"താൾ:Dhakshina Indiayile Jadhikal 1915.pdf/8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകും മുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങലും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓർക്കുക.
ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകും മുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങലും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓർക്കുക.


ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകർമ്മങ്ങളുമല്ല. വർണ്ണവുമല്ല. ഗുണം അല്ലെ അല്ല. ഉല്പത്തിസ്ഥാനമാണ് ഹേതു എങ്കിൽ ചാതുർവർണ്യമല്ലെ തരമുള്ളു. ഒരിക്കൽ ഒരു പ്രമാണി വാരിയര് യോഗ്യനായ ഒരു യൂറോപ്യനെ കാണ്മാൺപോയി എന്താണ് ജാതി എന്നു ചോദിച്ചതിന്നു വാരിയാർ എന്നു മറുപടി പറഞ്ഞു. അതുകൊണ്ടു തൃപ്തനാകാതെ ബ്രാഹ്മണനാണോ എന്നു സായ്പ് ചൊദിച്ചു. അല്ല എന്നു ഉത്തരം കേട്ടപ്പോൾ ക്ഷത്രിയനൊ എന്നു ചോദിച്ചു. അതുമല്ല എന്നു പറഞ്ഞാറെ വൈശ്യനൊ ശൂദ്രനൊ എന്നു ക്രമേണ ചൊദിച്ചു. രണ്ടും അല്ല എന്നു കേട്ട സമയം "വർണ്ണാനാം പഞ്ചധാത്വംനശ്രുതം" എന്നു സായ്പ് പറഞ്ഞുവത്രെ. ഇതു വാരിയരുടെ മുഖത്തുനിന്നു തന്നെ ഇതു എഴുതുന്ന ആൾ ഗ്രഹിച്ചതാകുന്നു.
ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകർമ്മങ്ങളുമല്ല. വർണ്ണവുമല്ല. ഗുണം അല്ലെ അല്ല. ഉല്പത്തിസ്ഥാനമാണ് ഹേതു എങ്കിൽ ചാതുർവർണ്യമല്ലെ തരമുള്ളു. ഒരിക്കൽ ഒരു പ്രമാണി വാരിയര് യോഗ്യനായ ഒരു യൂറോപ്യനെ കാണ്മാൺപോയി എന്താണ് ജാതി എന്നു ചോദിച്ചതിന്നു വാരിയാർ എന്നു മറുപടി പറഞ്ഞു. അതുകൊണ്ടു തൃപ്തനാകാതെ ബ്രാഹ്മണനാണോ എന്നു സായ്പ് ചൊദിച്ചു. അല്ല എന്നു ഉത്തരം കേട്ടപ്പോൾ ക്ഷത്രിയനൊ എന്നു ചോദിച്ചു. അതുമല്ല എന്നു പറഞ്ഞാറെ വൈശ്യനൊ ശൂദ്രനൊ എന്നു ക്രമേണ ചൊദിച്ചു. രണ്ടും അല്ല എന്നു കേട്ട സമയം "വർണ്ണാനാം പഞ്ചധാത്വംനശ്രുതം" എന്നു സായ്പ് പറഞ്ഞുവത്രെ. ഇതു വാരിയരുടെ മുഖത്തുനിന്നു തന്നെ ഇതു എഴുതുന്ന ആൾ ഗ്രഹിച്ചതാകുന്നു. ഇങ്ങിനെ നോക്കിയാൽ ശ്രീവൈഷ്ണവൻ , മാധ്വൻ, സ്മാർത്തൻ,തെങ്കല,വടകൽ, മാങ്കുടി വടമൻ, ചോഴിയൻ, നമ്പൂതിരി, എമ്പ്രാൻ, ഇപ്രകാരം തമ്മിൽ തമ്മിൽ കൊള്ളാത്ത ആയിരം മാതിരി ബ്രാഹ്മണരും ഇതുപോലെ തന്നെ ക്ഷത്രിയ വൈശ്യ ശൂദ്രരും അസംഭവവും അസംബന്ധവുമല്ലയോ?
"https://ml.wikisource.org/wiki/താൾ:Dhakshina_Indiayile_Jadhikal_1915.pdf/8" എന്ന താളിൽനിന്ന് ശേഖരിച്ചത്