"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
# ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം: കൊല്ലവര്‍ഷം 800 മുതല്‍ ഇതുവരെ ക്രിസ്ത്വബ്ദം 1625 മുതല്‍- ഇതുവരെ.
'''1.'''കരിന്തമിഴായിപ്പിറന്ന കേരളഭാഷ അഞ്ഞൂറു സംവത്സരക്കാലം ബാല്യവയസ്സിനു് തുല്യമായ കരിന്തമിഴവസ്ഥയില്‍ ഇരുന്നിട്ടു്, അതില്‍ പകുതിയിലധികംകാലം വ്യാപിക്കുന്ന കൗമാരപ്രായം "മലയാണ്മ' എന്നു പറയുന്ന ദശയില്‍ കഴിച്ചുകൂട്ടിയിട്ടു് യൗവനാവസ്ഥയില്‍ "മലയാളം' എന്ന നാമധേയം ഗ്രഹിച്ചിരിക്കുന്നു.
നമ്മുടെ ഭാഷയെ തമിഴില്‍നിന്നും ഭിന്നിപ്പിച്ചു് സ്വതന്ത്രഭാഷയാക്കിത്തീര്‍ക്കുവാന്‍ ഉത്സാഹിച്ചതു് ആര്യന്മാരുടെ സംസ്കൃതം ആണെങ്കിലും അതിനു് ബാല്യദശയില്‍ വളരെ അധികാരം ഭരിക്കാനൊന്നും സാധിച്ചിരിക്കുകയില്ല. മുന്‍ചൊന്ന നയങ്ങളില്‍ പുരുഷപ്രത്യയനിരാസവും അനുനാസികാതിപ്രസരവും മാത്രമേ അക്കാലത്തു് വ്യാപരിച്ചിരിക്കുവാന്‍ ഇടകാണുന്നുള്ളൂ. ബാലികയായ കേരളഭാഷയുടെ രക്ഷാകര്‍ത്തൃസ്ഥാനം തമിഴിനുതന്നെ ആയിരുന്നു. അതിനാലാണു് കരിന്തമിഴു് എന്നു് തമിഴ്പ്പദംചേര്‍ന്ന നാമധേയം ആ അവസ്ഥയ്ക്കു കൊടുത്തതു്. സംസ്കൃതപദങ്ങളെ സ്വീകരിക്കാതിരുന്നിരിക്കുകയില്ല. എന്നാല്‍ അതു-ക-ളെല്ലാം തത്ഭ-വ-ങ്ങ-ള-ല്ലാതെ തത്സ-മ-ങ്ങ-ളാ-യി-രി-ക്കു-ക-യി-ല്ല; അക്കാലത്തു് തമിഴുമായുള്ള സംസര്‍ഗ്ഗം ക്രമേണ ക്ഷയിക്കുകയും സംസ്കൃതവുമായുള്ള ബന്ധം വര്‍ദ്ധിക്കുകയും ചെയ്തുവന്നു. ഭേദഗതികള്‍ ആദ്യമായി ഗൃഹ്യഭാഷയില്‍ കടന്നുകൂടിയിട്ടു് മുറയ്ക്കു് ഗ്രന്ഥഭാഷയെയും ബാധിച്ച ിരിക്കണം. എന്നാല്‍ അക്കാലത്തു ചമച്ചിട്ടുള്ള കൃതികള്‍ വളരെ ചുരുക്കമായിട്ടേ നമുക്കു ലഭിച്ചിട്ടുള്ളു. കവികളും കൃതികളും ഉണ്ടാകാതെവരുവാന്‍ ഇടയില്ല. ആവക പുരാതനകൃതികളില്‍ നാലഞ്ചെണ്ണമെങ്കിലും വെളിപ്പെട്ടുവരുംമുന്‍പു് വെറും ഉൗഹംകൊണ്ടു് അക്കാലത്തെ ഭാഷാചരിത്രത്തെ സങ്കല്പിച്ചുണ്ടാക്കുന്നതു് സാഹസമായിരിക്കും. "യാത്രാംഗ'ത്തിലെ നാലുപാദം, "ഭദ്രകാളിപ്പാട്ടി'ലെ ചില ഭാഗങ്ങള്‍, ചില പുരാതനകീര്‍ത്തനങ്ങള്‍ ഇതെല്ലാം കരിന്തമിഴ്കാലത്തിന്റെ ആരംഭത്തില്‍ ഉള്ളതായിരിക്കുവാന്‍ ഇടയുണ്ട്; രാമചരിതം അതിന്റെ അവസാനത്തുണ്ടായ കാവ്യമായിരിക്കാം.
