന് ഉച്ചരിച്ചാല്‍ ക എന്ന ഖരം; അതില്‍ ഹകാരസംസര്‍ഗ്ഗംകൂടി ചെയ്താല്‍ ഖ എന്ന അതിഖരം; ഖരോച്ചാരണത്തില്‍ കണ്ഠരന്ധ്രം തുറക്കുന്നതിനുപകരം ഞെക്കി ഞെരുക്കി ദ്വാരം ചുരുക്കി ഉച്ചരിച്ചാല്‍ ഗ എന്ന മൃദു; മൃദുവില്‍ത്തന്നെ ഹകാരസംസര്‍ഗ്ഗംകൂടി ചെയ്താല്‍ ഘ എന്ന ഘോഷം; മൃദുവില്‍ ഹകാരസംസര്‍ഗ്ഗത്തിനു പകരം രന്ധ്രം ചുരുക്കിയതിനു മേല്‍ നിശ്ശ്വാസത്തെ വായില്‍ക്കൂടി വിടാതെ നാസികയില്‍ക്കൂടി വിടുകയാണ് ഭാവമെങ്കില്‍ ങ എന്ന അനുനാസികം.
വര്‍ണ്ണോല്‍പ്പത്തിയെയും വര്‍ണ്ണവിഭാഗങ്ങളെയുംപറ്റി പ്രസ്താവിച്ചു കഴിഞ്ഞ സ്ഥിതിക്ക് തമിഴിലെ അക്ഷരദാരിദ്ര്യത്തെപ്പറ്റി ആലോചിക്കാം. വാസ്തവത്തില്‍ തമിഴര്‍ സംസ്കൃതത്തിലെ ഹകാരത്തെ മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു. വര്‍ഗ്ഗങ്ങളില്‍ ക ഗ ങ എന്ന ഖരമൃദ്വനുനാസികങ്ങള്‍ തമിഴില്‍ ഉണ്ട്; മൃദുക്കള്‍ക്ക് പ്രത്യേകം ലിപി ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ആ ദ്വലി തമിഴില്‍ ധാരാളമാണ്. എങ്ങനെ എന്നാല്‍:
എഴുത്ത് ഉച്ചാരണം
പടി പഡി
കുതിര കുദിര
പംപരം പംബരം
ഊഷ്മാവും കേവലം ഇല്ലെന്നു പറഞ്ഞുകൂടാ. ഇരട്ടിക്കാത്തപ്പോഴൊക്കെയും ചകാരത്തിന് ശകാരത്തിന്റെ ധ്വനിയാണ്:
എഴുത്ത് ഉച്ചാരണം
പചി പശി
ചെയ് ശെയ്
വചവ് വശവ്
ഹകാരം ഇല്ലാത്തതുകൊണ്ടുതന്നെ അതിഖരം, ഘോഷം എന്ന രണ്ടുവക മഹാപ്രാണങ്ങളും ഇല്ലാതെപോയി. അതിനാല്‍ തമിഴില്‍ ധ്വനികള്‍ക്കല്ല, ലിപികള്‍ക്കാണു കുറവ്. ഇപ്പോള്‍ നാം എഴുതിവരുന്ന മലയാളത്തില്‍ നകാരത്തിനും കാരത്തിനും ലിപിഭേദം ഇല്ലാത്തതുപോലെ, തമിഴില്‍ ഖരമൃദുക്കള്‍ക്ക് ലിപിഭേദം ഇല്ലെന്നു വിചാരിക്കേണ്ടതേ ഉള്ളു. ‘നനയ്ക്കുന്നു' എന്നെഴുതിയാലും നാം ‘നയ്ക്കുന്നു' എന്നു വായിക്കുന്നതെങ്ങനെയോ അങ്ങനെയാണ് തമിഴരും ‘അകരം' എന്ന് എഴുതിയിട്ട് ‘അഗരം' എന്നു വായിക്കുന്നത്. ഇരട്ടിക്കാത്തപ്പോള്‍ ‘ന' എന്ന ലിപിക്ക് പദാദിയില്‍മാത്രം നകാരധ്വനി; അല്ലാത്തിടത്തെല്ലാം കാരധ്വനി എന്നാണ് സാമാന്യേന നമ്മുടെ നിയമം. അതുപോലെ തമിഴര്‍ക്കും നിയമം ഇണ്ട്. ക ട ത പ എന്ന ഖരങ്ങള്‍ക്ക് പദാദിയിലായാല്‍ ഖരോച്ചാരണം; പദമദ്ധ്യത്തിലും ഇരട്ടിച്ചാല്‍ ഖരോച്ചാരണംതന്നെ. അതുകൊണ്ട് ഇരട്ടിച്ച മൃദുധ്വനി ഇല്ലെന്നേ ഉള്ളു. ഖരങ്ങളില്‍ ചകാരം ഒന്നിനെ മാത്രം വിട്ടുവല്ലോ. അതിന് മൃദുവായ ജകാരത്തിന്റെ അല്ല, ഊഷ്മാവായ ശകാരത്തിന്റെ ആണ് ധ്വനി. അതിലെ നിയമത്തിനും അല്പം ഭേദം ഉണ്ട്. പദാദിയിലോ പദമദ്ധ്യത്തിലോ എവിടെ ആയാലും ചകാരത്തിന് ഒറ്റയായി നില്‍ക്കുമ്പോഴെല്ലാം ‘ശ' എന്ന ഊഷ്മധ്വനി; ഇരട്ടിച്ചാല്‍ മാത്രം ‘ച' എന്ന ഖരധ്വനി. സകാരത്തിനുപകരവും ചിലപ്പോള്‍ ചകാരം ഉപയോഗിക്കും: സമയം= ചമയം. പദാദിമധ്യങ്ങളിലെ നില എന്ന സ്ഥാമഭേദംകൊണ്ടും, ഒറ്റ, ഇരട്ട എന്ന അനസ്ഥാഭേദംകൊണ്ടും വര്‍ണ്ണങ്ങള്‍ക്ക് ധ്വനിഭേദം എന്നത് എല്ലാ ദ്രാവിഡഭാഷകള്‍ക്കും സഹജമായ ഒരു ധര്‍മ്മമായിരുന്നു; ഇപ്പോള്‍ അത് തമിഴില്‍മാത്രം ശേഷിച്ചുവെന്നേ ഉള്ളു.
ഇനി സംസ്കൃതത്തിലില്ലാതെ ദ്രാവിഡത്തിനു സ്വന്തമായുള്ള വര്‍ണ്ണങ്ങളെപ്പറ്റി വിചാരണചെയ്യാം:
സംസ്കൃതത്തില്‍ സ്പൃഷ്ടാനുപ്രദാനമുള്ള സ്പര്‍ശങ്ങള്‍ക്ക് ഖരാതിഖരമൃദുഘോഷാനു നാസികങ്ങള്‍ എന്ന് അഞ്ചുവിധമായ അവാന്തരവിഭാഗം ഉണ്ട്. തമിഴിലാകട്ടെ, ഖരമൃദ്വനുനാസികങ്ങള്‍ എന്ന് മൂന്നേ ഉള്ളു. എന്നാല്‍ സംസ്കൃതത്തില്‍ ഈഷല്‍സ്പൃഷ്ടങ്ങളായ മധ്യമങ്ങള്‍ക്ക് അവാന്തരവിഭാഗം ഒന്നുമേ ഇല്ല. തമിഴില്‍ ര, ല എന്ന രണ്ടു മധ്യമങ്ങള്‍ക്ക് അവാന്തരവിഭാഗം ഉണ്ട്. ഈ വിഭാഗം വര്‍ഗ്ഗവിഭാഗത്തിന്റെ മുറ അനുസരിച്ചല്ലെന്നു മാത്രം ഭേദം.
