"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 617:
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
"ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും
ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ''
 
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ
നല്ലാർ, ജനങ്ങളെ കാൺക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂർഖർക്കീശ്വര ചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതിൽ നീതിയില്ലേ?''
"തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു
പൊക്കത്തിലങ്ങൊരെടുപ്പു കാണായ്
ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള-
പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു
പെട്ടു വഴിക്കരികത്താകയാൽ നട-
ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ്
തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട-
ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും:
വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ-
രില്ല മിടിച്ചു കുളം കുഴിപ്പിൻ
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും.''
</poem>
{{അപൂർണ്ണം}}
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്