'''2.''' "മലയാണ്മ' എന്ന ഘട്ടത്തില്‍ കൗമാരവയസ്സിനു് അനുരൂപമായ ദുസ്സ്വാതന്ത്ര്യം കാണുന്നുണ്ടു്. തമിഴു് തനിക്കുണ്ടായിരുന്ന രക്ഷാകര്‍ത്തൃത്വം സ്വമനസ്സാലേ ഒഴിഞ്ഞുകൊടുക്കുന്നില്ല; എന്നാല്‍ സംസ്കൃതം ബലാല്‍ക്കാരമായി തനിക്കാണെന്നു് ഭാവിച്ചുതുടങ്ങി. അക്കാലത്തു കളിയായിച്ചെയ്തിട്ടുള്ള ഒറ്റശ്ലോകങ്ങളില്‍ മാത്രമല്ല
{{slokam|""താള്‍പ്പൂട്ടയന്തി തകരാഃ കറികൊയ്ത ശേഷാഃ▼
▲""താള്‍പ്പൂട്ടയന്തി തകരാഃ കറികൊയ്ത ശേഷാഃ
. . . . . . . . . . . . . . . . . . . . . . . . . . . . . . .
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ''
""കൊട്ടത്തേങ്ങാഭിരപ്പെഃ. . . . . . . . ''}}
ഇത്യാദിപോലെ ദ്രാവിഡപ്രകൃതികളില്‍ സംസ്കൃതവിഭക്തികളും ലകാരങ്ങളും ചേര്‍ത്തുള്ള പ്രയോഗങ്ങള്‍ കാണുന്നത്; "ഉണ്ണുനീലിസന്ദേശം' മുതലായി കാര്യമായി വെച്ചിട്ടുള്ള കൃതികളിലും ഈ വക കോമാളിരൂപങ്ങള്‍ ധാരാളമുണ്ടു്.
""മാകന്ദാനാം തണലില്‍ മണലില്‍ കുഞ്ചിഭിശ്ചലാഗ്രഃ'' 60
""അത്യാമോദാല്‍ പുനരയി! സഖേ! പാലവും പിന്നിടേഥാഃ'' 115
""മാടമ്പീനാമവിടെ വസതാം ധന്യമാകും നിവാസം'' 118
""ചേടീവക്ത്രം പുനരൊരു കരംകൊണ്ടുതാന്‍ പൊത്തിയിത്വാ'' 139
ഇത്യാദികള്‍ നോക്കുക. ഈ ദുസ്സ്വാതന്ത്ര്യത്തില്‍നിന്നും ആയിരിക്കണം മണിപ്രവാളകവിതയുടെ ഉല്‍പ്പത്തി. തമിഴ്കാവ്യങ്ങള്‍ക്കു പ്രചാരം കുറഞ്ഞു് നാട്ടുഭാഷ ഭേദിച്ചുവരുന്തോറും ചെന്തമിഴിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതു് ജനങ്ങള്‍ക്കു് അസാദ്ധ്യമായിത്തുടങ്ങി; സംസ്കൃതത്തിന്റെ പുതുമയും പ്രൗഢിയും കാവ്യരസികന്മാരെ ആകര്‍ഷിക്കുകയും ചെയ്തു. പ്രഭുത്വവും പഠിത്തവും ഉള്ള രാജാക്കന്മാരും നമ്പൂരിമാരും സംസ്കൃതത്തെ അല്ലാതെ നാട്ടുഭാഷയെ ആദരിച്ചില്ല; എന്നാല്‍ നാട്ടുഭാഷയോടു ബന്ധം ഇല്ലാതെ സംസ്കൃതത്തില്‍ത്തന്നെ കവിതചെയ്താല്‍ കേട്ടുരസിക്കുവാന്‍ ആളുകള്‍ ചുരുങ്ങുകയും ചെയ്യും. ഈ സ്ഥിതിക്കു് രണ്ടുംകലര്‍ന്ന കവിതയ്ക്കുവേണ്ടി ഒരു ഭാഷ സൃഷ്ടിക്കുകയേ നിര്‍വ്വാഹമുള്ളുവല്ലോ. ഇതാണു് മണിപ്രവാളഭാഷ.
