"ഐതിഹ്യമാല/സംഘക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ശാ'''സ്ത്രക്കളിയെന്നും യാത്രക്കളിയെന്നു പറഞ്ഞുവരുന്ന സംഘക്കളി അന്നപ്രാശനം, ഉപനയനം, സമാവര്ത്തനംസമാവർത്തനം, വിവാഹം, പന്ത്രണ്ടാം‌മാസം മുതലായ അടിയന്തിരങ്ങൾ സംബന്ധിച്ചും മറ്റും കേരളത്തിൽ സർവ്വത്ര നിവൃത്തിയുള്ള ഹിന്ദുക്കളെല്ലാം കളിപ്പിച്ചുവരുന്നുണ്ട്. രാജമന്ദിരങ്ങളിലും പ്രഭുഗൃഹങ്ങളിലും മേൽ‌പറഞ്ഞ അടിയന്തിരങ്ങള്ക്കെല്ലാംഅടിയന്തിരങ്ങൾക്കെല്ലാം സംഘക്കളി ഉണ്ടായിരിക്കുന്നത് നിശ്ചയമാണ്. ഇതു മറ്റുള്ള കളികൾ പോലെ വിനോദത്തിനായിട്ടു കളിപ്പിക്കുന്നതല്ല. ഇത് ഈശ്വരപ്രസാദകമെന്നോ ഒരു പുണ്യകര്മ്മമെന്നോപുണ്യകർമ്മമെന്നോ മറ്റോ കൂടി വിചാരിച്ചാണ് ജനങ്ങൾ കളിപ്പിച്ചുവരുന്നത്. അതിനു ‘സ്വസ്തിപ്രാര്ത്ഥിക്കുക’‘സ്വസ്തിപ്രാർത്ഥിക്കുക’ എന്നാണ് പറഞ്ഞു വരുന്നത്. ഇതു മറ്റുള്ള വഴിപാടുകള്പോലെവഴിപാടുകൾ പോലെ അവനവൻ‌തന്നെ പ്രാര്ത്ഥിക്കുകയല്ലപ്രാർത്ഥിക്കുകയല്ല. സ്വസ്തിപ്രാര്ത്ഥിക്കുന്നതിനുസ്വസ്തിപ്രാർത്ഥിക്കുന്നതിനു സംഘക്കാരിൽ വാദ്ധ്യാവൃത്തിയെന്നും പരിഷയെന്നും പറയപ്പെടുന്നവരുള്പ്പെടെപറയപ്പെടുന്നവരുൾപ്പെടെ പ്രധാനന്മാരായ അഞ്ചാറുപേരെയെങ്കിലും വരുത്തി, സംഘക്കളിയുടെ പ്രധാനാംഗമായ ‘നാലുപാദം’ എന്ന ക്രിയ നടത്തിക്കുകയും അവര്ക്കുഅവർക്കു യഥായോഗ്യം ഭക്ഷണവും ദക്ഷിണയും കൊടുക്കുകയും അവർ പറഞ്ഞുതരുന്ന വാചകം പറഞ്ഞു പ്രാര്ത്ഥിക്കുകയുമാൺപ്രാർത്ഥിക്കുകയുമാണ് ചെയ്യേണ്ടത്. അവർ പറഞ്ഞുതരുന്ന വാചകത്തിന്റെ അര്ത്ഥംഅർത്ഥം, “വിചാരിക്കുന്ന കാര്യം സാധിച്ചാൽ കേമമായ സംഘക്കളി നടത്തുകയും സംഘക്കാരെ വേണ്ടുവോളം മധുരക്കറി കുടിപ്പിക്കുകയും ചെയ്തേക്കാം” എന്നാണ്. ഇങ്ങനെ സ്വസ്തിപ്രാർത്ഥിക്കുകയും കാര്യം സാധിക്കുകയും പിന്നീട് കേമമായി കളിനടത്തുകയും ചെയ്യുന്നത് ഒട്ടും അസാധാരണമായിട്ടുള്ളതല്ല. സ്വസ്തിപ്രാര്ത്ഥിച്ചാൽസ്വസ്തിപ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നു സ്വാനുഭവം കണ്ടറിഞ്ഞിട്ടുള്ളവർ പലരുമുണ്ട്. എന്നാൽ ഇപ്രകാരം വിശിഷ്ടമായിരിക്കുന്ന ഈ കളിയുടെ ഉത്ഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരും കേരളത്തിൽ പലരുമുണ്ടെന്നാണ് തോന്നുന്നത്. അങ്ങിനെയുള്ളവരുടെ അറിവിനായി അതിനെക്കുറിച്ചു ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.
