സ്യമന്തകം (തുള്ളൽ കഥ)

രചന:കുഞ്ചൻ_നമ്പ്യാർ



വാരണമദഹരനന്ദനനാകിയ
വാരണവദനൻ നിഖിലജനാശുഭ-
വാരണനിപുണൻ സമദാസുരരിപു-
വാരണസേവിതചരണസരോജൻ
കാരണഭൂതൻ വിമലസരോജദ-
ളാരുണനയനൻ ചാരണനമിതൻ
പ്രണതജനാഭയദാനനിധാനൻ
പ്രണതപരായണനാകിയ ദേവൻ
ഗുണഗണനിലയൻ നിത്യവുമെന്നെ-
ഗ്ഗണപതിഭഗവാൻ കാത്തരുളേണം.
വേണീവിജിതകലാപാ നതജന-
വേണീചടുലയതാകിയ ഭഗവതി
വാണിദേവി മനോഹരയാകിയ
വാണി ജനിപ്പാനെന്നുടെ നാവിൽ
വാണിടേണം സന്തതവും കള-
വാണീമണിയാം ദേവി! നമസ്തേ.
വീണപാണേ! നിൻപദകമലേ
വീണോരടിയനു വരമരുളേണം.
ഏണീശാബവിലോചനയാളേ!
വീണാലാപിനി! നിൻകൃപയാലേ
വാണീഭംഗിതരംഗിണിതന്നുടെ
വേണീമധുരരതയാൽ മധുപോലും
കേണിടേണമതിന്നായടിയൻ
ക്ഷോണീതലമതിൽ വീണതിവേലം
പാണികൾകൂപ്പി വണങ്ങീടുന്നേൻ.
"സംഗീതമപി സാഹിത്യം
സരസ്വത്യാഃ സ്തനദ്വയം
ഏകമാപതമധുര-
മന്യദാലോചനാമൃതം"
മംഗലയാകിയ ഭാരതിതന്നുടെ
തുംഗകുചങ്ങളിലൊന്നിൻ നിറഞ്ഞൊരു
സംഗീതാമൃതസാരം തന്നെ
ഭംഗിയൊടങ്ങു വിളങ്ങീടുന്നു;
മറ്റതിലൻപൊടു സാഹിത്യാമൃത-
മറ്റമകന്നുവസിച്ചീടുന്നു;
മുറ്റും കേൾക്കുന്നേരം തന്നേ
പറ്റുന്നൂ രസമൊന്നിലമന്ദം,
മറ്റതുപിന്നെ വിചാരിക്കുമ്പോ-
ളേറ്റം തെളിവുവരുത്തീടുന്നു.
എന്നതുകൊണ്ടീ രണ്ടു കുചങ്ങളിൽ-
നിന്നു ഗളിക്കും പീയൂ‍ഷത്തെ
ഇന്നടിയത്തിനു ബുദ്ധികുളുർപ്പാൻ
തന്നരുളേണമൊരല്പംപോലും.
വൃന്ദാരകകുലവന്ദിതനാകിന
നന്ദതനൂജൻ സുന്ദരവദനൻ
വ്യന്ദാവനതലലീലാലോലൻ
മന്ദാരകകുസുമാഞ്ചിതമാലൻ.
മന്ദേതരരുചിമാലതമാലൻ
വൃന്ദാരകപശുപാലനശീലൻ
മന്ദേതരമദദാനവകാലൻ
ഇന്ദീവരദളലോചനനീലൻ
ഇന്ദ്രോപമകലിതാചലലീലൻ
നന്ദിതപശുപവധൂജനജാലൻ
നന്ദജനനുപമപീതദുകൂലൻ
പാർത്ഥനു സാരഥ‌ിയായിക്കനിവൊടു
തേർത്തടമേറിപ്പടകളിലുടനേ
പാർത്ഥിവരാമരിജാലമൊടുക്കി
പാർത്തലമങ്ങു കവിഞ്ഞുവിളങ്ങിന
കീർത്തിനടത്തീട്ടഖിലജനാനാം
ആർത്തികളെല്ലാം തീർത്തിരുളീടിന
മൂർത്തി നമുക്കിഹ കീർത്തിവരുത്താൻ
ചീർത്തൊരു കരുണനിവർത്തീടേണം
ധൂർത്തുപെരുത്തൊരു കുരുകുലമെല്ലാം
പാർത്തിരിയാതെയമർത്തതുപോലെ
നമ്മുടെവൈരിസമൂഹമമർത്താൻ
അംബരതടിനീപുരവരമമരും
കംബുകശാപരിശോഭിതകരനാ-
മംബുജനയനൻ കനിവൊടുനമ്മെ-
ക്കൺമുനകൊണ്ടു കടാക്ഷിക്കേണം,
കാട്ടിലണഞ്ഞൊരു വേട്ടയ്ക്കായി-
പ്പാട്ടിലിണങ്ങിന പടയൊടുകൂടി
ചട്ടയുമിട്ടൊരു വേലുമെടുത്തഥ
ചട്ടറ്റീടിന പച്ചപ്പട്ടും,
കെട്ടിയുടുത്തൊരു വാലും തൂക്കി-
ച്ചട്ടറ്റീടിനകുതിരയുമേറി
കാട്ടുമൃഗങ്ങടെ കൂട്ടമശേഷം
വെട്ടിവധിച്ചു വിശിഷ്ടതയോടേ
വാട്ടമകന്നിഹ തകഴിയിൽമരുവും
വിഷ്ടപനായകനാകിയ ശാസ്‍താ-
വിഷ്ടം നല്കിപ്പുഷ്ടിവരുത്തി
ദുഷ്ടവിനാശകനാകിയദേവൻ
തുഷ്ടി നമുക്കു വരുത്തീടേണം


ജംഭാരിപുരത്തിന്റെ സംഭോകരമായ
സംഭാരമെല്ലാംകൂട്ടി സമ്പാദിച്ചുണ്ടായൊരു
ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ
കെല്പോടു കരുണയാലെപ്പേരും കാത്തീടേണ-
മിപ്പാരിലശുഭങ്ങളെപ്പേരും കളഞ്ഞെന്നെ
സത്പാത്രമാക്കിപരിപാലിക്ക വണങ്ങുന്നേൻ.
അംഭോജാലയനായ വരിഞ്ചനു-
മംഭോജായതനയനൻ വിഷ്ണുവു-
മംഭോജാകരബന്ധ ദിനേശനു-
മംഭോജാകരവൈരിശശാങ്കനു-
മംഭോജാത്മജയാകിയ ലക്ഷിമിയു-
മംഭോവായുമഹീദഹനൻ ബത
സംഭാവിതാമാം ഭൂതമശേഷം
ജംഭാരാതിയുമമരന്മാരും
കുംഭജനാദി മഹാമുനിവരരും
കുംഭിവരാനനനാമവനും ശര-
സംഭവനായ കുമാരൻതാനും
കുംഭോദരമുഖഭൂതഗണങ്ങളു-
മമ്പൊടുനമ്മുടെ കവിഗുംഫത്തെ-‌‍
സ്സംഭാവിച്ചു തുണച്ചീട‌ണം.
ഗുരുചരണാംബുജയുഗളം നമ്മുടെ
കരളിൽപരിചൊടു മരുവീടേണം
ഗുരുപരിചരണംകൊണ്ടു ലഭിക്കാം
സുരവരമന്ദിരവാസംപോലും
ധരണിസുരൻമാർമകുടമഹാമണി-
വരനല്ലോ മമ ഗുരുവായ്‌വന്നതു
സരസഗുണാകരനഖിലനരാണാം
ദുരിതനിവാരണകാരണഭൂതൻ
തന്തിരുവടിയുടെ കൃപയുണ്ടെന്നാ-
ലെന്തു നമുക്കിഹ വശമല്ലാത്തൂ?
അന്തരണരെല്ലാം സന്തതമെന്നെ
ചിന്ത തെളിഞ്ഞിഹ കാത്തീടേണം.
ചെന്തളിരടികളിലടിയാൻ വിരവൊടു
ശാന്തന്മാരെ വണങ്ങീടുന്നേൻ.
മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്ക്
നന്ദിവരുത്തും പരദൈവതമേ!
സുന്ദരികണ്ടങ്കരിപുരമമരും
വൃന്ദാരകകുലവന്ദിതചരണേ!
വന്ദേ ഭഗവതി നന്ദിതഭുവനേ!
മന്ദാശയനാമടിയനെ വിരവൊടു
നന്ദിച്ചാശു തുണച്ചീടണം.

"ചീയതെ ബാലിശസ്യാപി
സgക്ഷേത്രപതിതാ കൃഷിഃ
നശാലേഃ സ്തംബകരിതാ
വപ്തുർഗുണമപേക്ഷതേ.

"

കുറവില്ലാതുള്ളക്ഷരവിദ്യക-
ളറിവാൻമാത്രം ബുദ്ധിയുമില്ല;
അറിവുള്ളതിനെസ്സഭയിൽ ചെന്നാൽ
പറവാൻ വാക്കിനു കൗശലമില്ല;
ചിലവക നാടകകാവ്യാദികളിൽ
ചിലവും കവിതാമാർഗ്ഗവുമില്ല;
ചില വസ്തുക്കൾ ചമയ്ക്കാമതിനൊരു
വിലപിടിയാ ചിലർ കേൾക്കുനേരം;
അങ്ങനെയുള്ളൊരു മനുഷനാകിലു-
മിങ്ങനെയുള്ള മഹാജനസഭയിൽ
ചെന്നൊരു വിദ്യ പ്രയോഗിച്ചാലതു
നന്നെന്നുള്ളതു വന്നുഭവിപ്പതു
സജ്ജനസഭയുടെ സത്ഗുണഗണ്യത;
ഇജ്ജനമതിനാളായിട്ടില്ല.
വളമേറിന കണ്ടത്തിൽ വിതച്ചാൽ
വിളവൊരു പത്തിനു സംശയമില്ല;
വളമില്ലാത്ത പറമ്പിൽ വിതച്ചാൽ
അളവേവിത്തും കിട്ടുകയില്ല;
കണ്ടത്തിന്റെ ഗുണംകൊണ്ടേ വിള-
വുണ്ടാവുള്ളു വിതച്ചതിലധികം;
കൊണ്ടിഹ ചെന്നുവിതയ്ക്കുന്നവനെ-
ക്കൊണ്ടുരു കാര്യം വരുവാനില്ല;
നല്ലകൃഷിക്കാരൻതാൻ വിത്തൊരു
കല്ലിൽ വിതച്ചാൽ കരികേയുള്ളൂ;
നല്ലൊരുവയലിലതുഴുതുവിതച്ചാൽ
നെല്ലൊരുനാഴിക്കൊരുപറവിളയും.
എന്ന കണക്കേ കേൾക്കുന്നവരറി-
യുന്ന ജനങ്ങൾ മഹത്തുകളെങ്കിൽ
ഇന്നവനെന്നില്ല‌വനുടെ വാക്കുകൾ
നന്നെന്നും വരുമിതിനുടെയർഥം.
അക്ഷരമെന്നാാലമ്പതുമൊന്നുമ-
തിൽപരമെങ്ങാൻ കേൾപ്പാനുണ്ടോ?
പ്രാകൃതമെന്നും സംസ്കൃതമെന്നും
വ്യാകരണം പതിനെട്ടു പുരാണം
സൂത്രം നാടകകാവ്യശ്ലോകം
ശാസ്ത്രം പലവക ചമ്പുബൃഹത്ക്കഥ
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം
ഗണിതം വൈദ്യം വൈദികതന്ത്രം
ഇത്തരമനവധി പുസ്തകജാലസ-
മസ്തവുമമ്പത്തൊന്നിലടങ്ങും.
അക്ഷരമീവക കൂട്ടിച്ചേർത്തതി-
ലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർത്തുതിലു-
ള്ളാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ
കേൾക്കും പരിഷകളെത്ര രസിക്കും?
കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരു-
വണ്ണമതാക്കിച്ചൊല്ലും ദുഷ്കവി;
ഇത്ഥം സൽക്കവി ദുഷ്കവിഭേദം
സിദ്ധമതായ്‌വരുമെന്നതിനർത്ഥം
ശിക്ഷയിലൊരു സാദ‍ൃശ്യം ചൊല്ലി
തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം;
പ‍ൃഥ്വിയുമപ്പ‌ും വഹ്നിമരുത്തും
പ്രഥുവാമാകാശം ഇവയഞ്ചും
സാധനമഖിലശരീരം തീർപ്പാൻ
സാധുവതാകിയ ബ്രഹ്മാവിന്നും
ചട്ടി കലം കുടമെന്നിവയെല്ലാം
കൊട്ടീത്തീർക്കും കുശവന്മാർക്കും
ചട്ടമിതല്ലാമൊരു പോലിരുവരു-
മൊട്ടും ഭേദവുമില്ല നിനച്ചാൽ.
മണ്ണും വേണം ജലവും വേണം
മണ്ണതു ചുടുവാൻ തീയും വേണം
ആയതു തീർത്താൽ വെള്ളം വലിവാൻ
വായുവുമതിലുള്ളാകാശവുമാം
ഭൂതമതഞ്ചും കുശവനു വേണം
ബ്രഹ്മാവിനുമതുതന്നേ സാധനം
ഇന്ദ്രാദികളാമമരന്മാരും
ചന്ദ്രദിവാകരചാരണഗണവും
മനുജന്മാരും ദനുജന്മാരും
മനുമുതലായ മഹീശന്മാരും
ഫണികളുമനവധി പലപല ഭുവനേ
പണികൂടാതെ ചമയ്ക്കും ബ്രഹ്മൻ;
ആയതുപോലേ വരുമോ കുശവൻ-
നായർ ചമയ്ക്കും കലവും കുടവും?
സാധനമൊന്നെന്നാലുമതിങ്ങനെ
ഭേദവിശേഷം വരുവാൻ സംഗതി;
ഇത്ഥം സൽക്കവി ദുഷ്കവിഭേദം
സിദ്ധമതായ് വരുമെന്നതിനർത്ഥം
.
"പണ്ടു സ്യമന്തകമെന്നതു കാരണ-
മുണ്ടായോരപവാദകളങ്കം
പണി പലചെയ്തു സമസ്തമൊഴിച്ചു
കരുണാകരനതു കേട്ടിട്ടില്ലേ?"
അരുളിച്ചെയ്താനുലകുടെ പെരുമാ-
"ളതു ഞാനേതും കേട്ടിട്ടില്ല
അക്കഥ നമ്മോടറിയിക്കേണം
സൽക്കഥകേട്ടാൽ ദുരിതം നീങ്ങും"
എന്നതു കേട്ടു തെളിഞ്ഞാസ്സചിവൻ
വന്ദിച്ചങ്ങു പറഞ്ഞുതുടങ്ങി;
ലക്ഷ്മീകുചതടകുങ്കുമരേഖാ
ലക്ഷ്മീലളിതഭുജാന്തരനാകിയ
ലക്ഷ്മീപതി നിജഭക്തജനാനാം
ലക്ഷ്മീവിതരണശീലൻ ഭഗവാൻ
ലക്ഷ്മീഭഗവതി രുക്മിണിയോടും
ലക്ഷ്മീവാനൊരുമിച്ചു വസിച്ചു;
മന്ദിരപൂർത്തികൾ കീർത്തിപ്പാൻ മമ
മന്ദതകൊണ്ടതിദുർഘടമല്ലോ;
മന്ദരശൈലമഹാശിഖരങ്ങളു-
മന്നതിനോടെതിരാകരുതേതും;
ചന്ദനവാടിയിലിടചേർന്നീടിന
സാന്ദ്രാലയശതമുണ്ടോരു ഭാഗേ
ചന്ദ്രികതട്ടിയലിഞ്ഞൊഴുകീടിന
ചന്ദ്രോപലമയമതിലുകളതുലം;
ചന്ദ്രാനനമാർ പതിനാറായിര-
മിന്ദ്രാവരജമനോഹാരിണിമാർ
സാന്ദ്രമനോഹര ഗാനാരംഭേ
മന്ദമണഞ്ഞു പുണർന്നു പുണർന്നും
കുന്ദകുരണ്‌ഡകമാലകൾചൂടി
കന്ദുകതാഡനലീലകളാടി
ഇന്ദിശ മലഹരി ബലഹരി പാടി
ഇന്ദളമെന്നിവ സരസം പാടി
അങ്ങാടിയതുതന്നിലെങ്ങാനുമൊരു ദിശി
വിങ്ങുന്നപാതിരാവിലെങ്ങും നടക്കുന്നേരം
പാടേ കനകപ്പൊടികൂടെയിടകലർന്നു
മുത്തുമണി പലതുമുത്തുംഗകാന്തിയോടെ
കണ്ടാലതിങ്കലൊട്ടുമുണ്ടാകയില്ല രുചി;
കാണാതപഹരിക്ക കാണിപോലുമില്ലന്നു
പ്രാണികൾക്കെല്ലാമുണ്ടു പ്രാണാപയത്തിൽ ഭയം.
നാടുമകന്നു നിശി കാടുകൾതോറും നല്ല
ചോടുമിറക്കി ചില കേഴമിഴിമാർ താനേ
പേടിയും വെടിഞ്ഞങ്ങു താനേ കിടക്കുന്നേരം
വേടക്കുലങ്ങളെല്ലാമോടിയകന്നീടന്നു;
അത്രയമല്ലതിലും ചിത്രമിതെത്രപാരം
പെട്ടന്നുറങ്ങുന്നേരം ചട്ടറ്റവായുതാനും
പെട്ടന്നിളകുന്നില്ല തട്ടാതെ പോയിടുന്നു.
ഏവം നിജപുരിയിൽ ദേവൻ സുഖിച്ചു ബല-
ദേവൻ തന്നേടുകൂടെ മേവുന്ന കാലമങ്ങു
വൃത്രാരിസഹജന്നു മിത്രമായ് വസിക്കുന്ന
സത്രാജിത്തൊരുദിനം മിത്രനെസ്സേവിപ്പാനായ്
കാലേകുളിച്ചുചിതമൂലമന്ത്രം ജപിച്ചു.
ചാലേ സമുദ്രംതന്റെ കൂലേ വസിച്ചു രവി-
തന്നെ സ്തുതിച്ചാനവനന്നേരമാടലോടെ.
"അംഭോജാകരതോഷണം ത്രിജഗതാ-
മാനന്ദസംപോഷണം
ഗംഭീരാമയശോഷണം രിപുവര-
ശ്രീമന്മഹാഭീഷണം
ഡംഭാഹമ്മതി ഭൂഷണം സുരഗിരേ-
രേകം മഹാഭൂഷണം
സംഭിന്നാരിഷു രോഷണം പ്രതിദിനം
വന്ദാമഹേ പൂഷണം."
"അംബരചാരിൻ! അംബുജധാരിൻ!
ഉരുതരദുരിതമഹാമയഹാരിൻ!
മണ്ഡനധാരിൻ! ഖണ്ഡിതവൈരിൻ!
ദിനമനുനിഖിലചരാചരഹാരിൻ!
കാമവിസാരിൻ! കോമളധാരിൻ!
ജയ ജയ! ദിനകരവാതാഹാരിൻ!
ഒട്ടൊഴിയാതെ ചരാചരമെല്ലാം
ഒട്ടുപുലർച്ച തുടങ്ങുന്നേരം
ഒട്ടും താഴ്ചവരാതെ ഗമിച്ചുട-
നോട്ടംതേടി നടന്നീടുകയും
വാട്ടമകന്നു പിടിച്ചു കളിക്കും
വേട്ടകളാടി നടന്നു രസിച്ചും
പാട്ടിലിരുന്നു രസിച്ചു മുടിച്ചും
തണ്ടാർമലർശരമേറ്റു വലഞ്ഞും
തണ്ടാർമിഴികളെയങ്ങു തിരഞ്ഞും
തേടിനടന്നു നടന്നു വലഞ്ഞും
തണ്ടിലിരുന്നു ശരീരമുലഞ്ഞും
ഭക്ഷണമാശു കഴിച്ചു കിടന്നും
ഭിക്ഷകളേറ്റു വിശന്നുതളർന്നും
രക്ഷകൾ ചെയ്തവനങ്ങു തുനിഞ്ഞും
രൂക്ഷമതാം ചില കുന്നു കടന്നു
ദുഷ്ടവിചേഷ്ടിതമൊക്കെ ലഭിച്ചും
ശിഷ്ടജനത്തെയടിച്ചു പിടിച്ചും
കഷ്ടമഹോ ചിലർ കള്ളുകുടിച്ചും
പുഷ്ടമിറച്ചിയെടുത്തു കടിച്ചും
നിന്തിരുവടിയുടെ ചരിതമിതെല്ലാം
സന്തതമഖിലം കണാകുന്നു.
സൃഷ്ടിക്കുന്നു ഭവാനിഹ ലോകേ
പുഷ്ടതയാ പരിപാലിക്കുന്നു,
ദുഷ്ടരെയൊക്കെയൊടുക്കീടുന്നി
വിഷ്ടപമൊക്കെ ഹനിച്ചീടുന്നു
ജനനം ചെയ്‌വതുമവനംചെയ്‌വതു-
മഖിലചരാചരഹനനം ചെയ്‍വതു-
മനവരതം ദിനനാഥ! കൃപാലോ
നനു കലയാമി ഭവാനിഹ സൂനം.
ശങ്കരനായതു നിന്തിരുവടിതാൻ,
ശങ്കരനെക്കിഹ തോന്നുന്നില്ല;
പങ്കജനാഭൻ നിന്തിരുവടിതാൻ
പങ്കജഭവനും നിന്തിരുവടിതാൻ,
വൃന്ദാരകപതിയാദിയതാം സുര-
വൃന്ദമശേഷം നിന്തിരുവടിതാൻ,
നിൻകഴലിന്നിഹ കൂപ്പിടുന്നേൻ
നിൻകൃപയെങ്കലുദിച്ചീടേണം."
എന്നിവ പലവക ചൊല്ലി നമിച്ചും
ഇന്ദ്രിയമഖിലമടക്കി ജയിച്ചും
ഘോരമതായ തപസ്സിലുറച്ചും
വാരിജബന്ധു മനസ്സിലുറച്ചും
പഞ്ചപാവകമദ്ധ്യഗനിന്ദ്രിയ-
പഞ്ചകത്തെ ജയിച്ചു നിതാന്തം
ചഞ്ചലത്തെ വെടിഞ്ഞൊരുനേരം
നെഞ്ചകത്തുമുദിച്ചു ദിനേശൻ
അഞ്ചിതായതലോചനനാമവ-
നഞ്ചുനാളിനകത്തൊരഭേദം
തഞ്ചിനാനൊരു കാന്തിവിശേഷം
പഞ്ചസായകനോടു സമാനൻ.
നെഞ്ചിലൊപ്പൊഴുമഞ്ചിതമാകിന
വാഞ്ഛിതം മമ നല്കണമിപ്പോൾ
കന്ദമൂലഫലങ്ങൾ ദലങ്ങളി-
ലൊന്നിലും രുചിയില്ലവനന്ന്.
മന്ദവാതമതെന്നിയ മറ്റവ-
യൊന്നു വേണ്ട ഭുജിപ്പതിനായി,
ഡംബരങ്ങളകന്നിതു ദേവാ-
ലംബനം രവിയൊന്നുമുറച്ചു
"ദേവ ദേവ ദിവാകര! പാലയ!
കേവലാഗമമാകിയ മൂർത്തേ!
ദേവസേവിതനായ ഭവാനുടെ
സേവ ചെയ്‌വതിനാരിഹ പോരും?"
ഇത്തരം പല വാക്കു പറഞ്ഞതി-
ഭക്തിയോടെ വണങ്ങി വണങ്ങി
ആത്തമോദം തപസ്സു തുടങ്ങിനാ-
നാർത്തിതീർക്കണമെന്നവനപ്പോൾ.