‘കരണവിഭ്രമം' എന്ന് രണ്ടാമത്തേതായിപ്പറഞ്ഞ ഉപാധിയെഒന്നുകൂടി വിസ്തരിക്കേണ്ടതുണ്ട്. കണ്ഠരന്ധ്രത്തെസങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് വര്‍ണ്ണങ്ങള്‍ ‘നാദികള്‍' എന്നും ‘ശ്വാസികള്‍' എന്നും രണ്ടായിത്തിരിയുന്നു എന്നൊരു പ്രയോജനം മാത്രമേ മുമ്പു കാണിച്ചിട്ടുള്ളു: വേറെ പലതും അതുകൊണ്ടു സിദ്ധിക്കുന്നു. കണ്ഠതാലുപ്രഭൃതികളായ സ്ഥാനങ്ങളില്‍ ജിഹ്വയുടെ അഗ്രം തൊട്ടാല്‍ ധ്വനി ഒരുവിധം; ഉപാഗ്രമോ മധ്യമൂലപാര്‍ശ്വങ്ങളോ തൊട്ടാല്‍ വേറെ വേറെ വിധം; മധ്യമൂലങ്ങളെത്തന്നെ ഉപമധ്യം, ഉപമൂലം ഇത്യാദിയായി ഇനിയും വിഭജിക്കാം. ഇതിനുപുറമെ സ്പര്‍ശവും പലമാതിരി ആകാം: ഇടവിടാതെ തൊടുക (സ്പര്‍ശിക്കുക); വിട്ടുവിട്ടു തൊടുക. രണ്ടാമത്തെ വിധത്തിന് ‘സ്ഫുരിതം' എന്നു പേര്‍. ഒന്നാംവിധം നിരന്തരസ്പര്‍ശം; അല്ലെങ്കില്‍ വിശേഷം എടുത്തുകാണിക്കാത്ത സ്ഥിതിക്ക് മാറി വിചാരിപ്പാന്‍ ഇടയില്ലാത്തതിനാല്‍ വെറും സ്പര്‍ശം എന്നുതന്നെ പറഞ്ഞാല്‍മതി. എന്തിനു വിസ്തരിക്കുന്നു? ഒരു ഫിഡില്‍ വായനക്കാരന് തന്തികളില്‍ വില്ലോടിക്കുന്നതിലുള്ള വിന്യാസഭേദങ്ങള്‍കൊണ്ടു സംഗീതത്തില്‍ എന്തെല്ലാം വൈചിത്ര്യങ്ങള്‍ വരുത്താന്‍ സാധിക്കുമോ അതില്‍ പതിന്മടങ്ങു വൈചിത്ര്യങ്ങള്‍ മനുഷ്യനു കണ്ഠാദിസ്ഥാനങ്ങളിലെ ജിഹ്വാവ്യാപാരംകൊണ്ട് വര്‍ണ്ണോച്ചാരണത്തില്‍ ഫലിപ്പിക്കുവാന്‍ കഴിയും. അതുകൊണ്ടു വര്‍ണ്ണങ്ങള്‍ ഇത്രവിധമേ ഉള്ളു എന്നു പരിച്ഛേദിക്കുക അസാധ്യമാകുന്നു. മിസ്റ്റര്‍. ഏ.ജെ. എല്ലീസ് എന്ന ഭാഷാവിജ്ഞാനി 77 സ്വരങ്ങളും 313 വ്യഞ്ജനങ്ങളും ആയി 390 വര്‍ണ്ണങ്ങള്‍ ഉള്ള ഒരു വര്‍ണ്ണമാല ചമച്ചിട്ടുണ്ട്.
റ, ഴ, ള , എന്ന് അഞ്ചക്ഷരങ്ങളാണല്ലോ സംസ്കൃതത്തിലില്ലാത്ത ദ്രാവിഡാക്ഷരങ്ങള്‍. ഇതുകളേയും വര്‍ഗ്ഗങ്ങളാക്കിപ്പിരിക്കാം. റ, ഴ, രണ്ടിനും രേഫത്തോടു ചാര്‍ച്ചയുള്ളതിനാല്‍ ര, റ, ഴ, എന്ന് ഒരു വര്‍ഗ്ഗം; അതിന് രവര്‍ഗ്ഗം എന്നു പേരിടാം. ല, ള, എന്ന് രണ്ടും ചേര്‍ന്ന ലവര്‍ഗ്ഗം രണ്ടും ചേര്‍ന്ന് വര്‍ഗ്ഗം.
