"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഒന്ന്: അജ്ഞാതർ നശിപ്പിച്ച വരികൾ പുനസ്ഥാപിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
== ഒന്ന് ==
<poem>
 
മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി
Line 23 ⟶ 24:
മൂരും മലകളുമാർന്ന ദിക്കിൽ,
 
ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചൊല്ലെഴും 'ഏറനാട്ടിൽ',
 
വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
Line 273 ⟶ 276:
യിന്നതിന്നാർക്കേ വരുവെന്നില്ല.
 
ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി
 
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
Line 307 ⟶ 312:
ചെറ്റനങ്ങുന്നുണ്ടു ചുണ്ടുതാനും.
 
അംഗുലീപല്ലവം ചൂണ്ടുന്നഹോ, തല
ഭംഗിയിൽ തയ്യൽ കുലുക്കിടുന്നു.
 
Line 388 ⟶ 393:
നിന്നെയെനിക്കു വിനോദമേകാൻ
 
എങ്ങനെ ഞാൻ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;
 
Line 525 ⟶ 530:
അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
രണ്ട്
 
ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.
 
ലോകം തകരും‌വിധം തോന്നി, ഞാനോർത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.
 
മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാൻ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.
 
കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെൻ-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.
 
ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുസ്സ്വപ്നം കാൺകയോയെന്നു തോന്നി.
 
കാളുന്ന പന്തങ്ങൾ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്
 
ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.
 
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയിൽ
 
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
 
താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും
 
തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ-
ങ്ങല്പം ചിലർ നിലയങ്കിയാർന്നും,
 
കട്ടി'ക്കയലി'മീതേയരഞ്ഞാൺ ചേർത്തു
കെട്ടിയുടുത്തും ചിലർ, ചിലപേർ
 
വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.
 
ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ
 
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!
 
കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
 
കട്ടികൂടീടും കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.
 
താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ നടന്നിടുന്നു.
 
തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ നോക്കി.
 
ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
 
ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി
 
താനേ ചിലർ കലിയാർന്നു മദം‌പെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു.
 
ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
 
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി
 
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.
 
ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ
 
കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങൾ
വെട്ടുകളേറ്റും വെടികൾകൊണ്ടും.
 
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
</poem>
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്