അന്നേരം ദിനനാഥനവന്റെ
മുന്നിൽ പരിചൊടു കാണയ്‌വന്നു
മന്ദസ്മിതവും തൂകി നികാമം
മന്ദമൊരുക്ഷരമരുളിച്ചയ്തു!
"ഹന്ദ കുമാരക! ചൊല്ലേണം നീ
ചിന്തയിലൊന്തു നിനക്കഭിലാഷം?
സന്ദാാപങ്ങളകന്നീടേണം
സന്ദതമോദം വന്നീടേണം
ആർത്തികളൊക്കെയകറ്റീടേണം
കീർത്തി നിനക്കു നടന്നീടണം
ചീർത്ത ഗുണങ്ങളിണങ്ങീടേണം
പൂർത്തികളാശു വിളങ്ങീടേണം."
ഇത്തരമുള്ള ദിവാകരവചനം
സത്വരമവിടെക്കേട്ട ദശായാം
അത്തലകന്നിഹ സത്രാജിത്തും
ഉത്തരമിത്ഥമുണർത്തിച്ചുു മുദാ!
"ദുർഗതികൊണ്ടു ഗൃഹത്തിലിരിപ്പാൻ
ദുർഘടമെന്നതറീഞ്ഞീടേണം
സർവമറിഞ്ഞൊരു നിന്തിരുവടിയൊടു
സാമ്പ്രതമെന്തിനുണർത്തിക്കുന്നു?
പാരിടമൊക്കെയടഞ്ഞു നിറഞ്ഞൊരു
കൂരിരുലൊക്കെയടക്കിക്കളവാൻ
കാരണമായൊരു തേജസ്സുണ്ടു
ചാരുതരം ത്വയി കാണാകുന്നു;
അടിയനു മൊന്നതു തന്നരുളേണം
മടിയരുതേതും കരുണാസിന്ധോ!
അടിമലർ കൂപ്പുന്നോർക്കഭിലാഷം
വടിവൊടു നിന്തിരുവടി നല്കുന്നു."
ഇത്തരമുള്ളൊരു സത്രാജിത്തിൻ
ചിത്തമനോരഥസാരമറിഞ്ഞ്
ഉത്തമനാകിയ സൂര്യൻ ഭഗവാൻ
ഉത്തരമൊന്നിധമരുളിച്ചെയ്തു!
"ഭോ! ഭോ! സത്രാജിദത്രാജിതപദകമലാ-
        ലംബനം സാബ്രാതം തേ
ദാതും ചേതോനുകൂലം കിമപി പടുതരം
         നൈവ ലോകേ വിലോകേ;
കാമം കാമപ്രദായീ വപുഷി വിജയതേ
         കോപി ചിന്താമണിർമേ
സ്വർണ്ണാനാമഷ്ടഭാരം ദിനമനു ജനയേ-
         ദേഷ, ദസ്യാമി ചൈനം."
ഇത്തരമുള്ളൊരു പദ്യം ചൊന്നാ-
നുത്തമനാകിയ സൂര്യൻ ഭഗവാൻ;
അർത്ഥമിതിന്നറിവാൻ പണിയെങ്കിൽ
അർത്ഥം ഭാഷയിലങ്ങറിയിക്കാം,
കൈക്കൊണ്ടൊട്ടറിയിച്ചീടണം
മെയ്ക്കൊണ്ടൊട്ടു നടിക്ക്യേം വേണം
എന്നതുകൊണ്ടുമറിഞ്ഞില്ലെങ്കിൽ
ചൊന്നതിനർത്ഥം ചൊല്ലുന്നുണ്ട്.
സത്രാജിത്തേ! കേട്ടാലും! നീ
ചിത്രം ചിത്രം! നിന്നുടെ ധൈര്യം
വല്ലവിമാരുടെ വല്ലഭനാകിയ
മല്ലവിലോചനനുല്ലാസേന
വാണീടുമ്പോൾ നിങ്ങൾക്കെല്ലാം
കാണിപോലും ഖേദവുമില്ല;
എന്നതിലേറ്റവുമൊന്നുതരുന്നതി-
നെന്തിഹ വേണ്ടതി ചിന്തിതമതിങ്ങ്
പണ്ടേയുണ്ടെന്റെംഗം തന്നിൽ
കണ്ടാലും നീ കുണ്ഠതയെന്യേ
ഹന്ത! സ്യമന്തകമെന്ന മഹാമണി
കാന്തികൾകൊണ്ടതികാന്തിമിതാല്ലോ.
നിത്യ നിത്യം പൂജിക്കേണം
ചിത്താനന്ദം സേവിക്കേണം
എട്ടെട്ടു ഭരം പൊന്നു ദിനംപ്രതി
മുട്ടാതേ തരുമിമ്മണിരാജൻ;
എന്നാലിതു നീ മേടിച്ചാലും!
തന്നീടുന്നേനിന്നിതുതന്നെ.
ശിക്ഷിയിലിന്നിതു സൂഷിച്ചങ്ങനെ
രക്ഷിക്കേണമിതെന്നരുൾചെയ്തു.
സ്യമന്തകം മണി കൊടുത്തു സൂര്യൻ
സമന്ത്രമങ്ങനെ മറഞ്ഞന്നേരം
അമന്ദവേഗമൊടുവാൻ നടന്നു
ക്രമേണ കാനനതലം കടന്നു
ഗളത്തിലമ്മണി വിളങ്ങിയിപ്പോൾ
കുളർത്ത ശോഭകൾ നിറഞ്ഞു കണ്ടു;
പൂരത്തിലങ്ങവനടുക്കുമപ്പോൾ
കടുക്കനെച്ചിലരകന്നുനിന്നു.
തെരുക്കനെച്ചിലരൊരുക്കിയെല്ലാ-
മുരുത്തിരിപ്പിന്നൊരുമ്പൊടുന്നു;
ദിനേശനുണ്ടിഹ വരുന്നു താനേ
ജനേശപ്പുനരണഞ്ഞു കാൺമാൻ
ജനങ്ങളിങ്ങനെ നിനച്ചു തൽക്ഷണ
മനേകസംഭ്രമമകന്നു നിന്നു.

അർക്കനെഴുന്നള്ളുന്നതു കാൺമാൻ
വെക്കം ചെന്നു നിറഞ്ഞു ജനങ്ങൾ
ദിക്കുകളിൽ ചില തിക്കു തുടങ്ങി
പൊക്കത്തിൽ ചിലരേറി നിരന്നു;
ആച്ചികളെല്ലാം കാഴ്ചയിതെന്നി-
ട്ടുച്ചത്തിൽ ചില വാക്കു തുടങ്ങി!
"ഇച്ചിരിയമ്മേ! നിച്ചരിയത്തീ!
ഇച്ചിരിയൊട്ടും നന്നേല്ലേടീ!
കൊച്ചുകളോടു കളിച്ചിരിയാമൽ
കാഴ്ചയിലിച്ഛ നിനക്കുണ്ടെങ്കിൽ
കാച്ചിയ പുടുവയുടുക്കരുതായോ?
പച്ചപ്പുഴുവും തേയ്ക്കരുതായോ
കുഞ്ഞിക്കാവും അവളുടെ മകളും
പാഞ്ഞിത പോണൂ കാഴ്ചകൾ കാൺമാൻ.
മായച്ചിക്കൊരു നായർ വരാനു-
ണ്ടായതുകൊണ്ടാവൾ പോരുന്നില്ലാ
മായം വേണ്ടിയിതേറെ മദിച്ചാൽ
തായം തെറ്റുമതോർത്തീടേണം.
ചക്കിക്കുണ്ടൊരു ചക്കരവായൻ
ചക്കച്ചൊരെന്നക്കരവീടൻ
തക്കം നോക്കിയടുക്കുംന്നേരം
വെക്കമടവനെപ്പോക്കണമെന്നും;
നീലിപ്പെണ്ണവൾ താലിയണിഞ്ഞും
ചേല ‍ഞൊറിഞ്ഞും മാലയണിഞ്ഞും
കേളച്ചാരുടെ കോലം കണ്ടും
കാലം പോയതറിഞ്ഞില്ലവളും."
ഇങ്ങനയാരോ വാക്കുകളാരോ-
ന്നംഗനമാരു പറഞ്ഞുതുടങ്ങി.
തെക്കൻകത്തിയെടുത്തൊരു തോളിൽ
തൂക്കിക്കൊണ്ടൊരു കൂക്കു വിളിച്ചൂ
ചെക്കനയങ്ങു മറഞ്ഞഥ നോക്കി-
ച്ചിങ്ങനങ്ങു നടന്നുതുടങ്ങി
പൗരന്മാരതുനേര,മതെല്ലാം
നാരയണനോടറിയിപ്പാനായ്
ദ്വാരകതന്നിൽച്ചെന്നൊരു സമയേ
നാരായണനെക്കാൺമാറായി;
വൃഷ്ണികുലത്തിൻമകുടമഹാമണി
കൃഷ്ണൻതിരുവടി താനതുനേരം
വല്ലഭയാകിയ രുക്മിണിയോടും
നല്ല വിശേഷം ചൊല്ലിരസിച്ചു
ശീതളമായൊരു മണിയറതന്നിൽ
ചൂതും പടവുമെടുത്തു നിരത്തി
ചൂതായുധസമനാകിയ ഭഗവാൻ
ചൂതും പൊരുതും കളിച്ചുരസിച്ചു.
ഇരുമൂന്നാറു കളിച്ചാലിന്നീ-
ക്കരുവതെനിക്കിഹ വെട്ടാമെന്നും
പെട്ടെന്നിപ്പൊളൊരുട്ടു കളിച്ചാൽ
പെട്ട പിരച്ചതു വെട്ടാമെന്നും
പകിടകളിച്ചതു കപടംതന്നെ
പകിടകളെന്നൊടു കൂടായെന്നും
തോലി പിണഞ്ഞു നമുക്കെന്നാലൻ
താലിയിലിന്നു തരുന്നേൻ പണയം
കൊങ്കകൾ രണ്ടും പണയം തന്നാ-
ലൊങ്കിലൊരിക്കൽ പൊരുതാമെന്നും
ഇത്തരമോരു വാക്കരുൾചെയ്തു
ചിത്തവിനോദത്തോടെ വസിക്കും
പുരുഷോത്തമനെച്ചെന്നുവണങ്ങി-
പ്പുരുജനമേവുമുണർത്തിച്ചു മുദാ:
"രാകാശശിവദന! ദേവ ശൌരേ!
ലോകാഭിരാമഗുണ! ദേവ ശൌരേ!
ലക്ഷ്മീരമണ! ജയ ദേവ ശൌരേ!
അക്ഷീണഭുജബല ദേവ ശൊരേ!
ലീലാരസികതനോ! ദേവ ശൌരേ! വന-
മാലാവലിഭൂഷണ ദേവ ശൌരേ!
ആദിത്യദേവനിങ്ങെഴുന്നരുളീ താനേ
മോദന ഗോപുരത്തിൽ പാർത്തിടുന്നു.
കാന്തീപടലംകൊണ്ടീ രാജധാനിയിലുള്ള
കാന്ഥാരമഖിലം വിളങ്ങീടുന്നു;
നിന്നടിമലർവന്നു കൂപ്പുവാനായവ-
നിന്നിഹ വന്നീടുന്നു മോദമോടെ;

എന്നാലവനെയിന്നു കാണിക്കേണം
നന്നായിട്ടൊരു ദിക്കിൽ പാർപ്പിക്കേണം."
എന്നീ വാക്കുകൾ കേട്ടു മുകുന്ദൻ
മന്ദസ്മിതമൊടുമൊന്നരുൾചെയ്തു:
"എന്നും ദിനകരനല്ല വരുന്നതു
മന്ദന്മാരതു ബോധിച്ചാലും!
അംബരമാർഗ്ഗം തന്നിൽ വിളങ്ങുമെ-
രംബരമണിയുടെ ബിംബമൊരുന്നാൾ
അവനിതലത്തിലിറങ്ങുകയില്ലെ-
ന്നറിയരുതായോ! ഭോഷൻമാരേ?
സത്രാജിത്തു തപസ്സുതുടങ്ങി-
ത്തത്രവസിക്കുന്നെന്നതു കേട്ടു
മിത്രവരംകൊണ്ടനുടെ കാന്തികൾ
ഇത്ര വിളങ്ങിയതെന്നറിയേണം;"
ഇത്തരമൊന്നരുന്നാൾചെയ്ത ദശായാം
സത്രാജിത്തുമണുഞ്ഞു വണങ്ങി
വൃത്രാരാതി സഹോദരനോടാ-
വൃത്താന്തങളുണർത്തിച്ചു മുദാ;
ചെന്താർമാനിനിതന്നുടെ കണവൻ
ചിന്തതെളിഞ്ഞൊന്നരുളിച്ചെയ്തു:
"യാദവ! നിന്നുടെ ഭാഗ്യം കൊണ്ടു
സാദരമാശു ലഭിച്ചിതു മണിയും
ഭൂമിയിലുള്ള ജനങ്ങൾക്കിമ്മിണി
കാൺമാൻപോലും പണിയാകുന്നു
ആർക്കനു നിങ്കലുദിച്ചൊരു കരുണയ-
തോർക്കുംതോറും ചിത്രം! ചിത്രം!
പരമമഹാധനമാകിയ രത്നം
പരിപാലിപ്പാനെളുതല്ലേതും
ചോരന്മാരുണ്ടനവധി പാർത്താ-
ലാരെന്നാലും സൂക്ഷിക്കേണം;
നനു കലയാമി ഭവാനിഹ നൂനം.
ശങ്കരനായതു നിന്തിരുവടിതാൻ,
ശങ്കയെനിക്കിഹ തോന്നുന്നില്ല;
പങ്കജനാഭൻ നിന്തിരുവടിതാൻ
പങ്കജഭവനും നിന്തിരുവാടിതാൻ,
വൃന്ദാരകപതിയാദിയതാം സുര-
വൃന്ദമശേഷം നിന്തിരുവടിതാൻ,
നിൻകഴലിന്നിഹ കൂപ്പീടുന്നേൻ
നിൻകൃപയെങ്കലുദിച്ചീടേണം.”
എന്നിവ പലവക ചൊല്ലി നമിച്ചും
ഇന്ദ്രിയമഖിലമടക്കി ജയിച്ചും
ഘോരമതായ തപസ്സിലുറച്ചും
വാരിജബന്ധു മനസ്സിലുറച്ചും
പഞ്ചപാവകമദ്ധ്യഗനിന്ദ്രിയ-
പഞ്ചകത്തെ ജയിച്ചു നിതാന്തം
ചഞ്ചലത്തെ വെടിഞ്ഞൊരുനേരം
നെഞ്ചകത്തുമുദിച്ചു ദിനേശൻ
അഞ്ചിതായതലോചനനാമവ-
നഞ്ചുനാളിനകത്തൊരഭേദം
തഞ്ചിനാനൊരു കാന്തിവിശേഷം
പഞ്ചസായകനോടു സമാനൻ.
നെഞ്ചിലെപ്പൊഴുമഞ്ചിതമാകിന
വാഞ്ഛിതം മമ നല്കണമിപ്പോൾ
കന്ദമൂലഫലങ്ങൾ ദലങ്ങളി-
ലൊന്നിലും രുചിയില്ലവനന്ന്.
മന്ദവാതമതെന്നിയെ മറ്റവ-
യൊന്നു വേണ്ട ഭുജിപ്പതിനായി,
ഡംബരങ്ങളകന്നിതു ദേവാ-
ലംബനം രവിയെന്നുമുറച്ചു
“ദേവ ദേവ ദിവാകര! പാലയ!
കേവലാഗമമാകിയ മൂർത്തേ!
ദേവസേവിതനായ ഭവാനുടെ
സേവ ചെയ്‌വതിനാരിഹ പോരും?”
ഇത്തരം പല വാക്കു പറഞ്ഞതി-
ഭക്തിയോടെ വണങ്ങി വണങ്ങി
ആത്തമോദം തപസ്സു തുടങ്ങിനാ-
നാർത്തിതീർക്കണമെന്നവനപ്പോൾ.

