"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഇൗ ==> ഈ |
|||
വരി 1:
'''1.''' മലയാളം എന്ന വാക്കു് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണു് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിനു് മലയാളം എന്നും, ഭാഷയ്ക്കു് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയതു്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ടു്.
'''2.''' മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണു് ഇപ്പോള്‍ ഇപ്പേര്‍. നാട്ടുകാരായ തമിഴര്‍ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിനു് "മലനാട്' എന്നു പേര്‍ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം
"തൊല്‍കാപ്പിയം'എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തില്‍ "കേരളം' എന്നു പറഞ്ഞുവരുന്ന "ചേര'രാജ്യത്തിനു്, 1. വേണാടു്, 2. പൂഴിനാടു്, 3. കര്‍ക്കാനാടു്, 4.ചീതനാടു്, 5. കുട്ടനാടു്, 6. കുടനാടു്, 7. മലയമാനാടു് എന്നു് ഏഴു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ കുട്ടനാടു് എന്ന പേര്‍ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകള്‍ക്കു് ഇന്നും പറഞ്ഞുവരുന്നുണ്ടു്. "വേണാട്' എന്നതു് ആദികാലത്തു് ഇടവാമുതല്‍ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ പേര്‍ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണു് തമിഴിലെ അര്‍വ്വാചീനഗ്രന്ഥകാരന്മാര്‍ "മലെനാട്' അല്ലെങ്കില്‍ "മലെമണ്ഡലം' എന്നു പേരിട്ടതു്. ഒരുകാലത്തു് സേലം, കോയംപുത്തൂര്‍ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമന്‍ കേരളത്തില്‍ സപ്തകൊങ്കണങ്ങളെ നിര്‍മ്മിച്ചു എന്നു പുരാണാദികളില്‍ കാണുന്നതു്
'''3.''' ഒരിക്കല്‍ മലയാളരാജ്യത്തു കടല്‍ കയറുകയും പിന്നീടു പിന്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ടു്. "പരശുരാമന്‍ സമുദ്രത്തില്‍നിന്നു വീണ്ടെടുത്തു' എന്നു് പുരാണങ്ങള്‍ ഘോഷിക്കുന്നതും
യുക്തിമാര്‍ഗ്ഗത്തില്‍ കടന്നു് ആലോടിക്കുന്നതായാല്‍ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തില്‍ ഉപപത്തികള്‍ ഉൗഹിപ്പാന്‍ വേണ്ടിടത്തോളം വഴികാണുന്നുണ്ടു്. ഹയഗ്രീവമഹാസുരനാല്‍ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണു് മഹാവിഷ്ണു മത്സ്യമായി അവതരിച്ചതു്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വര്‍ണ്ണാശ്രമ ധര്‍മ്മാചാരങ്ങളെ ദ്രമിളദേശത്തു് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു' എന്ന സംഗതിയെപ്പറ്റിയുള്ള അര്‍ത്ഥവാദമാണെന്നും കല്പിക്കുവാന്‍ വിരോധമില്ല. ആദികാലത്തു് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ആദിമനിവാസികളായ ദ്രാവിഡര്‍ക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു് തമിഴുപഴമകളില്‍നിന്നു കാണുന്നുണ്ടു്. വിശേഷിച്ചും കേരളത്തില്‍ ആര്യന്മാര്‍ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്തു് ഗോകര്‍ണ്ണംവഴി തെക്കോട്ടു വ്യാപിച്ചു് കുടിപാര്‍ത്തിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതില്‍ മലയാളികള്‍ക്കു്, ശേഷമുള്ള ദ്രാവിഡരില്‍ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികള്‍
വരി 20:
<br>--''(മനുസ്മൃതി X 43, 44)''}}
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങള്‍ യഥാവിധി നടപ്പില്‍വരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരില്‍ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോള്‍ കേരളത്തില്‍ കാണുന്ന വേദമില്ലാത്ത നംപൂരിവര്‍ഗ്ഗക്കാര്‍ എന്നും, "കേരളത്തിലെ അനാചാരങ്ങള്‍' എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാല്‍ എന്റെ അഭ്യൂഹം പൂര്‍ണ്ണമാകും. എന്നാല്‍
'''4.''' മലെനാടായ മലയാളത്തിലെ ആദിമനിവാസികള്‍ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാല്‍ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കില്‍ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കില്‍ വായ്മൊഴി എന്നു് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ
'''5.''' മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ടു്. തമിഴു് "ദ്രാവിഡം' എന്നൊരു പ്രതേ്യക കുടുംബത്തില്‍ ഉള്‍പ്പെട്ട ഭാഷയാണു്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
വരി 443:
രേതമില്‍ പന്നിരുനാട്ടെണ്‍.}}
എന്ന വചനപ്രകാരം പന്ത്രണ്ടു നാടുകളിലായിട്ടു് ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മധുരജില്ലയില്‍ നടപ്പായിരുന്ന ഭാഷയ്ക്കു് "ചെന്തമിഴ്' എന്നും മേല്‍പറഞ്ഞ പന്ത്രണ്ടുദേശങ്ങളില്‍ നടപ്പായിരുന്ന ഭാഷയ്ക്കു് കൊടുന്തമിഴു് എന്നും ആണു് തമിഴുഗ്രന്ഥകാരന്മാര്‍ പേര്‍ കൊടുത്തിരുന്നതു്. പന്ത്രണ്ടുദേശങ്ങള്‍ എടുത്തു പറഞ്ഞതില്‍ കുട്ടം, കുടം, കര്‍ക്കാ, വേ, പൂഴി
''(1)'' മലയാളദേശത്തിന്റെ കിടപ്പു് കിഴക്കേ അതിര്‍ത്തിമുഴുവന്‍ വ്യാപിക്കുന്ന പര്‍വ്വതപംക്തികൊണ്ടു മറ്റു തമിഴുനാടുകളില്‍നിന്നും വേര്‍പെട്ടു് ഒറ്റതിരിഞ്ഞായിപ്പോയത്:
ആദികാലത്തു് തെക്കേ ഇന്‍ഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതില്‍ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉള്‍പ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേല്‍ക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശര്‍ക്കു പുറമേ പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്.
