"സ്വരരാഗസുധ/സങ്കല്പകാമുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> സങ്കല്‍പ കാമുകന്‍ å പൊന്നില്‍ക്കുളിച്ചവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
16:43, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സങ്കല്‍പ കാമുകന്‍
å പൊന്നില്‍ക്കുളിച്ചവള്‍ നില്‍ക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
ആലോല ലോചന നീലോല്‍പ്പലദള-
മാലയെനിക്കെറിഞ്ഞേകിയാലും!
ഇല്ല, നീയെന്നെയറിയുകില്ല, നാ-
മിന്നോളം കണ്ടിട്ടില്ലോമലാളേ!
എന്നാലുമെന്നെപ്പറഞ്ഞാലറിയും നീ;
നിന്നെയെനിക്കും ശരിക്കറിയാം.
അന്യോന്യമത്ര പരിചയമുള്ള നാ-
മന്യരാണെന്നിട്ടും മന്നിലിന്നും!
å ആഗമിച്ചിട്ടുണ്ടെന്‍ സങ്കല്‍പ്പ ഭൂവില്‍, നി-
ന്നാകാരമാധുരിയേറെ നാളില്‍.
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിന്‍-
സ്വപ്നശതത്തില്‍ സുഷമ വീശി,
ഉദ്രസം നിന്‍ കാല്‍ച്ചിലമ്പൊലി കേട്ടു ഞാ-
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
കഷ്ടം തടില്‍ക്കൊടിപോല്‍ പിടഞ്ഞപ്പൊഴു
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
ആഞ്ഞു മുന്നോട്ടുടനാവേഗമാര്‍ന്നു ഞാന്‍
പാഞ്ഞുപോം നിന്‍ നിഴല്‍ പിന്തുടരാന്‍
ഒക്കാതതിനെനിക്കുഗ നിരാശയാ-
ലുള്‍ക്കാമ്പു മങ്ങി ഞാന്‍ പിന്മടങ്ങി.
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചില്‍
നിന്‍ നെടുവീര്‍പ്പില്‍ സുഗന്ധലേശം
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാന്‍
ലോകത്തെപ്പോലും മറന്നിരുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നുമെന്‍ മുന്നിലൊരായിരം
സ്വപ്നചിത്രങ്ങളടര്‍ന്നുവീണു.
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ച്ചാനന്ദമൂര്‍ച്ഛയെസ്സല്‍ക്കരിച്ചു
നിന്നോമല്‍ത്തങ്കത്തരിവളച്ചാര്‍ത്തുകള്‍
ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍
സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍
സംഗീത സാന്ദ്രതരംഗങ്ങള്‍!
å തങ്കനക്ഷത്രമേ, വെണ്‍കതിര്‍ വീശിയെന്‍
സങ്കല്‍പ്പസീമയില്‍ നീയുദിക്കേ,
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെന്‍
ചിന്തകള്‍ക്കൊക്കെച്ചിറകു കിട്ടി.
എന്തൊരാശ്ചര്യമോ,ഞാനറിയാതുടന്‍
നൊന്ത മച്ചിത്തം ചിരിച്ചുപോയി
അന്യൂനമോദമാര്‍ന്നങ്ങനെ നിന്നെ ഞാന്‍
വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു പാട്ടുപാടി.
നീ മേവും നീലനികുഞ്ജത്തിലെത്തിമല്‍-
പ്രേമാര്‍ദ്രഗാനങ്ങളാകമാനം
എത്തുമവയില്‍ മുറിപ്പെട്ടതാമൊരു
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
ലശ്രുകണങ്ങള്‍ പൊടിഞ്ഞിരുന്നു.
നാളുകളോരോന്നും നിന്മുന്നില്‍ വന്നൊരു
നായികയാക്കുവാന്‍ നോക്കിനിന്നെ.
അപ്പരമാര്‍ത്ഥമറിഞ്ഞതില്ലെങ്കിലും
സ്വപ്നം ചിലതു നീയോമനിച്ചു.