ര-യുടെ മഹാപ്രാണമാണ് റ; എന്നാല്‍ ഗകാരത്തിന്റെ മഹാപ്രാണം ഘകാര മാകുമ്പോലെയല്ല രേഫത്തിന്റെ മഹാപ്രാണം റകാരമാകുന്നത്. ഗകാരം ഹകാരസംസര്‍ഗ്ഗംകൊണ്ടാണ് ഘകാരമാകുന്നത്. അതുപോലെ, രേഫം വര്‍ണ്ണാന്തരസംസര്‍ഗ്ഗംകൊണ്ട് റകാരമായിച്ചമയുന്നു എന്നു സ്വീകരിക്കുവാന്‍ മാര്‍ഗ്ഗം ഇല്ല. സംസര്‍ഗ്ഗം അല്ല; സ്ഥാനം, കരണവിഭ്രമം എന്ന വേറെ രണ്ടുപാധികളാണ് രേഫത്തെ റകാരമാക്കിത്തീര്‍ക്കുന്നത്. രേഫറകാരങ്ങള്‍ രണ്ടും മൂര്‍ദ്ധന്യങ്ങളാണെ ങ്കിലും രേഫോച്ചാരണത്തില്‍ വായുടെ മേല്‍ത്തട്ടിന്റെ ഏതുഭാഗത്ത് നാവ് തൊടുന്നുവോ അതിലും ആഭ്യന്തരം (ഉള്ളിലേക്കു തള്ളിയ) ആയ ഭാഗത്താണ് റകാരോച്ചാരണത്തില്‍ തൊടുന്നത്. ജിഹ്വയുടെ തൊടുന്ന ഭാഗവും തൊടുന്ന സമ്പ്രദായവും വേറെ ആണ്. രേഫത്തില്‍ ജിഹ്വാഗ്രത്തിനും റകാരത്തില്‍ സ്ഫുരിതമായിട്ടാണ്. രേഫത്തില്‍ ഷകാരതുല്യമായ ഒരു ഊഷ്മാവിന്റെ സംസര്‍ഗ്ഗം കൊണ്ട് ഴകാരം ഉണ്ടാകുന്നു. ഇതിന് സ്ഥാനം റകാരത്തെക്കാളും ആഭ്യന്തരമായിട്ടാണ്. ആകെക്കൂടെ രേഫം മൃദു, അതിന്റെ സ്ഫുരിതാധിക്യകൃതമായ മഹാപ്രാണം റകാരം; ഊഷ്മസംസര്‍ഗ്ഗകൃതമായ ഘോഷം ഴകാരം എന്ന് രവര്‍ഗ്ഗത്തിന്റെ സ്വഭാവം.
ലകാരം ദന്ത്യമാണ്; അതിനെ ഉച്ചരിക്കുമ്പോള്‍ ജിഹ്വാഗ്രം ഉയര്‍ത്തി ശ്വാസവായുവിനെ ത്തടഞ്ഞ്, പിന്നീട് ജിഹ്വാഗ്രത്തിന്റെതന്നെ സ്പന്ദനം (തെറിപ്പിക്കല്‍) കൊണ്ട് ജിഹ്വയുടെ ഇരുപുറത്തുംകൂടി വായുവിനെ ഇടവിട്ടിടവിട്ടു പുറത്തേക്കു വിടുകയാണ് കരണവിഭ്രമം. ഈ കരണവിഭ്രമംതന്നെ ദന്തമൂലത്തില്‍ ചെയ്യുന്നതിനുപകരം ‘വര്‍ത്സം' എന്നു പറയുന്ന, വായുടെ മേല്‍ത്തട്ടിന്റെ ഭാഗത്തിലാക്കിയാല്‍ ളകാരമായി. അതുകൊണ്ട് വര്‍ത്സ്യമായ ലകാരംതന്നെ ളകാരം.
, എന്ന വര്‍ഗ്ഗമാകട്ടെ, കവര്‍ഗ്ഗചവര്‍ഗ്ഗാദികള്‍പോലെ സ്പര്‍ശങ്ങളിലുള്ള വര്‍ഗ്ഗം തന്നെ. ഖരം; അനുനാസികം. അതിഖര മൃദുഘോഷങ്ങള്‍ തമിഴില്‍ ഇല്ലല്ലോ. അതിനാല്‍ ഖരവും അനുനാസികവും മാത്രമേ ഉള്ളു. ഈ വര്‍ഗ്ഗത്തിന് സ്ഥാനം ദന്തമൂലത്തിനും മൂര്‍ദ്ധാവിനും മദ്ധ്യേ ഉള്ള (ഊനിന് അടുത്ത) പിന്‍ഭാഗം എന്ന പ്രദേശം; അതിനാല്‍ ഈ വര്‍ഗ്ഗം വര്‍ത്സ്യം. അക്ഷരമാലയുടെ രചന ഉള്ളില്‍നിന്നും വെളിയിലേക്കുള്ള സ്ഥാനക്രമംപ്രമാണിച്ചു ചെയ്തിട്ടുള്ള താകയാല്‍ വര്‍ത്സ്യമായ വര്‍ഗ്ഗത്തെ മൂര്‍ദ്ധന്യമായ ടവര്‍ഗ്ഗം കഴിഞ്ഞ് ദന്ത്യമായ തവര്‍ഗ്ഗത്തിനു മുന്‍പായി പഠിക്കേണ്ടതായിരുന്നു; തമിഴുവൈയാകരണന്മാരാകട്ടെ, സംസ്കൃതാക്ഷരങ്ങളെ എല്ലാം മുറയ്ക്ക് ഏടുത്തതിനെ്‍റശേഷം , എന്ന ഈ വര്‍ഗ്ഗത്തെ ഉള്ളതിലും ഒടുവില്‍ തള്ളിക്കളഞ്ഞുവെന്നേ ഉള്ളു.
