"സന്ധ്യാസൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) .
(വ്യത്യാസം ഇല്ല)

11:08, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വീരന്‍ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരന്‍, തങ്കക്കതിര്‍പിഞ്ഛിക നലമൊടുതാന്‍ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വന്‍ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.

പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തന്‍പ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താന്‍
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തന്‍ കരൗഘം കുഴഞ്ഞി-
ട്ടാരാല്‍ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.

ഈശന്‍ തന്‍ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താന്‍ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോര്‍ത്തുടന്‍ മാറ്റിയപ്പോള്‍
ലേശം കൂസാത്ത മട്ടില്‍ കുവലയമതിനുള്‍ത്തോഷമേകിത്തമസ്സിന്‍
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരന്‍ ചാര്‍ജ്ജിതേല്പിച്ചിടുന്നൂ.

ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകര്‍ക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയില്‍ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.

എന്താണക്കാണ്മതോര്‍ത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോള്‍ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരന്‍ പാരിനേന്തും
സന്താപംതീര്‍ക്കുവാന്‍ വെച്ചൊരു വലിയ വിളക്കാഴിയില്‍ ചേര്‍ന്നതാമോ?

[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]

വര്‍ഗ്ഗം:വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികള്‍

"https://ml.wikisource.org/w/index.php?title=സന്ധ്യാസൂര്യൻ&oldid=12423" എന്ന താളിൽനിന്ന് ശേഖരിച്ചത്