മേല്‍ക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍ ചെന്തമിഴില്‍നിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍), പദങ്ങളും (പോത്തു്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായിട്ടാണു് തമിഴര്‍ ഇന്നും പറഞ്ഞുവരുന്നതു്. മറ്റു തമിഴുനാടുകള്‍ക്കൊപ്പം മലനാട്ടിലും മൂവരശരില്‍ ഒരാള്‍ ഭരിക്കുക എന്ന ഏര്‍പ്പാടു് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍ തന്നെ രാജപ്രതിനിധികള്‍ എന്നല്ലാതെ സാക്ഷാല്‍ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍ മൂവരശരില്‍ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍ മലിക്കു് കഫൂര്‍ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ കടന്നു് രാജ്യമാസകലം കൊള്ളചെയ്തു് സര്‍വ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു.
""ഒടുവിലത്തെ പെരുമാള്‍, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍ മലയാളത്തുകാര്‍ക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാര്‍ഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതല്‍ തങ്ങള്‍ക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീര്‍ന്നു. തീര്‍ത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാര്‍ മലയിടുക്കുകളിലുള്ള ദുര്‍ഘടവഴികളില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂര്‍വ്വമായിത്തുടങ്ങി. രണ്ടു സംഘക്കാര്‍ക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോള്‍ അവരവരുടെ ഭാഷകള്‍ക്കും ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളില്‍ തുലോം പ്രബലപ്പെട്ട മാറ്റങ്ങള്‍ മലയാളത്തിലെ കൊടുന്തമിഴില്‍ കടന്നുകൂടി.
വരി 455:
''(2)'' മറുനാട്ടുകാര്‍ക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്കു് ഒരു പ്രതേ്യക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:
മരുമക്കത്തായം, മുന്‍കുടുമ, മുണ്ടുടുപ്പു് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാര്‍ തെക്കേ ഇന്‍ഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാല്‍ അവര്‍ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണര്‍ ഗ്രാമമടച്ചു് കേരളത്തിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്. അക്കാലത്തു് കദംബരാജവംശത്തിന്റെ പ്രവര്‍ത്തകനായ മയൂരവര്‍മ്മരാജാവു് ഗോകര്‍ണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാര്‍പ്പിച്ചതായിട്ടു് ലക്ഷ്യങ്ങള്‍ ഉണ്ടു്. അതിനുശേഷം പാണ്ഡ്യന്‍, ചോളന്‍ മുതലായ മറ്റു രാജാക്കന്മാരും അവരില്‍നിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തില്‍ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടു്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ള നാട്ടുകാര്‍ തങ്ങള്‍ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാര്‍ക്കു് സല്‍ക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂര്‍വ്വം ദാനംചെയ്യുവാന്‍ മടിക്കുമെന്നു സന്ദേഹിക്കുവാന്‍ പോലും ഇടയില്ല. അതിനാല്‍ നമ്പൂരിമാര്‍ക്കു് സ്വഗ്രാമങ്ങളില്‍ സര്‍വ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യ ഇന്‍ഡ്യ സന്ദര്‍ശിച്ച ഹിയൃൂങ്സാങു് എന്ന ചീനദേശ്യനായ തീര്‍ത്ഥയാത്രക്കാരന്‍ തെക്കേ ഇന്‍ഡ്യയില്‍ പറയത്തക്കതായ ആര്യജനനിവേശങ്ങള്‍ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ല്‍ വീരരാഘവചക്രവര്‍ത്തി കൊടുങ്ങല്ലൂര്‍വച്ചു് ഇരവികോര്‍ത്താന്‍ എന്ന കച്ചവടക്കാരനു് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തില്‍ പന്നിയൂര്‍, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയില്‍ സാക്ഷിവച്ചുകാണുന്നതിനാല്‍ 774-ാമാണ്ടിനിടയ്ക്കു് നമ്പൂരിമാര്‍ക്കു് കേരളത്തില്‍ പറയത്തക്ക ചില അധികാരങ്ങള്‍ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവര്‍മ്മ രാജാവു് ആറാംശതവര്‍ഷാരംഭത്തില്‍ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുനോക്കുമ്പോള്‍, 600 മുതല്‍ 774 വരെയുള്ള ഒന്നേമുക്കാല്‍ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാര്‍ കേരളത്തില്‍ പ്രതിഷ്ഠ ഉറപ്പിച്ചതു് എന്നു് ഉൗഹിക്കാവുന്നതാണു്. കൊല്ലവര്‍ഷാരംഭവത്സരമായ 825-ാം വര്‍ഷത്തിനോടടുത്താണു് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ അവതരിച്ചു ദിഗ്വിജയംചെയ്തു് അദെ്വതശാങ്കരമതം സ്ഥാപിച്ചതും.
