"സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> ആകര്‍ഷകോജ്ജ്വല സൌരഭ സൌഭഗ- മാകെമാഞ്ഞീടുകി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:38, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആകര്‍ഷകോജ്ജ്വല സൌരഭ സൌഭഗ-
മാകെമാഞ്ഞീടുകില്‍പ്പിന്നെ,
ആരെത്തിനോക്കുമൊന്നാവേശപൂര്‍വ്വമ-
ന്നാരാമസൂനമേ, നിന്നെ?
ഏറെനാളേറെനാല്‍ നീണ്ടു നില്‍ക്കുന്നത-
ല്ലീരമ്യ വാസന്തഹാസം.
ശ്രീയുതചഞ്ചലല്‍പ്പത്രം വിരിച്ചതു
പോയിക്കഴിഞ്ഞതിന്‍ശേഷം,
മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാവിശേഷം.
å കഷ്ട,മപൂര്‍ണ്ണതകൊണ്ടെന്തിനിങ്ങനെ
കെട്ടിപ്പടുത്തതീ ലോകം?
തൊട്ടുപോയാല്‍മതി കാലമാക്കൈകൊണ്ടു
പൊട്ടിത്തകര്‍ന്നതു വീഴാന്‍,
നാമാരു?-നാളേക്കു നാമ്പറ്റടിയേണ്ട
നാലഞ്ചു നെല്ലോല മാത്രം!
ഇല്ല, ഞാനയേ്യാ, തുടര്‍ന്നീടുകില്ലെന്റെ
പല്ലവി ഞാനിങ്ങു നിര്‍ത്താം.
വേദന തോന്നും മനസ്സിനിമ്മട്ടെഴും
വേദാന്ത ചിന്തയ്ക്കു പോയാല്‍
å അത്രയ്ക്കു പൂര്‍ണ്ണവും ശൂന്യവുമാകിലെ-
ന്തെത്ര മധുരമീ ലോകം!
ആരും കൊതിക്കുമാറാകര്‍ഷകാഭമാ-
യാരാമമേ, നീ ചിരിപ്പൂ!
ഏകന്തഹൃത്തില്‍ നീ ഗൂഢമായ്ലാളിച്ച
മൂകാഭിലാഷങ്ങള്‍പോലെ,
മിന്നിവിടര്‍ന്നൊളി ചിന്നി നിലയ്ക്കുന്നിതെന്‍
മുന്നില്‍ പല പല പൂക്കള്‍.
ഇങ്ങുവന്നിട്ടൊരു പാട്ടൊന്നു പാടിടാ-
തെങ്ങനെ പൂങ്കുയില്‍ പോകും?
സ്വപ്നസമാനമൊരോമല്‍ പരിമളം
സ്വര്‍ഗ്ഗം രചിപ്പതോ ചുറ്റും
ശാന്തി,സമസ്തവും ശാന്തി-കിഴക്കതാ
പൂന്തിങ്കള്‍ പൊങ്ങിത്തുടങ്ങി.
കാലടിവെച്ചുവെച്ചന്തിച്ചുകപ്പതാ
ചേലിലകലുകയായി.
പുഷ്പിതമായിക്കഴിഞ്ഞിതെന്‍ ചിത്തവും
പുഷ്കലവ്യോമവുമൊപ്പം.
മുന്നില്‍ നിലാവും നിഴലുമിടതിങ്ങി
മിന്നുകയാണി പ്രപഞ്ചം
മന്ദമാ മഞ്ഞും നിലാവിന്റെ നെറ്റിയില്‍
ചന്ദനം ചാര്‍ത്തുവാനെത്തി.
സുന്ദരം, സുന്ദരം, സ്വര്‍ഗ്ഗസമൃദ്ധിതന്‍
മന്ദിരം തന്നെയീ ലോകം!
å ഇത്രയും കാലമിതോര്‍ക്കാതെയെന്തിനു
തപ്തബാഷ്പത്തില്‍ ഞാന്‍ മുങ്ങി?
നൊന്തുനൊന്തങ്ങനെ തപ്പിത്തടഞ്ഞു ഞാ-
നെന്തിനിക്കെന്നിട്ടു കിട്ടി?-
ചേലറ്റു ചേറില്‍പ്പുതഞ്ഞുള്ളതാം വെറും
നാലഞ്ചു ചിപ്പികള്‍ മാത്രം!
കോടിക്കണക്കിനു രക്തനങ്ങള്‍ നിന്നതാ
മാടിവിളിക്കയാണെന്നെ.
തുള്ളിത്തുളുമ്പും കുളുര്‍മയാല്‍പ്പുല്‍കുന്നു,
വെള്ളിനീരാഴി വന്നെന്നെ.