കാരത്തിന് ഇപ്പോള്‍ അക്ഷരമാലയില്‍ ഒരു പ്രത്യേകലിപി ഏര്‍പ്പെട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്നമേ ഉള്ളു. ഇങ്ങനെ സംഭവിക്കുവാന്‍ ഉള്ള കാരണം ഇന്നതായിരിക്കാമെന്നു പല ഊഹങ്ങളേയും അവതാരികയില്‍ ആകാവുന്നിടത്തോളം വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ പ്രസ്താവിക്കാത്തതായി ഒരു സംഗതി മാത്രമേ ഇവിടെ ചേര്‍ക്കേണ്ടതുള്ളു. തമിഴില്‍ സ്ഥലഭേദംകൊണ്ട് വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണഭേദം സമ്മതിക്കപ്പെട്ടിട്ടുണ്ട്. ഇരട്ടിക്കാത്തപ്പോള്‍ ഖരങ്ങള്‍ക്കു പദമദ്ധ്യത്തില്‍ മൃദുച്ചാരണംവേണം. ചകാരത്തിനുമാത്രം ദ്വിത്വമില്ലാത്തപ്പോള്‍ സര്‍വ്വത്ര ശകാരോച്ചാരണം; ഇതുപോലെ റകള്‍ക്കും വന്നിരിക്കരുതോ? കാരത്തിന്റെ പിന്നില്‍ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടത്തൊക്കെ റകാരധ്വനിതന്നെ. ഈ വ്യവസ്ഥയുടെ സ്വഭാവം കാലക്രമത്തില്‍ പഠിപ്പില്ലാത്തവര്‍ മറന്നു പോകുകയും ഉച്ചാരണം പലവിധത്തില്‍ ദുഷിക്കുകയും ചെയ്തു. ഇപ്പോള്‍ ‘ചിററപ്പാ', ‘നൂറ്റൊന്‍പത്', ‘നീററുകിറാന്‍', ഇത്യാദികളില്‍ ‘ചിത്തപ്പാ' ഇത്യാദി തകാരധ്വനിയോട് അധികം യോജിച്ചാണെങ്കിലും കാരധ്വനിതന്നെ ഉച്ചരിച്ചുവരുന്നു; ‘ചെന്‍റമാസം' ഇത്യാദികളിലും കാരധ്വനിതന്നെ മിക്ക തമിഴരും ഉച്ചരിക്കുന്നു. ‘കുററം', ‘പന്‍റി', ഇത്യാദികളില്‍ ആകട്ടെ, റകാരധ്വനിയാണ് അധികം കേള്‍ക്കുന്നത്.
ദ്രാവിഡവര്‍ണ്ണങ്ങളെപ്പററി ലീലാതിലകത്തില്‍ താഴെപ്പറയുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘‘ഇഹ ഭാഷായാം സംസ്കൃതേ സന്തി ചത്വാര്യക്ഷരാണി ദൃശ്യന്തേ-ന്‍റ, ററ, ഴ, റ ഇതി. യഥാ:
‘‘കാറേററെറാട്ടേ ഗളിതതെളിതേന്‍ കണ്ണുനീരുദ്വഹന്തീ
മാധ്വീമാദ്യന്മധുപവിരുതംകൊണ്ട വാമോക്തി നിന്‍റ്
എന്നെക്കണ്ടിട്ടതികുണയാ ഹന്ത! പൂന്തൊത്തുപോലും
കോടീ, കാണാ കുവലയദളാപാംഗി കേഴിന്‍റവാറ്.''