അന്നേരം ദിനനാഥനവന്റെ
മുന്നിൽ പരിചൊടു കാണായ്‌വന്നൂ
മന്ദസ്മിതവും തൂകി നികാമം
മന്ദമൊരക്ഷരമരുളിച്ചെയ്തു!
“ഹന്ത കുമാരക! ചൊല്ലേണം നീ
ചിന്തയിലെന്തു നിനക്കഭിലാഷം?
സന്താപങ്ങളകന്നീടേണം
സന്തതമോദം വന്നീടേണം
ആർത്തികളൊക്കെയകറ്റീടേണം
കീർത്തി നിനക്കു നടന്നീടേണം
ചിർത്ത ഗുണങ്ങളിണളിണങ്ങീടേണം
പൂർത്തികളാശു വിളങ്ങീടേണം.”
ഇത്തരമുള്ള ദിവാകരവചനം
സത്വരമവിടെക്കേട്ട ദശായാം
അത്തലകന്നിഹ സത്രാജിത്തും
ഉത്തമിത്ഥമുണർത്തിച്ചു മുദാ!
“ദുർഗതികൊണ്ടു ഗൃഹത്തിലിരിപ്പാൻ
ദുർഘടമെന്നതറിഞ്ഞീടേണം
സർവമറിഞ്ഞൊരു നിന്തിരുവടിയൊടു
സാമ്പ്രതമെന്തിനുണർത്തിക്കുന്നു?
പാരിടമൊക്കെയടഞ്ഞു നിറഞ്ഞൊരു
കൂരിരുളൊക്കെയടക്കിക്കളവാൻ
കാരണമായൊരു തേജസ്സുണ്ടു
ചാരുതരം ത്വയി കാണാകുന്നു;
അടിയനുമൊന്നതു തന്നരുളേണം
മടിയരുതേതും കരുണാസിന്ധോ!
അടിമലർ കൂപ്പുന്നോർക്കഭിലാഷം
വടിവൊടു നിന്തിരുവടി നല്കുന്നു.”
ഇത്തരമുള്ളൊരു സത്രാജിത്തിൻ
ചിത്തമനോരഥസാരമറിഞ്ഞ്
ഉത്തമനാകിയ സൂര്യൻ ഭഗവാൻ
ഉത്തരമൊന്നിദമരുളിച്ചെയ്തു!
“ഭോ! ഭോ! സത്രാജിദത്രാജിതപദകമലാ-
ലംബനം സാമ്പ്രതം തേ
ദാതുംചേതോനുകൂലം കിമപി പടുതരം
നൈവ ലോകേ വിലോകേ;
കാമം കാമപ്രദായീ വപുഷി വിജയതേ
കോപി ചിന്താമണിർമേ
സ്വർണ്ണാനാമഷ്ടഭാരം ദിനമനു ജനയേ-
ദേഷ, ദാസ്യാമി ചൈനം.”
ഇത്തരമുള്ളൊരു പദ്യം ചൊന്നാ-
നുത്തമനാകിയ സൂര്യൻ ഭഗവാൻ;
അർത്ഥമിതിന്നറിവാൻ പണിയെങ്കിൽ
അർത്ഥം ഭാഷയിലങ്ങറിയിക്കാം,
കൈകൊണ്ടൊട്ടറിയിച്ചീടേണം
മെയ്‌കൊണ്ടൊട്ടു നടിക്ക്യേം വേണം
എന്നതുകൊണ്ടുമറിഞ്ഞില്ലെങ്കിൽ
ചൊന്നതിനർത്ഥം ചൊല്ലുന്നുണ്ട്.
സത്രാജിത്തേ! കേട്ടാലും! നീ
ചിത്രം ചിത്രം! നിന്നുടെ ധൈര്യം
വല്ലവിമാരുടെ വല്ലഭനാകിയ
മല്ലവിലോചനനുല്ലാസേന
വാണീടുമ്പോൾ നിങ്ങൾക്കെല്ലാം
കാണീപോലും ഖേദവുമില്ല;
എന്നതിലേറ്റവുമൊന്നുതരുന്നതി-
നെന്തിഹ വേണ്ടിതി ചിന്തിതമിങ്ങ്
പണ്ടേയുണ്ടെന്റംഗം തന്നിൽ
കണ്ടാലും നീ കുണ്ഠതയെന്യേ
ഹന്ത! സ്യമന്തകമെന്ന മഹാമണി
കാന്തികൾകൊണ്ടതികാന്തമിതല്ലോ.
നിത്യ നിത്യം പൂജിക്കേണം
ചിത്താനന്ദം സേവിക്കേണം
എട്ടെട്ടു ഭരം പൊന്നു ദിനംപ്രതി
മുട്ടാതേ തരുമിമ്മണിരാജൻ;
എന്നാലിതു നീ മേടിച്ചാലും!
തന്നീടുന്നേനിന്നിതുതന്നെ.
ശിക്ഷയിലിന്നിതു സൂക്ഷിച്ചങ്ങനെ
രക്ഷിക്കേണമിതെന്നരുൾചെയ്തു.
സ്യമന്തകം മണി കൊടുത്തു സൂര്യൻ
സമന്ത്രമങ്ങനെ മറഞ്ഞനേരം
അമന്ദവേഗമൊടവൻ നടന്നു
ക്രമേണ കാനനതലം കടന്നു
ഗളത്തിലമ്മണി വിളങ്ങിയപ്പോൾ
കുളുർത്ത ശോഭകൾ നിറഞ്ഞു കണ്ടു;
പുരത്തിലങ്ങവനടുക്കുമപ്പോൾ
കടുക്കനെച്ചിലരകന്നുനിന്നു.
തെരുക്കനെച്ചിലരൊരുക്കിയെല്ലാ-
മുരുത്തിരുപ്പിന്നൊരുമ്പെടുന്നു;
ദിനേശനുണ്ടിഹ വരുന്നു താനേ
ജനേശനെപ്പുനരണഞ്ഞു കാൺമാൻ
ജനങ്ങളിങ്ങനെ നിനച്ചു തൽക്ഷണ-
മനേകസംഭ്രമമകന്നു നിന്നു.
അർക്കനെഴുന്നള്ളുന്നതു കാൺമാൻ
വെക്കം ചെന്നു നിറഞ്ഞു ജനങ്ങൾ
ദിക്കുകളിൽ ചില തിക്കു തുടങ്ങി
പൊക്കത്തിൽ ചിലരേറി നിരന്നു;
അച്ചികളെല്ലാം കാഴ്ചയിതെന്നി-
ട്ടുച്ചത്തിൽ ചില വാക്കു തുടങ്ങി!
“ഇച്ചിരിയമ്മേ! നിച്ചിരിയത്തീ!
ഇച്ചിരിയൊട്ടും നന്നേല്ലേടീ!
കൊച്ചുകളോടു കളിച്ചിരയാമൽ
കാഴ്ചയിലിച്ഛ നിനക്കുണ്ടെങ്കിൽ
കാച്ചിയ പുടവയുടുക്കരുതായോ?
പച്ചപ്പുഴുവും തേയ്ക്കരുതായോ
കുഞ്ഞിപ്പെണ്ണിനു കഞ്ഞികുടിപ്പാൻ
കുഞ്ഞുകരഞ്ഞിച്ചാവതുമില്ല
മഞ്ഞത്തുകിലും കഞ്ഞിപ്പുടവയു-
മാഞ്ഞുപിടിച്ചൊരു കുഞ്ഞച്ചാരും
കുഞ്ഞിക്കാവും അവളുടെ മകളും
പാഞ്ഞിത പോണൂ കാഴ്ചകൾ കാൺമാൻ.
മായച്ചിക്കൊരു നായർ വരാനു-
ണ്ടായതുകൊണ്ടവൾ പോരുന്നില്ലാ
മായം വേണ്ടയിതേറെ മദിച്ചാൽ
തായം തെറ്റു മതോർത്തീടേണം.
ചക്കിക്കുണ്ടൊരു ചക്കരവായൻ
ചക്കച്ചൊരെന്നക്കരവീടൻ
തക്കം നോക്കിയടുക്കുന്നേരം
വെക്കമൊടവനെപ്പോക്കണമെന്നും;
നീലിപ്പെണ്ണവൾ താലിയണിഞ്ഞും
ചേല ഞൊറിഞ്ഞും മാലയണിഞ്ഞും
കേളച്ചാരുടെ കോലം കണ്ടും
കാലം പോയതറിഞ്ഞില്ലവളും.”
ഇങ്ങനെയോരോ വാക്കുകളോരോ-
ന്നംഗനമാരു പറഞ്ഞുതുടങ്ങി.
തെക്കൻകത്തിയെടുത്തൊരു തോളിൽ
തൂക്കിക്കൊണ്ടൊരു കൂക്കു വിളിച്ചു
ചെക്കനെയങ്ങു മറഞ്ഞഥ നോക്കി-
ച്ചിക്കെന്നങ്ങു നടന്നുതുടങ്ങി
പൌരന്മാരതുനേര,മതെല്ലാം
നാരായണനോടറിയിപ്പാനായ്
ദ്വാരകതന്നിൽച്ചെന്നൊരു സമയേ
നാരായണനെക്കാൺമാറായി;
വൃഷ്ണികുലത്തിൻമകുടമഹാമണി
കൃഷ്ണൻതിരുവടിതാനതുനേരം
വല്ലഭയാകിയ രുക്മിണിയോടും
നല്ല വിശേഷം ചൊല്ലിരസിച്ചു
ശീതളമായൊരു മണിയറതന്നിൽ
ചൂതും പൊരുതു കളിച്ചുരസിച്ചു.
ഇരുമൂന്നാറു കളിച്ചാലിന്നീ-
ക്കരുവതെനിക്കിഹ വെട്ടാമെന്നും
പെട്ടെന്നിപ്പൊളൊരെട്ടു കളിച്ചാൽ
പെട്ട പിരച്ചതു വെട്ടാമെന്നും
പകിടകളിച്ചതു കപടംതന്നെ
പകിടികളെന്നെടു കൂടായെന്നും
തോലി പിണഞ്ഞു നമുക്കെന്നാലെൻ
താലിയിലൊന്നു തരുന്നേൻ പണയം
കൊങ്കകൾ രണ്ടും പണയം തന്നാ-
ലെങ്കിലൊരിക്കൽ പൊരുതാമെന്നും
ഇത്തരമോരോ വാക്കുരുൾചെയ്തു
ചിത്തവിനോദത്തോടു വസിക്കും
പുരുഷോത്തമനെച്ചെന്നു വണങ്ങി-
പ്പുരുജനമേവമുണർത്തിച്ചു മുദാ:
“രാകാശശിവദന! ദേവ ശൌരേ! ജയ
ലോകാഭിരാമഗുണ! ദേവ ശൌരേ!
ലക്ഷ്മീരമണ! ജയ ദേവ ശൌരേ!
അക്ഷീണഭുജബല ദേവ ശൌരേ!
ലീലാരസികതനോ! ദേവ ശൌരേ! വന-
മാലാവലിഭൂഷണ ദേവ ശൌരേ!
ആദിത്യദേവനിങ്ങെഴുന്നരുളീ താനേ
മോദേന ഗോപുരത്തിൽ പാർത്തിടുന്നു.
കാന്തിപടലംകൊണ്ടീ രാജധാനിയിലുള്ള
കാന്താരമഖിലം വിളങ്ങീടുന്നു;
നിന്നടിമലർവന്നു കൂപ്പുവായനായവ-
നിന്നിഹ വന്നീടുന്നു മോദമോടെ;

