"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 846:
കാരത്തിന് എന്നിരട്ടിച്ചിട്ടോ എന്ന് സ്വവര്‍ഗ്ഗാനുനാസികം ചേര്‍ത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ട്. അപ്പോള്‍ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍ ഇംഗ്ലീഷില്‍ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്ത് "തീററുന്നു' എന്ന് ആളുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍ ഈവക സാമര്‍ത്ഥ്യം കാട്ടുന്ന മട്ട് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ'' എന്നതിന് ഇംഗ്ലീഷില്‍ ""ക.ഛ.ഡ"" എന്ന് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധര്‍മ്മം നോക്കുക! ആരംഭത്തില്‍ "തെറ്റ്' എന്നു് "ററ' ചേര്‍ത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാര്‍ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തില്‍ അവര്‍ക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാര്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും അത് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്ത് ഇരട്ട റ ആണെങ്കില്‍ എന്നതിന് ഒററ "റ' ധാരാളം മതിയാകും'' എന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയില്‍നിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദര്‍ശിപ്പിച്ചുവെന്നേ ഉള്ളു. എന്നാല്‍ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തില്‍മാത്രമേ തമിഴര്‍ "തെററു ചെയ്കിറാര്‍' ഉള്ളു. ഉച്ചാരണത്തില്‍ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാന്‍ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തില്‍ റകാരധ്വനി, കൂടിക്കലര്‍ന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ട് അതിന്റെ ധ്വനി, പൂര്‍വവാസനകൊണ്ട് തങ്ങള്‍ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലര്‍ന്ന് തമിഴര്‍ ഉച്ചരിക്കുന്നു. (ന്‍െറ) എന്ന മലയാളത്തിലെ ഷഷ്ട്യേകവചനരൂപത്തില്‍ മാത്രമേ ഇപ്പോള്‍ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സര്‍വസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയില്‍ തള്ളിവിട്ടിരുന്ന ഈ സാധുവായ വര്‍ണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകിടക്കുന്നത് കണ്ടെത്തുവാനും അതുകള്‍ വഴിയായി ചെന്ന്, കണ്ടാല്‍ ആളറിയാത്തവിധം ചടച്ച് ക്ഷീണിച്ച് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞ് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്ക് ഇടയായത്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞത് വലിയ ഭാഗ്യമായി.
എന്നാല്‍ നാം ഇത്രയും
""വല്ലിനം കചടതപറ വെന വാറേ''
""മെല്ലിനം ങഞണനമ വെന വാറേ''
എന്നും സൂത്രങ്ങളാല്‍ ഭവനന്ദി റയെ ഖരങ്ങളുടെ കൂട്ടത്തിലും ...യെ അനുനാസികങ്ങളുടെ കൂട്ടത്തിലും
""അണ്ണം നുി നാ നിയുറിററു് റ വരും''
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍ ഉണ്ടാക്കിത്തീര്‍ത്തതു്. , റ രണ്ടും സംസ്കൃത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തില്‍ ട വര്‍ഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോള്‍ ടവര്‍ഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാര്‍ "വിനാമം' എന്നും, പാണിനീയന്മാര്‍ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെ കീഴിലായിട്ടു് ടവര്‍ഗ്ഗം, വര്‍ഗ്ഗം എന്നു് രണ്ടു വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍ ആര്യര്‍ തവര്‍ഗ്ഗത്തില്‍നിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെ ദ്രാവിഡരില്‍നിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ വ്യാപിച്ചപ്പോള്‍, ദ്രാവിഡര്‍ തവര്‍ഗ്ഗ-ടവര്‍ഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാല്‍ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതില്‍ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവര്‍ഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാല്‍ ഉച്ചാരണത്തില്‍ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോള്‍ കാണുന്ന കുഴപ്പം സംഭവിച്ചതു്.
|