അല്ല, സംതൃപ്ന,ല്ലുഗനൈരാശ്യമേ,
വെല്ലുവിളിപ്പൂ ഞാന്‍ നിന്നെ.
å ഉള്ളലിവില്ലാതസൂയയാ,ലെന്‍ മുന്നില്‍
മുക്ക്ക്കുവിതയ്ക്കും ജഗത്തേ,
പാടില്ലൊരിക്കലും നീയുണര്‍ന്നീടുവാന്‍
പാടില്ല, യെന്നുള്ളമട്ടില്‍
മിത്ഥ്യാപവാദങ്ങള്‍ കൊണ്ടെന്റെ മസ്തകം
തച്ചുതകര്‍ക്കും ജഗത്തേ,
നര്‍മ്മ സഖാക്കളായൊന്നിച്ചിതുവരെ-
ത്തമ്മില്‍ കഴിഞ്ഞവര്‍പോലും
ബദ്ധശത്രുക്കളെപ്പോല്‍ പെരുമാറുമാ-
റത്ര ദുഷിച്ച ജഗത്തേ.
ആത്മാര്‍ത്ഥതയുമായ് ഞാനടുത്തീടുമ്പോ-
ളാത്മാവെരിക്കും ജഗത്തേ;-
ഇല്ല, വിടില്ലൊരു കൈയൊന്നു നോക്കാതെ-
വെല്ലുവിളിപ്പൂ ഞാന്‍ നിന്നെ!
å നിന്നപവാദ ശരങ്ങള്‍കൊണ്ടെന്നെ നീ
നിന്ദിതനാക്കുവാന്‍ നോക്കൂ;
നിന്നഖിലോല്‍ക്കട ശക്തിയുമൊത്തിയ
ന്നെന്നെച്ചവിട്ടി നീ താഴ്ത്തൂ!
സഞ്ജനിതോന്മദം നിന്മീതെയപ്പോഴു-
മെന്‍ ജയപ്പൊന്‍കൊടി പാറും!
ജാതനായ്ത്തീര്‍ന്നതു ഞാനിരുള്‍ മൂടിയ
പാതാളഗര്‍ത്തത്തിലാകാം;
എങ്കിലും മേലോട്ടുയര്‍ന്നു ഞാന്‍ താരക-
പ്പൊങ്കതിര്‍പ്പൂക്കളെപ്പുല്‍കും!
å ഓമല്‍സ്സഖാക്കളേ, നിങ്ങളോടു കനി-
ഞ്ഞോതാനെനിക്കുണ്ടൊരല്‍പം,
നിര്‍ദ്ദയം, കഷ്ടം,വികൃതപ്പെടുത്തിയെന്‍
നിസ്വാര്‍ത്ഥ സേവനം നിങ്ങള്‍.
എങ്കിലും നിങ്ങള്‍ക്കുമാവുകില്ലായതിന്‍
തങ്കപ്രകാശം മറയ്ക്കാന്‍.
നാനാപവാദങ്ങള്‍ നിങ്ങള്‍ ചൊരിഞ്ഞവ
നാളത്തെ ലോകം മറക്കും;
ഇന്നീ ജയമാല ചാര്‍ത്തിനില്‍ക്കും നിങ്ങ-
ളൊന്നോടെ വിസ്മൃതരാകും.
കല്‍പാന്തമാവോളമെന്മന സ്പന്ദന-
സ്വപ്നങ്ങള്‍ മൊട്ടിട്ടു നില്‍ക്കും.
സത്യം ചൊരിയും വെളിച്ചത്തില്‍ ഞാനൊരു
നിത്യ പ്രചോദനമാകും
മാമക നാമത്തില്‍ നിങ്ങള്‍ വീശിടുമീ
മാറാലയൊക്കെയും മാറും
കാലം കരാംഗുലിയാലിഴക്കെട്ടുകള്‍
ചേലിലൊന്നൊന്നായി മാറ്റും!
മാമക യാഥാര്‍ത്ഥ്യ, മമ്മട്ടനുപമ-
മാണിക്യരശ്മികള്‍ വീശും.
അല്ലലില്ലിന്നെനിക്കാകയാല്‍-തോഴരേ,
വല്ലാത്തവിഢ്ഢികള്‍ നിങ്ങള്‍!
തെല്ലുമേ ഗര്‍വില്ല, നുകമ്പയാണെനി-
ക്കുള്ളതു, നിങ്ങളോടിന്നും!
å ഇസ്സമരത്തി,ലൊടുവില്‍, ജയലക്ഷ്മി
മത്സമീപത്തു വന്നെത്തി,
മന്ദാരമാല്യമെന്‍ കണ്ഠത്തില്‍ച്ചാര്‍ത്തുമ്പോള്‍
മന്ദഹസിക്കണേ നിങ്ങള്‍!....