"താൾ:Dhruvacharitham.pdf/2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 7: | വരി 7: | ||
വൻപിച്ചവിദ്വജ്ജനങ്ങളെല്ലാവരും |
വൻപിച്ചവിദ്വജ്ജനങ്ങളെല്ലാവരും |
||
അമ്പോടുകേട്ടിന്നനുഗ്രഹിക്കേണ |
അമ്പോടുകേട്ടിന്നനുഗ്രഹിക്കേണ |
||
എത്രയുംധന്യനായുളളമനുവിന്റെ |
|||
പുത്രനായിട്ടൊരുമനവനുണ്ടായി |
|||
ഉത്താനപാദനെന്നിങ്ങനെദിക്കുകൾ |
|||
പത്തുംപുകഴ്‌ന്നോരുനാമമുടയവൻ |
|||
ചീർത്തോരുകാരുണ്യമൂർത്തിയാംമന്നവൻ |
|||
പാർത്തലംതന്നിലെമർത്യജനങ്ങളെ |
|||
ആർത്തിശമിപ്പിച്ചുകീർത്തിവർദ്ധിപ്പിച്ചു |
|||
പാർത്തലംതന്നിലകീർത്തിനടത്തിച്ചു |
|||
ധൂർത്തരെയെല്ലാമോർത്തുവാനീശ്വര |
|||
വാർത്തകളെപ്പോഴുമോർത്തുധനങ്ങളെ |
|||
പേർത്തുസമ്പാദിച്ചുനേർത്തുവരുന്നോരു |
|||
പാർത്ഥിവരാദിയാംശത്രുജനങ്ങളെ |
|||
കൂർത്തശരംകൊണ്ടു മൂർത്തിതകർത്തുട |
|||
നാർത്തിപിടിപ്പിച്ചുപാർത്തലേയോടിച്ചു |
|||
കാൽത്തളിർകൂപ്പുന്നപാർത്ഥിവന്മാരിൽനി- |
|||
ന്നർത്ഥങ്ങൾമേടിച്ചനർത്ഥംശമിപ്പിച്ചു |
|||
അർത്ഥിജനത്തിനുമർത്ഥംകൊടുത്തുട- |
|||
നാർത്തിയുംതീർത്തുകൃതാർത്ഥതകല്പിച്ചു |
|||
മാർതാണ്ഡതുല്യനാംമാർത്താണ്ഡപുത്രജൻ |
|||
ധാത്രീവരോത്തമൻധാത്രീപരിത്രാണ- |
|||
മെത്രയുംചിത്രമായത്രചെയ്താൻനല്ല |
|||
ക്ഷേത്രംപണിയിച്ചുപാത്രങ്ങൾതീർപ്പിച്ചു |
|||
വട്ടത്തിലോരോകുളങ്ങൾകുഴിപ്പിച്ചു |
|||
വെട്ടിപ്പിടിപ്പിച്ചുനാട്ടുവഴികളിൽ |
|||
നാട്ടുകല്ലിട്ടുനടക്കാവുവയ്പിച്ചു |
|||
കാട്ടിലോരോവഴിവെട്ടിത്തെളിപ്പിച്ചു |
|||
ഊട്ടുവാനോരോരോകോട്ടിലുംകല്പിച്ചു |
|||
കൂട്ടുവാനുള്ളതുമൊട്ടുംകുറയാതെ |
|||
ഊട്ടിൽപ്പതിനെട്ടുകൂട്ടംകറികളും |
|||
നാട്ടിലിരിക്കുന്നപട്ടന്മാർക്കുംപിന്നെ |
|||
മുട്ടാതെനിത്യവുമൂട്ടതുംകല്പിച്ചു |
|||
പട്ടണംതോറുമങ്ങാടികൾകെട്ടിച്ചു |
|||
ചെട്ടിത്തെരുവുകൾപട്ടാണിവീടുകൾ |
|||
മുട്ടിപ്പുരകളുംതട്ടാക്കുടികളും |
|||
നാട്ടിൽപതിനെട്ടുകെട്ടുള്ളവീടുക- |
|||
ളൊട്ടല്ലവൊരുകോടി പണിയിച്ചു |
|||
ചട്ടങ്ങളിങ്ങനെകൂട്ടിക്ഷിതീതലേ |
|||
ദുഷ്ടരെശിക്ഷിച്ചുശിഷ്ടരെപ്പാലിച്ചു |
|||
പുഷ്ടിയക്കാലത്തുപുഷ്ടമായുണ്ടായി |
|||
നിഷ്ടയേറുംദ്വിജശ്രേഷ്ഠരെക്കൊണ്ടുടൻ |
|||
ഇഷ്ടിയുംചെയ്യിച്ചുധർമ്മത്തിനോത്തോരു |
|||
കർമങ്ങളാകവേനിർമ്മിച്ചുഭൂതലേ |
|||
ശർമ്മംവരുത്തുന്നുനിർമ്മലഭൂപതി |
|||
ധർമ്മസവിചന്മാരോടങ്ങൊരുമിച്ചു |
|||
ധർമ്മാസനത്തേലിരുന്നരുളിടിനാൻ |
|||
മേനോക്കിയഛനുംസേനാപതികളും |
|||
മാനമേറീടുന്നമന്ത്രിപ്രവരനും |
|||
ദീനമകന്നുള്ളനാനാജനങ്ങളും |
|||
ഹാനികൂടാതെസുഖിച്ചുവാണിടിനാർ |
|||
അച്ചിങ്ങപീച്ചിങ്ങപാവയ്ക്കകോവയ്ക്ക |
|||
കാച്ചിലെന്നിത്തരംകെട്ടിയെടുപ്പിച്ചു |
|||
കാഴ്ചവച്ചൻപോടുതൃക്കാൽവണങ്ങുന്നു |
|||
വീഴ്ചയെന്യേലോകവാസികളൊക്കെയും |
|||
മന്നവൻതന്നുടെമന്ദിരംതന്നുള്ളിൽ |
|||
കുന്നിച്ചുകൂടുന്നുപൊന്നുംപണങ്ങളും |
|||
മന്നിൽവിളിയുന്നധാന്യരത്നങ്ങളും |
|||
ഉന്നതമാകിനോരാനപ്പടകളും |
|||
മന്നിൽപ്പരക്കുംകുതിരപ്പടകളും |
|||
മിന്നുംമിടിലുംമിടുകമണിയുന്നു |
|||
കന്നൽമിഴികളുമന്യജനങ്ങളും |
|||
ചേണാർന്നലക്ഷ്മീവിലാസങ്ങളിങ്ങനെ |
|||
കാണുന്നതേതുംസഹിയാഞ്ഞുവിത്തേശ- |
|||
</poem> |
</poem> |