"സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
<poem>
ഒന്നു്
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍ മുന്നിലെത്തി
Line 10 ⟶ 12:
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ,
കഷ്ട,മുക്കാച്ചു നീര്‍പ്പോളമാത്രം!
ദു:ഖചിന്തേ, മതി മതി, യേവം
ഞെക്കിടായ്ക നീയെന്‍മൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്‍പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാന്‍!
രണ്ട്
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗഹലക്ഷ്മിയായ് മിന്നുമൊരോമല്‍-
സ്നേഹമൂര്‍ത്തിയെക്കാണിച്ചുതന്നു.
പ്രാണനും കൂടിക്കോള്‍മയിര്‍ക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നില്‍ ഞാനതിന്‍ സര്‍വ്വസ്വമാമെ
ന്നന്നു കണ്ടപ്പൊഴാരോര്‍ത്തിരുന്നു!
കര്‍മ്മബന്ധപ്രഭാവമേ, ഹാ, നിന്‍-
നര്‍മ്മലീലകളാരെന്തറിഞ്ഞു!
മായയില്‍ ജീവകോടികള്‍ തമ്മി-
ലീയൊളിച്ചുകളികള്‍ക്കിടയില്‍,
ഭിന്നരൂപപ്രകൃതികള്‍ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങള്‍, പോരെങ്കി, ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരുകാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാന്‍ ദേഹികള്‍ക്കെന്നാല്‍!
എന്നുകൂടിയിട്ടെങ്കിലും, തമ്മി-
ലൊന്നുചേര്‍ന്നവ നിര്‍വൃതിക്കൊള്ളും!
മര്‍ത്ത്യനീതി വിലക്കിയാല്‍പ്പോലും
മത്തടിച്ചു കൈകോര്‍ത്തു നിന്നാടും!
അബ്ധിയപ്പോഴെറുമ്പുചാല്‍മാത്രം!
അദ്രികൂടം ചിതല്‍പ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വാക്കുകള്മാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാല്‍
മര്‍ത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാല്‍ സദാചാരമായി.
ഇല്ലിതില്‍ക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവന്‍ വെയിലില്‍
കാണണം മാംസപൊണ്ഡം തണലില്‍!! ...
മൂന്ന്
പഞ്ചത ഞാനടഞ്ഞെന്നില്‍നിന്നെന്‍
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍,
പൂനിലാവലതല്ലുന്ന രാവില്‍,
പൂവണിക്കുളിര്‍മാമരക്കാവില്‍,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പില്‍,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക, ളന്നെന്നസ്ഥിമാടം
നോക്കി, വീര്‍പ്പിട്ടു വീര്‍പ്പിട്ടു പാടും:-
"താരകളേ, കാണ്‍മിതോ നിങ്ങള്‍
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര്‍ നിങ്ങള്‍?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദമന്ദം പൊടിപ്പതായ്ക്കേല്‍ക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടുനിര്‍ത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍,
അത്തുടിപ്പുകളൊന്നിച്ചുചേര്‍ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വല്‍പ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! ...'
താദൃശോത്സവമുണ്ടോ, കഥിപ്പിന്‍
താരകളേ, നിങ്ങള്‍തന്‍ നാട്ടില്‍? ...
16-3-1120
1
ലോകം ശാസ്വതമല്ല, ജീവിതസുഖ-
സ്വപ്നങ്ങള്‍ മായും, വരും
ശോകം, മായികബുദ്ബുദങ്ങള്‍ മറയും,
പായും സരിത്സഞ്ചയം,
നാകം കാല്‍പനികോത്സവാങ്കിതലസല്‍-
ക്കാനല്‍ജ്ജലം!- പിന്നെ, യെ-
ന്തേകം, സത്യ, മനശ്വരം? മൃതി!-യ തേ,
മൃത്യോ, ജയിക്കുന്നു നീ!
19-9-1119
2
താമരപ്പൊയ്കയില്‍, ത്തങ്കത്തെളിവെയില്‍
താവിച്ചിരിച്ചോരുഷസ്സില്‍,
ആളികളൊത്തു ചേര്‍ന്നാടിക്കുഴഞ്ഞു നീ
കേളിനീരാട്ടിനന്നെത്തി.
കൊഞ്ചുന്നതത്തകള്‍ ചൂഴു, മൊരുകൊച്ചു-
പഞ്ചവര്‍ണ്ണക്കിളിപോലെ!
കണ്ടു ഞാന്‍ നിന്നെ, ക്കുവലയമദ്ധ്യത്തില്‍-
ച്ചെണ്ടിട്ട തണ്ടലര്‍പോലെ!!
22-5-1111
3
സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ
നന്ദനവനത്തി, ലാ ഗീഷ്മാന്തസായന്തനം,
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ, യോരോ നേര്‍ത്ത
തങ്കനൂലിന്മേല്‍ക്കോര്‍ത്ത തോരണം കെട്ടിത്തൂക്കി.
കണ്ണാടിച്ചെപ്പില്‍ പിടിച്ചിട്ട മിന്നലുപോലെ
കണ്ണഞ്ചും പൂമൊട്ടുകള്‍ വിടര്‍ന്നകമ്പിക്കാലില്‍
കാറ്റാടിച്ചെടികളാ 'റേഡിയോ' പെയ്യും ഗാന-
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു കുളിര്‍കാറ്റില്‍!
കൊച്ചിയി, ലഴിമുഖ, ത്തലമാലകള്‍ക്കക-
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്!
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച
മാനസത്തിങ്കല്‍, കഷ്ടം, സങ്കടം കൊളുത്തുന്നു.
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ-
ക്കണ്ണടഞ്ഞപ്പോള്‍ കൊച്ചുകുട്ടനെക്കണ്ടില്ലല്ലോ!
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര
ചിന്തകളെരിഞ്ഞിട്ടി; ല്ലാ മൃദുഹൃദയത്തില്‍!! ...
10-8-1113
</poem>
|