"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 392:
ലകാരം ദന്ത്യമാണ്; അതിനെ ഉച്ചരിക്കുമ്പോള്‍ ജിഹ്വാഗ്രം ഉയര്‍ത്തി ശ്വാസവായുവിനെ ത്തടഞ്ഞ്, പിന്നീട് ജിഹ്വാഗ്രത്തിന്റെതന്നെ സ്പന്ദനം (തെറിപ്പിക്കല്‍) കൊണ്ട് ജിഹ്വയുടെ ഇരുപുറത്തുംകൂടി വായുവിനെ ഇടവിട്ടിടവിട്ടു പുറത്തേക്കു വിടുകയാണ് കരണവിഭ്രമം. ഈ കരണവിഭ്രമംതന്നെ ദന്തമൂലത്തില്‍ ചെയ്യുന്നതിനുപകരം ‘വര്‍ത്സം' എന്നു പറയുന്ന, വായുടെ മേല്‍ത്തട്ടിന്റെ ഭാഗത്തിലാക്കിയാല്‍ ളകാരമായി. അതുകൊണ്ട് വര്‍ത്സ്യമായ ലകാരംതന്നെ ളകാരം.
ட, ன എന്ന ட വര്‍ഗ്ഗമാകട്ടെ, കവര്‍ഗ്ഗചവര്‍ഗ്ഗാദികള്‍പോലെ സ്പര്‍ശങ്ങളിലുള്ള വര്‍ഗ്ഗം തന്നെ. ட ഖരം; ன അനുനാസികം. അതിഖര മൃദുഘോഷങ്ങള്‍ തമിഴില്‍ ഇല്ലല്ലോ. അതിനാല്‍ ഖരവും അനുനാസികവും മാത്രമേ ഉള്ളു. ഈ
കാരത്തിന് ഇപ്പോള്‍ അക്ഷരമാലയില്‍ ഒരു പ്രത്യേകലിപി ഏര്‍പ്പെട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്നമേ ഉള്ളു. ഇങ്ങനെ സംഭവിക്കുവാന്‍ ഉള്ള കാരണം ഇന്നതായിരിക്കാമെന്നു പല ഊഹങ്ങളേയും അവതാരികയില്‍ ആകാവുന്നിടത്തോളം വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ പ്രസ്താവിക്കാത്തതായി ഒരു സംഗതി മാത്രമേ ഇവിടെ ചേര്‍ക്കേണ്ടതുള്ളു. തമിഴില്‍ സ്ഥലഭേദംകൊണ്ട് വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണഭേദം സമ്മതിക്കപ്പെട്ടിട്ടുണ്ട്. ഇരട്ടിക്കാത്തപ്പോള്‍ ഖരങ്ങള്‍ക്കു പദമദ്ധ്യത്തില്‍ മൃദുച്ചാരണംവേണം. ചകാരത്തിനുമാത്രം ദ്വിത്വമില്ലാത്തപ്പോള്‍ സര്‍വ്വത്ര ശകാരോച്ചാരണം; ഇതുപോലെ റകള്‍ക്കും വന്നിരിക്കരുതോ? കാരത്തിന്റെ പിന്നില്‍ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടത്തൊക്കെ റകാരധ്വനിതന്നെ. ഈ വ്യവസ്ഥയുടെ സ്വഭാവം കാലക്രമത്തില്‍ പഠിപ്പില്ലാത്തവര്‍ മറന്നു പോകുകയും ഉച്ചാരണം പലവിധത്തില്‍ ദുഷിക്കുകയും ചെയ്തു. ഇപ്പോള്‍ ‘ചിററപ്പാ', ‘നൂറ്റൊന്‍പത്', ‘നീററുകിറാന്‍', ഇത്യാദികളില്‍ ‘ചിത്തപ്പാ' ഇത്യാദി തകാരധ്വനിയോട് അധികം യോജിച്ചാണെങ്കിലും കാരധ്വനിതന്നെ ഉച്ചരിച്ചുവരുന്നു; ‘ചെന്‍റമാസം' ഇത്യാദികളിലും കാരധ്വനിതന്നെ മിക്ക തമിഴരും ഉച്ചരിക്കുന്നു. ‘കുററം', ‘പന്‍റി', ഇത്യാദികളില്‍ ആകട്ടെ, റകാരധ്വനിയാണ് അധികം കേള്‍ക്കുന്നത്.
|