"താൾ:Dharmaraja.djvu/88" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദയവായി പ്രൂഫ് വായിക്കുക
Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:
അശ്രുക്കൾകൊണ്ടു മറയ്ക്കപ്പെട്ടിരുന്ന ഹരിപഞ്ചാനനന്റെ ഇന്ദ്രനീലനേത്രങ്ങളിൽനിന്ന് രാമയ്യന്റെനേർക്കു പുറപ്പെട്ടതായി കേശവപിള്ള ശങ്കിച്ചതുപോലുള്ളതിലും തീക്ഷ്ണമായ ചില ജ്വാലാരശ്മികൾ ചന്ത്രക്കാറന്റെനേർക്കു പുറപ്പെട്ടു. ആ കൃതഘ്നരാക്ഷസന്റെ വദനത്തിൽനിന്ന് ‘തുറകേറ്റാതെ’ എന്നുള്ള പദം പുറപ്പെട്ടപ്പോൾ, യോഗീശ്വരന്റെ ദന്തങ്ങൾ അദ്ദേഹത്തിന്റെ അധരത്തെ ക്രൂരമായി ദംശനംചെയ്തു. മസ്തകധ്വംസനത്തിനു യുക്തനായ കൊലയാനയെ കണ്ട കേസരിയെപ്പോലെ താൻ ഇരുന്നിരുന്ന പീഠത്തിൽനിന്ന് ഹരിപഞ്ചാനനൻ താഴത്തുചാടി, ലാംഗൂലപിഞ്ഛത്തെ ചുഴറ്റുന്നതിനുപകരം മുഷ്ടികൾ ചുരുട്ടി ഞെരിച്ചുകൊണ്ട് ആ മുറിയിൽ ക്രാന്തി വൃത്തലേഖനം ചെയ്യുംവണ്ണം ദ്രുതസഞ്ചരണംചെയ്തു. ഇങ്ങനെ കുറച്ചു നേരം നടന്ന് കോപം ശമിപ്പിച്ചുകൊണ്ട്, ചന്ത്രക്കാറന്റെ മുഖത്തോടടുത്തുചേർന്ന് അയാളെ ലോമകൂപംപ്രതി ദൃഷ്ടിസൂചികൾകൊണ്ടു ക്ഷതംചെയ്തു. അനന്തരം അയാൾ ഉദ്യോഗിക്കുന്ന വധത്തെക്കുറിച്ച് ഇങ്ങനെ അപഹസനം ചെയ്തു: “രാജവധം കഴിഞ്ഞ് സ്ത്രീവധത്തിനാലോചനയായോ? അടുത്ത കൈ ഗുരുവധമായിരിക്കാം. എല്ലാം കഴിയട്ടെ. അപ്പോൾ രാജസ്ഥാനത്തിന് പരശുരാമനെപ്പോലെ രക്തതീർത്ഥസ്നാനം കഴിച്ച് ഒരുങ്ങാം.”
അശ്രുക്കൾകൊണ്ടു മറയ്ക്കപ്പെട്ടിരുന്ന ഹരിപഞ്ചാനനന്റെ ഇന്ദ്രനീലനേത്രങ്ങളിൽനിന്ന് രാമയ്യന്റെനേർക്കു പുറപ്പെട്ടതായി കേശവപിള്ള ശങ്കിച്ചതുപോലുള്ളതിലും തീക്ഷ്ണമായ ചില ജ്വാലാരശ്മികൾ ചന്ത്രക്കാറന്റെനേർക്കു പുറപ്പെട്ടു. ആ കൃതഘ്നരാക്ഷസന്റെ വദനത്തിൽനിന്ന് ‘തുറകേറ്റാതെ’ എന്നുള്ള പദം പുറപ്പെട്ടപ്പോൾ, യോഗീശ്വരന്റെ ദന്തങ്ങൾ അദ്ദേഹത്തിന്റെ അധരത്തെ ക്രൂരമായി ദംശനംചെയ്തു. മസ്തകധ്വംസനത്തിനു യുക്തനായ കൊലയാനയെ കണ്ട കേസരിയെപ്പോലെ താൻ ഇരുന്നിരുന്ന പീഠത്തിൽനിന്ന് ഹരിപഞ്ചാനനൻ താഴത്തുചാടി, ലാംഗൂലപിഞ്ഛത്തെ ചുഴറ്റുന്നതിനുപകരം മുഷ്ടികൾ ചുരുട്ടി ഞെരിച്ചുകൊണ്ട് ആ മുറിയിൽ ക്രാന്തി വൃത്തലേഖനം ചെയ്യുംവണ്ണം ദ്രുതസഞ്ചരണംചെയ്തു. ഇങ്ങനെ കുറച്ചു നേരം നടന്ന് കോപം ശമിപ്പിച്ചുകൊണ്ട്, ചന്ത്രക്കാറന്റെ മുഖത്തോടടുത്തുചേർന്ന് അയാളെ ലോമകൂപംപ്രതി ദൃഷ്ടിസൂചികൾകൊണ്ടു ക്ഷതംചെയ്തു. അനന്തരം അയാൾ ഉദ്യോഗിക്കുന്ന വധത്തെക്കുറിച്ച് ഇങ്ങനെ അപഹസനം ചെയ്തു: “രാജവധം കഴിഞ്ഞ് സ്ത്രീവധത്തിനാലോചനയായോ? അടുത്ത കൈ ഗുരുവധമായിരിക്കാം. എല്ലാം കഴിയട്ടെ. അപ്പോൾ രാജസ്ഥാനത്തിന് പരശുരാമനെപ്പോലെ രക്തതീർത്ഥസ്നാനം കഴിച്ച് ഒരുങ്ങാം.”