Line 29 ⟶ 33:
മറിച്ചു് സംസ്കൃതപ്രകൃതികള്‍ എടുത്തു് ഭാഷാവ്യാകരണപ്രകാരം അവയ്ക്കു് രൂപങ്ങളുണ്ടാക്കി പ്രയോഗിക്കുക എന്നതു് ധാരാളവുമായി. മധേ്യമധേ്യ സംസ്കൃതവിഭക്തിരൂപങ്ങളെയും ക്രിയാ പദങ്ങളെയും അവ്യയങ്ങളെയും പ്രയോഗിക്കാം എന്നും ഏര്‍പ്പാടു ചെയ്തു. തെലുങ്കു്, കര്‍ണ്ണാടകം എന്നീ സ്വസൃഭാഷകളും ഈ വിധത്തില്‍ത്തന്നെയാണു് മണിപ്രവാളഭാഷയെ കല്പിച്ചതു്. തമിഴരും മണിപ്രവാളം പരീക്ഷിച്ചുനോക്കിയില്ലെന്നില്ല; പക്ഷേ, അതു് ആ ഭാഷയില്‍ വേരൂന്നുവാന്‍ ഇടയാകാതെ ക്ഷയിച്ചുപോയി. മണിപ്രവാളത്തില്‍ മണിയുടേയും പ്രവാളത്തിന്റേയും ചേരുമാനം ഇന്നവിധം വേണമെന്നുള്ളതിലേക്കു് തീവ്രനിയമങ്ങള്‍ "ലീലാതിലകം' എന്ന പുസ്തകത്തില്‍ ചെയ്തുകാണുന്നതിനാല്‍ ഈ മിശ്രഭാഷയ്ക്കു് മലയാളദേശത്തു മാത്രമല്ല, ദ്രാവിഡഭൂഖണ്ഡം മുഴുവനും ഒരുകാലത്തു് എത്ര പ്രാബല്യം സിദ്ധിച്ചിരുന്നു എന്നു് ഉൗഹിക്കാം. സംസ്കൃതത്തിലെ നാമങ്ങളെയും ധാതുക്കളെയും ഭാഷയിലെടുത്താല്‍ രൂപസിദ്ധിക്കുവേണ്ടി അതുകളെ പെരുമാറുന്നതിനു വേണ്ടുന്ന തത്ഭവപ്രക്രിയകളും ഇക്കാലത്താണു് ഏര്‍പ്പെട്ടതു്. പ്രധാനപ്പെട്ട ചമ്പൂഗ്രന്ഥങ്ങള്‍ എല്ലാം ഈ ഘട്ടത്തില്‍ ഉണ്ടായ കൃതികളായിരിക്കണം.
സംസ്കൃതകവികള്‍ക്കേ മണിപ്രവാളകവിത ചെയ്വാന്‍ സാധിക്കുകയുള്ളുവല്ലോ. അതിനാല്‍ ആരംഭത്തിലെ മണിപ്രവാളഗ്രന്ഥകാരന്മാരെല്ലാം നമ്പൂരിമാര്‍ ആയിരുന്നു. അവര്‍ സംസ്കൃതത്തിലെ വ്യാകരണത്തെ എന്നപോലെ വൃത്തശാസ്ത്രത്തെയും ഭാഷയില്‍ അവതരിപ്പിച്ചു. "ഉണ്ണുനീലിസന്ദേശം', "ചന്ദ്രാത്സവം', "ചമ്പുക്കള്‍' ഇതെല്ലാം സംസ്കൃതവൃത്തങ്ങളില്‍ വിരചിതങ്ങളായ പദ്യങ്ങളാല്‍ ഉപകല്പിതമാകുന്നു. ഇൗവക കവിതകളില്‍ പരിപൂര്‍ണ്ണ സംസ്കൃതങ്ങളായ ശ്ലോകങ്ങളും അപൂര്‍വ്വമല്ല. സംസ്കൃതത്തില്‍ത്തന്നെ ശ്ലോകം ചമച്ചിട്ടു് വല്ല മൂലയിലും മുക്കിലും ഒന്നോ രണ്ടോ ഭാഷാപദം പ്രയോഗിച്ചാല്‍ ശ്ലോകം മുഴുവന്‍ മണിപ്രവാളമായി. എന്നാല്‍ ഒരു ശാസ്ത്രഗ്രന്ഥം ചെയ്യുകയാണെങ്കില്‍ അതിനു മലയാളം തൊട്ടുതെറിപ്പിച്ച മണിപ്രവാളം പോലും പോരാ, ശുദ്ധസംസ്കൃതംവേണം എന്നായിരുന്നു അന്നത്തെ വിചാരം; അതാണു് "ലീലാതിലകം' സംസ്കൃതത്തിലെഴുതുവാന്‍ ഉള്ള കാരണം. മധ്യഘട്ടത്തിലെ മണിപ്രവാളകവികളായ ബ്രാഹ്മണരുടെ കൂട്ടത്തില്‍ ചെറുശ്ശേരി ഒരാള്‍ മാത്രമേ സംസ്കൃതഭ്രമം കയറിമറിഞ്ഞു് ഭാഷയെ അനാദരിക്കാതിരുന്നിട്ടുള്ളു. ഇതരവര്‍ഗ്ഗക്കാരാകട്ടെ, തമിഴിനു് ജാത്യാലുള്ള പ്രാധാന്യം മറന്നു കളഞ്ഞില്ല. അവര്‍ "കവിപാടിയത്' തമിഴ്വൃത്തങ്ങളില്‍ത്തന്നെ ആയിരുന്നു; സൗകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെയും സമാസങ്ങളെയും അപൂര്‍വ്വമായി വിഭക്ത്യന്തങ്ങളെയുംകൂടി ഉപയോഗിച്ചു എന്നേ ഉള്ളൂ. ഇക്കൂട്ടത്തില്‍ പ്രധാനികള്‍ നിരണംകവിയായ കണ്ണശ്ശപ്പണിക്കരും അയ്യപ്പിള്ള ആശാനും ആകുന്നു. ഈ ഘട്ടത്തിലും തച്ചൊള്ളിപ്പാട്ടു് മുതലായ ചില കൃതികള്‍ സംസ്കൃതബന്ധം ഒട്ടും കൂടാതെ ഉണ്ടായിട്ടുണ്ടു്. ഭാഷയുടെ ഉപചയത്തെപ്പററി നോക്കുമ്പോള്‍ ഇക്കാലത്തു് മുന്‍ചൊന്ന ആറു നയങ്ങളില്‍ ഓരോന്നിനും, ഗൃഹ്യഭാഷയില്‍ ശാശ്വതികമായ പ്രതിഷ്ഠ ലഭിക്കുകയാല്‍ ഗ്രന്ഥഭാഷയിലും പ്രവേശം പ്രായേണ സര്‍വ്വസമ്മതമായി സിദ്ധിച്ചു.
