"ഹനൂമാൻ ചാലീസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 1:
{{header2
| title = ഹനൂമാൻ ചാലീസാ
| author =
| section = ഹനൂമാൻ ചാലീസാ
| previous =
| next =
| notes = തുളസീ ദാസ് രചിച്ചതെന്നു കരുതപ്പെടുന്ന 'ഹനുമാൻ ചാലീസ'യുടെ മലയാളം പാഠം. കൂടുതൽ വിവരങ്ങൾക്കു [[w:ഹനുമാൻ ചാലിസ|ഹനുമാൻ ചാലീസ]] കാണുക.
}}
<div class="prose">
<poem>
'''ശ്ലോകം 1 '''
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി.
'''ശ്ലോകം 2 '''
അതുലിതബലധാമംഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
Line 19 ⟶ 30:
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.
'''ചാലീസ: '''
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണർത്തും കപീശ്വര.{{ശ്ലോ|1}}
ശ്രീരാമദൂത, മഹാബലധാമമേ,
മാരുതേ, യഞ്ജനാസൂനോ ജയജയ!{{ശ്ലോ|2}}
അത്ഭുതവിക്രമ വ-ാഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത{{ശ്ലോ|3}}
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.{{ശ്ലോ|4}}
വ-ായുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും{{ശ്ലോ|5}}
ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത{{ശ്ലോ|6}}
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്.{{ശ്ലോ|7}}
രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.{{ശ്ലോ|8}}
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്.{{ശ്ലോ|9}}
ഭീമരൂപം പൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങൾ നടത്തി യഥാവിധി.{{ശ്ലോ|10}}
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി കേർത്തു പുണർന്നൂ രഘൂത്തമൻ.{{ശ്ലോ|11}}
സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരൻ, നീയിനിത്തുല്യൻ ഭരതന്."{{ശ്ലോ|12}}
വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.{{ശ്ലോ|13}}
പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.{{ശ്ലോ|14}}
കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!{{ശ്ലോ|15}}
സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.{{ശ്ലോ|16}}
താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്.{{ശ്ലോ|17}}
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;{{ശ്ലോ|18}}
രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!{{ശ്ലോ|19}}
ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.{{ശ്ലോ|20}}
ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.{{ശ്ലോ|21}}
നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.{{ശ്ലോ|22}}
ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.{{ശ്ലോ|24}}
വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.{{ശ്ലോ|24}}
അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.{{ശ്ലോ|25}}
സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.{{ശ്ലോ|26}}
രാജർഷിയാകും രഘൂത്തമനീശ്വരൻ
ചേരാമവനോടു മാരുതീഭക്തിയാൽ.{{ശ്ലോ|27}}
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!{{ശ്ലോ|28}}
നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും{{ശ്ലോ|29}}
സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ{{ശ്ലോ|30}}
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.{{ശ്ലോ|31}}
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.{{ശ്ലോ|32}}
അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.{{ശ്ലോ|33}}
അന്ത്യകാലത്തിലോ വൈകുണ്ഠമെത്തിടാം
സന്തതം വിഷ്ണുപ്രിയനായി വാണിടാം.{{ശ്ലോ|34}}
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.{{ശ്ലോ|35}}
ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.{{ശ്ലോ|36}}
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ. {{ശ്ലോ|37}}
നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.{{ശ്ലോ|38}}
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.{{ശ്ലോ|39}}
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
നിൻധാമമാക്കണം മാനസം മാമകം.{{ശ്ലോ|40}}
''' മംഗളം '''
മംഗളമൂർത്തിയാം മാരുതനന്ദനൻ
സങ്കടമെല്ലാമകറ്റും കൃപാകരൻ
Line 147 ⟶ 158:
</poem>
</div>
|