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ച സംഭവങ്ങള്‍ അവരുടെ ഉയര്‍ന്നതരം ആശകള്‍ക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങള്‍ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാര്‍ നിര്‍ബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറര്‍', "പതിനായിരത്താര്‍' എന്നും മറ്റും പറയുന്ന നായര്‍യോഗക്കാരാകട്ടെ പ്രസ്തുത സംഗതിയില്‍ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകള്‍ നാട്ടില്‍ കുടി പാര്‍ക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീര്‍ത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും
പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍ കേരളത്തില്‍ ആര്യദ്രാവിഡവ്യതികരത്തിനു് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളില്‍ ഇത്രത്തോളം ദ്രാവിഡര്‍ക്കു് സിദ്ധിക്കുവാന്‍ സൗകര്യം ലഭിച്ചില്ല. അതിനാല്‍ കേരളീയരുടെ ആര്യപരിഷ്കാരത്തിനു് അതനുസരിച്ചു് ഒരു മാറ്റുകൂടുമെന്നു് സമ്മതിക്കേണ്ടതുണ്ടു്. "നമ്പൂരിമാര്‍ നാട്ടുകാരോടു് യോജിപ്പാന്‍വേണ്ടി വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്കു് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാര്‍ത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാല്‍ സ്മൃതിയില്‍ വികല്‍പം അനുവദിച്ചിട്ടുള്ളിടത്തു് മറ്റു നാട്ടുകാര്‍ ആദരിക്കാത്ത കോടികളെ ഇവര്‍ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാര്‍ഹസ്ഥ്യം; ശേഷം പേര്‍ക്കു സ്നാതകവൃത്തി മതി' എന്നു് ഒരു സൗകര്യം അവര്‍ നടപ്പാക്കി എങ്കില്‍ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിര്‍ബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാല്‍ കന്യകമാര്‍ വയസ്സു ചെന്നിരിക്കാറുണ്ടെങ്കില്‍ വിധവകള്‍ക്കു് ശിരോമുണ്ഡനാദികള്‍ വേണ്ടെന്നു കല്‍പിച്ചിട്ടുമുണ്ടു്.
'''12.''' ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍ ഇന്ന ഇന്ന ഇനങ്ങളില്‍ മലയാളം തമിഴില്‍നിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍ ഉണ്ടെന്നു കാണിച്ചാല്‍ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍ അനുസരിച്ചു് മലയാളം തമിഴില്‍നിന്നു വേര്‍തിരിയുന്നു.
വരി 487:
</pre>
ഖരവര്‍ണ്ണം ഒരു പ്രത്യയത്തിന്റെ ആദ്യക്ഷരമായി വരുന്നിടത്തെല്ലാം
<pre>
വരി 500:
== 2. തവര്‍ഗ്ഗോപമര്‍ദ്ദം അല്ലെങ്കില്‍ താലവ്യാദേശം:==
തവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ തമിഴക്ഷരമാലപ്രകാരം "ത', "ന' എന്നു് രണ്ടു വര്‍ണ്ണങ്ങളേ ഉള്ളല്ലോ. ഇവയെ യഥായോഗം കൂട്ടിച്ചേര്‍ത്താല്‍ "ത്ത', "ന്ന', "ന്ത' എന്നു മൂന്നു കൂട്ടക്ഷരം കൂടിയുണ്ടാകും. ഇതുകള്‍ക്കു മുന്‍വരുന്ന സ്വരം "അ', "ഇ', "എ', "എെ' എന്ന താലവ്യങ്ങളില്‍ ഏതെങ്കിലുമായാല്‍ അതിന്റെ താലവ്യധര്‍മ്മം
<pre>
ത -- ച്ച ന -- ഞ
വരി 507:
</pre>
<pre>
അല -- അലെന്താന്‍= അലഞ്ചാന്‍= അലഞ്ഞാന്‍
വരി 555:
</pre>
'മഴയ്' എന്ന യകാരം സന്ധിയിലേ തെളിഞ്ഞു കാണുകയുള്ളൂ.
