"താൾ:ഭഗവദ്ദൂത്.pdf/24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
07:05, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
൨൬
തഞ്ചത്തിലീയിടവമാസമതിൽ കലർന്നു-
ള്ളഞ്ചാം ദിനത്തിലമലൻ തനയൻ ദ്വിതീയൻ
പഞ്ചത്വമെന്റെ ശിവനേ! പറയാൻ പ്രയാസം
നെഞ്ചിപ്പൊഴും കിടുകിടെന്നു വിറച്ചിടുന്നു 2
എപ്പോഴുമെന്നരികിലങ്ങിനെ വാണു വേണ്ട- തെപ്പേരുമാസ്ഥയൊടു ചെയ്തുവരും കുമാരൻ പൊയ്പ്പോയതോർക്കിലതിലപ്പുറമായ ദണ്ഡ- മിപ്പോളെനിക്കു വരുവാനിനിയൊന്നുമില്ല. 3
സത്യം, ദമം, സമത, സാത്വികവൃത്തി തന്നി- ലത്യന്തസക്തി,യലിവാർത്തരി,ലാത്മബോധം; ഇത്യാദി വേണ്ട ഗുണമാസകലം തികഞ്ഞ പുത്രന്റെയീ വിരഹമെങ്ങിനെ ഞാൻ സഹിക്കും! 4
കൃത്യങ്ങൾ വേണ്ടതനുവാസരമോതുവാനായ് പ്രത്യേകമോർത്തരികിലുണ്ണിയെ ഞാൻ വിളിച്ചാൽ അത്തവ്വിലോർത്ത പണി തീർത്തു തെളിഞ്ഞു ചാര- ത്തെത്തുന്നൊരെന്റെ മകനെന്നെ വെടിഞ്ഞു കഷ്ടം 5
‘ഇന്നിന്നതൊക്കെയിവിടെശ്ശരിയാക്കി നാളെ- ക്കിന്നിന്നതാണു പണിയങ്ങിനെതന്നെയല്ലേ? എന്നെന്നോടോതിയരികത്തു വിനീതനായി നിന്നീടുമുണ്ണി ശിവനേ! ശിവരാമ ! രാമ! 6
ദീനത്തിൽ ഞാനിവിടെ വീണ മുതൽക്കു കാർന്നോ- സ്ഥാനം വഹിച്ചു വലുതായ കുടുംബഭാരം