"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3,472:
 
==പേജ് നമ്പര്‍ 158==
 
 
എന്നാല്‍ ഘോഷകജനം നടന്നു നഗരത്തെ
 
നന്നായിന്നലങ്കരിച്ചീടുവാന്‍ ചൊല്ലീടട്ടെ
 
 
കഷ്ടമായുള്ളതൊന്നും കാണരുതൊരേടത്തും
 
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും
 
 
കുഷ്ഠരോഗികളുമന്യാമയങ്ങളാല്‍ പാരം
 
ക്ലിഷ്ടതയനുഭവിപ്പിപ്പവരും എന്നു വേണ്ട
 
 
ജരയാലുടന്‍ ജീര്‍ണ്‍നിച്ചോരു വൃദ്ധരുമംഗം
 
പരിശോഷിച്ചോര്‍ ബലഹീനരായുള്ളോര്‍ പോലും
 
 
തെരുവില്‍ കാണുമാറായെങ്ങുമെത്തരുതിതു
 
വിരവിലവര്‍ വിളംബരവും ചെയ്തീട്ടട്ടേ”
 
 
വായ്ക്കും കൌതുകത്തോടു പുരവാസികളതു
 
കേള്‍ക്കവേ കല്‍ത്തളങ്ങളടിച്ചു വെടിപ്പാക്കി
 
 
തോല്‍ക്കുഴല്‍ വഴി ജലധാരകള്‍ വിട്ടു വീഥി
 
മേല്‍ക്കുമുത്സാഹമാര്‍ന്നൊക്കവേ കഴുകിനാര്‍
 
 
മംഗലമായ് കോലങ്ങളെഴുതി മുറ്റത്തെല്ലാം
 
ഭംഗിയായ് നല്‍കുങ്കുമം തൂറ്റിനാര്‍ ഗൃഹിണിമാര്‍
 
 
വാതിലില്‍ പുതിയ പൂമാലകള്‍ കെട്ടീടിനാര്‍
 
കോതി മുന്‍പൊരുക്കി നിര്‍ത്തീടിനാന്‍ തുളസിയെ
 
 
കെല്‍പ്പോടു ചുവരിലെച്ചിത്രങ്ങള്‍ ചായമിട്ടു
 
ശില്പവേലക്കാര്‍ പുതുക്കീടിനാര്‍ വഴിപോലെ
 
 
വൃക്ഷങ്ങള്‍ ചൂഴെജ്ജനം കൊടികള്‍ തൂക്കീടിനാര്‍
 
ശിക്ഷയായ് പൂശി മിനുക്കീടിനാന്‍ പ്രതിമകള്‍
 
 
മെച്ചമായെന്നല്ല നാല്വഴികള്‍കൂടും ദികില്‍
 
പച്ചിലപ്പന്തലുകള്‍ നിര്‍മ്മിച്ചങ്ങവയ്ക്കുള്‍ലില്‍
 
 
മിന്നും സൂര്യാദിദേവബിംബങ്ങള്‍വെച്ചു ബഹൌ-
 
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം
 
 
എന്തിനു വിസ്തരിപ്പൂ കപിലവസ്തുവൊരു
 
ഗന്ധര്‍വനഗരിപോല്‍ വിളങ്ങിയെന്നേ വേണ്ടൂ
 
 
പിന്നെഗ്ഘോഷകര്‍ തമുക്കടിച്ചു നടന്നെങ്ങും
 
മന്നവനുടെയാജ്ഞയിങ്ങനെ വിളിച്ചോതി :
 
 
“അല്ലയോ പൌരന്മാരേയെല്ലാരുമോരാന്‍ ഭൂമി
 
വല്ലഭന്‍ കല്പിന്നതാവിതു കേട്ടീടുവിന്‍
 
 
കഷ്ടമാം കാഴ്ചയൊന്നും നാളെയിങ്ങൊരേടത്തും
 
ദൃഷ്ടിയില്‍ പെട്ടീടുമാറാകരുതാകയാലെ
 
 
കുരുടര്‍, മുടവന്മാര്‍, കുഷ്ഠരൊഗികള്‍ പാരം
 
ജരാരോഗ്യമില്ലാത്തവരശക്തരും
 
 
ഒരു ദിക്കിലും വെളിക്കിറങ്ങീടരുതെന്ന-
 
ല്ലൊരുഭൂതരും ശവദാഹം ചെയ്യരുതെങ്ങും
 
 
വെളിയില്‍പ്പോലുമെടുതീടരുതാരും നാളെ
 
വെളുത്താലന്തിയാകുംവരേയ്ക്കും പ്രേതമൊന്നും
 
 
 
==പേജ് നമ്പര്‍ 159==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്