തടെ - തട = തടയുന്നു തട-തട = തടവുന്നു
എന്ന മാതിരിയില്‍ എെകാരത്തിന്റെ സ്ഥാനത്തുവന്ന അകാരത്തിനു് സന്ധിയില്‍ യകാരവും ശുദ്ധമായതിനു വകാരവും തുണയായി വരും,
'''c)''' പൊതുനിയമം ചെയ്യത്തക്ക വിധത്തിലല്ലെങ്കിലും അകാര - എകാരങ്ങളും, ഇകാര- ഉകാരങ്ങളും ചിലയിടത്തു മാറ്റിമറിച്ചു കാണും:
വരി 592:
</pre>
നമ്പൂരിബ്രാഹ്മണര്‍ ഇതില്‍ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാര്‍ക്കു് ആഖ്യാതത്തിനു കര്‍ത്താവിനോടു പൊരുത്തം വേണമെന്നുള്ളതു് ഒരു അപൂര്‍വ്വസംഗതിയായി തോന്നിയിരിക്കുവാന്‍ ഇടയില്ല. എന്നാല്‍
സംസ്കൃതത്തില്‍:
<pre>
വരി 609:
</pre>
വാസ്തവത്തില്‍ കാല്‍ഡെ്വല്‍സായ്പു് അഭിപ്രായപ്പെടുമ്പോലെ തമിഴില്‍ ശരിയായ ഒരാഖ്യാതരൂപമേ ഇല്ല. "പാര്‍ത്തു' എന്നതു് "പാര്‍ എന്ന പ്രകൃതിയുടെ ഭൂതകാലരൂപമാണു്. അതില്‍ "ആന്‍', "ആള്‍' എന്ന ലിംഗപ്രത്യയങ്ങളില്‍ ഒന്നുചേര്‍ത്താല്‍ അതു കര്‍ത്താവിനോടുള്ള പൊരുത്തം കൊണ്ടു് "മുററുവിന' എന്നു പറയുന്ന പ്രധാനക്രിയാപദം ആയിത്തീരും. "അ' എന്ന ചുട്ടെഴുത്തു് (പ്രഥമപുരുഷ സര്‍വ്വനാമം) ആണു് ചേര്‍ക്കുന്നതെങ്കില്‍ പററുവിനയില്‍ (അപ്രധാനക്രിയാപദങ്ങളില്‍ അല്ലെങ്കില്‍ അംഗക്രിയകളില്‍) ഉള്‍പ്പെട്ട പേരെച്ചമായി ചമയും. "നാന്‍ പാര്‍ത്ത (പാര്‍ത്തു+അ) പുസ്തകമാനതു' ഇത്യാദ്യുദാഹരണം. "പാര്‍ത്ത' എന്ന പേരെച്ചത്തില്‍ പിന്നീടു് "അന്‍', "അള്‍', "അര്‍', "തു' എന്ന ലിംഗപ്രത്യയങ്ങള്‍ ചേര്‍ത്താല്‍, "പാര്‍ത്തവന്‍', "പാര്‍ത്തവള്‍', "പാര്‍ത്തവര്‍', "പാര്‍ത്തത്' എന്ന കാരകകൃത്തുകള്‍ (ചീാശിമഹ അഴലി) ഉെണ്ടാകും. "പാര്‍ത്തു' എന്ന ഭൂതകാലരൂപം ഒരു ഭേദഗതിയും ചെയ്യാതെ തനിയേ നിന്നാല്‍ വിനയെച്ചരൂപമാണു്. ഉദാഹരണം:
വരി 615:
"പുസ്തകം പാര്‍ത്തു ചൊല്ലറേന്‍' (ചൊല്കിറേന്‍).
ഇങ്ങനെയാണു് തമിഴ്വ്യാകരണത്തിന്റെ ഗതി. ഇതില്‍ "പാര്‍ത്തു' എന്ന രൂപം തനിയേ നിന്നാല്‍ വിനയെച്ചവും "ആന്‍', "ആള്‍' ഇത്യാദി ലിംഗങ്ങളുടെ കുറികള്‍ ചേര്‍ത്താല്‍ മുററുവിനയും ആകുമല്ലോ. ഇവിടെ മലയാളി ചെയ്ത ഭേദഗതി ഇത്രയേ ഉള്ളു: ലിംഗാദിഭേദങ്ങള്‍ ആവശ്യമല്ല; അതിനു പകരം തമിഴില്‍ "കുററിയല്‍ ഉകരം' (സംവൃതം) ആയി കല്പിച്ചിരിക്കുന്ന "തു' എന്ന പ്രത്യയത്തിലെ "ഉ'കാരത്തെ ബലംകൊടുത്തു് ഉറപ്പിച്ചാല്‍ മുററുവിന ആയി; ളകാരത്തെ ദുര്‍ബ്ബലമായിത്തന്നെ വെച്ചേച്ചാല്‍ "വിനയെച്ചം' എന്നതു തമിഴു് മുറതന്നെ. ആഖ്യാതങ്ങളുടെ ഒടുവിലത്തെ ഉകാരത്തിനു ബലംകൊടുത്തിട്ടുണ്ടെന്നുള്ളതു് -""വന്നു ശരത്സമയമംബുദമൊന്നകന്നു'' -ഇത്യാദി പ്രയോഗങ്ങള്‍കൊണ്ടു സ്പഷ്ടമാകും. "പാര്‍ത്തല്ല', "പാര്‍ത്തിരിക്കുന്ന' ഇത്യാദി വിനയെച്ചരൂപങ്ങളിലാകട്ടെ ഉകാരം ലോപിക്കുന്നതിനാല്‍, അവിടെ അതിനെ ദുര്‍ബ്ബലപ്പെടുത്തി യിരിക്കുന്നു എന്നും തെളിയുന്നു.
