"സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 2:
തെങ്ങുകളുടെ വിഡ്ഢിത്തം
"
എന്തുവേണമെങ്കിലു, മതേകാമല്ലോ ഞങ്ങൾ!
നോക്കൂ. നോക്കൂ, ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
വരി 13:
നല്ലപൊൻകിനാക്കൾ പൂക്കൂം നിദ്രപാകാം ഞങ്ങൾ!!"
മാടിവിളിച്ചീവിധം മധുരമായ്ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരു പോകും മാറു ദിക്കിൽപ്പിന്നെ?
ആഴിയലമാലകളിൽ ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി തന്നൊരു പായ്ക്കപ്പൽ.
ഗാമയുമനുചരരും കാലുകുത്തീ മണ്ണിൽ;
ക്ഷേമൽക്ഷ്മിക്കക്ഷണം കരടുപോയി കണ്ണിൽ!
കേരകൽപച്ഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
പ്രീതിയുൾച്ചേർന്നോതുകയായ് പ്പിന്നെയുമാക്കൽപ-
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ;-
"അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങൾ
കൊച്ചലകൾ പിച്ചവെയ്ക്കും പച്ചനെൽപ്പാടങ്ങൾ!
നിന്നിടാമോ നാലുമാസംകൂടി നിങ്ങൾക്കെന്നാ-
Line 51 ⟶ 38:
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
ഗാമയൊന്നു നീർന്നിരുന്നു,
കോമളസ്വപ്നങ്ങൾ പുൽകാൻ കണ്ണുകൾ വിടർന്നു.
തമ്മിലൊന്നു തോളുരുമ്മിക്കണ്ണുചിമ്മീക്കാണി-
ച്ചമ്മഹാരസജ്ഞർ വീണ്ടും സസ്മിതം തുടർന്നു:-
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയിൽ മുങ്ങിനിൽക്കും കായ്കനികൾകണ്ടോ?
Line 88 ⟶ 71:
ക്കിഷ്ടമാണതെ, ന്തു വേണം, നൽകാമല്ലോ ഞങ്ങൾ!! ...
പിച്ചവാങ്ങാനുമ്മറത്തെന്നെത്തിനിന്നോരാപ്പൂ-
മച്ചിലിന്നു, മെത്തമേലിരുന്നു മത്തടിപ്പൂ!
വീട്ടുകാർ, നിലവറയിൽക്കൈവിലങ്ങും ചാർത്തി
വീർപ്പുമുട്ടി,പ്പട്ടിണിക്കു ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലുമോർത്തതില്ലന്നീയബദ്ധം ഞങ്ങൾ!.."
പട്ടകളുലച്ചുരയ്പു കേരകല്പകങ്ങൾ!
29-10-1944
45
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
46
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
12-5-1119
47
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
48
അനുരാഗലോലസ്മിതാർദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുലളിതസങ്കൽപമേഖലകൾ-
31-12-1119
49
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
|