"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 3|
}}
{{verse|chapter=2|verse=1}}ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
{{verse|chapter=2|verse=2}}താന്‍ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ചെയ്ത സകലപ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി
{{verse|chapter=2|verse=3}}താന്‍സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
{{verse|chapter=2|verse=4}}യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്‍റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില്‍ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
{{verse|chapter=2|verse=5}}യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍മനുഷ്യനും ഉണ്ടായിരുന്നില്ല.
{{verse|chapter=2|verse=6}}ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
{{verse|chapter=2|verse=7}}യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ജീവനുള്ള ദേഹിയായി തീര്‍ന്നു.
{{verse|chapter=2|verse=8}}അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
{{verse|chapter=2|verse=9}}കാണ്മാന്‍ഭംഗിയുള്ളതും തിന്മാന്‍നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്‍റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെകൂറിച്ചുള്ള അറിവിന്‍റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
{{verse|chapter=2|verse=10}}തോട്ടം നനെപ്പാന്‍ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
{{verse|chapter=2|verse=11}}ഒന്നാമത്തേതിന്നു പീശോന്‍എന്നു പേര്‍; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
{{verse|chapter=2|verse=12}}ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
 
{{verse|chapter=2|verse=13}}രണ്ടാം നദിക്കു ഗീഹോന്‍എന്നു പേര്‍; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു.
 
{{verse|chapter=2|verse=14}}മൂന്നാം നദിക്കു ഹിദ്ദേക്കെല്‍ എന്നു പേര്‍; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
 
{{verse|chapter=2|verse=15}}യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
{{verse|chapter=2|verse=16}}യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
 
{{verse|chapter=2|verse=17}}എന്നാല്‍ നന്മതിന്മകളെകൂറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
{{verse|chapter=2|verse=18}}അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ഏകനായിരികൂന്നതു നന്നല്ല; ഞാന്‍അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
{{verse|chapter=2|verse=19}}യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍അവെക്കു എന്തു പേരിടുമെന്നു കാണ്മാന്‍അവന്‍റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ഇട്ടതു അവെക്കു പേരായി;
{{verse|chapter=2|verse=20}}മനുഷ്യന്‍എല്ലാ കന്നുകാലികള്‍കൂം ആകാശത്തിലെ പറവകള്ക്കും എല്ലാ കാട്ടുമൃഗങ്ങള്‍കൂം പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
{{verse|chapter=2|verse=21}}ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
{{verse|chapter=2|verse=22}}യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
{{verse|chapter=2|verse=23}}അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്‍റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്‍റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
{{verse|chapter=2|verse=24}}അതുകൊണ്ടു പുരുഷന്‍അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും.
{{verse|chapter=2|verse=25}}മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.