"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 451:
മേല്‍ക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍ ചെന്തമിഴില്‍നിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍), പദങ്ങളും (പോത്ത്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായിട്ടാണ് തമിഴര്‍ ഇന്നും പറഞ്ഞുവരുന്നത്. മറ്റു തമിഴുനാടുകള്‍ക്കൊപ്പം മലനാട്ടിലും മൂവരശരില്‍ ഒരാള്‍ ഭരിക്കുക എന്ന ഏര്‍പ്പാട് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍ തന്നെ രാജപ്രതിനിധികള്‍ എന്നല്ലാതെ സാക്ഷാല്‍ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍ മൂവരശരില്‍ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍ ഇടയുണ്ട്. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍ മലിക്ക് കഫൂര്‍ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ കടന്ന് രാജ്യമാസകലം കൊള്ളചെയ്ത് സര്‍വ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയില്‍ കൊല്ലത്ത് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവര്‍മ്മകുലശേഖരരാജാവ് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ച് കാഞ്ചീപുരരാജധാനിയില്‍ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാല്‍ കേരളീയരുടെ ദുര്‍ഭാഗ്യത്താല്‍ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേല്‍ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കും ആര്‍ക്കാട്ടിലെ നഭാക്കന്മാര്‍ക്കും മറ്റും ശക്തിയും ഉൗര്‍ജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിന്‍ഡ്യാക്കമ്പനിക്കാര്‍ ടിപ്പുവിനെ ജയിച്ച് മലബാറില്‍ പ്രവേശിച്ചതു വരെ ഉള്ള ദീര്‍ഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാല്‍ ഉള്ള ശാസനയില്‍ ഉള്‍പ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
""ഒടുവിലത്തെ പെരുമാള്‍, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍ മലയാളത്തുകാര്‍ക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗം അവസാനിച്ചു. രാജ്യകാര്യം
''(2)'' മറുനാട്ടുകാര്‍ക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍
മരുമക്കത്തായം, മുന്‍കുടുമ,
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
|