"താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/152" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

05:02, 18 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ- സമയമായി, ഞാൻ - നീളും നിഴലുകൾ ക്ഷമയളന്നതാ നില്ക്കുന്നു നീളവേ.

പവിഴരേഖയാൽ ചുറ്റുമനന്തമാം ഗഗനസീമയിൽ, പ്രേമപ്പൊലിമയിൽ, കതിർവിരിച്ചു വിളങ്ങുമക്കാർത്തികാ- കനകതാരമുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്; നിഹതനാമെന്നെയോർത്താ മുരളിയിൽ നിറവതുണ്ടൊരു നിശ്ശബ്ദരോദനം- കഠിനകാലം കദനമൊരല്പമാ- ക്കവിളിണയിൽ കലർത്താതിരിക്കണേ!

പരിഭവത്തിൽ പരുഷപാഷാണകം തുരുതുരെയായ്പതിച്ചു തളർന്നൊരെൻ- ഹൃദയമൺഭിത്തി ഭേദിച്ചുതീരുമീ രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ പ്രണയഗാനമെഴുതുന്ന തൂലിക- യ്ക്കുണർവിയറ്റുമോ?.. യേറ്റാൽ ഫലിക്കുമോ!