"മാർത്താണ്ഡവർമ്മ/അദ്ധ്യായം ഇരുപത്തിമൂന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 8:
}}
<div class="novel">
{{ഉദ്ധരണി|''''കാണാമിപ്പോളെനിക്കെൻ നിഷധനരപതിം-<br>പേർത്തുമെന്നോർത്തുനോക്കി<br>ക്കാണുന്നേരത്തു കണ്ടാളതിവികൃതവപുർ<br>ദ്ധാരിണം നീചമേകം.''''''}}
രാമവർമ്മമഹാരാജാവിന്റെ
▲രാമവർമ്മമഹാരാജാവിന്റെ സംസ്‌കാരാദിക്രിയകൾ കഴിഞ്ഞതിന്റെ ശേഷം മാർത്താണ്ഡവർമ്മയുവരാജാവിന് രാജ്യസംബന്ധമായുള്ള സംഗതികളെക്കുറിച്ച് ആലോചിക്കുന്നതിനു ബുദ്ധിക്കു സ്വാസ്ഥ്യം ഇല്ലാതെ ഇരുന്നു എങ്കിലും, ശ്രീപണ്ടാരവകയ്ക്കായി കോട്ടാറ് മുതലായ സ്ഥലങ്ങളിൽ നിന്ന് വേണ്ട ദ്രവ്യം കടം വാങ്ങി
മധുരക്കാരായ പട്ടാളക്കാർക്കു കൊടുത്ത് അവരെ സമാധാനപ്പെടുത്തി, അല്പവും കാലതാമസം കൂടാതെ അവരോടു കൂടി തിരുവനന്തപുരത്ത് എത്തുന്നതിന് ആറുമുഖം പിള്ള ദളവായ്ക്ക് എഴുതി അയയ്ക്കാൻ രാമയ്യനോടു കല്പിച്ചു. തമ്പിമാരുടെയും ബന്ധുക്കളായ അഷ്ടഗൃഹസ്ഥാനികളുടെയും വൈരമാൽസര്യാദികൾ നാട്ടിൽ ആചരിക്കപ്പെട്ടിരിക്കുന്ന ദുഃഖത്തിന്റെ ആദിയോടുകൂടി അന്തർദ്ധാനം ചെയ്തപോലെ കാണപ്പെട്ടതിനാൽ യുവരാജാവ് മാതുലന്റെ ഉദകക്രിയാദികൾ നിർബ്ബാധമായി അനുഷ്ഠിച്ചുവന്നു. നാടുനീങ്ങിയതിന്റെ അഞ്ചാംദിവസം അസ്തമനത്തോടുകൂടി മേൽപറയപ്പെട്ട സമാധാനത്തിന് ലംഘനം ഉണ്ടായി എന്നുമാത്രമല്ല, യുവരാജാവിന്റെ ജീവിതകാലത്തിനിടയിൽ അദ്ദേഹത്തിനു നേരിട്ടിട്ടുള്ള ആപത്തുക്ഖളിൽവച്ചു പ്രഥമമായി ഗണിക്കപ്പെടാവുന്ന ചില സംഭവങ്ങൾക്കു സംഗതിവരികയും ചെയ്തു. കിളിമാനൂർനിന്നു നാരായണയ്യൻ എന്നൊരു ബ്രാഹ്മണന്റെ അധീനത്തിലാക്കി അയയ്ക്കപ്പെട്ടിരുന്ന ഭടന്മാർ സമുദ്രതീരമാർഗ്ഗമായി പുറപ്പെട്ടിട്ടും കഴക്കൂട്ടത്തുപിള്ളമായാൽ തടുത്തു തോൽപിക്കപ്പെട്ടു എന്നു സന്ധ്യയോടുകൂടി അറിവു കിട്ടി. കിളിമാനൂർനിന്ന് ഉണ്ടാകുമെന്നു വിചാരിച്ചിരുന്ന സഹായവും ശൂന്യമായി എന്നറിഞ്ഞപ്പോൾ യുവരാജാവ് രാമയ്യനോട് ഇങ്ങനെ ചോദിച്ചു: 'തമ്പിയോടുകൂടിയുള്ള വേൽക്കാറ്# കൊട്ടാരം അകമ്പടിക്കാരല്ലേ ?'
|