'''3.''' ഇത്രയുംകാലംകൊണ്ടു് കേരളഭാഷയ്ക്കു് പ്രായംതികഞ്ഞു് തന്റേടം വന്നു. ഇനിമേല്‍ ഒരു രക്ഷകര്‍ത്താവിനു് കീഴടങ്ങി ഇരിക്കുന്ന ആവശ്യം ഇല്ല. യൗവനദശയില്‍ എത്തിയ സ്ഥിതിക്കു് മേലാല്‍ സഹായത്തിനു വേണ്ടതു് രക്ഷകര്‍ത്താവല്ല; ഭര്‍ത്താവാണു്. ബാല്യംമുതല്‍തന്നെ ഉള്ള സഹവാസത്താല്‍ മനസ്സിനു് നന്നേ ഇണങ്ങിയ ഒരു വരന്‍ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡഗോത്രജാതയായ "സൗഭാഗ്യവതി കേരളഭാഷ' ആര്യവംശാലങ്കാരഭൂതനായ "ചിരഞ്ജീവി സംസ്കൃതവര'ന്റെ സ്വയംവരവധുവായ്ച്ചമഞ്ഞു് മേല്ക്കുമേല്‍ ഉല്ലസിക്കുന്നു. ഈ ശോഭനമായ സംബന്ധം അല്ലെങ്കില്‍ വിവാഹം വേണ്ടുംവണ്ണം ആലോചിച്ചു് ഭംഗിയായി നടത്തിയ ആള്‍ സാക്ഷാല്‍ തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മഹാന്‍ ആകുന്നു. സംസ്കൃതവല്ലഭയായിച്ചമഞ്ഞ മലയാളഭാഷയ്ക്കു് തമിഴിന്റെ ജീര്‍ണ്ണവും വര്‍ണ്ണകലുഷവും ആയ അക്ഷരമാലാകഞ്ചുകം ഒട്ടും പര്യാപ്തമല്ലെന്നായി. കേരളീയവിവാഹസമ്പ്രദായത്തില്‍ "മുണ്ടുകൊടുക്കുക'യാണല്ലോ ഒരു പ്രധാനക്രിയ. ഭാഷകള്‍ക്കു വസ്ത്രസ്ഥാനം വഹിക്കുന്നതു് അക്ഷരമാലയാണ്; അതിനാല്‍ മലയാളഭാഷ സംസ്കൃതദത്തമായ ആര്യ എഴുത്തു് ഇക്കാലത്തു സ്വീകരിച്ചു. അക്ഷരമാല മാറിയതോടുകൂടി മലയാളത്തിന്റെ ബാഹ്യവേഷം ആകെപ്പാടെ മുഴുവന്‍ ഭേദപ്പെടുകയും ചെയ്തു.