എന്നാലവനെയിന്നു കാണിക്കേണം
നന്നായിട്ടൊരു ദിക്കിൽ പാർപ്പിക്കേണം.”
എന്നീ വാക്കുകൾ കേട്ടു മുകുന്ദൻ
മന്ദസ്മിതമൊടുമൊന്നരുൾചെയ്തു:
“എന്നും ദിനകരനല്ല വരുന്നതു
മന്ദന്മാരതു ബോധിച്ചാലും!
അംബരമാർഗ്ഗം തന്നിൽ വിളങ്ങുമൊ-
രംബരമണിയുടെ ബിംബമൊരുന്നാൾ
അവനിതലത്തിലിറങ്ങുകയില്ലെ-
ന്നറിയരുതായോ! ഭോഷൻമാരേ?
സത്രാജിത്തു തപസ്സുതുടങ്ങി-
ത്തത്രവസിക്കുന്നെന്നതു കേട്ടു
മിത്രവരംകൊണ്ടവനുടെ കാന്തികൾ
ഇത്ര വിളങ്ങിയതെന്നറിയേണം;”
ഇത്തരമൊന്നരുൾചെയ്ത ദശായാം
സത്രാജിത്തുമണഞ്ഞു വണങ്ങി
വൃത്രാരാതി സഹോദരനോടാ-
വൃത്താന്തങ്ങളുണർത്തിച്ചു മുദാ;
ചെന്താർമാനിനിതന്നുടെ കണവൻ
ചിന്തതെളിഞ്ഞൊന്നരുളിച്ചെയ്തു:
“യാദവ! നിന്നുടെ ഭാഗ്യംകൊണ്ടു
സാദരമാശു ലഭിച്ചതു മണിയും
ഭൂമിയിലുള്ള ജനങ്ങൾക്കിമ്മണി
കാൺമാൻപോലും പണിയാകുന്നു
അർക്കനു നിങ്കലുദിച്ചൊരു കരുണയ-
തോർക്കുംതോറും ചിത്രം! ചിത്രം!
പരമമഹാധനമാകിയ രത്നം
പരിപാലിപ്പാനെളുതല്ലേതും
ചോരന്മാരുണ്ടനവധി പാർത്താ-
ലാരെന്നാലും സൂക്ഷിക്കേണം;
നിങ്കലൊരമളി വരാതെയിരിപ്പാ-
നെങ്കലതെങ്കിലിരുന്നീടട്ടേ!
ആശയതിങ്കൽ നമുക്കില്ലേതും-
നാശം വരുമതുകൊണ്ടു പറഞ്ഞു.
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമതൊക്കെ നിനക്കു തരുന്നേൻ.”
ഇത്തരമൊന്നരുൾചെയ്തതു കേട്ടതി-
നുത്തരമൊന്നവനുരിയാടാതെ
ചിത്തംകൊണ്ടു ചിരിച്ചുതുടങ്ങി
സത്വരമങ്ങു നടന്നുതുടങ്ങി:
“ദ്രവ്യത്തിങ്കലെയാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളയ്ക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാ, മെന്നാൽ
ഇത്രയതെന്നൊരു നിയമം വേണം;
കാറ്റും മഴയും വെയിലും മഞ്ഞും
ഏറ്റുംകൊണ്ടുടനാടലിനോടേ
ഏറ്റമുറക്കം മാറ്റിപ്പരിചൊടു
നോറ്റുകിടന്നുടനേറ്റമിരന്നും
പണിപെട്ടിങ്ങു നമുക്കു ലഭിച്ചൊരു
മണി പെട്ടെന്നു പിടിച്ചുപറിപ്പാൻ
മടികൂടാതരുൾചെയ്തൊരു വചനം
കടുതായ്‌വന്നുടനോർക്കുന്തോറും;
സ്വർണ്ണമശേഷം തരുവനിതെന്നൊരു
കർണ്ണാനന്ദം ചൊല്ലുകയത്രേ;
പാട്ടിലണഞ്ഞ ധനത്തിലൊരല്പം
കാട്ടുകയില്ലീ യജമാനന്മാർ;
‘പെട്ടി തുറപ്പാനിന്നെളുതല്ലാ
പൂട്ടിയ പുരുഷൻ വീട്ടിൽ പോയി
നാളെ വരേണം വേണമതെങ്കിലൊ-
രാളെയയച്ചാലതുമതിതാനും'
ഇങ്ങനെയുള്ളൊരു ശഠതപറഞ്ഞി-
ട്ടിങ്ങു ലഭിപ്പാൻ കൂടുകയില്ല.”
ഇത്ഥം മനസി നിനച്ചുംകൊണ്ടു
സത്രാജിത്തും ഭവനം പുക്കാൻ;
നിത്യവുമമ്മണിവച്ചൊരു പീഠേ
ഭക്തിമുഴുത്തഥ പൂജകൾ ചെയ്തു
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമെടുത്തു സുഖിച്ചുവസിച്ചു.
നിങ്കലൊരമളി വരാതെയിരിപ്പാ-
നെങ്കലതെങ്കിലിരുന്നീടട്ടേ!
ആശയതിങ്കൽ നമുക്കില്ലേതും-
നാശം വരുമതുകൊണ്ടു പറഞ്ഞു.
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമതൊക്കെ നിനക്കു തരുന്നേൻ.”
ഇത്തരമൊന്നരുൾചെയ്തതു കേട്ടതി-
നുത്തരമൊന്നവനുരിയാടാതെ
ചിത്തംകൊണ്ടു ചിരിച്ചുതുടങ്ങി
സത്വരമങ്ങു നടന്നുതുടങ്ങി:
“ദ്രവ്യത്തിങ്കലെയാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളയ്ക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാ,മെന്നാൽ
ഇത്രയതെന്നൊരു നിയമം വേണം;
കാറ്റും മഴയും വെയിലും മഞ്ഞും
ഏറ്റുംകൊണ്ടുടനാടലിനോടേ
ഏറ്റമുറക്കം മാറ്റിപ്പരിചൊടു
നോറ്റുകിടന്നുടനേറ്റമിരന്നും
പണിപെട്ടിങ്ങു നമുക്കു ലഭിച്ചൊരു
മണി പെട്ടെന്നു പിടിച്ചുപറിപ്പാൻ
മടികൂടാതരുൾചെയ്തൊരു വചനം
കടുതായ്‌വന്നുടനോർക്കുന്തോറും;
സ്വർണ്ണമശേഷം തരുവനിതെന്നൊരു
കർണ്ണാനന്ദം ചൊലുകയത്രേ;
പാട്ടിലണഞ്ഞ ധനത്തിലൊരല്പം
കാട്ടുകയില്ലീ യജമാനന്മാർ;
‘പെട്ടി തുറപ്പാനിന്നെളുതല്ലാ
പൂട്ടിയ പുരുഷൻ വീട്ടിൽ പോയി
നാളെ വരേണം വേണമതെങ്കിലൊ-
രാളെയയച്ചാലതുമതിതാനും'
ഇങ്ങനെയുള്ളരു ശഠതപറഞ്ഞി-
ട്ടിങ്ങു ലഭിപ്പാൻ കൂടുകയില്ല.”
ഇത്ഥം മനസി നിനച്ചുംകൊണ്ടു
സത്രാജിത്തും ഭവനം പൂക്കാൻ;
നിത്യവുമമ്മണിവച്ചൊരു പീഠേ
ഭക്തിമുഴുത്തഥ പൂജകൾ ചെയ്തു
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമെടുത്തു സുഖിച്ചുവസിച്ചു.
പ്രസേനനെന്നൊരു സഹോദരൻതാൻ
പ്രസാദമോടവനടുത്തുവന്നു
വണങ്ങിയമ്മണി ഗുണങ്ങൾകൊണ്ടവ-
നിണങ്ങിനിന്നഥ പറഞ്ഞും കിഞ്ചന:
“കനത്ത കൌതുകമെനിക്കു ചേതസി
ജനിക്കകൊണ്ടിതു നിനച്ചിടുന്നു
മനക്കുരുന്നതിലനുഗ്രഹം മയി
നിനക്കു കിഞ്ചന ജനിച്ചിടേണം;
നിരാകുലം മമ തരേണമിമ്മണി
ചിരേണ വാഞ്‌ഛിതമെനിക്കു ചേതസി
സരോജവല്ലഭവരേണ വന്നതു
കരേണ ഞാനതു ധരിക്കണം
ഗളത്തിലമ്മണി വിളങ്ങണം മമ
കുളുർത്ത ശോഭകൾ നിറയ്ക്കണം
നെടുത്ത കാനനമടക്കി വാഴും
മൃഗങ്ങളെപ്പലതൊടുക്കണം
ഉടക്കിയമ്പുകൾ തൊടുക്കണം മൃഗ-
നടിപ്പതും ചില മുടക്കണം.”
സാദരമിങ്ങനെ സോദരവചനം
യാദവനമ്പൊടു കേട്ട ദശായാം
ഖേദം മനസി ജനിച്ചതടക്കി-
സ്സോദരനമ്മണിയുടനേ നല്കി;
അപ്പേഴമ്മണിമേടിച്ചവനും
ശില്പമെടുത്തു കഴുത്തിലണിഞ്ഞു
പച്ചവിളങ്ങിന കച്ചമുറുക്കി
പച്ചപ്പട്ടുമുടുത്തഥകെട്ടി
പച്ചപ്പരിചയുമസിയുമെടുത്തൊരു
പച്ചക്കുതിരമെലേറി നടന്നു;
വേട്ടയ്ക്കിളമയെഴുന്നള്ളുന്നതു
കേട്ടതുനേരം നായന്മാരൊരു
കൂട്ടമിരുന്നു പറഞ്ഞുതുടങ്ങി:
“നായാട്ടെന്നതു കേൾക്കുന്നേരം
നായന്മാർക്കതൊരുത്സവമല്ലോ
മായം ചിലവക ബോധിക്കേണം
തായംകൊണ്ടതു സാധിക്കേണം.
നായ്ക്കളനേകം കൂട്ടം വേണം
നായാടികളും ഒരുവക വേണം
വലയും കെട്ടിയുറപ്പിക്കേണം
മലയും കാടുമിളക്കീടേണം
കലഹിക്കുന്ന മൃഗങ്ങളെയൊക്കെ-
ക്കൊലചെയ്‌വാനൊരു വിരുതും വേണം;
കണ്ടച്ചാരു മരിച്ചേപ്പിന്നെ-
ത്തെണ്ടിപ്പെല്ലാം കൂടെ മറന്നു.
വേട്ടക്കളരിലിലെത്തുമ്പോഴും
കോട്ടമിതൊന്നും നമ്മുടെ കണ്ട-
ജ്യേഷ്ഠനിരുന്നന്നുണ്ടായില്ല;
നമ്പൻനായെക്കൊണ്ടൊരു കൂട്ടം
വമ്പെന്നാലതു മതിയാകില്ല
വമ്പടയൊക്കെക്കൂട്ടിക്കൊണ്ടു
മുമ്പിൽ നടപ്പാൻ പോരാതാനും;
പണ്ടു പടയ്ക്കു മുറിഞ്ഞേപ്പിന്നെ-
ത്തണ്ടലെനിക്കോ നേരായില്ല
കേളച്ചാരു കൊടുത്തുവളർത്തൊരു
കാളൻനായവനെങ്ങു തിരിച്ചു
ചീളെന്നെത്തിപ്പന്നിത്തടിയൻ
ചേള കടിച്ചുപൊളിപ്പാൻ പോയി
കേളച്ചാരുടെ കാളൻനായുടെ
ശീലം നിങ്ങളറിഞ്ഞിട്ടില്ല;
ചാലേ പന്നികൾകോലം കണ്ടാൽ
വാലും തറ്റു പറക്കും കള്ളൻ.
കറുമ്പനെന്നൊരു നായുണ്ടവനൊരു
തരിമ്പു പേടിയുമില്ലൊരു നേരവും
ഇരമ്പി നല്ലൊരു വരമ്പുപറ്റി
തരം വരുമ്പോൾ കടിയും കൂട്ടും;
വെളുമ്പനൻപൊടു മൃഗങ്ങളോടേ
കലമ്പുവാൻ മതി ബലം കെടാതെ
പെരുത്ത വൻപുലിയുരത്തുവന്നാൽ
കഴുത്തറുപ്പാൻ കരുത്തുപോരും
കടുവായൊടൊരു കടികൊണ്ടന്നേ
നെടുവാലൻതന്നുടലുമുറിഞ്ഞു
അടവിയിലിന്നുരുനടനം ചെയ്‌വാൻ
ഉടനേയിന്നാ പടുവല്ലേതും
ചാത്തച്ചാരുടെ ചാത്തൻനായും
തൊമ്മച്ചാരുടെ തൊമ്മൻനായും
കണ്ടച്ചാരുടെ കണ്ടൻനായും
കോരച്ചാരുടെ വീരൻനായും
എന്നിവ നായക്കളനേകം വേണം
നിന്നുപിണങ്ങുമിണങ്ങരു വേണം;
പടയ്ക്കു നല്ലവനിടയ്ക്കുമാകാ-
യിടയ്ക്കു നല്ലവൻ പടയ്ക്കുമാകാ
പടയ്ക്കടുക്കും കണക്കുതന്നെ
കടുത്ത വേട്ടയ്ക്കൊരുമ്പെടേണം;
വെളുക്കുമപ്പോൾ കുളിച്ചു നല്ല
വെളുത്ത മുണ്ടും ഞൊറിഞ്ഞുടുത്തു
വെളുത്ത വെണ്ണീറെടുത്തണിഞ്ഞു
കുളുർത്ത ചോറും ചെലുത്തിനന്നായ്
തളത്തിലേറിച്ചരിഞ്ഞുറുങ്ങും
ജളത്വമേറിന തനിച്ചനായർ
പടയ്ക്കുചെന്നങ്ങടുക്കുമപ്പോൾ
പടയും കുടയും വടിയും പൊടിയും
പൊടുപൊടെ വെടിയും ചാക്കും മുറിവും
വാക്കും തെറിയും ചോരപ്പുഴയും
തീരാപ്പഴിയും കണ്ടൊരുനേരം
തൊണ്ടനവന്റേ തുടകളു രണ്ടു
കിടുകിടനെന്നു വിറച്ചുവിറച്ചും
ഉടലുതളർന്നും പേടിവളർന്നും
പടലു തടഞ്ഞിട്ടവിടെ മറിഞ്ഞും
വെക്കം വീട്ടിലടുക്കളതന്നിൽ
പുക്കൊരു വമ്പൻ കതകുമടച്ചു
കഴല പനിച്ചു കിടക്കേയുള്ളു;
കിട്ടച്ചാരൊരു വേട്ടയ്ക്കിടയിൽ
കാട്ടിൽ ചെന്നൊരു കോട്ടിലുറച്ചു
കൂട്ടം പന്നികൾ ചാട്ടം കണ്ടി-
ട്ടോട്ടംകൊണ്ടിഹ വീട്ടിൽ പോന്നു;
അഷ്ടികൊതിച്ചു വസിച്ചീടുന്നൊരു
യഷ്ടിയുമെന്തിനു പോന്നീടുന്നു?
കണ്ണൻപഴവും ചോറും കറിയും
പൊണ്ണത്തടിയാ കാട്ടിൽ കിട്ടാ!
സുന്ദരനെന്നൊരു ഭാവത്തോടെ
സിന്ദൂരക്കുറിയിട്ടുംകൊണ്ട്
വേട്ടയ്ക്കെന്തിനു താൻ പോരുന്നു?
കാട്ടിലിരിപ്പതു വേശ്യകളെന്നോ?
കള്ളാ! ചെന്നു കളത്രംതന്നുടെ
പിള്ളയെടുത്തു കളിപ്പിച്ചാലും!
തുള്ളിവരുന്ന കുരങ്ങുകണക്കേ
തുള്ളിവരുന്നൊരു കോന്തച്ചാരുടെ
പിള്ളേരുടയൊരു നായാട്ടങ്ങനെ
വള്ളികളേറിയിരുന്നു വിറയ്ക്കും
തള്ളപിരിഞ്ഞൊരു കുഞ്ഞുകളൊന്നിനു
കൊള്ളരുതെന്നതു കേട്ടിട്ടില്ലേ?
ചേന്നച്ചാർക്കു തിടുക്കം വന്നു
തന്നുടെ മകളവൾ പെറ്റതുകൊണ്ട്
ഉള്ളിയരച്ചും മുക്കുടിവെച്ചും
വെള്ളം വെച്ചും കൊള്ളിപിടിച്ചും
ഉള്ളൊരുനേരമടങ്ങിയിരിപ്പാൻ
കള്ളപ്പാഴന്നെളുതല്ലേതും;
കൊട്ടാരത്തിൽ കൊച്ചുപണിക്കരു
വേട്ടയ്ക്കായി പോകണമെന്നാൽ
മുമ്പിലൊരമ്പതകമ്പടി വേണം
പിന്നെച്ചിലവക വേറേ വേണം
പെട്ടിയെടുപ്പാൻ പട്ടരു വേണം
കാലുതിരുമ്മാൻ നായരു വേണം
വേലുക്കോരനുമരികേ വേണം
സഞ്ചിയെടുപ്പാൻ പൊതുവാൾ വേണം.
ചന്തംകൂട്ടി വനത്തിൽ ചെന്നാൽ
എന്തൊരുകാര്യം ചിന്തിക്കുന്നു!
കാട്ടിൽ ചെന്നു മഹാഷ്ടം പറവാൻ
കൂട്ടിക്കൊണ്ടിഹ പോകയുമല്ല;
കല്പിക്കുന്നതുമെന്തിനു പാഴിൽ
കല്പന വന്നതു ബോധിച്ചില്ലേ?
തങ്ങളിലിങ്ങനെയോരോ വാക്കുകൾ
അങ്ങു പറഞ്ഞു നിറഞ്ഞാപ്പടയിട-
തിങ്ങിയിടഞ്ഞു നടന്നുതുടങ്ങി
ഭംഗിയിണങ്ങിന കോപ്പുംകൂട്ടി;
തപ്പു മദ്ദള മിടയ്ക്കയുടുക്കുകൾ
തിത്തിവീണ മുഖവീണാ മുരശും
ചേങ്ങലാ തിമില നല്ല മൃദംഗം
ചെണ്ട കടുന്തുടി കണ്ഠജാലം
ഡിണ്‌ഡിമമംക്യമിടയ്ക്കയുടുക്കുകൾ
മഡ്ഡു ഝല്ലരി ഝാർഝരവാദ്യം
ഇത്തരം വിവിധ വാദ്യസമൂഹ
പത്തുലക്ഷമിവയൊക്കെ മുഴക്കി;
തിത്തിമ തത്തത്തരികിട കിടതക
തികധകിടധിമി തത്തധരികിട
കിടതകി ജംഝോ കിടതകി ജംഝോം
ധിത്താഝഝന കിടതകിധത്തീം
ധക്ക ധരിക്കുധരിക്കു ധകഝണ
തക്കു തിക്കു തക്കിട്ടേ തക്കിടകിടതകിതാം;
ഇത്തരമുള്ളൊരു ഘോഷം പലവക
സത്വരമങ്ങു തുടങ്ങീടുന്നു.
വില്ലും നല്ല ശരങ്ങളും ചുരികയും
ചക്രങ്ങൾ ശൂലങ്ങളും
ചൊല്ലേറും ചില കത്തി വാളു ചവളം
തോക്കും മുനക്കത്തിയും
ഉല്ലാസത്തൊടെടുത്തടുത്തിതുടനേ
മെല്ലേ പടക്കൂട്ടമ-
ങ്ങെല്ലാം കൂക്കിവിളിച്ചു കാട്ടിനരികേ
വേട്ടയ്ക്കൊരുമ്പെട്ടുതേ
പടയിളകീടിനസമയേ ശിവ ശിവ!
ഭടജനമുടനേ ഝടിതി ചവിട്ടി
ധരണിതലങ്ങളിടിഞ്ഞും പൊടിഞ്ഞും
പൊടിപടലങ്ങളുമവിടെ നിറഞ്ഞു
അഖിലമെഴുന്നു നിരന്നുപരന്ന-
ങ്ങംബരസീമനി രവികിരണങ്ങളു-
മൊക്കെ മറച്ചുടനവിടെയടങ്ങാ-
ഞ്ഞമരപുരത്തിനകത്തു കടന്നാ-
ഗ്ഗംഗാജലവും ചെന്നു കലക്കി.
വട്ടപ്പരിച തുടയ്ക്കിടുമപ്പോൾ
ചടുപടനെന്നൊരു കടുതരഘോഷം;
എട്ടുദിഗന്തം പൊട്ടിച്ചീടിന
കൊട്ടും വെടികളുമൊട്ടൊഴിയാതെ
കേട്ടദശായാമഷ്ടമഹാഗജ-
കൂട്ടവുമുടനേ ഞെട്ടീടുന്നു,
മലകളുമാശു കുലുങ്ങീടുന്നു
ജലധികളാശു കലങ്ങീടുന്നു
വിടപികളൊക്കെയുലഞ്ഞീടുന്നു
തടിനികളൊക്കെയലഞ്ഞീടുന്നു
ധരണിധരിപ്പാനെളുതല്ലാഞ്ഞി-
ട്ടുരഗാധിപതി വലഞ്ഞീടുന്നു
കമഠാധീശൻ തന്നുടെയുടലും
ചടുചടനെന്നു തകർന്നീടുന്നു;
ചാടിച്ചിലരു പിടിച്ചു കളിച്ചും
കൂടെച്ചിലരു പടിച്ചു തടുത്തും
വടികൾ വലിച്ചും തടികളൊടിച്ചും
പടലിലടിച്ചും പൊടികൾ തുടച്ചും
ശിലകൾ പൊടിച്ചും വലകൾ പടത്തും
വഴികൾ തടുത്തും വികടമടുത്തും
നായാട്ടിന്നിഹ നായന്മാരവർ
കാട്ടിൽ ചെന്നു നിറഞ്ഞൊരു സമയേ
നായാടികളും കാടുമിളക്കി
ദിക്കുകളിൽ ചില വലയും കെട്ടി
തക്കമറിഞ്ഞു തിരഞ്ഞു മൃഗങ്ങളെ
വക്കാണത്തിനടുത്തൊരു സമയേ
സത്രാജിത്തിന്റനുജനുമപ്പോൾ
തത്ര ജനത്തോടൊന്നരുൾചെയ്തു:
"വേടന്മാരിതു ബോധിക്കേണം
കാടുകളൊക്കെകയുറപ്പിക്കേണം
കാട്ടീന്നൊരു മൃഗമോടിപ്പോയാൽ
കോട്ടം നിങ്ങൾക്കെന്നറിയേണം
പേടികുറഞ്ഞ ഭടൻമാരിൽ ചില-
രോടിയണഞ്ഞു പിണങ്ങീടേണം;
വേടൻമാരൊടുകൂടി നടക്കണ-
മാടൽ മനസ്സതിലുള്ളവരെല്ലാം;
അമ്പൊടു കുന്തക്കാരൊരുമിച്ചു
മുമ്പിൽ നടന്നു പിണങ്ങീടേണം
വമ്പടയൊക്കെയുറപ്പിക്കേണം
വമ്പുപറഞ്ഞാലെളുതാകില്ല
വമ്പുലി വന്നിഹ ചാടീടുന്നതു-
മമ്പൊടു കരുതി നടന്നീടേണം."
പ്രസേനനിങ്ങനെ ഗംഭീരമായി
സ്വസേനയോടഥ പറഞ്ഞനേരം
പടജ്ജനങ്ങൾ വനത്തിലപ്പോൾ
അടുത്തു കാടുകളിളക്കിമെല്ലെ
തുടങ്ങി നായാട്ടനേകമപ്പോ-
ളൊടുക്കമില്ലാ മൃഗങ്ങളപ്പോൾ
പൊടുക്കനെച്ചില പരിഭ്രമിച്ചും
കടുക്കനെച്ചില തിരിഞ്ഞുറച്ചും
നടുക്കനോടുടനൊളിച്ചൊളിച്ചും
കടുത്തമാനുകളകന്നകന്നും
തടിച്ച പന്നികളകന്നകന്നും
തനിച്ച കാട്ടിൽ ജനിച്ച ഘോഷം
നിനപ്പതിന്നും പ്രയാസമല്ലോ;
കൊമ്പിൻമേൽ ചില കൊമ്പുകളുള്ളൊരു
അമ്പതുലക്ഷം കലകളണഞ്ഞു
ഒന്നിച്ചനവധി പന്നിക്കൂട്ടം
നിന്നു പിണഞ്ഞൂ ചെന്നായ്ക്കൂട്ടം
കടമാനും ചില മറിമാനും പല
നെടുമാനും ചില കുറുമാനുകളും
പുള്ളിപ്പുലിയും വൻപുലി ചെമ്പുലി
വള്ളിപ്പുലിയും വരിയൻപുലിയും
ഘനതരമാകിന വനമഹിഷങ്ങളു-
മെട്ടടിമാൻ പല കേഴക്കൂട്ടം
ന്യങ്കുകൾ രങ്കുകൾ ഗന്ധമൃഗങ്ങളു
മളവില്ലാതൊരു കടമാനുകളും
ചമരിമൃഗങ്ങളനേകക്കൂട്ടം
കടുവാ കരടികൾ കേഴക്കൂട്ടം
ഋക്ഷ തരക്ഷുകൾ ഭല്ലുകങ്ങളു-
മക്ഷതബലമാർന്നാനക്കൂട്ടം
സിംഹം പലവക വികടകരാളം
വ്യാളസമൂഹം ചില മയിലുകളും ബഹു
കുറുനരിയെന്നിവ ജന്തുസമൂഹം
ഒക്കെച്ചാടിക്കാടുകൾ തോറും
തക്കത്തിൽ ചില പോട്ടിലൊളിച്ചും
വെക്കം ചിലവകയോടിയണഞ്ഞും
നായക്കളടുത്തു കടിച്ചുപൊളിച്ചും
വെട്ടുകൾ കുത്തുകൾ നീട്ടുകളെന്നിവ
വക്കാണങ്ങളനേകവിധങ്ങൾ
വെടികൊണ്ടങ്ങു മൃഗങ്ങൾ മറിഞ്ഞും
കടികൊണ്ടങ്ങു ജനങ്ങൾ മുറിഞ്ഞും
കരടികളെത്തിയടിച്ചു കടിച്ചും
കടുവാക്കൂട്ടമടുത്തുപിടിച്ചും
വ്യാഘ്രങ്ങളുമതി ശീഘ്രമടുത്തും
ഊറ്റത്തിൽ ചിലർ പന്നികൾതന്നുടെ
തേറ്റകളേറ്റു മരിച്ചുതുടങ്ങി
ഏറ്റമടുത്ത ഭടൻമാരെല്ലാം
തോറ്റുമടങ്ങി നടന്നുതുടങ്ങി.
അപ്പോളതിബലനാം യദുബാലൻ
കെല്പൊടണഞ്ഞഥ വില്ലുമെടുത്തു
അദ്ഭുതമായ് ശരമാരി ചൊരിഞ്ഞു
ഉൽഭടവേഗമശേഷമൃഗങ്ങടെ
ദർപ്പമടക്കി മുടക്കിച്ചിലവഴി
ചാപമെടുത്തു തൊടുത്തഥ വേഗാൽ
കോപമൊടാശു കടന്നു വനാന്തേ
മത്തഗജങ്ങടെ മസ്തകസീമനി
പത്തും മുപ്പതുമമ്പുകളുടനേ
ഒത്തു തറച്ചാനുത്തമവീരൻ.
ഇത്തരമുള്ള ഗജങ്ങളുമെല്ലാ-
മത്തൽപിണഞ്ഞിഹ ചത്തുമറിഞ്ഞു;
ശരമേറ്റൻപൊടു ശരഭസമൂഹം
പരവശരായി മരിച്ചീടുന്നു
പന്നിക്കൂടമതൊന്നിച്ചനവധി
വന്നതശേഷം കൊന്നീടുന്നു;
'കല വന്നിങ്ങൊരു വലയിൽ ചാടി,
പലരും കൂടിക്കൊലചെയ്യേണം'
'പന്നിക്കുന്തമെനിക്കുണ്ടെന്നാൽ
പന്നികളേച്ചില കൊന്നീടുന്നേൻ
'കുന്തമെനിക്കു മുറിഞ്ഞതുകൊണ്ടുട-
നന്തരമിപ്പോളുണ്ടായ്‍വന്നു'
'മെലെക്കരടി വരുന്നതു കണ്ടി-
ട്ടല്ലലൊടും പുനരോടുന്നേരം
കല്ലു തടഞ്ഞു മറിഞ്ഞുടനെന്നുടെ
പല്ലുകളൊട്ടു കൊഴിഞ്ഞും പോയി
'കടുവായെന്നതു കേട്ടൊരുനേരം
ഝടിതി നടന്നിതു ഞാനും പരിചൊടു
പടലിൽ പോന്നു കടന്നു കിടന്നു
കടുവായച്ചതി കണ്ടതുമില്ല.'
ഇങ്ങനെയോരോ ജളത പറഞ്ഞും
തങ്ങളിലൊട്ടു വിളിച്ചു തെളിച്ചും
നായന്മാരിഹ കാടുകൾ തോറും
നായാട്ടാടി നടക്കുന്നേരം
കൊമ്പുകൾകൊണ്ടു ശിലാതലമെല്ലാം
അമ്പൊടു കുത്തിയടർത്തപൊടിച്ചും
തുമ്പിക്കൈകൊണ്ടഖിലമരങ്ങടെ
കൊമ്പുകളാശു പിടിച്ചുമൊടിച്ചും
സംഭ്രമമോടു വനത്തിൽ നടക്കും
കുംഭികൾതന്നുടെ കുംഭതടങ്ങളി-
ലുടനേ ചാടിയടുത്തു കടിച്ചും
തുടുതുടെയുള്ളൊരു ചോര കുടിച്ചും
കഠിനരവം കൊണ്ടടവികളെല്ലാം
കിടുകിടനെന്നു കുലുക്കി നടന്നും
വികടതടാകുലകടുതരമാകിന
മുഖമതുയർത്തിയെടുത്തൊരു നോക്കും
കടുതരമാകിന കണ്ണിലുദിച്ചൊരു
തീക്കനലുകളുടെ കൂട്ടംകൊണ്ടും
കാടും പടലുകളൊക്കെ ദഹിച്ചും
കുടിലനഖങ്ങളിലുടനേ ചിലവക
കടുവാകരടികളെന്നിവ കോർത്തും
സംഹാരാനലഭീഷണനാമൊരു
സിംഹത്തടിയൻ ഝടിതിയടുത്താൻ.
രുണ്ഠം രുണ്ഠം കഠോരാരവപരകരിണോ
മസ്തകം മണ്ഠമാനോ
ലുണ്ഠം ലുണ്ഠഞ്ച കണ്ഠദ്ധ്വനികഠിനതയാ
കുണ്ഠതാം ഭൂമിമുണ്ഠൻ
ശുണ്ഠം ശുണ്ഠഞ്ച കുണ്ഠേതരമഗനിലയോ
ഹന്ത കണ്ഠീരവോ സാ
വാനണ്ഠേ മണ്ഠകാരി വികട ഇവ ശനൈർ-
വണ്ഠയൻ കണ്ഠനാളം,
കല്ലു കടിച്ചു പൊടിച്ചീടുന്നൊരു
പല്ലുകളൊക്കെ വളഞ്ഞുപിരിഞ്ഞും
സ്ഫുടതരമാകിന സടകൾ കുടഞ്ഞും
വിടപികളോടഥ ഝടിതി തടഞ്ഞും
കൊടിമരമോടിഹ പടപൊരുതീടിന
നെടിയൊരു വാലുമുയർത്തിക്കൊണ്ടും
അടവി തകർത്തു തിമിർത്തു നടന്നും
മൃഗപടലത്തെയമർത്തുപിടിച്ചും
മൃഗയാജത്തെയെടുത്തു പിടിച്ചും
തുടുതുടെയുള്ളൊരു ചോരയണിഞ്ഞും
യദുസുതനോടതിഘോരമണഞ്ഞാൻ
ഭാസുരനാമൊരു കേസരിവീരൻ.
പഞ്ചാനനനെക്കണ്ടൊരുനേരം
നെഞ്ചിനകത്തൊരു ഭീതി വളർന്നു
ചഞ്ചലരാകിന ഭടജനമെല്ലാം
തഞ്ചമിളച്ചവർ പാഞ്ഞുതുടങ്ങി.
വാളും പരിച കടുത്തില തോക്കുക-
ളാദികളാകുമൊരായുധമെല്ലാം
കൈകളിൽനിന്നു കളഞ്ഞുകളഞ്ഞും
കാടുകളിൽ ചിലരോടിയൊളിച്ചും
യജമാനനെയുമുപേക്ഷിച്ചവരും
അളവേ പുരി പുക്കങ്ങു വസിച്ചാർ,
സിംഹം ഝടിതിയടുത്തുപിടിച്ചു
പ്രസേനനേയും കുതിരയുമെല്ലാം
കഠോരമാകിന കരയുഗളംകൊ-
ണ്ടടിച്ചു കൊന്നങ്ങവനിയിലിട്ടാൻ;
സ്യമന്തകം മണി പറിച്ചുകൊണ്ടുട-
നമന്ദസാഹസമവൻ നടന്നു.
പെരുത്ത കാനനതലത്തിലമ്പൊടു-
കരുത്തനങ്ങനെ ചരിക്കുമപ്പോൾ

ചമ്പതാളം


സകലകപികുലതിലകഭൂപനാം ജാംബവാൻ
സപദി നിജഗുഹയിൽനിന്നിങ്ങു പോന്നേകദാ
വനഭൂവി ഫലങ്ങളെത്തെണ്ടിമേവുംവിധൌ
ഘനകുതുകമോടവൻ കണ്ടൂ മൃഗേന്ദ്രനെ
വികടമണിഘൃണിപടലവിലസിതശരീരനാം
മൃഗപതിയൊടെത്തി നേർത്തീടിനാൻ ജാംബവാൻ
കുതുകമൊടുടൻ കളിച്ചൊന്നടിച്ചീടിനാൻ
അതുപൊഴുതു തവിടുപൊടിയായി സിംഹേന്ദ്രനും;
മണിയതുമെടുത്തുടൻ പുക്കു ഗുഹാന്തരേ
മഹിതഗുണശാലിയാം വാനരാധീശനും
ഉചിതതരകാന്തിയുള്ളോരു രത്നമതും
കൊച്ചിനു കളിപ്പതിന്നായി നല്കീടിനാൻ.