 
പണ്ടു പരദേശത്തുനിന്നു ചില പെരുമാക്കന്മാർ വന്നു പന്ത്രണ്ടുകൊല്ലം വീതം കേരളചക്രവർത്തികളായി വാണിരുന്നുവല്ലോ. അവരിൽ ഒരു പെരുമാൾ മുഹമ്മനീയമതംമുഹമ്മദീയ മതം സ്വീകരിക്കുകയും മക്കത്തുപോവുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധവുമാണ്. ആ പെരുമാൾ ചില മുഹമ്മനീയപ്രധാനന്മാരുടെമുഹമ്മദീയ പ്രധാനന്മാരുടെ പ്രേരണയാൽ അറുപത്തിനാലു ഗ്രാമങ്ങളില്നിന്നുംഗ്രാമങ്ങളിൽ മലയാളബ്രാഹ്മണപ്രധാനന്മാരെനിന്നും മലയാളബ്രാഹ്മണ പ്രധാനന്മാരെ തന്റെ മുൻ‌പാകെ വരുത്തി ഹിന്ദുമതം ഏറ്റവും നികൃഷ്ടമായിട്ടുള്ളതാണെന്നും ഉത്തമമായിട്ടുള്ളത് മുഹമ്മദീയമതമാണെന്നുംമുഹമ്മദീയ മതമാണെന്നും അതിനാൽ മലയാളബ്രാഹ്മണരെല്ലാവരും ഹിന്ദുമതമുപേക്ഷിച്ചു മുഹമ്മദുമതംമുഹമ്മദു മതം സ്വീകരിക്കണമെന്നും നിര്ബന്ധപൂര്വ്വംനിർബന്ധപൂർവ്വം പറഞ്ഞു. ഉത്തമമായിട്ടുള്ളതു മുഹമ്മദുമതമല്ലെന്നുംമുഹമ്മദു മതമല്ലെന്നും ഹിന്ദുമതമാണെന്നും ബ്രാഹ്മണർ വാദിച്ചു. ആ സദസ്സിൽ മതാദ്ധ്യക്ഷന്മാരായ ചില മുഹമ്മദീയരും ചെന്നുകൂടി. ഒടുക്കം വാദം മുഹമ്മദീയരും ബ്രാഹ്മണരും തമ്മിലായി. “ഈശ്വരകല്പിതവും സത്യവുമായിട്ടുള്ള മതവും വേദവും ഞങ്ങളുടെതാണെന്നു മുഹമ്മദീയരും “അതല്ല, ഞങ്ങളുടെയാണെ”ന്നു ബ്രാഹ്മണരും തമ്മിൽ വളരെനേരം വാദിച്ചു. ഒടുക്കം പെരുമാൾ “നിങ്ങൾ തമ്മിൽ ഇങ്ങനെ വാദിച്ചുകൊണ്ടിരുന്നാൽ ഇതിനൊരവസാനവും തീര്ച്ചയുമുണ്ടാവുകയില്ലതീർച്ചയുമുണ്ടാവുകയില്ല. ഞാനൊരു പരീക്ഷ നിശ്ചയിക്കാം. ആ പരീക്ഷയിൽ ബ്രാഹ്മണർ ജയിക്കുകയാണെങ്കിൽ ബ്രാഹ്മണരുടെ മതവും വേദവുംതന്നെ സത്യമായിട്ടുള്ളതെന്നു തീര്ച്ചയാക്കാംതീർച്ചയാക്കാം. അഥവാ തോല്ക്കുകയാണെങ്കിൽതോൽക്കുകയാണെങ്കിൽ ബ്രാഹ്മണർ മുഹമ്മദുമതം സ്വീകരിക്കുകയും വേണം. അങ്ങനെ സമ്മതമാണോ?” എന്നു ബ്രാഹ്മണരോടു ചോദിച്ചു. ഉടനെ ബ്രാഹ്മണർ, “ഇതു ഞങ്ങള്ക്കുഞങ്ങൾക്കു സമ്മതം തന്നെയാണ്. പക്ഷെ പരീക്ഷ ഒന്നൊന്നരമാസം കഴിഞ്ഞിട്ടേ നടത്താവൂ” എന്നു പറഞ്ഞു. അതു പെരുമാളും സമ്മതിക്കുകയാൽ ഒന്നരമാസം കഴിയുമ്പോൾ വന്നു കൊള്ളാമെന്നു പറഞ്ഞു ബ്രാഹ്മണർ അവിടെ നിന്നു പിരിഞ്ഞു പോവുകയും ചെയ്തു.