തന്നാൽ സങ്കല്പിതമായുള്ള നാടകത്തിന്റെ പരിണാമത്തെ യോഗീശ്വരൻ ഇങ്ങനെ സ്തുതിനിന്ദനംചെയ്തപ്പോൾ നിധിദർശനം ചെയ്യിക്കാൻ ശക്തനായ ഗുരുവിൽനിന്നു ശാപമേറ്റുവെങ്കിൽ നിധിയും നാടകപരിണാമവും നഷ്ടമാകുമല്ലോ എന്നു ചന്ത്രക്കാറൻ ഒന്നു സന്ദേഹിച്ചു. എന്തെങ്കിലും പരശുരാമബ്രഹ്മർഷിയുടെ ജ്യോതിസ്സോടുകൂടി നിൽക്കുന്ന യോഗീശ്വരനോട്, അനുസരണഭാവത്തെ കൈകൊള്ളുകയാണുത്തമമെന്നു നിശ്ചയിച്ച് “സാമീടെ മനംപോലല്ലാണ്ട് എനിക്കെന്തരെന്നേ? പെണ്ണുങ്ങള് അവിടെ കെടക്കട്ടു എന്നു കല്പനയെങ്കിൽ, അവർ പെലരട്ടെ. തുരത്തൂടാൻ കല്പിച്ചാൽ പറത്തൂടാനും അടിയൻ ആളുതന്നെ. അവരെ ആ വിശാരമാണ് എന്റെ കുഞ്ഞിനെ മയക്കി കഴുകിന് എരയാക്കണതെന്നുമാത്രം സാമിയും കരുതണം.”
തന്നാൽ സങ്കല്പിതമായുള്ള നാടകത്തിന്റെ പരിണാമത്തെ യോഗീശ്വരൻ ഇങ്ങനെ സ്തുതിനിന്ദനംചെയ്തപ്പോൾ നിധിദർശനം ചെയ്യിക്കാൻ ശക്തനായ ഗുരുവിൽനിന്നു ശാപമേറ്റുവെങ്കിൽ നിധിയും നാടകപരിണാമവും നഷ്ടമാകുമല്ലോ എന്നു ചന്ത്രക്കാറൻ ഒന്നു സന്ദേഹിച്ചു. എന്തെങ്കിലും പരശുരാമബ്രഹ്മർഷിയുടെ ജ്യോതിസ്സോടുകൂടി നിൽക്കുന്ന യോഗീശ്വരനോട്, അനുസരണഭാവത്തെ കൈകൊള്ളുകയാണുത്തമമെന്നു നിശ്ചയിച്ച് “സാമീടെ മനംപോലല്ലാണ്ട് എനിക്കെന്തരെന്നേ? പെണ്ണുങ്ങള് അവിടെ കെടക്കട്ടു എന്നു കല്പനയെങ്കിൽ, അവർ പെലരട്ടെ. തുരത്തൂടാൻ കല്പിച്ചാൽ പറത്തൂടാനും അടിയൻ ആളുതന്നെ. അവരെ ആ വിശാരമാണ് എന്റെ കുഞ്ഞിനെ മയക്കി കഴുകിന് എരയാക്കണതെന്നുമാത്രം സാമിയും കരുതണം.”
"https://ml.wikisource.org/wiki/താൾ:Dharmaraja.djvu/88" എന്ന താളിൽനിന്ന് ശേഖരിച്ചത്