എട്ടെട്ടുഭാരം ധനം വിളഞ്ഞീടുന്ന
ചട്ടറ്റ രത്നത്തിനൊട്ടല്ല സങ്കടം
പെട്ടെന്നു കുഞ്ഞുങ്ങളങ്ങുമിങ്ങും വലി-
ച്ചിട്ടും വലിച്ചും കളിക്കുമാറാകയാൽ.
സത്രാജിത്തതുനേരം സോദര-
നത്ര വരാഞ്ഞതുകൊണ്ടകതാരിൽ
ചിത്തവിഷാദം പൂണ്ടുടനവനുടെ
വൃത്താന്തങ്ങൾ തിരഞ്ഞൊരു സമയേ
സത്യമൊരുത്തരുമുരചെയ്യാഞ്ഞി-
ട്ടത്തൽ മുഴുത്തു വനത്തിൽ നടന്നു
കാട്ടിൽ നടന്നു തിരഞ്ഞു തിരഞ്ഞൊരു
കോട്ടിലുമവനെക്കാണാഞ്ഞിട്ടു
പെട്ടന്നുടലുതളർന്നു മനസ്സും
കെട്ടുകരഞ്ഞു പുരംപുക്കചിരാൽ
ഉദകക്രിയകൾ കഴിച്ചൊരു വിജനേ
വദനംതാഴ്ത്തി വസിക്കുന്നേരം
ബന്ധുജനങ്ങളുമളവേ ചെന്നിവ-
നന്തികസീമനി നിന്നു പറഞ്ഞു:
“സന്താപിച്ചു കരഞ്ഞു വിരഞ്ഞാ-
ലെന്തൊരു ഫലമിനി വരുവാനുള്ളു?
ചിന്തിച്ചാലതു ഞങ്ങൾ‍ക്കേറ്റമൊ-
രന്തരമിന്നിഹ തോന്നുന്നില്ല;
ഈശ്വരകല്പിതമെന്നതു പാർത്താൽ
വിശ്വജനത്തിനൊഴിക്കാവൊന്നോ?
കർമ്മത്താലെ വരുന്നതുമെല്ലാം
ശർമ്മമിതെന്നു നിനച്ചീടേണം;
ജനനമിതെന്നും മരണമിതെന്നും
മനുജൻമാർക്കു വിധിച്ചതിതെല്ലാം;
അനുജവിനാശം കല്പിതമെന്നാൽ
അനുഭവിയാതെയിരുന്നീടാമേ?
വീരനിവണ്ണം വരുവാനെന്തൊരു
കാരണമെന്നതു തോന്നീലേതും
ക്ലേശിച്ചാലിതു തുമ്പുണ്ടാമെ
ന്നാശ നമുക്കു വളർന്നീടുന്നു.”
ഇത്തരമുള്ളൊരു ബന്ധുജനാനാം
ചിത്തശ്രമഹരവചനം കേട്ടഥ
നേത്രജലങ്ങളടക്കിക്കഥമപി
സത്രാജിത്തു പറഞ്ഞുതുടങ്ങി:
“എല്ലാമെന്നുടെ ദുരിതംതന്നെ
വല്ലാതുള്ളൊരവസ്ഥ ഭവിച്ചു;
നല്ല ജനത്തോടുകൂടി വസിപ്പാൻ
ഇല്ല നമുക്കൊരു ഭാഗ്യമതോർത്താൽ;
ബാലനെയങ്ങു വനത്തിലയച്ചതു-
മൂലമെനിക്കിതു വന്നുഭവിച്ചു;
കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ
എന്നു മനസ്സിലുറച്ചെന്നാകിലു-
മിന്നിതുകൊണ്ടൊന്നോർപ്പാനുണ്ട്.
വന്നതു വന്നു നമുക്കിനി മേലിൽ
നിന്നുപൊരുപ്പാനെളുതല്ലേതും;
സഹജവിനാശമതിന്നൊരു തുമ്പു-
ണ്ടിന്നതു ചൊന്നാൽ തലപോയേക്കു;
എന്തിനതെല്ലാം ശങ്കിക്കുന്നു
എന്നുടെ കർമ്മമിതെന്നേ വേണ്ടു"
“ചൊല്ലുക ചൊല്ലുക സത്രാജിത്തേ!
ഖിന്നതയേതും വേണ്ട മനസ്സിൽ
തുമ്പുള്ളതിനെ മറിച്ചീടേണ്ടാ
വമ്പില്ലാഞ്ഞാൽ പിന്നെയടങ്ങാം
ജീവസമന്മാരാകിയ ഞങ്ങളൊ-
ടീവക പറവാൻ മടിയെന്തയ്യോ!
ഇത്തരമുള്ളൊരു ബന്ധുജനങ്ങടെ
നിർബന്ധംകൊണ്ടവനുരചെയ്തു:
“ചൊല്ലുരുതെന്നതുകൊണ്ടല്ലേതും
ചൊന്നതുകൊണ്ടിനിയെന്തൊരുകാര്യം?
പെട്ടെന്നൊരുവക ബോധിക്കേണം
പെട്ടതിതെല്ലാം മണിയുടെ മൂലം
മൂഢതകൊണ്ടു പറഞ്ഞീടുന്നു
ഗൂഢമിതെന്നു ധരിച്ചീടേണം.
കൃഷ്ണനൊരുന്നാളിമ്മണിമേലൊരു
തൃഷ്ണഭവിച്ചു കുറഞ്ഞൊരുനേരം
ഇപ്പൊ നമുക്കു തരേണമിതൊന്നൊരു
കല്പന ഞാനതു കൂട്ടാക്കീലാ
ഊണുമുറക്കമിളച്ചു ലഭിച്ചതു
വേണമെനിക്കെന്നോതീടാമോ?
തട്ടും കൊട്ടും ചെണ്ടയ്ക്കത്രേ
കിട്ടും പണമതു മാരാന്മാർക്കും;
വെട്ടും കുത്തും പരിശയ്ക്കത്രേ
കിട്ടും വിരുതു പണിക്കർക്കെന്നും;
ഇത്തരമുള്ള പഴഞ്ചൊല്ലോട-
ങ്ങൊത്തീടുന്നീ വാർത്തകളെല്ലാം.
വിത്തത്തിൽ കൊതിയുണ്ടാമെന്നാൽ
ഇത്രയതെന്നൊരു നിയമം വേണ്ടേ?
എന്നതുകൊണ്ടിഹ ശങ്കിപ്പാൻ വഴി
വന്നു നമുക്കുടനെന്നേ വേണ്ടൂ.
വന്ദിക്കേണ്ട ജനങ്ങളെയെല്ലാം
നിന്ദിക്കുന്നതു കഷ്ടംതന്നെ
സുകൃതമശേഷമൊടുങ്ങുകകൊണ്ടീ
പ്രകൃതികളൊക്കെ നമുക്കു വരുന്നൂ;
സുകൃതികളൊക്കൊണ്ടരുതരുതേതും
സുകൃതവിനിന്ദകളെന്നറിയേണം.”
ഇത്ഥം കിമപി പറഞ്ഞു വിശേഷം
സത്രാജിത്തു വസിച്ചൊരു സമയേ
മിത്രജനങ്ങളുമാദരവോടെ
യാത്രപറഞ്ഞു തിരിച്ചുനടന്നു.
അവരതിഗൂഢം ചിലരൊടു ചൊല്ലി,
അവരും ചിലരൊടു ചെന്നുപറഞ്ഞു;
അവരപ്പോളതു പലരോടു ചൊല്ലി.
അവരതുമൊക്കെ നടന്നുപറഞ്ഞു
ഇരുവരുകൂടി നടക്കുന്നേരം
ചരിതമിതൊന്നേ കേൾപ്പാനുള്ളു:
കുരള പറഞ്ഞു നടന്നുവരുന്നൊരു
വിരുതന്മാർക്കൊരു വകയുണ്ടായി.
ചെവിയിൽ ചിലരു പറഞ്ഞുതുടങ്ങി
ചിലരതു കേൾപ്പാൻ ചെന്നുതുടങ്ങി
ചെവിപൊത്തിച്ചിലർ നിന്നുതുടങ്ങി
ചിലരതു കേട്ടു ചിരിച്ചുതുടങ്ങി;
ബാലന്മാരും വൃദ്ധന്മാരും
യൌവനമുള്ളൊരു ഭവ്യന്മാരും
കളമൊഴിമാരും കന്യകമാരും
വൃഷളികളും ചില വിഷരൂപികളും
ചിത്തഗുണത്തിന്നൊത്തതുപോലെ
തത്ത്വമിളച്ചു പറഞ്ഞുതുടങ്ങി:
“കാലത്തിന്റെ പകർച്ച നിനച്ചാൽ
മാലോകർക്കു പൊറുപ്പാൻ മേല.
വേലികൾതന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു?
കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം;
വീട്ടിലിരിപ്പാൻ തരമില്ലാഞ്ഞാൽ
കാട്ടിലിരിക്കാം പണ്ടൊരു കാലം;
കാട്ടിൽ ചെന്നും കൊന്നു പറിക്കും.
കൂട്ടമതിപ്പോളുണ്ടായ്‍വന്നു.
നാലുപണത്തിനു മുതലുണ്ടെന്നാൽ
നാട്ടിലിരിപ്പാനെളുതല്ലേതും;
നല്ല മനോഗുണമുള്ള ജനത്തെ-
ക്കൊല്ലാനിന്നൊരു മടിയില്ലേതും;
പത്തമ്പതുപറ നെല്ലുണ്ടെന്നുടെ
പത്തായങ്ങളിലളവേകണ്ടതെ-
ടുത്തു കൊടുത്തൻ വിത്തും കൂലിയു-
മെത്താനൊരുവഴി കണ്ടതുമില്ല;
പത്തായത്തിനുറപ്പും പോരാ
കാത്തുകിടപ്പാനാളും പോരാ
കട്ടുനടക്കും ദുഷ്ടജനത്തിനു
കിട്ടിയതെല്ലാം കൊള്ളാംതാനും;
തൂമ്പ കിളച്ചും ചേമ്പുകൾ നട്ടും
തുവരകൾ വഴുതിന വാഴകൾ വച്ചും
നമ്പൂരാരുടെ പുറകെ നടന്നി-
ട്ടിമ്മിണി മുതലു നമുക്കുണ്ടായതു
പാടേ കാട്ടുമുടിച്ചെന്നാകിൽ
പാളപിടിച്ചു നടക്കേയുള്ളു;
നെല്ലേതാനും പൊലികടമുള്ളതു-
മെല്ലാമിങ്ങു വശത്തായില്ല;
ഒരു മേനികളും പലമേനികളും
സ്വരുപിച്ചൊട്ടു കളത്തിലുമായി
 പലിശകൊടുപ്പാനുള്ളൊരു നെല്ലും
പലതരമാക്കിയളന്നും വച്ചു
ഇപ്പോൾ നമ്മുടെ വീട്ടിൽ കള്ളനു
കപ്പാൻ നല്ലൊരു തരമായ‍്‍വന്നു;
ഏതാനും ചില കാളകളുള്ളതു-
മേതൊരുദിക്കിൽ സൂക്ഷിക്കേണ്ടു?
കാളകളേയും മൂരികളേയും
കള്ളനു കപ്പാൻ വിരതേറീടും;
എള്ളുവിതച്ചിട്ടുള്ളതുമെല്ലാം
കള്ളന്മാരുടെ വായിൽത്തന്നെ;
കള്ളന്മാരതു കട്ടുഭുജിച്ചാൽ
പള്ളപൊറുപ്പാനാവതുമില്ല.”
മംഗലഗുണനാം ഭഗവാനെക്കൊ-
ണ്ടിങ്ങനെ ചിലരു ദുഷിച്ചീടുന്നു.
ഉള്ളിലസൂയ മുഴുത്തിട്ടള്ളവർ
ഭള്ളുനടിച്ചു ദുഷിച്ചുതുടങ്ങി:
“സത്രാജിത്തൊരു മണിയുംകൊണ്ടതി-
ശുദ്ധതയാ ഹരിമുന്നിൽ ചെന്നു
കൃഷ്ണനവറ്റിൽ തൃഷ്ണയുമുണ്ടായ്
സത്രാജിത്തു കൊടുത്തതുമില്ല;
പെട്ടെന്നനുജൻ മണിയുംകൊണ്ടൊരു
കാട്ടിൽ ചെന്നു മരിച്ചുംപോയി;
ചിത്തംകൊണ്ടു വിചാരിക്കുമ്പോൾ
കൊത്തും കോളുമതൊത്തുചമഞ്ഞു;
ശൈശവകാലത്തുണ്ടായീടിന
കൈതവമുണ്ടോ മാറീടുന്നു?
ആയിരവർഷം കുഴലിലിരുന്നൊരു
നായുടെ വാലുവളഞ്ഞേ തീരൂ;
കൊച്ചുകളോടു പിടിച്ചുപറിച്ചും
മച്ചിലൊളിച്ചഥ പാലുകുടിച്ചും
ആച്ചികളങ്ങു കുളിക്കുന്നേരം
കച്ചകളൊക്കെയെടുത്തു മറച്ചും
പച്ചപ്പാലും മോരും തൈരും
നിത്യവുമങ്ങനെ കട്ടുഭുജിച്ചും
പൂച്ചയ്ക്കൊട്ടു കൊടുത്തും പലവക
പിച്ചകളിച്ചു നടന്നവനല്ലേ
കണ്ണൻ കണ്ണനിതെന്നെല്ലാർക്കും
തിണ്ണം തേടിന ഭക്തിയുമോർത്താൽ
വെണ്ണകൾ കട്ടുനടന്നപ്പോഴേ
കള്ളനിതെന്നൊരു പേരവനുണ്ട്;
മത്തുവലിച്ചക്കുംഭത്തേലൊരു
കുത്തു കൊടുത്താപ്പാലുകുടിച്ചും
ഇത്തരമുള്ളൊരു കള്ളംകാട്ടീ-
ട്ടുത്തമയാകിയ ജനനിയൊരുന്നാൾ
സത്വരമവനെയണഞ്ഞു പിടിച്ചവ-
ളുരലൊടു കൂട്ടിക്കെട്ടീട്ടില്ലേ?
പൂതനയെന്നൊരു പെണ്ണിനെയും കൊല-
ചെയ്തതു നിങ്ങൾ ധരിച്ചിട്ടില്ലേ?
മാതുലനായൊരു കംസനെ വെന്നൊരു
കൈതവമെല്ലാം ബോധിച്ചില്ലേ?
കാടുകൾതോറും കാലികൾ മേപ്പാ-
നാടലകന്നു കടന്നുനടന്നും
പേടമൃഗാക്ഷികളോടിടകൂടി
കൂടുന്നവരെത്തന്നെ ചതിച്ചും
കൂട്ടരുമായിക്കൂടി നടന്നും
കാടുകൾ പലതും കാട്ടീടുന്നൊരു
കാടുതരനാകിയ കണ്ണൻതന്നുടെ
നാടകമെല്ലാം കേട്ടിട്ടില്ലേ;
എടയന്മാരുടെ ജാതിക്കുണ്ടോ
എടമെന്നുള്ളതുമുണ്ടാകുന്നു?
തടിയുമെടുത്തു ഞെളിഞ്ഞുനടക്കും
തടിയന്മാരവർ കാടുകൾതോറും
എടയാ! നില്ലെന്നൊതുന്നേരം
തുടയും തുള്ളി ഝടിതി പറക്കും
കപ്പാനുള്ളൊരു തക്കം നോക്കീ-
ട്ടെപ്പോഴും പണിചെയ്കേയുള്ളു;
പെണ്ണങ്ങൾക്കിഹ കണ്ണനെയോർത്താൽ
ഉണ്ണണമെന്നുമുറങ്ങണമെന്നും
തങ്ങടെ തങ്ങടെ വീടുകളെന്നും
ചങ്ങാതികളെക്കാണണമെന്നും
അമ്മ പറഞ്ഞാൽ കേൾക്കണമെന്നും
നമ്മെച്ചിലരെപ്പേടിയതെന്നും
നാണമിതെന്നുമടക്കമിതെന്നും
കാണിക്കൊരു കുറി കാൺമാനില്ല;
രാവെന്നുണ്ടോ പകലെന്നുണ്ടോ
കാടെന്നുണ്ടോ വീടെന്നുണ്ടോ
കയ്യെച്ചെന്നു പിടിക്കുമൊരുത്തി
മെയ്യിൽച്ചെന്നു വസിക്കുമൊരുത്തി
മടിയിൽച്ചെന്നു മലയ്ക്കുമൊരുത്തി
അടിയിൽച്ചെന്നു കിടക്കുമൊരുത്തി;
മെല്ലെയിരുന്നു കളിച്ചുചിരിച്ചാ
വല്ലവിമാരെപ്പാട്ടിലണച്ചാൽ
നല്ലതിനല്ല തുനിഞ്ഞീടുന്നു
മെല്ലെക്കൊന്നു കഴുത്തുപറിക്കും;
മല്ലാക്ഷികളെക്കൊല്ലരുതെന്നാ-
മല്ലാരാതിക്കില്ല വിചാരം"
ഇത്തരമോരോ ദുർവാക്കുകളെ-
ച്ചിലരു പറഞ്ഞു ദുഷിച്ചുതുടങ്ങി
അച്ചികളും ചിലരങ്ങു വിളിച്ച-
ക്കൊച്ചുകളോടു പറഞ്ഞുതുടങ്ങി;
“ഉണ്ണികളൊന്നു ധരിച്ചീടേണം
കണ്ണനനേകം വിദ്യകളുണ്ട്
എന്നതുകൊണ്ടവനന്തികസീമനി
നിന്നുകളിക്കരുതെന്നറിയേണം
കാലേലുള്ള ചിലമ്പും മണിയും
ചാലേവന്നു പിടിച്ചുപറിക്കും
കണ്ഠത്തിൽ ചില മോതിരമുണ്ടതു
കൊണ്ടുനടപ്പാനെളുതല്ലേതും;
കണ്ടവരോടു പിടിച്ചുപറിപ്പാ-
നുണ്ടൊരു വിരുതക്കൃഷ്ണനു പാർത്താൽ
സത്രാജിത്തിന്റനുജനെയെത്തി-
ക്കുത്തിക്കൊന്നാൻ മണിയുടെ മൂലം;
അരയിൽക്കെട്ടിയ മണികൾ പറിപ്പാൻ
പരിചൊടു നിങ്ങളെയങ്ങു വിളിക്കും
അപ്പവുമടയും പഴവും കാട്ടി-
ശ്ശില്പമണച്ചു മയക്കിക്കൊള്ളും;
അച്ചതി കണ്ടാൽ പോന്നീടേണം
അച്ഛൻ വേണ്ടതു തരുമിഹ വന്നാൽ"
അച്ചികൾ തമ്മിൽ പേരുവിളിച്ചി-
ട്ടിച്ഛയ്ക്കൊത്തു പറഞ്ഞുതുടങ്ങി:
“ചിരുതപ്പെണ്ണേ! കരുതിക്കോ നീ
ചരതം നിന്നുടെ കോപ്പുകളെല്ലാം
എന്തൊരുകഷ്ടമിടയ്ക്കാത്താലി ക-
ഴുത്തിൽ നിന്നതഴിപ്പാൻ മേലാ;
കള്ളന്മാരവർ രാവും പകലും
ഭള്ളുപറഞ്ഞു നടന്നീടുന്നു;
എളയച്ചിക്കൊരിളക്കവുമില്ല
കയ്യതിലുള്ളതു കളയാറായി,
കേളച്ചാരു നിനക്കുണ്ടാക്കിയ
താലികളെല്ലാമെങ്ങടി പെണ്ണേ?
കാലികൾ മേച്ചു നടക്കുംകൂട്ടം
തോലി പിണയ്ക്കുമതോർത്തീടേണം;
കുമ്മിണിയമ്മേ! നമ്മുടെ നാട്ടിൽ
പൊന്മണി കെട്ടി നടപ്പാൻമേല
മണി കണ്ടാലും തുണികണ്ടാലും
മടികൂടാതെ പടിച്ചുപറിക്കും
യജമാനന്മാർ കട്ടുതുടർന്നാൽ
മറ്റുജനത്തിനു മടിയുണ്ടാമോ?
നിന്നോതിയ്ക്കോൻ മുള്ളുന്നേരം
ഉണ്ണികൾ മരമേറീട്ടും മള്ളും;
എമ്പ്രാനപ്പം കട്ടുഭുജിച്ചാ-
ലമ്പലവാസികളൊക്കെ കക്കും;
ഇട്ടിപ്പെണ്ണേ കേട്ടായോ നീ?
കഷ്ടം കഷ്ടമിതോർക്കുംതോറും
കലിയുഗമെന്നതു നന്നെ മുഴുത്തു
കപടമതൊന്നേ നന്നെ മുഴുത്തു
കപടമതൊന്നേ കേൾപ്പാനുള്ളു.”
ഇങ്ങനെ പലതും പലവിധമായി-
തങ്ങളിലിതുകൊണ്ടാനകളിച്ചും
അംഗനമാരുടെ കോപ്പുകളെല്ലാം
അങ്ങൊരുദിക്കിൽ ഗൂഢമൊളിച്ചും
വളയും തളയും മണിമോതിരവു-
മിടയ്ക്കാത്താലി മടക്കാത്താലികൾ
പൂത്താലികളും മാലകൾ നൂലുകൾ
മിടുകും കുഴലും കടകം കാതില
തൂക്കും മണികൾ‍ പതക്കം തോൾവള
തുടലും കൂട്ടമരഞ്ഞാണുകളും
അരമണികൂട്ടം മണികിങ്ങിണി പൊൻ-
മണിയും മിന്നുമിരട്ടക്കുഴലും
പവിഴക്കുലയും മുത്തുക്കുലയും
കുരലാരം പലകാശ്ത്താലികളും
മറ്റും പലപലകോപ്പുകളെല്ലാം
പെട്ടിയിലിട്ടവർ പൂട്ടിക്കെട്ടി
പെട്ടന്നുടനേ നാടുകടത്തി-
പ്പാട്ടിലുറക്കിപ്പാനതു കാലം;
ഭവനങ്ങളിലും നഗരങ്ങളിലും
മാടപ്പുരയിലുമങ്ങാടിയിലും
മാളികകളിലു മച്ചിത്തറയിലു-
മാനക്കൊട്ടിലിലണിയറകളിലും
നെൽപ്പുരകളിലുമറപ്പുരകളിലും
നാടകശാലകൾ നടുമുറ്റത്തും
പെരുവഴികളിലും തെരുവിലുമെല്ലാ-
ഭുവനങ്ങളിലും ഗഗനങ്ങളിലും
ഇക്കഥതന്നേ കേൾപ്പാനുള്ളൂ.
വിപ്രന്മാരു കുളപ്പുരതന്നിൽ
സന്ധ്യാവന്ദനസമയത്തിങ്കൽ
സംസ്കൃതമായിട്ടിക്കഥതന്നെ
തങ്ങളിലങ്ങു പറഞ്ഞുതുടങ്ങി;
“സത്രാജിത് കില മിത്രവരാദതി-
ചിത്രതരം മണിമത്ര സ ലേഭേ
യത്ര ഗൃഹീതേ പുത്രഫലഞ്ച ക-
ളത്രഫളഞ്ച സുമിത്രഫലഞ്ച പ-
വിത്രഫലഞ്ച ജഗത്ത്രയമംഗല-
പാത്രമയം ഖലു തത്ര സുഖാദതി-
മാത്രമുവാച ചരിത്രമുദാരം;
കഷ്ടതരം കില ശിഷ്ടതരം പരി-
പുഷ്ടഗുണം ശിശുശിഷ്ടതരാന്മണി
ഘൃഷ്ടിസമൂഹവിശിഷ്ടരുചോ ഘന
കഷ്ടനിവാരണമിഷ്ടതരം ഹരി-
രിഷ്ടഗുണോവതി ഭിഷ്ടപരാജം;
‌സത്യം കിമിദമസത്യം വാക്കിനു
സത്യധനോ നനു നിത്യമിഹാസൌ
ബഹുലഗുണോഭ്യോ ബഹുകരണേഭ്യോ
വിഗതഭയോഭ്യോ മനുജഹിതേഭ്യോ
നിപുണതരേഭ്യോ ലളിതപദേഭ്യോ
ലപിതതമേഭ്യോ ജഗതിഹിതേഭ്യോ
ദനുജഹരേഭ്യോ ദലിതപദേഭ്യോ
പരപുരുഷേഭ്യോ ഹന്ത നമോസ്തു
ചരിതമഹായജനേഭ്യോ നിതരാം.”
സംസ്കൃതമായിച്ചൊല്ലുകകൊണ്ടതു
പലരുമറിഞ്ഞതുമില്ലന്നേരം.
പങ്കജനയനൻതങ്കലിവണ്ണം
ശങ്ക പലർക്കുമതുണ്ടായ‍്‍വന്നു
അച്ചുതനെക്കാണുന്നതുനേരം
കൊച്ചുകളോടിയൊളിച്ചുതുടങ്ങി
അണയത്തങ്ങു വിളിക്കുംനേരം
മണിയും പൊത്തിപ്പാഞ്ഞുതുടങ്ങി
കയ്യേച്ചെന്നു പിടിക്കുന്നേരം
അയ്യോ! എന്നു കരഞ്ഞുതുടങ്ങി;
തിന്മാനായിട്ടടയും പഴവും
സമ്മാനിപ്പാൻ തുനിയുന്നേരം
‘അമ്മ കലമ്പും മേടിച്ചാ'ലെ-
ന്നാക്കുഞ്ഞുങ്ങൾ പറഞ്ഞുതുടങ്ങി;
‘എന്തിഹ നമ്മെശ്ശങ്കിപ്പാനൊരു
ബന്ധമിതെ' ന്നരുൾചെയ്യുന്നേരം
“പ്രസേനനെത്താൻ കൊലചെയ്തില്ലേ?
സ്യമന്തകംമണി മോഷ്ടിച്ചില്ലേ?
ഞങ്ങടെ മണിയും മോതിരമെല്ലാ-
മങ്ങുപറിപ്പാൻ കൂടുകയില്ല.,
അച്ഛനുമമ്മയുമൊന്നുപറഞ്ഞു
രാവണസോദരി തന്നുടെ മൂക്കും
മുലയും ചെത്തിയയപ്പതു കണ്ടാൻ
ലളിതാകൃതിയാമവളെക്കൊണ്ടൊരു
കളിയാടുന്നതുമവിടെക്കണ്ടാൻ
ഗോദാവരിയുടെ തീരേ രാമൻ
മോദത്തോടു വസിപ്പതു കണ്ടാൻ
പക്ഷീശ്വരനൊടു സഖ്യം കണ്ടാൻ
രാക്ഷസനിഗ്രഹസമയം കണ്ടാൻ
കുംഭജമുനിയെ വണങ്ങണ കണ്ടാ-
നമ്പിൽ വിരാധവധത്തെക്കണ്ടാൻ
ശരഭംഗാശ്രമവാസം കണ്ടാ-
നോരോ മുനിപദനമനം കണ്ടാൻ
അത്രിമഹാമുനിനമനം കണ്ടാൻ
ചിത്രകൂടാചലവാസം കണ്ടാൻ
ദശരഥമരണം കേട്ടു കുളിച്ചവ-
നുദകക്രിയയും ചെയ്യണ കണ്ടാൻ
പാദുകമങ്ങു കൊടുക്കണ കണ്ടാൻ
ഭരതൻപോന്നു തൊഴുന്നതു കണ്ടാൻ
തരസാ ഗംഗ കടക്കണ കണ്ടാൻ
വിരവൊടുചെന്നു ഗുഹാശ്രമസവിധേ
ജടകൾ ധരിച്ച വിശേഷം കണ്ടാൻ
സരയു കടന്നു നടന്നതു കണ്ടാൻ
പുരയിലിരുന്നരുളുന്നതു കണ്ടാൻ
അഭിഷേകത്തെ മുടക്കണ കണ്ടാൻ
മന്ഥരയോടിനടക്കണ കണ്ടാൻ
നാല‍്‍വരുമവരുടെ ഭാര്യകളോടും
ചാലെ സുഖിച്ചു വസിക്കണ കണ്ടാൻ
മാർഗ്ഗേ ഭാർഗ്ഗവജയവും കണ്ടാൻ
സീതാപാണിഗ്രഹണം കണ്ടാൻ
ഹരനുടെ വില്ലു മുറിക്കണ കണ്ടാൻ
ത്വരിതമഹല്യാമോക്ഷം കണ്ടാൻ
മുനിവരയാഗത്രാണം കണ്ടാൻ
താടകയെക്കൊലചെയ്യണ കണ്ടാൻ
കാടകമേറി നടപ്പതു കണ്ടാൻ,
വിശ്വാമിത്രമഹാമുനിയോടും
കടുതകളൊടിടപെടുമരക്കമെന്നാകിലും
വീരനെന്നാകിലും ശൂരനെന്നാകിലും
വിരവിലിഹ വരുമളവു ഝടിതി പൊടിയാക്കുവാൻ
ഋക്ഷനെന്നാകിലും യക്ഷനെന്നാകിലും
പടയിടയിലടൽ കരുതുമേവനെന്നാകിലും
ഇന്ദ്രനെന്നാകിലും ചന്ദ്രനെന്നാകിലും
ചതിയുടയ ഭൂതവേതാളമെന്നാകിലും
വൃദ്ധനെന്നാകിലും ക്രുദ്ധനെന്നാകിലും
കുടിലഗതി കലരുമുരഗേശനെന്നാകിലും
പേടികൂടാതെ നീ ചാടിവന്നീടിനാ-
നിഹ സപദി ജാംബവാനെന്നു കേളായ്കയോ?
സൂര്യവംശേ പണ്ടു ജാതനായുള്ളൊരു
ശ്രീരാമഭദ്രനെന്നങ്ങു കേൾപ്പില്ലയോ?”
ഇത്തരമുള്ളൊരു വാക്കു പറഞ്ഞവ-
നുത്തമപുരുഷൻതന്നുടെ നേരെ
സത്വരമലറിയണഞ്ഞതിഘോരാൽ
മുഷ്ടിമടക്കിത്തിരുമാറിൽ ചില
കുത്തുകൾ കുത്തിയമർത്തുപിടിച്ചു
മങ്കകൾതന്നുടെ കൊങ്കയിലിഴകും
കുങ്കമമതുകൊണ്ടങ്കിതമാകിന
പങ്കജനയനൻതന്നുടെ മാറിൽ
തൻ കൈകൊണ്ടവനാരെന്നുള്ളൊരു
ശങ്കവെടിഞ്ഞുടനടി തട്ടീടിന
ഹുംകൃതിയോർത്താലത്ഭുമതമത്രേ!
ഗോപീനായകനതുകൊണ്ടേതും
കോപം മനസി ജനിച്ചതുമില്ല
“നമ്മുടെ ഭക്തൻ നമ്മെച്ചൊല്ലി-
പ്പലകുറി പലരോടേറ്റു പിണങ്ങി-
ക്കലപെട്ടീടിന ഗാത്രത്തോടേ
കലഹത്തിന്നണയുന്നൊരുനേരം
കലഹിക്കുന്നതു ചിതമല്ലെ " ന്നി-
ട്ടവനുടെയടിയും കടിയും പിടിയും
തൃക്കൈകൊണ്ടു തടുത്തുതടുത്താ-
വൻകരുമനകളടക്കാനുള്ളൊരു
വക്കാണത്തിനു ഭാവിച്ചില്ലാ;
ഉൽക്കടനാകിയ മർക്കടനപ്പോൾ
ധിക്കാരത്തെയകത്തുനിറച്ചു
“ഇക്കുഴിയൻ മമ തല്ലും കുത്തും
വെക്കമെടുത്തു തടുപ്പാറായോ?
നോക്കെട പാഴാ! നിന്നുടെയുടലു ക-
ടിച്ചു പൊളിച്ചുവരുന്നൊരു ചോര കു-
ടിച്ചു കളിച്ചീടുനേ" നെന്നവ-
നിടയിടെ ഘോഷിച്ചുംകൊണ്ടുടനേ
അടലിലണഞ്ഞു പിണങ്ങുന്നേരം
പുരുഷോത്തമനും മനസി കുരുത്തൊരു
കോപത്തോടെയടിച്ചുതുടങ്ങി;
യദുനായകനും കപിനായകനും
ഘനതരമാകിന യുദ്ധം ചെയ്തു
ഫണിനായകനും വർണ്ണിപ്പാനതി-
പണിയെന്നത്രേ തോന്നീടുന്നു.
തടിച്ച മരശതമൊടിച്ചു കരമതിൽ
പിടിച്ചുമുടനടിച്ചുമുടലുകൾ
കടിച്ചുമിടയിടെ പിടിച്ചും കടുംചോര-
തുടച്ചും ഗിരികളുമുടച്ചും പലവിധ-
മുരച്ചും തരംനോക്കിച്ചിരിച്ചുമിരുവരു-
മുറച്ചു പിണങ്ങുമ്പോൾ വിറച്ചു ധരണിയി-
ലുറച്ച ഗിരികളും നിറച്ച ഭയമുള്ളി-
ലുറച്ചു ദിഗ്ഗജങ്ങൾ വിറച്ചു താപമോടേ.
നരവരവാനരവീരന്മാരവ-
രുരുതരയുദ്ധം ചെയ്തുതുടങ്ങി;
കടുതരകഠിനമരങ്ങളുതങ്ങളി-
ലുടനുടനവിടെയടിഞ്ഞു തടഞ്ഞും
ദൃഢതരമുടലിലടിച്ചു ഞെരിച്ചും
ചടചടരവമൊടു തമ്മിലടിച്ചും
തക്കംനോക്കിച്ചാടിയടിച്ചും
വെക്കം ചെന്നൊരു കുത്തു കൊടുത്തും
മുട്ടു തകർത്തും മുഷ്ടിയടിച്ചും
കാട്ടിലടുത്തു മരങ്ങൾ പറിച്ചും
കോട്ടിലടുത്തു പിടിച്ചുപറിച്ചും
പർവ്വതശിഖരമെടുത്തുപിടിച്ചും
ഗർവ്വൊടു ധരണി ചവിട്ടിയടിച്ചും
വട്ടത്തിൽ പലമട്ടുമണഞ്ഞും
കെട്ടിത്തങ്ങളിലൊട്ടു പിണഞ്ഞും
കാലൊടു കാലും കൈയൊടു കൈയും
മുട്ടൊടു മുട്ടും തട്ടൊടു തട്ടും
തല്ലൊടു തല്ലും പല്ലൊടു പല്ലും
മാറൊടു മാറും തലയൊടു തലയും
മലയൊടു മലയും മരമൊടു മരവും
തങ്ങളിലവിടെയിടഞ്ഞുതുടർന്നൊരു
ചടചടരടിതം ഝടിതി നിറഞ്ഞൊരു
ഭുവനകടാഹമുടഞ്ഞീടുന്നു.
ജലധികളങ്ങി കലങ്ങിമറിഞ്ഞും
ജലമതുപൊങ്ങി മരങ്ങൾ മറിഞ്ഞും
ജലജകുലങ്ങളൊടിഞ്ഞുനിറഞ്ഞും
ജലമതിൽ മുങ്ങിബ്ഭംഗി കുറഞ്ഞും
മലകൾ കുലുങ്ങിയുലഞ്ഞുപതിഞ്ഞും
മലയാചലവും പേടിപിടിച്ചും
മലയജവൃക്ഷമശേഷമൊടിച്ചും
മലനദിയങ്ങു കലങ്ങിമറിഞ്ഞും
ഭൂമി നടുങ്ങി ഭൂതി മുടങ്ങീ
ഭൂതമടങ്ങീ ഭീതി തുടങ്ങീ
രവമതു പൊങ്ങീ രവിരുചി മങ്ങീ
രഭസമടങ്ങീ രാഗമിണങ്ങീ.
ഗോപീനായകനാകിയ ദേവൻ
കോപംകൊണ്ടു മഹാകപിതന്നുടെ
കവിളിലടിച്ചു പിടിച്ചുപറിച്ചും
മാർവ്വിലണഞ്ഞു നഖങ്ങൾ തറച്ചും
മാറരുതെന്നൊരു സമരമുറച്ചും
വാലു പിടിച്ചു വലിച്ചുമുലച്ചും
കാലു പിടിച്ചുമലച്ചു പതിച്ചും
ചാട്ടുതുടർന്നും ചാടിയകന്നും
നിഖിലചരാചരനാഥൻ തന്നൊടു
നിജഭാവത്തെ നടിച്ചു ഭവിച്ചൊരു
നിഖിലഭയങ്കരമാകിയ യുദ്ധം
ദിവസംതോറും വർദ്ധിക്കുന്നു;
ഋക്ഷേശ്വരനും തൽക്ഷണമങ്ങഥ
ലക്ഷ്മീപതിയുടെ വക്ഷോഭാഗേ
വൃക്ഷംകൊണ്ടഥ രൂക്ഷമടിച്ചും
ദക്ഷതതേടിന ദക്ഷിണപാണിയി-
ലക്ഷതമാകിന വൃക്ഷമെടുത്തു
ഇക്ഷുകണക്കേ തൽക്ഷണമോടവ-
നൃക്ഷാധിപനാമക്ഷയസാരൻ
ശിക്ഷയിലങ്ങു പൊടിച്ചുതകർത്തും
സാക്ഷാൽഭുവനം രക്ഷിച്ചീടിന
പക്ഷിവരാസനനിക്ഷിതിതന്നിൽ
ദുക്ഷിതിപാലകശിക്ഷയ്ക്കായി
തൽക്ഷണമങ്ങു സമക്ഷേ വന്നതു-
മൃക്ഷകുലാധിപനോർത്തീലേതും.
തിരുമാറിടമതിലിരുമാറുള്ളൊരു
വനമാലകളഥ മണിമാലകളും
കഷ്ടമവൻ ചില മുഷ്ടികൾകൊണ്ടതി-
ധൃഷ്ടതയോടുടനെത്തിപ്പലവക
കുത്തുന്നേരമലഞ്ഞുപിരിഞ്ഞു
പൊട്ടിച്ചിതറി വിതറീടുന്നു;
ഉദ്ധതരാമവരിദ്ധാടോപം
ബദ്ധരസം ബഹുയുദ്ധം ചെയ്തു.
വൃദ്ധകപീന്ദ്രൻ ക്രുദ്ധതയോടേ
ബുദ്ധികുലുങ്ങി സിദ്ധിമടങ്ങി
ബദ്ധവിമന്ഥക്ഷുബ്ധമതാകിന
ദുഗ്ദ്ധാംബുധിതന്നുദ്ധതനാദമ-
നുദ്ധതമാകിന ഹിക്കാനാദമിടിച്ചുമുഴുക്കി
ധിക്കൃത നിഖിലചരാചരനാകിന
മർക്കടമകുടശിരോമണി തന്നുടെ
ഉൽക്കടകഠിനനഖാഗ്രമുദാരം
സുന്ദരനാകിയ നന്ദസുതന്റെ
സുന്ദരിമാരുടെ കോമളമാം നഖ-
രേഖകൾ തട്ടുന്നേരം കീറിന-
സരസശരീരംതന്നിലുറച്ചു
തറയ്ക്കുന്നളവു മുറിഞ്ഞു മുറിഞ്ഞു തെറിച്ചീടുന്നു.
“നോക്കട ഭോഷാ! ദിക്കറിയാതെ
കൊക്കുമുണങ്ങി നരച്ചു കുരച്ചൊരു
മർക്കടനെന്നു നിനച്ചിഹ നമ്മോ-
ടിക്കളിയൊക്കെയിളക്കാറായോ?
ഗിരികടകങ്ങളടിച്ചുപൊളിപ്പാൻ
വിരുതു നടിച്ചു തടിച്ച കരംകൊ-
ണ്ടടികൊണ്ടുടനേ ചെകിടടയുമ്പോ-
ളിടയുണ്ടാകുമതെന്നേ വേണ്ടൂ.
ഇക്കണ്ടതുകൊണ്ടറിയാറായി-
ല്ലിക്കപിതന്റെ പരാക്രമമെല്ലാം
അർക്കനുദിക്കുംനേരം വെയിലിനു
രൂക്ഷതയില്ല സഹിക്കാംതാനും
ഉച്ചയ്ക്കുള്ള പകർച്ച നിനച്ചാൽ
പിച്ചയിലല്ലെന്നോർത്തിടേണം"
“നന്നു കുരങ്ങേ! നമ്മൊടു നേർത്തിഹ
നിന്നുപിണങ്ങാമെന്നൊരു മോഹം
നിന്നുടെ ശക്തികളൊക്കെയെടുത്തി-
ട്ടിങ്ങിഹ വന്നാലെന്തൊരു ചേതം!
ഭല്ലൂകങ്ങടെ മല്ലു നിലപ്പാൻ
മെല്ലെയടുത്തൊരു തല്ലേ വേണ്ടൂ.
എല്ലു ഞെരിഞ്ഞും പല്ലു പൊടിഞ്ഞും
കൊല്ലക്കൊലതാൻ ചെയ്യാവല്ലാ.
ഗർവ്വുകൾ മതിമതി പൊണ്ണത്തടിയാ!
ദുർവിധവചനംകൊണ്ടെന്തുഫലം?
സർവ്വമഹീതലവാസികൾ ചരിതം
സർവ്വമെനിക്കു മനസ്സിലുദിക്കും
  ദുർവ്വഹമായിദ്ദിക്കുകളൊന്നും
സർവ്വശിവങ്കരമംബരമെന്നും
ഭേദമെനിക്കൊരു നേരവുമില്ലാ
മോദമിതൊന്നേ സന്തതമുള്ളൂ.”
തങ്ങളിലിങ്ങനെയോരോ വചനം
  തിങ്ങിന മദമൊടു തമ്മിലുരച്ചും
ഭംഗിയിൽ മാറിയൊരടവു പിടിച്ചും
തുംഗമരാമരശിഖരമൊടിച്ചും
ജലധികലക്കിദ്ധരണികുലുക്കി
ഭുവനമിളക്കിഗ്ഗുഹകളിളക്കി
ത്രിഭുവനമാടി മുഖമതു വാടി
ഭയമതു തേടി രസമതുമോടി
മലകളുമാടി ജലമതു ചാടി
കലുഷത തേടി ബഹു രണമാടി
ഭരമിഹ കൂടി സുരജനമാടി
യുവതികൾ പാടി കപികുലമോടി
മനവതു പേടീരസമതു തേടി
ഹരവരചേടീജനമപി കോടീ
കലുഷത തേടി സരഭസമോടി
മലകളുമാടി ഭരമതു കൂടി
ഹരിവരനാടി ബഹു രണധാടി;
ഇരവും പകലും പലതു കഴിഞ്ഞതു-
മിരവരുമേതും ബോധിച്ചില്ലാ.
മാറൊടു മാറിട പായുന്നേരം
മാധവനുടെ തിരുമാറിൽ വിളങ്ങിന-
തുളസീമായിലുളവാം പരിമളം
തെളുതെളെയോടഥ കളകളലളിതം
വിളയാടീടുമൊരളിനിറമളവേ
ചിതറിച്ചിതറപ്പൊടിയാകുന്നു-
കപടനരന്റേ കടകം മകുടവു-
മുടഞാണും ചില പടിയരഞാണും
കപിയുടെയുടലിൽ പൊടുപൊടെ വികട-
മിടഞ്ഞു തടഞ്ഞു പൊടിഞ്ഞു കുടഞ്ഞും
പൊടപടലങ്ങളുമടവിയിലങ്ങുട-
നുടനേയിളകിപ്പൊടിയാകുന്നു;
ദിവസം ദിവസം ചെല്ലുന്തോറും
രണമതിദാരുണമായിവരുന്നു;
ഒരുദിവസത്തിലെടുത്ത വിധങ്ങൾ
കുറിനാളിലുമതു കാണുന്നില്ലാ,
ഇരുവരുമിങ്ങനെ യുദ്ധംചെയ്തി-
ട്ടിരുത്തെട്ടു കഴിഞ്ഞു ദിനങ്ങൾ;
പുരുഷോത്തമനിനി മതിയാക്കേണം
വിരവൊടു സംഗരമെന്നുമുറച്ചു;
നിത്യവുമിങ്ങനെ നിന്നുപിണങ്ങാൻ
മൂത്തകുരങ്ങനു ദീനവുമില്ലാ
തല്ലിനു പകരം തല്ലീടുന്നു
കുത്തിനു പകരം കുത്തീടുന്നു
മല്ലിനു പകരം മല്ലും കാട്ടും
കല്ലിനു പകരം കല്ലുമെടുക്കും
എന്നാലിന്നു തടുപ്പാനാള-
ല്ലെന്നുവരുന്ന പ്രയോഗംകൊണ്ടേ
ഇന്നിവനുള്ളിൽ തള്ളിവരുന്നൊരു
ദുർവ്വഹമായൊരു ഗർവ്വു ശമിക്കൂ.
ചിത്തംതന്നിൽ ചൂടുപിടിച്ചേ
മൂത്തകുരങ്ങൻ കണ്ണുതുറക്കൂ.