== 5. ഖിലോപസംഗ്രഹം:==
വരി 678:
| ചെയ്യിന്‍!
ചെയ്‌വിന്‍
| ചെയ്യുവിന്‍!
| ചെയ്മിന്‍!
വരി 691:
തമിഴില്‍ "ഇന്‍' പ്രത്യയം അപൂര്‍വ്വമായിട്ടു കവിതകളില്‍ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു് സാധാരണ ഉപയോഗിച്ചുകാണുന്നതു്. അതിലും "ഇന്‍' എന്ന പ്രത്യയസ്വരൂപം വേര്‍തിരിച്ചു് നന്നൂല്‍സൂത്രത്തില്‍ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തില്‍ "മിന്‍' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങള്‍കൊണ്ടു് "ഇന്‍' പ്രത്യയം ആദ്യാഗമങ്ങള്‍ ചേര്‍ന്നു് "യിന്‍', "വിന്‍', "ക്കിന്‍', "പ്പിന്‍', "മിന്‍' എന്നെല്ലാം ആകൃതിയില്‍ വരാം. ഇതുപോലെതന്നെ നന്നൂലില്‍ പിന്‍വിനയെച്ചപ്രത്യയമായ "ആന്‍' എന്നതിനേയും പൊതുവായി നിര്‍ദ്ദേശിക്കാതെ "വാന്‍' "പാന്‍' എന്നു് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതില്‍നിന്നും, """ഇന്‍' എന്ന മധ്യമബഹുവചനപ്രത്യയവും, "ആന്‍' എന്ന പിന്‍വിനയെച്ച പ്രത്യയവും "നന്നൂല്‍' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു'' എന്നു തെളിയുന്നു. അതിനാല്‍, തമിഴില്‍ വ്യാകരണം സ്ഥിരപ്പെടുംമുന്‍പുതന്നെ മലയാളം അതില്‍നിന്നും ഭിന്നിച്ചു് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു എന്നു് ഉൗഹിക്കാം.
മധ്യബഹുവചനരൂപങ്ങള്‍ ഉദാഹരിച്ചതില്‍ ഭാവികാലരൂപവും തമിഴില്‍ നിയോജകാര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ.
<pre>
ഉദാ:
വരി 701:
== 6. അംഗഭംഗം:==
ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു് ചുരുക്കിയിട്ടുണ്ടു്.
'''a)''' "ക്കു" എന്ന ഉദ്ദേശികാ (ചതുര്‍ത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങള്‍- ഇതുകളെ ചിലയിടത്തു് ചില നിയമങ്ങള്‍ അനുസരിച്ചു് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്. ഉദാ:
വരി 708:
അവള്‍-- അവള്‍ക്കു് അവളുടെ
</pre>
നാമപ്രകൃതി സ്വയംതന്നെയോ "ഇന്‍' എന്ന ഇടനില ചേര്‍ത്തോ "ന്‍' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ന്‍' ചേര്‍ന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങള്‍ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളില്‍ "ഇന്‍' എന്നതു് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തില്‍ "ഇന്നു' (ഇ+ന്‍+ഉ) എന്നു് വിശേഷാല്‍ ഒരു ചതുര്‍ത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളില്‍ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതില്‍നിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടര്‍ ഗുണ്ടര്‍ട്ടു് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതില്‍നിന്നുതന്നെ എന്നാണു് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടര്‍ സ്ററീവന്‍സ) "ടെ' എന്നതിനെ കര്‍ണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടര്‍ കാല്‍ഡെ്വലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവന്‍+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു.
എന്‍െറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം''
എന്നും മറ്റും മലയാളത്തില്‍ത്തന്നെ വട്ടെഴുത്തുമട്ടില്‍ എഴുതിയിട്ടുള്ളതു് വായിച്ചു നോക്കട്ടെ. ഇവിടെ "റ' യുടെ ധ്വനി "ട' യുടേയും "ത' യുടേയും മധേ്യ ആണ്; അതുകൊണ്ടുതന്നെ ആണു് ഇതിനു് ഇംഗ്ലീഷിലെ '' യോടു ധ്വനിസാമ്യം പറഞ്ഞതു്. "റ' ഒറ്റയായിരുന്നാല്‍ അതു് സ്പഷ്ടമാവുകയില്ല; ഇരട്ടിച്ചു് "റ്റ' ആകുമ്പോള്‍ അതു് വേണ്ടുംവണ്ണം തെളിയും. ഉദാ: അലേ= അേറ്റെസ്റ്റു്. എന്നാല്‍ "ന്‍െററ' എന്നുവേണ്ടേ എഴുതാന്‍ എന്നു ചോദിച്ചാല്‍ ന്‍-നു് പിന്‍പു് ഇരട്ടിച്ച വര്‍ണ്ണം യോജിക്കുകയില്ല; അനുനാസികങ്ങള്‍ക്കപ്പുറം ഒരെഴുത്തും ഇരട്ടിക്ക പതിവില്ല; ഇരട്ടിക്കുമ്പോള്‍ ഉള്ള ധ്വനി ഒറ്റയ്ക്കു കൊടുത്താല്‍ ആവശ്യം നടക്കുകയും ചെയ്യും. ഉച്ചാരണത്തില്‍ നിര്‍ബന്ധമുള്ളവര്‍ "ന്‍െററ' എന്നു് ഇരട്ടിച്ചുതന്നെ എഴുതിയിരുന്നുവോ എന്നു നിര്‍ണ്ണയിപ്പാനും ഇപ്പോള്‍ നമുക്കു തരമില്ല.
