"താൾ:Girija Kalyanam 1925.pdf/38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
<poem>ഒഴിഞ്ഞു വഴിനീളെപ്പൊഴിഞ്ഞു നറുമലർ; |
|||
വഴിഞ്ഞ മോദാലിന്ദ്രനുഴിഞ്ഞു നീരാജനം. |
|||
ജനകൻമുമ്പിൽ സുരജനങ്ങൾ വച്ചു കാഴ്ച |
|||
മണികൾ ജാംബൂനദം കനകപട്ടാംബരം |
|||
സാനേകഭേദം ബഹുവാനോർകൾ വച്ച കാഴ്ച |
|||
താനേകൻ തെരുതെരെ മൈനാകമെടുത്തുതേ. |
|||
നാനാഗന്ധൎവസിദ്ധസേനാ കുത്രചിൽ ക്വാപി |
|||
സ്ഥാനേ യക്ഷരും നിന്നു കോണേ കിമ്പുരഷരും |
|||
മേനക തിലോത്തമ മാനിനീ രംഭ മുമ്പാം |
|||
വാനവനാരിമാരും പ്രീണിതാ പൌലോമിയും |
|||
ക്ഷീണത കളഞ്ഞിഹ ക്ഷോണിയിൽ വന്നു മെല്ലേ |
|||
മേനതൻ ചുഴലവുമാനതിചെയ്തു നിന്നു. |
|||
“അമ്മേ ! കേൾ മേനാദേവി നിന്മകൾ ജയിക്കണം; |
|||
ചിന്മയി ജയിക്കുമ്പോൾ നന്മയാം നമുക്കെല്ലാം. |
|||
പെണ്മയും വപുസ്സിങ്കൽ വെണ്മയും കൎമ്മങ്ങളിൽ |
|||
തണ്മയും മനസ്സിങ്കൽ നിന്മകൾ തന്നീടണം. |
|||
ഭംഗിക്കു പറകയല്ലെങ്ങൾക്കു വിശേഷിച്ചും |
|||
തൊങ്ങല്ക്കും പൊടിപ്പിനും ഭംഗം വന്നിരിക്കുന്നു, |
|||
സംഗരേ ഭഗ്നദന്തൻ വൻകരിയെന്നപോലെ |
|||
ശങ്കിച്ചു പങ്ങിപ്പങ്ങി മങ്ങുന്നു മനോഭവൻ. |
|||
പൊന്മലമീതെ മേവുമിമ്മഹാലോകരെല്ലാം |
|||
നിന്മകൾക്കടിമയായ്‌ക്കൺമുനകൊതിക്കുന്നു. |
|||
മന്മഥൻ തനിക്കുള്ള കൎമ്മവും മതിയാക്കി- |
|||
ദ്ധൎമ്മമൊട്ടേറെച്ചെയ്തു നിന്മകളുണ്ടാവാനായ്. |
|||
ചെറ്റുമില്ലവനിനി മറ്റൊരാലംബമമ്മേ ! |
|||
മുറ്റും നീ ഗതി മകളുറ്റുതാനറിവോളം. |
|||
മുറ്റമിങ്ങടിക്കുമേ വിറ്റുതിന്നീടും ഞങ്ങ- |
|||
ളറ്റുപോകാതെ ദാസ്യം പറ്റിയാലാരും വിടാ |
|||
ധമ്മചാരിണിമാൎക്കോ ധൎമ്മമുണ്ടവലംബം; |
|||
നൎമ്മകാരിണിമാൎക്കോ നിന്മകൾ പരദൈവം.” |
|||
ഇങ്ങനേ നാകസ്ത്രീകൾ തങ്ങടേ വാക്യമദ്ധ്യേ |
|||
ശങ്കയാ ദൂരേനിന്നിട്ടംഗജൻ കഴൽകൂപ്പി. |
|||
പങ്കജബാണനുള്ളിൽ സങ്കടം പോമാറപ്പോൾ</poem> |