ഇത്ഥം മനസി നിനച്ചുംകൊണ്ടുട-
നുത്തമപുരുഷൻ ഝടിതിയടുത്താൻ
അഷ്ടകുലാചലമൊത്തു തടുപ്പാൻ
നിഷ്ഠുരമാം ചില മുഷ്ടിമടക്കി
ശിഷ്ടശിഖാമണിയാം കപിരാജൻ
ഞെട്ടണമെന്നിട്ടുദ്ധതമാം ചില
കുത്തുകൾ കുത്തിയമർത്തു പിടിച്ചാൻ;
തട്ടുകൾ മുട്ടുകൾ നീട്ടു ചവിട്ടുകൾ
തള്ളുകൾ കിള്ളുകളെറ്റുകളേറുക-
ളെന്നിവകൊണ്ടു തളർച്ചവരുത്തി-
ച്ചെന്നിഹ വാലും കാലും കരവും
ഒന്നിച്ചുടനേ കുത്തിയമർത്തൊരു
പിണ്‌ഡംപോലെയുരുട്ടിദ്ധരണിയി-
ലിട്ടാനവനെക്കൈടഭമഥനൻ;
മന്ദസ്മിതവും തൂകി നികാമം
സുന്ദരവദനൻ നിന്നാനരികേ
അന്നേരം കപിരാജനുമുള്ളിൽ
സന്താപം പെരുതായ് വർദ്ധിച്ചു;
ചിന്തതുടങ്ങീ "യെന്തീവണ്ണം
ഹന്ത നമുക്കു വരാനൊരു കാരണ-
മെന്തൊരു ദുരിതം ചെയ്തിതു നാ, മിവ-
നെന്തൊരു സുകൃതം ചെയ്തവനെന്നും;
ധീരതയോടെ വന്നീവണ്ണം
നമ്മെക്കുത്തിയമർത്തുചമച്ചവ-
നാരെന്നുള്ളതറിഞ്ഞില്ലിവനൊരു
വീരശിഖാമണിതന്നേ നൂനം.”
ഇത്ഥം മനസി വിഷാദപൂണ്ടു
കുത്തുകൾ കൊണ്ടു തളർന്നുകിടക്കും
ഗാത്രമൊരേടമിളക്കാൻ മേലാ-
ഞ്ഞത്ര കിടക്കുന്നേരംതന്നെ
നേത്രങ്ങളുടെ പോളകളളവേ
കരയുഗളംകൊണ്ടേറ്റമുയർത്തി-
പ്പാർത്തീടുമ്പോൾ കാണായ്‌വന്നു
വിശ്വങ്ങൾക്കൊരു കാരണഭൂതം
വിശ്വഗുണങ്ങൾക്കുത്തമഭൂതം
വിശ്വജനങ്ങൾക്കയനീഭൂതം
വിശ്വാനന്ദം വിശ്വമനോജ്ഞം
വൈഷ്ണവമാകിന രൂപമുദാരം
കൃഷ്ണനിതെന്നൊരു നാമത്തോടേ
വൃഷ്ണികുലത്തിൽ വളർന്നുണ്ടാകിയ
തേജഃപുഞ്ജമിതെന്നേ വേണ്ടു.
അഞ്ചൽകാഞ്ചനകാഞ്ചിമഞ്‌ജനനിഭം
 പ്രാലംബപീതാംബരം
ചഞ്ചൽകേകിശിഖണ്ഡമണ്ഡലമിള-
ദ്ധമ്മില്ലവല്ലീഭരം
കിഞ്ചിൽ ശിഞ്‍‍ജിതകങ്കണാങ്കിതകരം
സാനന്ദമന്ദസ്മിതം
ജ്യോത്സ്നാനന്ദമുഖേന്ദുസുന്ദരമമും
സംദൃഷ്ടവാൻ ജാംബവാൻ.
നീലപയോധരജാലംപോലെ
വിലസിതമായിപ്പലനിറമായി
പീലിയണിഞ്ഞും മാലയണിഞ്ഞും
തണ്ടാർമണമതു തെണ്ടിയണഞ്ഞൊരു
വണ്ടുകൾ മണ്ടി മുരണ്ടുനടന്നും
കണ്ടാലധികമനോഹരമാകിയ
തണ്ടാർമാനിനികാന്തൻതന്നുടെ
കൊണ്ടയുമവിടെക്കണ്ടാനുടനേ.
സുലളിതമാകിന കുവലതയകലിതം
ഭംഗികലർന്നു വിടർന്നു വിളങ്ങും
തിരുമിഴി രണ്ടും സുഖമേ കണ്ടാൻ
തിലകുസുമത്തിനു കലഹം തേടും
തിരുനാസികയുമുദാരം കണ്ടാൻ
തുടുതുടെയങ്ങു വിളങ്ങീടുന്നൊരു
ചൊടികളു രണ്ടും കണ്ടാനുടനെ
ഗണ്ഡസ്ഥലമതിലൊളി മിന്നീടിന
കുണ്ഡലയുഗളവുമളവേ കണ്ടാൻ
മധുരസുധാകര ബിംബത്തിന്നൊരു
വിധുരത നൽകും മുഖവും കണ്ടാൻ
ശംഖിനു തോലി വളർത്തീടുന്നൊരു
ശങ്ക വളർക്കും ഗളവും കണ്ടാൻ
ലക്ഷ്മീകുചതട കുങ്കുമരേഖാ-
ലക്ഷിതമാകിന വക്ഷോഭാഗേ
ശ്രീവത്സം ബത കൗസ്തുഭരത്നം
വനമാലയുമവനെല്ലാം കണ്ടാൻ;
കൃശതരമാകുമൊരുദരം കണ്ടാ-
നതിഘനമാകിന ജഘനം കണ്ടാൻ
പീതദുകൂലമുടഞ്ഞാണുകളും
ജാതകുതൂഹലമഖിലം കണ്ടാൻ
കുംഭികരത്തിനു ഡംഭമടക്കും
കെൽപേറുന്ന മുഴങ്കാൽ കണ്ടാൻ
ശക്രാദികളാലർച്ചിതമാകിന
തൃക്കാലടിമലരിണയും കണ്ടാൻ
അടിമലർതൊട്ടത്തിരുമുടിയോളം
തിരുമുടിതൊട്ടങ്ങടിമലരോളം
തിരുവുടൽ കണ്ടകതാരിലുദിച്ചൊരു
കരുണാലേശംകൊണ്ടു ഹരീശൻ
കണ്ണിണതന്നിൽ നിറഞ്ഞുപൊഴിഞ്ഞതി-
തിണ്ണം വഴിയും കണ്ണീർകൊണ്ടു കു-
ളിച്ചു കുളുർത്തശരീരത്തോടും
വിണ്ണോർപതികളിലുത്തമനാകിയ
കണ്ണൻതിരുവടിതന്നുടെ ചേവടി
പുണ്യംകൊണ്ടു ലഭിചതുതമൂലം
പൂർണ്ണാനന്ദപയോനിധിസലിലേ
മുങ്ങിപ്പൊങ്ങിത്തിരകൾ കളിച്ചൊരു
പുളകപ്പാളി കളിച്ചുവിളങ്ങും
വെളുവെളെയുള്ളൊരു ദേഹത്തോടും
ധരണിയിൽനിന്നെഴുനേറ്റൊരുവണ്ണം
കരുണാകരനുടെയടിമലർതാഴെ
വടിവൊടു വീണുവണങ്ങിവണങ്ങി
സ്തുതിവചനങ്ങളുമങ്ങുതുടങ്ങി:


“നന്ദനന്ദന! സുന്ദരാനന! നന്ദനീയഗുണാംബുധേ!
കുന്ദസുന്ദരമന്ദഹാസമുകുന്ദമാധവ! പാപി മാം
ചഞ്ചലായതചാരുലോചന! പഞ്ചബാണസമാകൃതേ!
ചഞ്ചലാമലനീലകുന്തള! മഞ്ജുളാനന! പാഹി മാം.
ഗോകുലേശ! നമോസ്തു തേ ജയ ഗോപബാല നമോസ്തു തേ
ഗോപികേശ! നമോസ്തു തേ ജയ ഗോധനായ നമോസ്തു തേ
സാധുലോകശിഖാമണേ! പരമാർത്ഥമൊക്കെയുമിങ്ങനേ
ബോധിയാഞ്ഞടിയൻ പിഴച്ച പിഴയ്ക്കൊടുക്കവുമില്ലഹോ
മുഷ്ടികൊണ്ടു ഹനിച്ചതും ബഹുകഷ്ടമായ് വിടകൊണ്ടതും
നിഷ്ഠൂരം പിടിപെട്ടതും ചില തട്ടുമുട്ടുകൾ ചെയ്തതും
വാലുകൊണ്ടടിയിട്ടതും മമ കാലുകൊണ്ടിഹ തൊട്ടതും
പീലിജാലമൊടിച്ചതും വനമാല വന്നു പിടിച്ചതും
എന്നേവേണ്ട മമാപരാധമിതൊക്കെയിന്നതിദാരുണം
എന്നെനിക്കു ശമിക്കുമീ ദുരിതങ്ങളൊക്കെ ദയാനിധേ!
കണ്ട ഗോഷ്ടികൾ കാട്ടുവാൻ മികവുള്ളകൂട്ടമിതെന്നതും
കൊണ്ടൽവർണ്ണനറിഞ്ഞുകൊണ്ടു സഹിക്കിലേ ഗതിയുള്ളൂ മേ
പണ്ടു നിൻകൃപകൊണ്ടുതന്നെ ജഗത്തിൽ നിന്നുപൊറുത്തതും
കണ്ട ധീരതയും നടിച്ചു രിപുക്കളോടും മറുത്തതും
രാക്ഷസപ്പടയിൽ കടന്നതിരൂക്ഷമായി നടന്നതും
വൃക്ഷപടലി തകർത്തതും ചില രാക്ഷസൗഘമമർത്തതും
വൈരിയോടടിയിട്ടതും പിടിപെട്ടതും കടിപെട്ടതും
വീരക്കൊലചെയ്തതും ചിലരെയ്തതും പല ചെയ്തതും
നിൻപദാംബുജസേവനായി ചിലരെയ്തതും പല ചെയ്തതും
സാമ്പ്രതം പരമാർത്ഥബോധമശേഷവും മമ ജൃംഭതേ.
പണ്ടു നിന്നവതാരമൊക്കെയുമോർക്കിലെത്ര മനോഹരം
കണ്ടുനിന്നടിയൻ സുഖിച്ചതുമുണ്ടു ചേതസിയൊക്കവേ;
മത്സ്യമായി ജനിച്ചതും മനുകൂർമ്മമായി ജനിച്ചതും
മത്സരിച്ചരിഖണ്ഡനായ വരാഹമായി ജനിച്ചതും
ഭീമവിക്രമമോടുടൻ നരസിംഹമായി ജനിച്ചതും
വാമനാകൃതിപൂണ്ടുകൊണ്ടഥ വിഷ്ടപങ്ങളെ വീണ്ടതും
ഭാഗ്ഗവാകൃതിപൂണ്ടശേഷനരേന്ദ്രവൃന്ദ്രവൃന്ദമമർത്തതും
ഭാർഗ്ഗവീപതി രാമനായ് ദശകണ്ഠനെക്കൊലചെയ്തതും
വൃഷ്ണിവംശശിഖാമണേ! ബലഭദ്രനഗ്രജനായതും
കൃഷ്ണനാകിയ നീയൊരുത്തനിതൊക്കെ ഞാനറിയുന്നതേ.
പുത്രമിത്രകളത്രമെന്ന വലയ്ക്കകത്തു വലയ്ക്കയാൽ
ഇത്ര തത്ത്വമറിഞ്ഞിടാതെ പിണഞ്ഞു മേ ബഹു സാഹസം
ഇത്തൊടുത്ത പണിക്കു ഹേതു സ്യമന്തകം മണി കാരണം
ഇപ്പോഴേക്കു നമുക്കു ബോധമകത്തുറച്ചു വിരാജതേ
ദുര്യശസ്സുകൾ പോക്കുവാനെഴുനള്ളിയെന്നതറിഞ്ഞു ഞാൻ
കർമ്മദോഷമതെന്നിയേ ചിലരുണ്ടു കണ്ടതു ചെല്ലുവാൻ
കഷ്ടമിന്നടിയത്തിനും തവ തത്ത്വമൊക്കെ മറന്നുടൻ
ദുഷ്ടകർമ്മമകപ്പെടാനിഹ കാരണം കരുണാനിധേ!”

ഭക്തിയൊടിസ്തുതി ചൊല്ലി വണങ്ങും
ഭക്തശിരൊമണിയാം കപിരാജനെ
ഉത്തമപുരുഷൻ തൃക്കൈകൊണ്ടിഹ
തൊട്ടുതലോടിത്തടവിത്തന്നുടെ-
യുടലിൽ ചേർത്തുടനമിതാനന്ദം
തടവുന്നേരം കപിയുടെ കണ്ണീ-
ന്നൊഴുകീടുന്നൊരു വിമലജലങ്ങളിൽ
മുഴുകിമുനകുന്ദൻ ചന്ദനപങ്കം
കഴുകിയൊഴിച്ചുടനവനീതലവും
മെഴുകിപ്പൊടികളുമടിമലർതന്നിൽ
ഇഴുകിപ്പരിചൊടു കാണായ്‌വന്നു.
ഗോപീനായകനരുളിച്ചെയ്തു:
“കോപം മനസി നമുക്കില്ലേതും
ഗോപികളോടു കളിച്ചുനടക്കും
ഗോപാലാകൃതി നിന്നെക്കാട്ടാൻ
എന്തൊരുപായമിതെന്നീവണ്ണം
ചിന്തിച്ചങ്ങനെ മരുവുന്നേരം
സത്രാജിത്തൊരു മണിയുംകൊണ്ടു
തത്രവരുന്നതു കാണായ്‍വന്നു;
വേട്ടയ്ക്കായിട്ടവനുടെ സഹജൻ
കാട്ടിൽച്ചെന്നു മരിച്ചും പോയി;
മണിയും സഹജനുങ്ങു വരാഞ്ഞി-
ട്ടത്തൽ മുഴുത്തൊരു സത്രാജിത്തു
ഇഷ്ടജനങ്ങളുമൊക്കെക്കൂടി-
ക്കെട്ടിത്തീർത്തു നമുക്കപരാധം;
‘കൃഷ്ണൻതന്നേ മണി കട്ടെന്നും
തൃഷ്ണയവറ്റിലവന്നുണ്ടെന്നും
പണ്ടേതന്നെ കട്ടുമുടിക്കും
പണ്ടമിതെ,ന്നും പലവിധമിങ്ങനെ
നമ്മെക്കൊണ്ടു ചമച്ചപരാധം
തീർപ്പതിനെന്നൊരു ഭാവത്തോടെ
നമ്മുടെ ഭക്തരിലഗ്രേസരനാം
നിന്നെക്കാണ്മാനിന്നിഹ വന്നേൻ”
ഇത്തരമരുളിച്ചെയ്തതുനേരം
ചിത്താനന്ദം പൂണ്ടു കപീന്ദ്രൻ
“അംബുജമുഖിയാം ജാംബവതിക്കി-
ന്നംബുജനാഭൻ പതിയാകേണം;
അംബരചരപുരസുന്ദരിമാരുടെ
ഡംബരമൊന്നു നിലപ്പിക്കേണം;’
എന്നു മനസ്സിലുറച്ചുടനേ നിജ-
നന്ദിനിതന്നെ വിളിച്ചുവരുത്തി
നന്ദതനൂജനു നൽകിപ്പരിചൊടു
വന്ദിച്ചമ്പൊടു മണിയും നൽകി.
“നിന്തിരിവടിയുടെ കൃപയെന്നുള്ളതു
സന്തതമെങ്കലുറച്ചീടേണം;
സുന്ദരിമാർ തവ പലരുണ്ടിപ്പോ-
ളെന്നതുമടിയൻ ബോധിക്കുന്നു
എന്നതിലൊന്നായ് വെച്ചീടേണം
നമ്മുടെ മകളെയുമെന്നേവേണ്ടു”
എന്നു പറഞ്ഞു വലത്തുകൾവച്ചു
നന്നായ്ത്തൊഴുതു പദാന്തേ വീണു
തൃക്കാലടിമേൽ പരിചൊടു വിലസും
ഭാനുകരേണ ലഭിച്ചൊരു മണിയെ;
മാനിച്ചവനൊരു തരുണീമണിയും
മണിയുംകൂടെത്തന്നാനുടനെ;
എന്നാലിതു നീ മേടിച്ചാലും
നന്നായ്‍വരു” ചെന്ന പുലി ചെയ്തതു
കേട്ടൊരുനേരം തലയും താഴ്ത്തി-
പ്പെട്ടെന്നവിടെ വസിച്ചു നിനച്ചു:
‘കഷ്ടമിതെന്നുടെ സാഹസമെല്ലാം
ദുഷ്ടതകൊണ്ടിതു ശങ്കിച്ചേൻ ഞാൻ
ഇഷത്ടജനത്തെക്കൊണ്ടൊരുനാളും
നിഷ്ഠുരമായി നിനയ്ക്കരുതല്ലോ;
വിഷ്ടപപതിയാം നന്നദസൂതന്റെ
തുഷ്ടിവരുത്താനെന്തൊരുപായം?
ഇഷ്ടക്കേടുമിവന്നുണ്ടായാൽ
നഷ്ടമിതല്ലോ നമ്മുടെ വംശം;
വിഷ്ടപപതിയാം നന്ദസൂതന്റെ
തുഷ്ടിവരുത്താനെന്തൊരുപായം?
ഇഷ്ടക്കേടുമിവന്നുണ്ടായാൽ
നഷ്ടമിതല്ലോ നമ്മുടെ വംശം;
വിഷ്ടപവാസികളൊക്കെയിവന്റെ
തുഷ്ടിവരുത്താനായിപ്പലതര-
മിഷ്ടികൾകൊണ്ടു വിശിഷ്ടതയോടെ
തുഷ്ടിവരുത്തി വസിച്ചീടുന്നു.
യഷ്ടിജനങ്ങളിൽ മൂത്തവനാം ഞാൻ
ദുഷ്ടതതന്നെ നിനച്ചേയുള്ളൂ;
സകലമഹാജനഭൂഷണനായി-
സ്സകലനിശാചരശോഷനാകിയ
യദുനായകനെക്കൊണ്ടിഹ ഞാനും
മോഷണമെന്നൊരു ധൂഷണമെല്ലാം
ശങ്കിച്ചേനതികഷ്ടം കഷ്ടം!
ഇത്ഥം മനസി വിഷാദംപൂണ്ടതി-
പശ്ചാത്താപവിഷണ്ണതയോടെ
സത്രാജിത്തു വണങ്ങി വണങ്ങിയു-
ണർത്തിച്ചാനിതു ഭഗവാനോടായ്:
“അടിയൻ ചെയ്തപരാധമിതെല്ലാം
വടിവൊടു പോറ്റി സഹിച്ചീടേണം
അടിമലരെന്നിയെ മറ്റുമൊരാശ്രയ-
മടിയന്നില്ലതുണർത്തിക്കുന്നേൻ;
അനുജവിനാശവിഷാദംകൊണ്ടുട-
നനുചിതമായി നിനച്ചുംപോയീ,
അനുഗുണമാകിന ചിലരുടെ വാക്കുക-
ളനുമതമെന്നു നടിച്ചുംപോയി”
ഇത്തരമുള്ളൊരു വചനം കേട്ടി-
ട്ടുത്തരമരുളിച്ചെയ്തു മുകുന്ദൻ:
“അത്തൽ കളഞ്ഞു തെളിഞ്ഞാലും നീ
ചിത്തവിഷാദമിതൊട്ടും വേണ്ടാ;
തത്ത്വമറിഞ്ഞീടാഞ്ഞാലനുദിന-
മിത്തരമെല്ലാമുണ്ടായീടും;
ചിത്തവികാരമെനിക്കില്ലേതും
സത്യംതന്നെ പറഞ്ഞീടുന്നു
യത്നം വളരെച്ചെയ്തു ലഭിച്ചൊരു
രത്നം പോയതിളച്ചീടാമോ?
എന്നരുൾചെയ്തു കൊടുത്തൊരു രത്നം
വാങ്ങി വണങ്ങിസ്സത്രാജിത്തും
ദാനവസൂദനനായിക്കൊണ്ടു
ദാനംചെയ്താൻ തന്നുടെ മകളെ.


കല്യാണഗുണമേറും നല്ല സത്യഭാമയെ-
ന്നല്ലോയിവൾക്കു നാമം ഉല്ലാസത്തോടേ കണ്ടു
മല്ലാരി മനതാരിൽ നല്ലോരു മോദംപൂണ്ടു
മെല്ലെ നിരൂപിക്കുന്നു ‘നല്ലാരിൻമണിയോടു
തുല്യമായ് പാരിലെങ്ങും ഇല്ലൊരു തരുണികൾ
കില്ലേതുമില്ലതിനു അല്ലിത്താർബാണനുടെ
വില്ലിനുമിനിമേലിൽ മുല്ലവിശിഖങ്ങൾക്കു-
മില്ലൊരുനേരംപോലും നല്ലൊരു വിശ്രമമെ-
ന്നല്ലോ മമ തോന്നുന്നു, വില്ലും കുലച്ചുകൊണ്ടു
മല്ലീശരം തൊടുത്തു കൊല്ലാനണഞ്ഞീടുന്നു
മെല്ലേ മലർവിശിഖൻ, നല്ലൊരു വദനവും
ചില്ലീലതകൾ രണ്ടും, ഫുല്ലാരവിന്ദത്തേയും
വെല്ലും നയനങ്ങളും, ചൊല്ലേറുമധരവും
പല്ലും മന്ദസ്മിതവും മെല്ലേെയഴിഞ്ഞുലഞ്ഞ
നല്ല തലമുടിയും പങ്കജമുകുളത്തോ-
ടങ്കം പൊരുതീടുന്ന കൊങ്കയുഗളമതും
കങ്കേളിദളങ്ങളോടൊത്ത കൈവിരലുകൾ
കാഞ്ചീഗുണങ്ങളെക്കൊണ്ടഞ്ചിതമായിടുന്ന
കാഞ്ചീഗുണങ്ങളെക്കൊണ്ടഞ്ചിതമായിടുന്ന
കാഞ്ചീസദനം മമ നെഞ്ചിൽ വിളയാടുന്നു.
നാട്ടിൽ മികവേറീടും മട്ടലർമിഴിയാളെ-
ക്കിട്ടും മമ സുകൃതമൊട്ടല്ല നിനയ്ക്കുമ്പോൾ,
ഏവം നിരൂപിക്കുന്ന ദേവേശനായിക്കൊണ്ടു
സത്രാജിത്തതുനേരം സത്യഭാമയെ നൽകി.
പിന്നെ സ്യമന്തകവും കന്യാദാനവുമായ് നൽകി.
“ബാലജനങ്ങളുടെ ശീലക്കേടുകളെല്ലാം
ചാലേ സഹിച്ചീടേണം നീലനയനാ പോറ്റി!”