"ന്‍െറ' എന്നു് ഇപ്പോള്‍ എഴുതിവരുന്ന ലിപിവിന്യാസം ദ്രാവിഡത്തിലെ ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങള്‍ക്കു് അത്യന്തം യോജിച്ചതാണെന്നു പ്രതിപാദിക്കാം. സംസ്കൃതപ്രകാരം സ്പര്‍ശാക്ഷരങ്ങള്‍ക്കു് അഞ്ചു വര്‍ഗ്ഗങ്ങള്‍ ഉള്ളതിനുപുറമേ തമിഴില്‍ ആറാമതൊരു വര്‍ഗ്ഗംകൂടിയുണ്ടു്. സംസ്കൃത്തില്‍ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നു് ഒാരോ വര്‍ഗ്ഗത്തിലും എെയഞ്ചാണു് അക്ഷരം. ഇതില്‍ അതിഖരം ഖരത്തിന്റെയും ഘോഷം മൃദുവിന്റെയും, മഹാപ്രാണീകരണം മാത്രമാണെന്നു് ഉച്ചരിച്ചു നോക്കിയാല്‍ സ്പഷ്ടമാകും. അതിനാല്‍ സ്വരങ്ങളിലെ ഹ്രസ്വദീര്‍ഘഭേദംപോലെ സ്പര്‍ശങ്ങളില്‍ അല്പപ്രാണമഹാപ്രാണഭേദം ജാതിഭേദം ഉളവാക്കുകയില്ല.
-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏര്‍പ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്. തമിഴിലെ വര്‍ഗ്ഗാക്ഷരങ്ങളാവിത്:
വരി 726:
</pre>
ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു്
ഇത്രയുംകൊണ്ടു് "ന്‍െറ' എന്നതിന്റെ ലിപിവിന്യാസവും ഉച്ചാരണവും ശരി എന്നു സിദ്ധിച്ചു. ഇതിനുമേല്‍ ഒരു ചോദ്യമുണ്ടാകും: വന്താന്‍ = വന്നാന്‍ എന്നിടത്തെപ്പോലെ മുന്‍ചൊന്ന അനുനാസികാതിപ്രസരനയപ്രകാരം ഖരമായ "റ' എന്നതിനു് അനുനാസികമായ എന്നതില്‍ ലയംവന്നു് എെന്നാകാത്തതെന്തു് ? ഇതിനും സമാധാനം പറയാം. ഖരത്തിനു മുന്നനുമാസികം ആദേശം വരുന്നതു് ഖരം പ്രത്യയാദിയിലുള്ളതായാലേ നിത്യമായിട്ടുള്ളു. ഇവിടെ പ്രത്യയം "ഉടെ' എന്നാകയാല്‍ "ടെ' പ്രത്യയാദി ഖരമല്ല; ഉകാരം ലോപിച്ചതിനുമേല്‍ പ്രത്യയാദിസ്ഥാനം വരുന്നതിനെ വകവച്ചിട്ടും ഇല്ല. എന്നുമാത്രമല്ല, "എന്നെ' എന്ന ദ്വിതീയെകവചനരൂപത്തിനു് തുല്യമായിപ്പോകുമെന്നു് ഒരു തരക്കേടും ഉണ്ടു്. ടവര്‍ഗ്ഗത്തിനെനന്നപോലെ അനുനാസികാതിപ്രസരം റവര്‍ഗ്ഗത്തിനും വേണ്ട.
എന്നാല്‍
<pre>
ചെയ്യിന്‍റു = ചെയ്യിന്നു = ചെയ്യുന്നു (- എന്നല്ല)
വരി 737:
ഒന്‍റു = ഒന്നു (- എന്നല്ല)
</pre>
"ന്‍െറ' എന്ന കൂട്ടക്ഷരത്തെ തമിഴരില്‍ സാധാരണക്കാര്‍ ഉച്ചരിക്കുന്നതു് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്.
വരി 748:
ഒന്‍ദു (ീിറൗ) കുന്‍ദു (സൗിറൗ)
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോള്‍ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു.