ഇത്യത്ര-‘‘കാറ്റേറ്റു നിന്‍റു കേഴിന്‍റവാറു ഇതി; തഥാ കൊണ്ടു, ഒട്ടെ എന്നെ ഇത്യത്ര ഹ്രസ്വഭൂതേ സന്ധ്യക്ഷരേ ച സ്തഃ.'' ഇതിന്‍പ്രകാരം ററ, ന്‍റ, റ, ഴ ഹ്രസ്വങ്ങളായ എ, ഒ ഇങ്ങനെ ആറാണ് ദ്രാവിഡാക്ഷരം. ‘ല' എന്നത് ളകാരത്തിന്റെ ഉച്ചാരണഭേദമെന്ന് ലീലാതിലകകാരന്‍ ഉപേക്ഷിച്ചു കളയുന്നു. കാരത്തെ പിന്നീട് ഏഴാമതായി എടുത്തുപറയുന്നു. അതിലേക്ക് അഗസ്ത്യസൂത്രത്തെ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ‘‘എകര ഒകര ആയ്ത ഴകര റകര കരം തമിഴു പൊതു മറേറ'' എന്ന്. ഈ സൂത്രത്തില്‍ എ, ഒ, , ഴ, റ, എന്ന് ആറു വര്‍ണ്ണങ്ങളെ മാത്രമേ അഗസ്ത്യര്‍ തമിഴിലെ അപൂര്‍വ്വാക്ഷരങ്ങളായി നിര്‍ദ്ദേശിച്ചുള്ളു. എങ്കിലും ‘മറേറ' എന്ന പദത്തില്‍ ററകാരം പ്രയോഗിച്ചതുകൊണ്ട് ‘ററ' എന്നൊന്നുകൂടി ഉണ്ടെന്നു ജ്ഞാപിപ്പിക്കുന്നു എന്നാണ് ലീലാതിലക കാരന്റെ വ്യാഖ്യാനം. ഇതില്‍ നിന്നും ‘ററ' എന്ന് ഒരു ഇരട്ടിച്ച കാരധ്വനി ദ്രാവിഡത്തിലുണ്ടെന്ന് ലീലാതിലകകാരനും സമ്മതിക്കുന്നു എന്നു കാക. എന്നാല്‍ തമിഴില്‍ ഈ അപൂര്‍വ്വാക്ഷരത്തെ അഗസ്ത്യര്‍പോലും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും തെളിയുന്നു. ലീലാതിലകത്തില്‍ ററ, ന്‍റ എന്ന രണ്ടും അതിനു പുറമേ റകാരവും വേറെ വേറെ എടുത്തു കാണിച്ചത് നമ്മുടെ ഊഹങ്ങളെ ബലപ്പെടുത്തുന്നു. ററ, ന്‍റ, റ എന്നു മൂന്നു ലിപികളിലും റ എന്ന ചിഹ്നമുണ്ടെങ്കിലും അതുകള്‍ക്ക് ധ്വനി വേറെയാണെന്നു സ്പഷ്ടമായി; അല്ലെങ്കില്‍ റ എന്ന് ഒരു ലിപി എടുത്താല്‍ മതിയായിരുന്നു. അതിനാല്‍ ‘റ' എന്നതിന് ററ, ന്‍റ രണ്ടിലും കാരധ്വനിയാണെന്നും കേവലമായ റകാരധ്വനിയില്‍ മാത്രമേ സ്വന്തമായ ധ്വനിയുള്ളുവെന്നും ലീലാതിലകകാരന്‍ സമ്മതിച്ചതായിവരുന്നു. ഇത്രയുംകൊണ്ട് ആഗമപ്രമാണം വേണമെങ്കില്‍ അതും നമുക്കു സിദ്ധിച്ചു.
