"താൾ:Girija Kalyanam 1925.pdf/39" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
<poem> |
|||
പെൺകിടാവൊന്നു നോക്കി തൻകടാക്ഷത്താൽ മെല്ലെ. |
|||
നിന്നവൎക്കെല്ലാമുള്ളിൽ വന്നിതാശ്ചൎയ്യമപ്പോൾ; |
|||
വന്ദിച്ചാനലർശരൻ മുന്നൂറുവട്ടം തദാ. |
|||
മുരളുന്നൊരു ഞാണും മധുരമായ വില്ലും |
|||
സുരഭിതരങ്ങളാം ശരങ്ങളഞ്ചും കൂട്ടി |
|||
സ്മരവല്ലഭ രതിയരികിൽക്കൊണ്ടുചെന്നു |
|||
ഗിരിജാദെവീമൃദുചരണം തൊടിയിച്ചു. |
|||
പരിചിൽ മദനന്റെ കരതാരിലേ നല്‌കി; |
|||
ശിരസാ നമിച്ചവൻ തരസാ വാങ്ങിക്കൊണ്ടാൻ. |
|||
ഇടവും വലവും ഞാൻ വിടുമേ ശരമിനി- |
|||
ത്തടവാനാരെന്നൊരു മിടമപൂണ്ടു മാരൻ |
|||
മധുമാസവും മുഴുമതിയും മദനനും |
|||
മധുരോക്തികൾ പികസ്തുതിപാഠകന്മാരും |
|||
മലയസമീരനും പലനാൾകൂടിത്തമ്മിൽ |
|||
ബലവത്തുക്കളിവർ നിലയെത്തൊരുമിച്ചു. |
|||
അമരിമാൎക്കും ഹൃദി ക്രമരീതിക്കില്ലൊരു |
|||
മമരീതിയെ പാരിൽദ്ദമരീഭാവം ചേൎന്നു. |
|||
ഭുവനജനനിതൻ സവിധേ വിവിധമായ |
|||
നവനാടകനാട്യമവരങ്ങാരംഭിച്ചു. |
|||
തദനു ശൃംഗാരമാം രസരാജനും തന്റെ |
|||
സചിവന്മാരുമായിസ്സദസി പെരുമാറി |
|||
ജഗദീശ്വരിയുടേ ജനനദിനോത്സവം |
|||
ജളനെന്തറിവൂ ഞാൻ ? ജയതാം ജല്പാകതാ. |
|||
ബഹുധാ സമുച്‌ഛിതമുപദാധനോച്ചയം |
|||
ഹിമവാൻ നല്‌കീടിനാൻ സമവേതന്മാൎക്കെല്ലാം. |
|||
ബഹുതസ്സമ്മാനങ്ങൾ ബഹുധാ ലഭിച്ചിതു |
|||
സകലജനങ്ങൾക്കും സ്വഗുണോചിതാധികം. |
|||
ഹിമവാനത്രേ പാരിൽദ്ദമവാൻ ഗുണോന്നതൻ |
|||
സമവാക്കീവണ്ണമായ് ; കിമിവാത്ഭുതം പരം? |
|||
ശിവദേ ! ശിവേ ! ജയ തവ ദാസോƒഹം ദേവി ! |
|||
ശിവശങ്കര ! ഹര ! വിലശം പാഹീശ മാം. |
|||
സുംഭശോസനിയുടെ സംഭവകഥയിതു |
|||
സംഭവഖണ്ഡമെന്നാലിമ്പംമാടുക്തമായി.</poem> |