ഇനി തമിഴിലെ ഉച്ചാരണം
ഉദാ:
വരി 800:
മേല്‍ക്കാണിച്ച വാക്കില്‍ തെലുങ്കും കര്‍ണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാല്‍ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഉൗഹിക്കാം. വേറെയും ലക്ഷ്യങ്ങള്‍ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതില്‍ "പൊടി' ചേരുമ്പോള്‍ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാല്‍ "ര' യെ ഖരമാക്കിയാല്‍ "റ' വരും എന്നു് ബോധപ്പെടും. അപ്പോള്‍ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളില്‍ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതില്‍ ഉണ്ടു്.
റകാരത്തെ ഇരട്ടിക്കേണ്ടി വന്നാല്‍ ഉച്ചാരണം എങ്ങനെ? മുന്‍ചൊന്ന വിശേഷധ്വനിയോടുകൂടി ഇരട്ടിച്ചു പറയുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ ആ അംശം വിട്ടേച്ചു് ഇരട്ടിക്കണം. അതു വിട്ടാല്‍ രേഫധ്വനി ശേഷിക്കും. ഇങ്ങനെ വരുന്ന ഉച്ചാരണമാകുന്നു "കുറ്റം' (=കുര്റം) ഇത്യാദികളില്‍ കേള്‍ക്കുന്നതു്. വര്‍ണ്ണദ്വിത്വത്തില്‍
ഇത്രയും സംഗതികള്‍ തീര്‍ച്ചപ്പെട്ടുവല്ലോ. ഇനി ഇരട്ടിച്ച കാരം ചേര്‍ത്തുണ്ടാക്കി വെച്ചിട്ടുള്ള തെ "', തീ ി എന്ന വാക്കുകളേയും ഇരട്ടിച്ച റകാരം കൊണ്ടുണ്ടാക്കുന്ന "മാറ്റം', "നീറ്റല്‍' എന്ന വാക്കുകളെയും അടുത്തടുത്തുച്ചരിച്ചു് അതുകളുടെ ധ്വനികളെ ഒത്തുനോക്കുക. രണ്ടും ഒന്നുപോലെതന്നെ ഇരിക്കും. രേഫത്തിനും കാരത്തിനും ഒറ്റയായി നില്‍ക്കുമ്പോള്‍തന്നെ ധ്വനിസാമ്യം വേണ്ടുവോളം ഉണ്ട്; ഇരട്ടിച്ചാല്‍പ്പിന്നെ രണ്ടും തിരിച്ചറിയുവാന്‍തന്നെ പ്രയാസം ആകട്ടെ; ""ഒന്നു് കാരം ഇരട്ടിച്ചതും, മറ്റേതു് റകാരം ഇരട്ടിച്ചതും ആകണമെന്നുണ്ടോ? രണ്ടും എതെങ്കിലും ഒന്നിന്റെതന്നെ ഇരട്ടിപ്പാണെന്നുതന്നെ വിചാരിച്ചുകൊള്ളാം'' എന്നു് ഒരു ആശങ്കയ്ക്കു് ഇവിടെ വകയുണ്ടു്. അതു തീര്‍ക്കാം:
വരി 844:
എന്ന രൂപനിഷ്പത്തി നോക്കുക, അകര്‍മ്മധാതുക്കളുടെ അന്ത്യവര്‍ണ്ണം ഇരട്ടിച്ചാല്‍ കേവലം പ്രയോജകമായിത്തീരും എന്ന നിയമപ്രകാരം ഉണ്ടാകുന്ന രൂപങ്ങളാണു് ഇവ. ഇവയ്ക്കു് കാരത്തോടു് യാതൊരു ബന്ധവും ഇല്ലെന്നും സ്പഷ്ടമാകുന്നു. അതിനാല്‍ യും ററ- യും ഉച്ചാരണത്തില്‍ മിക്കതും എന്നല്ല മുഴുവന്‍തന്നെ ഏകരൂപങ്ങളാണെന്നു സിദ്ധമായി.
കാരത്തിനു് എന്നിരട്ടിച്ചിട്ടോ എന്നു് സ്വവര്‍ഗ്ഗാനുനാസികം ചേര്‍ത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്. അപ്പോള്‍ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍ ഇംഗ്ലീഷില്‍ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു് "തീററുന്നു' എന്നു് ആളുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍
എന്നാല്‍ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയില്‍ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാന്‍ വഴിയുണ്ടോ?
""വല്ലിനം കചടതപറ വെന വാറേ''
""മെല്ലിനം ങഞണനമ വെന വാറേ''
വരി 856:
എന്നു് റ ങ്ങള്‍ക്കു് ഒരേ സ്ഥാനത്തില്‍ ഉല്‍പ്പത്തി പറഞ്ഞതും നോക്കുമ്പോള്‍ ഇന്നു് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ വഴിയുണ്ടു്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ചു് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ ഗണിച്ചില്ലായിരിക്കാം. എന്നാല്‍ അപ്പോള്‍ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണു് കല്പനചെയ്യുവാന്‍ കുറേക്കുടി നന്നു്. "തീററ' എന്നിടത്തു് യ്ക്കു പകരമായും "മാററം' എന്നിടത്തു് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍ ഉണ്ടാക്കിത്തീര്‍ത്തതു്. , റ രണ്ടും സംസ്കൃത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തില്‍ ട വര്‍ഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോള്‍ ടവര്‍ഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാര്‍ "വിനാമം' എന്നും, പാണിനീയന്മാര്‍ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെ കീഴിലായിട്ടു് ടവര്‍ഗ്ഗം, വര്‍ഗ്ഗം എന്നു് രണ്ടു വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍ ആര്യര്‍ തവര്‍ഗ്ഗത്തില്‍നിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെ ദ്രാവിഡരില്‍നിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ വ്യാപിച്ചപ്പോള്‍, ദ്രാവിഡര്‍ തവര്‍ഗ്ഗ-ടവര്‍ഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാല്‍ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതില്‍ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു.
ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കള്‍ക്കും --കള്‍ക്കും (നകള്‍ക്കും, ര-റകള്‍ക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തില്‍ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാല്‍ വേറെ; തമിഴില്‍ ഉച്ചരിച്ചാല്‍ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടര്‍ കാല്‍ഡെ്വല്‍തന്നെ ന-കള്‍ക്കു് എഴുത്തില്‍ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം
"ഉടയ' എന്ന ഷഷ്ഠീവിഭക്തിചിഹ്നത്തെ ആദ്യം അന്തലോപംചെയ്തു് "ഉടെ' എന്നാക്കി; ആദിലോപവുംകൂടി ചെയ്തു് "ടെ=' എെന്നാക്കിത്തീര്‍ത്തതു കാലക്രമത്തിലായിരിക്കാം. "ടെ' എന്ന അതിസങ്കോചിതരൂപം "ന്‍' മുന്‍പില്‍ ഉള്ളിടത്തു മാത്രമേ സര്‍വ്വസമ്മതമായിത്തീര്‍ന്നുള്ളു. "അവന്റെ' "നാത്തൂന്‍െറ' എന്ന രൂപങ്ങള്‍പോലെ "കുട്ടീടെ' എന്ന സങ്കോചരൂപം ഗ്രന്ഥഭാഷയില്‍ ഉപയോഗിക്കാറില്ല. "ക്ക്' എന്ന ചതുര്‍ത്ഥിയുടെ ഇരട്ടിച്ച കകാരം ലോപിച്ചതു് "അവനുക്ക്', "വീട്ടുക്ക്' ഇത്യാദി രൂപങ്ങളില്‍ സംവൃതോകാരത്തിനു പിന്‍പു് വ്യഞ്ജനം വരുമ്പോള്‍ ഉണ്ടാകുന്ന ദുശ്ശ്രവതനിമിത്തമായിരിക്കാം. "അവള്‍-ക്ക്', "അവര്‍-ക്ക്' ഇത്യാദിപോലെ ഇരട്ടിച്ച കകാരം യോജിക്കുന്നിടത്തു ലോപംചെയ്യാറുമില്ല. സംവൃതത്തെ കഴിയുന്നതും ലേശാക്കി (?) ഉച്ചരിക്കണമെന്നാണു് മലയാളത്തിന്റെ പോക്കു്.
(യ) വേണ്ടും > വേണും > വേണം > ഏണം > എണം > അണം >. "ചെയ്യവേണ്ടും' എന്നിരുന്നതു്
ഉദാ : ചെയ്യ ആകും > ചെയ്യാം.
വരി 896:
മരത്തിലു് = മരത്തില്‍ ചില്ല്
ഒന്നു്, അതു്, കാടു് എന്നു് സംവൃതോകാരം വേണ്ടിടത്തു് ഒന്ന, അത, കാട എന്നു് അകാരം എഴുതുന്ന സമ്പ്രദായവും, എ, ഒ എന്ന സ്വരങ്ങളെ ഹ്രസ്വദീര്‍ഘ ഭേദം കൂടാതെ ഏകരൂപമായി എഴുതുന്ന മട്ടും സംസ്കൃതാക്ഷരമാലയുടെ പ്രവേശനത്തോടു കൂടി മലയാളത്തില്‍ കടന്നുകൂടുകയുണ്ടായി. എന്നാല്‍,
മേല്‍പ്രതിപാദിച്ച നയങ്ങളെ ഉപയോഗിച്ചാല്‍ മലയാളത്തെ തമിഴും തമിഴിനെ മലയാളവും ആക്കാം എന്നു ബോധപ്പെടുന്നതിനായി ഏതാനും ഉദാഹരണങ്ങളെ താഴെ ചേര്‍ക്കുന്നു:
വരി 989:
തെലുങ്കു്
ദേവീ
മലയാളം
ദേവീ
കര്‍ണ്ണാടകം (ശ്ലോകം)
വരി 999:
വെദേഹിയെംബീ പെസരും നിരസ്തം
മെ ദാള്ദു ബാളില്ലവെ രാമനിന്നും.
(പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോര്‍പ്പുദു.
-ഛന്ദസ്സാരം.
മലയാളം
ആ ദേവിയാല്‍ (യോടു) ശുന്യമായിട്ടു ലോകം മെയ്യു് തോന്നിപ്പിക്കുന്നു (ആവിര്‍ഭവിക്കുന്നു).
കര്‍ണ്ണാടകം
|