"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 461:
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാര്‍ തെക്കേ ഇന്‍ഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാല്‍ അവര്‍ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണര്‍ ഗ്രാമമടച്ച് കേരളത്തിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണ്. അക്കാലത്ത് കദംബരാജവംശത്തിന്റെ പ്രവര്‍ത്തകനായ മയൂരവര്‍മ്മരാജാവ് ഗോകര്‍ണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാര്‍പ്പിച്ചതായിട്ടു് ലക്ഷ്യങ്ങള്‍ ഉണ്ടു്. അതിനുശേഷം പാണ്ഡ്യന്‍, ചോളന്‍ മുതലായ മറ്റു രാജാക്കന്മാരും അവരില്‍നിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തില്‍ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ട്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഔദാര്യമുള്ള നാട്ടുകാര്‍ തങ്ങള്‍ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാര്‍ക്ക് സല്‍ക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂര്‍വ്വം ദാനംചെയ്യുവാന്‍ മടിക്കുമെന്നു സന്ദേഹിക്കുവാന്‍ പോലും ഇടയില്ല. അതിനാല്‍ നമ്പൂരിമാര്‍ക്കു് സ്വഗ്രാമങ്ങളില്‍ സര്‍വ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധ്യേ ഇന്‍ഡ്യ സന്ദര്‍ശിച്ച ഹ്യുങ്സാങ് എന്ന ചീനദേശ്യനായ തീര്‍ത്ഥയാത്രക്കാരന്‍ തെക്കേ ഇന്‍ഡ്യയില്‍ പറയത്തക്കതായ ആര്യജനനിവേശങ്ങള്‍ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ല്‍ വീരരാഘവചക്രവര്‍ത്തി കൊടുങ്ങല്ലൂര്‍വച്ച് ഇരവികോര്‍ത്താന്‍ എന്ന കച്ചവടക്കാരന് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തില്‍ പന്നിയൂര്‍, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയില്‍ സാക്ഷിവച്ചുകാണുന്നതിനാല്‍ 774-ാമാണ്ടിനിടയ്ക്ക് നമ്പൂരിമാര്‍ക്ക് കേരളത്തില്‍ പറയത്തക്ക ചില അധികാരങ്ങള്‍ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവര്‍മ്മ രാജാവ് ആറാംശതവര്‍ഷാരംഭത്തില്‍ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുനോക്കുമ്പോള്‍, 600 മുതല്‍ 774 വരെയുള്ള ഒന്നേമുക്കാല്‍ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാര്‍ കേരളത്തില്‍ പ്രതിഷ്ഠ ഉറപ്പിച്ചത് എന്ന് ഊഹിക്കാവുന്നതാണ്. കൊല്ലവര്‍ഷാരംഭവത്സരമായ 825-ാം വര്‍ഷത്തിനോടടുത്താണ് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണ് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ അവതരിച്ചു ദിഗ്വിജയംചെയ്ത് അദ്വൈതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളില്‍ ഒന്നിന്റെ സ്മാരകമായിട്ടാണ് കൊല്ലവര്‍ഷം എന്നൊരബ്ദം ആരംഭിച്ചത് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ട്. മൂവരശരുടെ കുലങ്ങള്‍ ക്ഷയിച്ച് തെക്കേ ഇന്‍ഡ്യയില്‍ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചത് ഈ ഘട്ടത്തിനു സമീപിച്ചാണ്.
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ച സംഭവങ്ങള്‍ അവരുടെ ഉയര്‍ന്നതരം
പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍ കേരളത്തില്‍
'''12.''' ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍ ഇന്ന ഇന്ന ഇനങ്ങളില്‍ മലയാളം തമിഴില്‍നിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍ ഉണ്ടെന്നു കാണിച്ചാല്‍ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍ അനുസരിച്ചു് മലയാളം തമിഴില്‍നിന്നു വേര്‍തിരിയുന്നു.
|