 
ആ ബ്രാഹ്മണർ ഗത്യന്തരമില്ലായ്ക‌കൊണ്ടു പെരുമാളുടെ അടുക്കൽ അപ്പോൾ അപ്രകാരം സമ്മതിച്ചു എന്നേയുള്ളു. പിന്നീട് അവര്ക്ക് അതിനെക്കുറിച്ചു വലിയ വിചാരവും വിഷാദവുമുണ്ടായി. “പെരുമാളുടെ പരീക്ഷ എന്തായിരിക്കുമോ? അതിൽ തോൽ‌വി പറ്റിയേക്കുമോ?” എന്നുള്ള വിചാരംകൊണ്ട് അവർ ഏറ്റവും വിഷണ്ണരായിത്തീര്ന്നുവിഷണ്ണരായിത്തീർന്നു. എങ്കിലും സത്യസ്വരൂപനും സര്വ്വസാക്ഷിയുമായിരിക്കുന്നസർവ്വസാക്ഷിയുമായിരിക്കുന്ന സകലേശ്വരൻ തങ്ങളെ ഉപേക്ഷിക്കുകയില്ലെന്നുള്ള ധൈര്യവും അവര്ക്കുണ്ടാകാതെയിരുന്നില്ലഅവർക്കുണ്ടാകാതെയിരുന്നില്ല.
 
ഇങ്ങനെ ആ സാധുബ്രാഹ്മണർ ഇതികര്ത്തവ്യതാമൂഢന്മാരുംഇതികർത്തവ്യതാമൂഢന്മാരും വിചാരമഗ്നന്മാരും വിഷാദവിഹ്വലന്മാരുമായിപ്പോയ സമയം മദ്ധ്യേമാര്ഗ്ഗംമദ്ധ്യേമാർഗ്ഗം ഒരു യോഗീശ്വരനെ ദൈവഗത്യാ കണ്ടെത്തുവാൻ സംഗതിയായി. ആ യോഗീശ്വരൻ അവരോട്, “നിങ്ങൾ ഒട്ടും വിഷാദിക്കേണ്ട, ഞാൻ ഒരു ദിവ്യമന്ത്രം ഉപദേശിച്ചുതരാം. നിങ്ങൾ തൃക്കാരിയൂർ ചെന്ന് അമ്പലത്തിൽ ഒരു വിളക്കുകൊളുത്തിവെച്ച്, അതിനു പ്രദക്ഷിണം വെച്ചുകൊണ്ട്, ഈ മന്ത്രം ജപിച്ചു തൃക്കാരിയൂർ ദേവനെ നാല്പത്തൊന്നു ദിവസം സേവിക്കണം. നിങ്ങൾ ഇപ്രകരം ദീപപ്രദക്ഷിണവും ഈശ്വരസേവയും ഒരു മണ്ഡലം മുഴുവനും മുടങ്ങാതെ ചെയ്തിട്ടു പെരുമാളുടെ അടുക്കൽച്ചെന്നാൽ നിങ്ങൾക്കു ജയം തന്നെ കിട്ടും. പെരുമാളുടെ പരീക്ഷയെക്കുറിച്ചും നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. നിങ്ങൾ ചെല്ലുന്നസമയം മുഹമ്മദീയരും, അവിടെയെത്തും. അപ്പോൾ പെരുമാളുടെ മുമ്പിൽ ഒരു കൂടം അടച്ചുവച്ചിരിക്കും. പെരുമാൾ നിങ്ങളോടു രണ്ടുകൂട്ടക്കാരോടും കുടത്തിനകത്ത് എന്താണെന്നു പറയണമെന്നും ശരിയായിപ്പറയുന്നവർ ജയിച്ചതായും തെറ്റായിപ്പറയുന്നവർ തോറ്റതായും തീർച്ചപ്പെടുത്തുന്നതാണെന്നും പറയും. അപ്പോൾ മുഹമ്മദീയർ കുടത്തിനകത്തു കൃഷ്ണസർപ്പമാണെന്നു പറയും. നിങ്ങൾ എടുത്തു കാണിക്കണം. അപ്പോൾ മുഹമ്മദീയർ മടങ്ങുകയും നിങ്ങളെ പെരുമാൾ ബഹുമാനിച്ച് പറഞ്ഞയയ്ക്കുകയും ചെയ്യും. നിങ്ങൾക്ക് മുഹമ്മദീയമതം സ്വീകരിക്കേണ്ടതായി വരികയുമില്ല. എന്നാൽ വാസ്തവത്തിൽ കൂടത്തിനകത്തു കൃഷ്ണസർപ്പംതന്നെയായിരിക്കും. അതു നിങ്ങൾക്കു തോൽ‌വിയും ആപത്തുമുണ്ടാക്കാനായി പെരുമാളും മുഹമ്മദീയരുംകൂടെ സ്വകാര്യമായി ആലോചിച്ച് തയ്യാറാക്കി വെയ്ക്കുന്നതായിരിക്കും. എങ്കിലും ഈശ്വരകാരുണ്യംകൊണ്ട് ആ കൃഷ്ണസർപ്പം താമരപ്പൂവായിത്തീർന്നുകൊള്ളും” എന്നു പറഞ്ഞ് ഒരു ദിവ്യമന്ത്രം ഉപദേശിച്ചുകൊടുക്കുകയും പെട്ടെന്ന് ആ യോഗീശ്വരൻ അദൃശ്യനായിത്തീരുകയും ചെയ്തു. അപ്പോൾ ആ ബ്രാഹ്മണർക്കു തങ്ങൾക്കു വേണ്ടതു പറഞ്ഞുതരികയും മന്ത്രമുപദേശിക്കുകയും ചെയ്തതു കേവലം മനുഷ്യനല്ലെന്നും ആരോ ഒരു ദിവ്യനാണെന്നും തോന്നുകയാൽ അവർ ആ യോഗീശ്വരന്റെ വാക്കിനെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തതുപോലെയെല്ലാം ചെയ്യുകയും സംഗതിയെല്ലാം ശരിയാവുകയും ചെയ്തു. അവർ ആ മന്ത്രം ജപിച്ചുകൊണ്ടു നാൽപതു ദിവസം ദീപപ്രദക്ഷിണവും ഈശ്വരസേവയും നടത്തിയതിന്റെ ശേഷം പെരുമാളുടെ അടുക്കൽച്ചെന്നപ്പോൾ അവിടെ ഒരു കുടം അടച്ചുകെട്ടിവെച്ചിരുന്നു. ബ്രാഹ്മണർ അവിടെ എത്തിയപ്പോഴേക്കും മുഹമ്മദീയരും ചെന്നുചേർന്നു. യോഗീശ്വരൻ പറഞ്ഞിരുന്നതുപോലെ തന്നെ കൂടത്തിനകത്തെന്താണെന്നു ചോദിക്കുകയും കൃഷ്ണസർപ്പമാണെന്നു മുഹമ്മദീയരും താമരപ്പൂവാണെന്നു ബ്രാഹ്മണരും പറയുകയും പെരുമാൾ ആവശ്യപ്പെട്ടതനുസരിച്ചു ബ്രാഹ്മണർ താമരപ്പൂവെടുത്തു കാണിക്കുകയും ചെയ്തു. കൂടത്തിൽ കൈയിടുന്ന ബ്രാഹ്മണൻ സർപ്പദഷ്ടനായി മറിഞ്ഞു വീണു മരിക്കുന്നതു കാണാൻ സന്തോഷത്തോടുകൂടി കാത്തിരുന്ന പെരുമാളും മുഹമ്മദീയരും താമരപ്പൂ കണ്ടപ്പോൾ അത്യന്തം വിസ്മയിക്കുകയും മുഹമ്മദീയർ ലജ്ജാവനതമുഖന്മാരായി ഒന്നും പറയാതെ ഉടൻതന്നെ അവിടെ നിന്നു പോവുകയും പെരുമാൾ ബ്രാഹ്മണരെ ബഹുമാനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു.