മണിപ്രവാളത്തിനു് പ്രാചീനന്മാര്‍ വളരെ നിഷ്കര്‍ഷിച്ചു് ലക്ഷണം ചെയ്തിട്ടുണ്ടു്. ഇൗയിടെ കണ്ടുകിട്ടിയ "ലീലാതിലകം' എന്ന ഗ്രന്ഥം മലയാളഭാഷയില്‍ കവിത ആരംഭിച്ച അക്കാലത്തുതന്നെ മഹാന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളെ എല്ലാം വ്യക്തമായിപ്രസ്താവിക്കുന്നുണ്ടു്. "ലീലാതിലകം" എന്നതു് മണിപ്രവാളകവിതയെപ്പററി സംസ്കൃതത്തില്‍ ചമച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണു്. ഈ ഗ്രന്ഥത്തിനു് "ശില്പം' എന്നു പേരുള്ള എട്ടു വിഭാഗങ്ങള്‍ ഉണ്ടു്. മണിപ്രവാളത്തിന്റെ സ്വരൂപവും ലക്ഷണവും ഒന്നാംശില്പത്തില്‍ വിവരിച്ചിരിക്കുന്നു. മണിപ്രവാളശരീരനിരൂപണമാണു് രണ്ടാംശില്പം. ഇതില്‍ ഭാഷയുടെ നിരുക്തവും നാമങ്ങളുയെടും ക്രിയാപദങ്ങളുടെയും രൂപനിഷ്പത്തിയും അടങ്ങിയിരിക്കുന്നു. മൂന്നാംശില്പം സന്ധിവിവരണം ആകുന്നു. ദോഷാലോചനം നാലാം ശില്പത്തിലും, ഗുണവിചാരം അഞ്ചാംശില്പത്തിലും ചെയ്തിരിക്കുന്നു, ശബ്ദാലങ്കാരം ആറിലും അര്‍ത്ഥാലങ്കാരം ഏഴിലും എന്നു്. അലങ്കാരപ്രതിപാദനപരങ്ങളാണു് അടുത്ത രണ്ടു ശില്പങ്ങള്‍. ഒടുവിലത്തേതായ എട്ടാംശില്പം രസനിരൂപണത്തിനായി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ഇൗവിധം ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും കൂടിക്കലര്‍ന്നതാണു് "ലീലാതിലകം'. ഗ്രന്ഥകര്‍ത്താവിന്റെ പേര്‍ അറിയുന്നതിനു മാര്‍ഗ്ഗമില്ല. കാശികാവൃത്തി, കാവ്യപ്രകാശം മുതലായ സംസ്കൃതഗ്രന്ഥങ്ങളുടെ തോതിലാണു് ഈ ഗ്രന്ഥം ചമച്ചിട്ടുള്ളതു്. കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു് വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പലവിചാരണകളും സ്വതന്ത്രമായിചെയ്യുന്നു. സൂത്രങ്ങള്‍ സ്വയം പ്രണീതങ്ങളല്ല; പുരാണങ്ങളാണെന്നു് പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ചിലയിടത്തു് "ച' ശബ്ദം ഉത്തര സൂത്രത്തില്‍നിന്നും "അനുകര്‍ഷിക്കണം' എന്നും മററും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാള്‍തന്നെ നിര്‍മ്മിച്ചതാണെങ്കില്‍ ഇൗവക റിമാര്‍ക്കുകള്‍ക്കു് ആവശ്യം ഇല്ല. സൂത്രകാരന്‍ വേറെ ഒരാള്‍ ആണെന്നു് അതിനാല്‍ കല്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ആ ആചാര്യന്‍ ആരാണെന്നു് ഉൗഹിക്കുന്നതിനു് ലീലാതിലകം മുഴുവന്‍ ശ്രദ്ധയോടുകുടി വായിച്ചിട്ടും എനിക്കു സാധിച്ചിട്ടില്ല. ലീലാതിലകം എഴുതിയ ആള്‍ തമിഴിലും സംസ്കൃതത്തിലും ഒന്നുപോലെ പ്രാമാണികത്വം ലഭിച്ച ഒരു മഹാന്‍ ആയിരുന്നു എന്നുമാത്രം നിസ്സംശയമായിപ്പറയാം. ഇതില്‍ ഉദാഹരണത്തിനു് എടുത്തിട്ടുള്ള ശ്ലോകങ്ങള്‍ മിക്കതും അശ്രുതപൂര്‍വ്വങ്ങളാണ്; എന്നാല്‍ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങള്‍ ഉദാഹരിച്ചു കാണുകയാല്‍ ആ സന്ദേശഗ്രന്ഥത്തിനു മേലാണു് ലീലാതിലകം രചിക്കപ്പെട്ടതു് എന്നുമാത്രം ഉൗഹിക്കാം.
|