എന്തി,നവസാനമെന്തിനെന്നില്ലാതെ
നൊന്തുതുടങ്ങി നിന്മാനസവും
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാര്‍ദ്ദവമുള്ള നിന്‍ മാനസത്തില്‍.
ഏതോ വിരഹക്കരിന്തേള്‍ കടിച്ചു നിന്‍
ചേതന നിത്യം പുളഞ്ഞു നീറി!
å ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
യില്ല ഞാനെന്നെ മറച്ചു നിര്‍ത്തും
ഞാനാരെന്നോതുന്നമാത്രയില്‍ത്തന്നെ നിന്‍
മാനസമിന്നു മൊട്ടിട്ടുപോകും.
മംഗളാനന്ദ മരന്ദം തുളുമ്പിയും
ശൃംഗാര സൌരഭം നിര്‍ഗ്ഗളിച്ചും
ചിത്തം കവര്‍ന്നിടുമപ്പൂക്ക,ളെന്നാലു
മെത്രനാളൊന്നവയുല്ലസിയ്ക്കും?
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
എന്നും പുതുമയെപ്പുല്‍കേണമെങ്കില്‍, നാ
മന്യരായങ്ങിങ്ങിരുന്നിടേണം.
കാണാന്‍ കൊതിക്കുമക്കൌതുകം കൂടിയും
കാണാന്‍ കഴിഞ്ഞാല്‍ കൊഴിഞ്ഞു വീഴും.
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനില്‍ക്കും പരിമളങ്ങള്‍!
ലോകത്തിലയേ്യാ,കരഗതമാവുകി-
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
å അന്യനായ്ത്തന്നെയതിനാല്‍,ഞാനിന്നിപ്പോള്‍
നിന്നോടുയാത്രപറഞ്ഞിടട്ടെ
എന്നുമെനിക്കു നിന്‍ സുന്ദരസങ്കല്‍പ്പ
വൃന്ദാവനക്കുളിര്‍പ്പൂന്തണലില്‍,
കാണാന്‍ കൊതിക്കുന്ന, കാണാന്‍ കഴിയാത്ത,
വേണുഗാപാലനായ് വാണിടേണം.
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഞാനൊരു ഗന്ധര്‍വ്വനായിരിക്കും;
എന്നപോലെന്നെന്നും മാമകധ്യാനത്തില്‍
പൊന്നില്‍ക്കുളിച്ചു മദാലസയായ്
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
രോമല്‍പ്പുളകം തളിര്‍ത്തുനില്‍ക്കും.
കര്‍മ്മബന്ധത്തിനാല്‍പ്പിന്നെയും പിന്നെയും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
അന്യോന്യമേവമറിയാതെ നമ്മളാ-
രജ്ഞാതശക്തിതന്നച്ചുതണ്ടില്‍.
പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
ഭൂമിയും വാനവുമുള്ളകാലം
കാമദകോമളേ, പോയ് വരട്ടിന്നു നിന്‍
കാണാത്ത കാമുകന്‍, കാവ്യലോലന്‍!.... 28-5-1938
ചാരായക്കടയാണു ലോകമെവിടെ-
å ക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി,മൈത്രിയാത്മകഥനം,
å വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
å പൂവന്‍പഴം മിത്ഥ്യത-
ന്നോരോ നോട്ടുകള്‍-എന്തിനെന്നെയിവിടേ-
å ക്കെത്തിച്ചു ഹാ,നീ വിധേ....19-1-1946
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു തവ കടമിഴിയില്‍-
å ക്കൂടിയെന്നല്ല ഞാനാം
പാഴാം പുല്‍ത്തണ്ടില്‍ നിന്നും പല പല മധുര
å സ്വപ്നഗാനം പടര്‍ന്നൂ;
കേഴാം ഞാന്‍ നാളെ, വീഴാ, മടിയിലഖിലവും
å തേളു ചൂളും തമസ്സില്‍-
ത്താഴാം താഴട്ടെ, കേഴട്ടരികില്‍ വരികയേ
å ഹൃദ്യമേ, മദ്യമേ നീ!å 18-3-1946