 
ജയം സിദ്ധിച്ച ബ്രാഹ്മണർ സന്തോഷത്തോടുകൂടി അവിടെനിന്നു മടങ്ങിപ്പോന്നപ്പോൾ വഴിയിൽ‌വെച്ചു മുൻ‌പവർക്കു മന്ത്രോപദേശം ചെയ്ത് യോഗീശ്വരനെ കണ്ടു. ഉടനെ ബ്രാഹ്മണർ ഭക്ത്യാദരങ്ങളോടുകൂടി യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്ക്കരിച്ചു. അപ്പോൾ യോഗീശ്വരൻ അവരോടു “ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നിട്ടുള്ള മന്ത്രം സർവ്വാഭീഷ്ടസിദ്ധിപ്രദമായിട്ടുള്ളതാണ്. ആ മന്ത്രംകൊണ്ടാണല്ലോ നിങ്ങൾ ഈശ്വരപ്രസാദം സമ്പാദിക്കുകയും ജയം നേടുകയും ചെയ്തത്. ഈ മന്ത്രത്തെ നിങ്ങൾ മേലാൽ ജനോപകാരാർത്ഥമായിട്ടുകൂടി ഉപയോഗിക്കണം ജനങ്ങൾ സന്തത്യർത്ഥമായും മറ്റും നിങ്ങളോടാവശ്യപ്പെട്ടാൽ അവരുടെ അഭീഷ്ടസിദ്ധിക്കായി നിങ്ങൾ വിളക്കുവെച്ച് ഈ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം ചെയ്ത് ഈശ്വരനെ പ്രാർത്ഥിച്ചാൽ ജനങ്ങളുടെ ആഗ്രഹം സർവ്വേശ്വരൻ സാധിപ്പിച്ചു കൊടുക്കും. കേരളത്തിൽ എന്നും ഇങ്ങനെ നടക്കേണ്ടതിലേക്കായി നിങ്ങൾ ഈ മന്ത്രം പാരമ്പര്യമുറയ്ക്കു നിങ്ങളുടെ സന്തതികൾക്കും ഉപദേശിച്ചുകൊടുക്കണം” എന്നു പറഞ്ഞിട്ടു യോഗീശ്വരൻ മറയുകയും ചെയ്തു. മേൽ‌പറഞ്ഞ സംഗതികളെല്ലാം അചിരേണ ലോകത്തിൽ സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ജനങ്ങൾ സന്ത്യത്യർത്ഥമായും മറ്റും ദീപപ്രദക്ഷിണവും ഈശ്വരപ്രാർത്ഥനയും നടത്തുന്നതിന് ഈ ബ്രാഹ്മണരോട് അപേക്ഷിക്കുകയും ഇവർ നടത്തിക്കൊടുക്കുകയും അതുകൊണ്ട് ജനങ്ങൾക്ക് അഭീഷ്ടസിദ്ധിയുണ്ടാകുകയും ചെയ്തുതുടങ്ങി. ഇതാണു സംഘക്കളിയുടെ ആഗമം.
"https://ml.wikisource.org/wiki/ഐതിഹ്യമാല/സംഘക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്