"താൾ:ഭഗവദ്ദൂത്.pdf/60" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
06:52, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬ ഭഗവദ്ദൂത്
(ഭീമനോടു്) എല്ലാം വേണ്ടതു പോലെയാക്കി വരുവൻ
(അർജ്ജുനനോടു്) വേണ്ടാ വിഷാദോദയം
(നകുലനോടു്) ഉല്ലാസത്തൊടു വാണുകൊൾക സതതം
(സഹദേവനോടു്) നന്നായ് വരും
(എല്ലാവരോടും കൂടി) നിങ്ങളി-
ന്നെല്ലാരും സുഖമാർന്നു പാർപ്പിനുടനേ
ഞാൻ പോയി വന്നീടുവൻ 28
(എല്ലാവരും തൊഴുതു് അനുവദിക്കുന്നു) ഭഗ- എന്നാലങ്ങിനെയാവട്ടെ (എന്നു പോകുന്നു) (അണിയറയിൽ)
‘ഓടുന്നൂ ജനസംഘമാതപബലാൽ-
പാടുന്നു പക്ഷിവ്രജം വാടുന്നൂ തരുജാലമമ്പൊടു പൊഴി- ച്ചീടുന്നു പുഷ്പങ്ങളെ ചൂടുന്നൂ കുട പാന്ഥരൊത്തു തണലിൽ- ക്കൂടുന്നു മദ്ധ്യസ്ഥനാ- യീടുന്നൂ ഭഗവാൻ ദിനേശനധികം തേടുന്നിതൈശ്വര്യവും’ 29
(എന്നു് എല്ലാവരും കേൾക്കുന്നു.)
ധർമ്മപുത്രരു്-ഓ! നേരം മദ്ധ്യാഹ്നമായി. മാദ്ധ്യാഹ്നികത്തിനു പോകതന്നെ. (എന്നു് എല്ലാവരും പോയി.) രണ്ടാമങ്കം കഴിഞ്ഞു.