"പരിശുദ്ധ ഖുർആൻ/ബലദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/ബലദ്
 
പരിശുദ്ധ ഖുര്‍ആന്‍/ബലദ്
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
 
{{verse|2}} നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ്‌ താനും.
 
{{verse|3}} ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
 
{{verse|4}} തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
 
{{verse|5}} അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന്‌ അവന്‍ വിചാരിക്കുന്നുണേ്ടാ?
 
{{verse|6}} അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
 
{{verse|7}} അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
 
{{verse|8}} അവന്‌ നാം രണ്ട്‌ കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
 
{{verse|9}} ഒരു നാവും രണ്ടു ചുണ്ടുകളും
 
{{verse|10}} തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|11}} എന്നിട്ട്‌ ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
 
{{verse|12}} ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ?
 
{{verse|13}} ഒരു അടിമയെ മോചിപ്പിക്കുക.
 
{{verse|14}} അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
 
{{verse|15}} കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
 
{{verse|16}} അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
 
{{verse|17}} പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
 
{{verse|18}} അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
 
{{verse|19}} നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
 
{{verse|20}} അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ബലദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്