മലയാളികളാകട്ടെ കാരത്തിനുമാത്രമല്ല, കാരത്തിനും പ്രത്യേകമായി ലിപി വേണ്ടെന്ന് ഉപക്ഷിച്ചു. നകാരത്തിന്റെ ലിപിതന്നെയാണല്ലോ ഇപ്പോള്‍ കാരത്തെയും കുറിക്കുന്നത്. ‘ന' എന്ന ലിപി ഒററയായിരുന്നാല്‍ പദാദിയില്‍മാത്രം അതിന് നകാരശ്രവണം; പിന്നെല്ലായിടത്തും കാരശ്രവണം; ‘ന്‍' എന്ന സ്വരവിയുക്തമായ വ്യഞ്ജനത്തിന്റെ ചിഹ്നത്തിന് സര്‍വ്വത്ര കാരശ്രുതിതന്നെ. കൂട്ടക്ഷരങ്ങളില്‍ ഉത്തരഭാഗമായിനിന്ന് സ്വരങ്ങളോടു യോജിക്കുകയാണെങ്കില്‍ ‘അഗ്നി', ‘രത്നം', ‘സ്നാനം' ഇത്യാദിപോലെ നകാരധ്വനി; പൂര്‍വ്വഭാഗമായി സ്വരസ്പര്‍ശംകൂടാതെ നിന്നാല്‍ ‘അന്വയം', ‘അന്യായം', ‘നന്മ' ഇത്യാദിപോലെ കാരധ്വനി; ‘ചന്തം',‘ചന്ദനം' ഇത്യാദികളില്‍ പൂര്‍വ്വഭാഗത്തായാലും നകാരശ്രുതി തവര്‍ഗ്ഗസാഹചര്യത്താല്‍ വരുന്നതാണ്.
കരയും കറയും കരിയും കറിയും ഒന്നായിപ്പോകാതിരിപ്പാന്‍ ര റ-കളെ വേര്‍തിരിച്ചു വെങ്കിലും സ്വരം ചേര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളിലേ ഈ ഭേദം അനുഷ്ഠിക്കുമാറുള്ളു; കൂട്ടക്ഷരങ്ങളില്‍ പൂര്‍വ്വഭാഗമായിട്ടോ ഉത്തരഭാഗമായിട്ടോ നിന്നാല്‍ ചിഹ്നഭേദമില്ല. എങ്ങനെ:
ക്ര= ക്റ ത്ര= ത്റ = റ്ക്ക = റ്‌വ
ഗ്ര= ഗ്‌ര ദ്ര= ദ്‌ര = ര്‌യ = ര്ഹ
ഋ, എന്ന രണ്ടു സ്വരം ദ്രാവിഡത്തിലില്ലാത്ത സംസ്കൃതാക്ഷരങ്ങളാകുന്നു. ഇവയില്‍ കാരം സംസ്കൃതത്തിലും കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയതു മാത്രമാണ്. വൈദിക സംസ്കൃതത്തില്‍ കാരമേ ഇല്ല; ലൗകികസംസ്കൃത്തിലും പ് എന്ന ധാതുവിന്റെ രണ്ടോ മൂന്നോ രൂപങ്ങളിലേ ഇതു സംഭവിക്കൂ. പാണിനി ധാതുവിന്റെ രൂപം കൃപ് എന്നാണ് ഗണിച്ചിരിക്കുന്നത്; പിന്നീടേ അതിന് ‘‘കൃപോ രോ ലഃ'' എന്ന് ലകാരാദേശം വിധിച്ചതേ ഉള്ളു.
ദ്രാവിഡത്തിലില്ലാത്ത സ്വരമാകയാല്‍ ശുദ്ധമലയാളപദങ്ങളില്‍ ഋകാരം കാമാന്‍ ഇടയില്ല; എന്നാല്‍ സംസ്കൃതപദങ്ങളിലെ ആവശ്യത്തിനുവേണ്ടി ഋകാരം സ്വീകരിച്ചതിനു ശേഷം അതിനെ ചില മലയാള പദത്തിലും ഉപയോഗിച്ചു കാണുന്നുണ്ട്.
തൃപ്പാദം, തൃക്കേട്ട, അതൃത്തി, മുതൃന്നു
ഇതില്‍ തൃപ്പാദം ഇത്യാദികളിലെ ‘തൃ' മാത്രം സമ്മതിക്കാം; അതൃത്തി, മുതൃന്നു ഇത്യാദികളെ അതിര്‍ത്തി മുതിര്‍ന്നു ഇത്യാദിയായിത്തന്നെ എഴുതേണ്ടതാണ്. ഇത് ‘കൈയെഴുത്ത്' എന്നതിനെ ‘കയ്യെഴുത്ത്' എന്നു തെററി എഴുതുന്നതുപോലെ ആണെന്നേ വിചാരിപ്പാന്‍ ന്യായം ഉള്ളു.
|