ഇത്തരമുരചെയ്തങ്ങു വണങ്ങും
സത്രാജതിത്തിൻ പാണി പിടിച്ചു
ഗാത്രത്തേലുമണച്ചു മുകുന്ദൻ;
ചിത്താനന്ദം തടവിക്കനിവൊടു
ചിത്രതരം മണിയവനായ്ത്തന്നെ
സത്വരമങ്ങു കൊടുത്തു മുകുന്ദൻ
യാത്രയുമരുചെയ്തവനൊടുമുടനേ
മിത്രജനങ്ങളുമായെഴുനള്ളീ;
കളമൊഴിമാരുടെ കരതലയുഗളം
കനിവൊടു കോർത്തു പിടിച്ചെഴുനള്ളീ.
കളികളുമരുളിച്ചെയ്തതിമധുരം
കളിയൊളിവിലസും ലളിതകടാക്ഷം
യദുവനരളവേ തൂകീട്ടവരുടെ
കരളിൽ തെളിവു വരുത്താനായി
തെളുതെളെ വിലസും മന്ദസ്മിതമാം
കുളുർചന്ദ്രികയെക്കൊണ്ടവനിതലം
വെളുവെളെയാക്കി നടന്നാൽ കൃഷ്ണൻ
ലളിതവധൂജനലീലാതൃഷ്ണൻ.
അപ്പോഴങ്ങദ്വാരകതന്നിൽ
കെൽപോടുടനെ പൗരന്മാരും
ചിൽപുരുഷോത്തമനെഴുനള്ളത്തു-
ണ്ടിപ്പോഴെന്നതു കേട്ടൊരുനേരം
തൽപുരമൊക്കെയടിച്ചു കുടഞ്ഞുട-
നത്ഭുതമായൊരലങ്കാരത്തിനു
കോപ്പുകൾക്കുട്ടിപ്പാർത്തുതുടങ്ങീ
കൽപ്പന ചിലരു പറഞ്ഞുതുടങ്ങീ:
“നമ്മുടെ ഭഗവാനെഴുനള്ളുന്നു
പെണ്മണിമാരുണ്ടിരുവരുപോലും
വെണ്മയിലിവിടെ വിവാഹോത്സവമതി-
രമ്യമതായിഗ്ഘോഷിക്കേണം
പൊന്മയമാം ചില മണിമാളികയും
വെണ്മാടങ്ങളുമുളവാക്കേണം
ഹ‍ർമ്മ്യങ്ങളുമഥ മണിഭവനങ്ങളു-
മിനിയും പലതു ചമച്ചീടേണം
ചന്തത്തോടു വിതാനിക്കേണം
രണ്ടതു വേണം മുല്ലപ്പന്തലു
രണ്ടു വിവാഹം കൂടിട്ടല്ലോ;
കാഴ്ചക്കാർക്കു വസിപ്പാൻ ചുറ്റും
കാഴ്ചത്തട്ടുകളിട്ടീടേണം
തട്ടുകളെല്ലാമൊട്ടൊഴിയാതെ
പട്ടുകൾകൊണ്ടു വിതാനിക്കേണം
കെട്ടീടേണം പല കുടിലുകളും
വെട്ടീടേണം കാടുകളെല്ലാം;
നാട്ടീടേണം കൊടിമരനികരം
കൂട്ടീടേണം കൊടിയടയാളം
കൂറകൾ പലതും തൂക്കീടേണം
കൂറുണ്ടെങ്കിലിതിപ്പോൾ വേണം
അങ്ങാടികളതു പലവക വേണം
ചങ്ങാതികളേ! കാലം പോയി
കോടിസഹസ്രം പീടിക വേണം
കോടികളിൽ ചില തൂണുകൾ വേണം
കോടികൾ പട്ടുകൾ തൂക്കീടുമ്പോൾ
കോടിപ്പോമിഹ തൂണില്ലാഞ്ഞാൽ
കോടുകളിന്നു ജനങ്ങൾ നിറഞ്ഞഴ-
കോടു ചമഞ്ഞു വരുന്നൊരു നേരം
കോടരുതേതും സ്ഥലമില്ലാതെ
കോടുകളധികം കരുതീടേണം
കൊട്ടിലു പലതും കെട്ടീടേണം
കൊട്ടത്തളവും തീർത്തീടേണം;
കൊട്ടകൾ വട്ടികൾ തൊട്ടികളെല്ലാം
കോട്ടമകന്നു ചമച്ചീടേണം
പന്തിപ്പലകകൾ പലതും വേണം
മന്തും കഴല മരക്കോരികയും
കലവറ വേണം നിലവറവേണം
കലവറയിൽ ചില നിലവറ വേണം
ഇല കണ്ടിപ്പാൻ പലരും വേണം
കുല കണ്ടിപ്പാനങ്ങനെതന്നെ
പാലും തൈരും നെയ്യും മോരും
ചാലപ്പെരിക വരുത്തീടേണം
അരിയും പെരിക വരുത്തീടേണം
പൊരിയും മലരവിലിവയും വേണം
ചന്ത്രക്കാരനുമൂഴ്യക്കാരും
ചന്തം നോക്കി നടന്നാൽ പോരാ
സന്തതമോരോ കോപ്പുകൾകൂട്ടാ-
നന്തരമാർന്നു നിവർന്നീടേണം;
അന്തണരനവധി വരുമെന്നാലവർ
ചെന്തളിരടിമലരുടനേ കൂപ്പി
പന്തി നിരത്തിയിരുത്തീട്ടവരെ-
ച്ചിന്തതെളിഞ്ഞു ഭുജിപ്പിക്കേണം;
എന്തിനു പലതു പറഞ്ഞീടുന്നു?
ചെന്താർമാനിനി വല്ലഭനാകിയ
തന്തിരുവടിയുടെ വേളിയതെന്നതു
ചിന്തിച്ചെല്ലാമുത്സാഹിപ്പിൻ.”
ഇത്തരമൊരു വാക്കു പറഞ്ഞും
സത്വരമവിടെ നടന്നു ശ്രമിച്ചും
ചിത്താനന്ദത്തോടേ പുരജന-
മൊത്തു സമസ്തം കോപ്പുകൾകൂട്ടി.
അനവധിജനമഥ കുതുകമോടെ
ദനുജമഥനപുരമണഞ്ഞു പാടേ
പുനരപിപുനരപി ജലധിതടേ
ഘനരസമോടുടൻ നിറഞ്ഞവിടേ
ചിറതന്നിലിടഞ്ഞിടഞ്ഞുടൻ നടന്നു
പിറകിൽനിന്നുന്തിത്തള്ളിച്ചിലർകടന്നു
പുരങ്ങളിലകംപുക്കു ചിലരിരുന്നു
പരിചൊടു കുടിലുകളൊക്കെപ്പരന്നു
ഭടജനമൊരുവക നടന്നീടുന്നു
ചടചടപരിചകൾ തുടയ്ക്കിടുന്നു
പൊടുപൊടെ വെടി ചിലർമുഴുക്കീടുന്നു
ഒരു ദിശി മുനിജനമെഴുന്നള്ളുന്നു
പരിഹാസം പറഞ്ഞങ്ങു ചിരിച്ചീടുന്നു
പരിചൊടവരെച്ചിലർ വണങ്ങീടുന്നു
ഒരുദിശി വിപ്രന്മാരും വസിച്ചീടുന്നു;
പരമപുരുഷനുടെ വരവു കാണ്മാൻ
തരുണികളൊരുമിച്ചു പുറപ്പെടുന്നു;
തരിവളകടകങ്ങൾ ഉടഞ്ഞാണുകൾ
തരമായ കുരലാരമരഞ്ഞാണുകൾ
കരയുള്ള പുടവകൾ കുറിമൂണ്ടുകൾ
തെരുതെരെയെടുത്തുടനണിഞ്ഞീടുന്നു
തിലകങ്ങൾ പലതരം ചമച്ചീടുന്നു
തലമുടി വടിവൊടു തിരുകീടുന്നു
വിലസിന മധുഗണം പൊഴിഞ്ഞീടുന്നു
മലർശരനവരോടും പിണങ്ങീടുന്നു
കളമൊഴിജനങ്ങളും തെളിവിനോടേ
കളികളും പറഞ്ഞങ്ങു കളിച്ചു മെല്ലേ
വളഭികൾ മുകളേറിയിരുന്നീടുന്നു
കളകളമോരോ വാക്കു പറഞ്ഞീടുന്നു;
“പെണ്ണായിട്ടു പിറന്നവരാരും
പെണ്ണെന്നേതും ഭാവിക്കേണ്ടാ
കണ്ണൻതിരുവടിതന്നൊടു ചേരും
പെണ്ണത്രേയൊരു പെണ്ണായുള്ളൂ
എണ്ണില്ലാത്ത ഗുണങ്ങളിണങ്ങും
കണ്ണൻതിരുവടിതന്നൊടു ചേരാൻ
പുണ്യംകൂടാതിങ്ങനെ നമ്മെ-
ത്തിണ്ണം തീർത്തവനെന്തൊരു പാഴൻ?
നന്ദാത്മജനുടെ രണ്ടു വശത്തും
സുന്ദരിമാരെക്കാണാകുന്നു;
ധന്യകളാമക്കന്യകമാരെ-
ത്തന്നേ മന്നിലിവണ്ണം കാണൂ
അന്യജനത്തിനു ഭാഗ്യം പോരാ
ധന്യജനത്തൊടുകൂടി വസിപ്പാൻ
മുന്നം ചെയ്തൊരു സുകൃതംകൊണ്ടേ
നന്നായിട്ടൊരു വരനുണ്ടാവൂ;
നോക്കുണ്ടങ്ങൊരു നായരവന്റെ
വാക്കുകൾ കേട്ടാലെന്തൊരു കഷ്ടം!
മൂക്കോളം ബത കള്ളുകുടിച്ചി-
ട്ടൂക്കുകൾ കാട്ടണമെത്രേ വേണ്ടൂ
ചേന്നൻനായരു വന്നാനിന്നലെ
നമ്മുടെ വീട്ടിൽച്ചെരിവാനായി-
ട്ടെന്നാറയ്ക്കൽ ഞാനുമവന്നൊരു
പായുമെടുത്തു പുറത്തു കൊടുത്തു
ആയതുനേരം നമ്മുടെ നായരു
വന്നിട്ടെന്നോടൊന്നു കലമ്പി
‘കള്ളച്ചെറുമീയാരാണിന്നീ
കള്ളപ്പാഴനു പാ നൽകിയത്?
കൊള്ളാ’ മെന്നു പറഞ്ഞുംകൊണ്ടവ-
നുള്ള കലങ്ങളശേഷമുടച്ചു
കൊച്ചിനെ വന്നു പിടിച്ചു പറിച്ചാ
ദുഷ്ടനെനിക്കിട്ടൊന്നു പിടിച്ചു
ഇങ്ങനെയുള്ളൊരു കള്ളന്മാരേ-
യിങ്ങു നമുക്കുണ്ടാകത്തുള്ള;”
മറ്റൊരു നാരി പറഞ്ഞാളപ്പോൾ
“ഉറ്റവരെങ്കിലിവണ്ണം വേണം;
വല്ലവിമാരെപ്പരിപാലിപ്പാൻ
മല്ലാരിക്കൊരു കൗശലമേറും;
നല്ല ജനത്തോടു കൂടിവസിപ്പാൻ
നല്ലൊരു ഭാഗ്യം വേണം തോഴി!
അണ്ണൻപട്ടരു കൂടിനടന്നാ-
ലെണ്ണയ്ക്കേതും ഞാൻറിയേണ്ടാ
കാഴ്ചകൾ കാണ്മാൻ കൊണ്ടുനടപ്പാൻ
കൊച്ചുപണിക്കരു താനേ പോരും
താച്ചൻനായരു കച്ചയെടുത്തേ-
യിച്ഛയ്ക്കൊക്കു പണ്ടൊരുകാലം
പണ്ടു സുഖിച്ചു വളർന്നവൾ ഞാനെ-
ന്നുണ്ടാകേണം മാനിനിമാരേ!”
തരുണികളിത്തരമുരചെയ്തുടനേ
പരിചൊടു കണ്ടു രസിക്കുന്നേരം
സരസിജനയനനകംപൂക്കുടനെ
സരസമൊരാലയമതിലെഴുനള്ളീ.
വിവാഹമാകിയ മഹോത്സവത്തിനു
മുഹൂർത്തമമ്പൊടു വിധിച്ചനേരം
മഹാജനങ്ങളുമണഞ്ഞു പാരം
മഹാപുരങ്ങളിൽ നിറഞ്ഞിരുന്നു;
മഹീതലങ്ങളിൽ വളങ്ങി മേവും
മഹീസുരേശ്വരരശേഷമപ്പോൾ
വിഹീനസംഭ്രമമകന്നു യാദവ-
മഹീശമന്ദിരമലങ്കരിച്ചു;
തനിച്ച മാനുഷജനത്തിനപ്പോൾ
അനേകമുണ്ടേ മനോരഥങ്ങൾ
വിനോദമങ്ങനെ നിനയ്ക്കയാലഥ
മനസ്സിലുണ്ടതി കുതൂഹലങ്ങൾ
മുരാരിതൻ പദസരോരുഹങ്ങളെ
നിരാകുലം കില വണങ്ങുവാനായ്
തരംവരേണമതിരുന്നു കാണണ-
മതൊക്കെയെന്നവർ നിനച്ചിടുന്നു.
കെട്ടുകൾ പലതുണ്ടതിനുടെ ചുറ്റും
കൊട്ടിലു പലതും കെട്ടിത്തീർത്തു
ഒട്ടല്ലുയരം മാനത്തമ്പൊടു
മുട്ടുമതെന്നേ കണ്ടാൽ തോന്നൂ;
ചന്ദനവിടപികൾകൊണ്ടു ചമച്ചോ-
രുന്നതമാകിന തൂണുകളെല്ലാം;
അകിലുമരംകൊണ്ടഖിലം തീർത്തു
അകലം നീളവുമളവില്ലേതും;
അപ്പോളങ്ങൊരു മന്ത്രിപ്രവരൻ
കൽപനകൊണ്ടു പറഞ്ഞുതുടങ്ങി:
“പത്തും രണ്ടും മന്ത്രികളുള്ളവ
രൊത്തുപ്രയത്നം ചെയ്തീടേണം
ഉത്തമമാം ജനമിവിടെപ്പലവക-
യെത്തുമതെന്നതു ബോധിച്ചാലും!
സത്രത്തിനു കൊഴുപ്പുവരുത്താൻ
ചിത്തമുറച്ചു ശ്രമിച്ചീടേണം;
മറുനാട്ടീന്നു വരുന്ന ജനത്തെ-
പ്പരിപാലിപ്പാൻ പലരും വേണം;
നരവരമന്ത്രികൾ വന്നാലവരെ-
പ്പുരമുറിതന്നിൽപ്പാർപ്പിക്കേണം
മേളംകൂടി നൃപന്മാർ വന്നാൽ
മാളികതന്നിലിരുത്തീടേണം;
അക്കിത്തിരിമാർ ചോമാതിരിമാർ
ചൊൽക്കൊണ്ടീടിന പട്ടേരികളും
ആഢ്യന്മാരും മന്ത്രികൾ തന്ത്രികൾ
മൗഢ്യമിയന്നൊരു നമ്പൂരാരും
സകലരുമങ്ങെഴനള്ളുന്നേരം
തേവാരികൾ പരിപാലിക്കേണം;
വൈദ്യക്കാരും ഗണിതക്കാരും
വന്നാലവരെപ്പാർപ്പിക്കേണം;
ആട്ടക്കാരുടെ പെട്ടികൾവയ്പാൻ
കൊട്ടിലു വേറെ കെട്ടീടേണം;
ശാസ്ത്രപ്പിള്ളേർക്കരിയും കോപ്പും
പാത്രവുമങ്ങു കൊടുത്തീടേണം;
കള്ളുകുടിക്കും കള്ളന്മാരുടെ
തൊള്ളയിലുടനേ മുള്ളീടേണം
വാടയ്ക്കുള്ളിൽ കാടുകൾ കാട്ടും
ചേടന്മാരെത്താഡിക്കേണം;
ഒട്ടൊട്ടസ്തമയത്തിനടുത്താൽ
വെട്ടം നീളെ നിരത്തീടേണം;
വാടയ്ക്കകമേ മുള്ളുന്നവരെ
വടിയിട്ടങ്ങു മറിച്ചീടേണം;
കൽപന കേൾപ്പാനെളുതല്ലെന്നാൽ
കൽപിതമാർക്കുമൊഴിക്കാവല്ലാ
കൃഷ്ണൻതിരുവടിശാസനമെന്നതു
വൃഷ്ണികളെല്ലാം ബോധിക്കേണം.”
ഗഭീരമിങ്ങനെ പറഞ്ഞനേരം
സഭാജനങ്ങടെ മനം തെളിഞ്ഞു
മഹോത്സവങ്ങളുമുടൻ തുടങ്ങി
മുഹൂർത്തവും പുനരടുത്തുവന്നു;
കുമാരിമാരെയുമലങ്കരിപ്പൻ
പ്രമോദമോടിഹ മൃഗാക്ഷിമാരും
കുളിച്ചുവന്നുടനിളച്ചിടാതെ
കളിച്ചു കൈകളിൽ പിടിച്ചു മന്ദം
ഇരുണ്ടുനീണ്ടതി ചുരുണ്ടതലമുടി
കരങ്ങൾകൊണ്ടവർ വിടുർത്തു തിരുകി
കുരണ്ഡമാലകളണിഞ്ഞുമെല്ലെ-
പ്പരന്ന കുറുനിര നിരക്കെ വെട്ടി
തരത്തിൽ നല്ലൊരു തിലകം ചേർത്തു
വിലോലപങ്കജദളങ്ങൾപോലെ
വിലാസമുള്ളൊരു വിലോചനങ്ങളിൽ
വിലാസമാകിന ശലാകചേർത്തു
വിലാസിനീജനമുദാരഭാവം
തെളിഞ്ഞു കുണ്ഡലമണിഞ്ഞു കാതിൽ
ഗളത്തിൽ മാലകളെടുത്തണിഞ്ഞു
കരങ്ങളിൽ തരിവളകളുമിട്ടു
വിരൽക്കു മോതിരനികരമണിഞ്ഞു
അവർണ്ണ്യമാകിന പദതളിരുകളിൽ
സുവർണ്ണനൂപുരനികരമണിഞ്ഞു
സുവർണ്ണകൗതുകമവരു ചമഞ്ഞു
കുമാരിമാരൊടുമിട ചേർന്നങ്ങനെ
പ്രമോദമോടിഹസഖികളുമെല്ലാം.
മല്ലവിലോചനനായ മുകുന്ദൻ
മുല്ലപ്പന്തലിലങ്ങെഴുനള്ളി
കല്യാണികളാം കന്യകമാരുടെ
കല്യാണോത്സവസമയത്തിങ്കൽ
ഉല്ലാസത്തൊടു വേണ്ടും വിധികളു-
മെല്ലാമങ്ങു കഴിഞ്ഞു ദശായാം
ഭുമിസുരന്മാർക്കനവധി ധനവും
കാർമുകിൽവർണ്ണൻ ദാനംചെയ്തു;
ആമോദത്തൊടു മംഗലസമയേ
ഭാമാപാണിഗ്രഹണംചെയ്തു;
ജാംബൂനദവും പട്ടും വളയും
താംബൂലങ്ങളുമവനിസുരന്മാർ-
ക്കംബുജനയനൻ ദാനംചെയ്തഥ
ജാംബവതിയെയും വേട്ടാനുടനേ;
പാവകസാക്ഷികമാകിയ കർമ്മം
പാവനമാശു കഴിച്ചു മുകുന്ദൻ
ദേവകിവസുദേവാദികളോടും
ദേവിയതാകിയ രുക്മിണിയോടും
സേവകരാകിയ വൃഷ്ണികളോടും
കേവലമൊരുമിച്ചങ്ങെഴുനള്ളി
പള്ളിമഹാമണിസൗധംപുക്കതി-
നുള്ളിൽ പരിചൊടു വാണീടുന്നു.
സൂര്യനുദിച്ചു വെളുക്കുന്നേരം
കാര്യക്കാർ പലരെണ്ണയെടുപ്പാൻ
എണ്ണത്തട്ടേലേറിയിരുന്നു
എണ്ണയെടുത്തുകൊടുത്തുതുടങ്ങി;
കെട്ടൊരുദിക്കിലിറക്കീട്ടനവധി
പട്ടന്മാർ വന്നാർത്തുവിളിച്ചു
തട്ടിനുതാഴേനിന്നു ശിരസ്സുകൾ
കാട്ടിപ്പരിചൊടു തേച്ചുതുടങ്ങി;
ചടപടനെന്നവർ മുടിയിലടിച്ചും
വടിവൊടു തേച്ചങ്ങടിയിലൊലിച്ചും
താളിത്തട്ടിനു താഴെച്ചെന്ന-
ത്താളിക്കാരൊടു മുള്ളുപറഞ്ഞും
താളി പിഴിഞ്ഞഴവർ കണ്ണിലൊഴിച്ചും
താളിച്ചെളിയിൽ തെറ്റി വിയച്ചും
ഇഞ്ചകളൊട്ടു പിടിച്ചുപറിച്ചും
സഞ്ചികളിൽ ചിലരാക്കിയൊളിച്ചും
വഞ്ചിച്ചവരുടെ സഞ്ചി പിടിച്ചും
വഞ്ചിയിലേറ്റിക്കരപറ്റിച്ചും
കടവിലിടഞ്ഞു തടഞ്ഞു കുടഞ്ഞും
ചിലരവ തേച്ചും ചിലരു കുളിച്ചും
സോമൻപുടവകൾ നാർപ്പട്ടുകളും
കെട്ടിയുടുത്തൊരു പാളത്താറും
കൂട്ടിത്തെരുതെരെയോടിയടുക്കും
കൊട്ടിലു പുക്കം രെട്ടു പിരിച്ചും
വട്ടംകൂട്ടും പട്ടന്മാരുടെ
ചട്ടം കണ്ടാലെത്ര വിചിത്രം!
അപ്പൊളടുക്കളതന്നിൽ വിളങ്ങുമൊ-
രത്ഭുതമെങ്ങനെ വാഴ്ത്തീടേണ്ടു
കൊള്ളിയടുപ്പിൽ തള്ളുന്നൂ ചിലർ
വെള്ളം കോരി നിറയ്ക്കുന്നു ചിലർ
ഭള്ളുനടിച്ചു നടക്കുന്നൂ ചിലർ
പൊള്ളുപറഞ്ഞു ചിരിക്കുന്നു ചിലർ:
“ആത്രശ്ശ്യേരി ചിത്രമ്പള്ളി
പാത്രമെടുത്തിതു വാർപ്പാറായി
പാത്രത്തണ്ടു പിടിപ്പാൻ നല്ലൊരു
പാത്രംതന്നേ നിങ്ങളിതെന്നും
തൊട്ടാശ്ശ്യേരി എരിശ്ശേരിക്കു
ചട്ടുകമായിക്കൂട്ടീടേണം
കടുകശ്ശ്യേരി കടുകു വറുക്ക
വെങ്ങാശ്ശ്യേരി തേങ്ങ വറുക്ക
ചക്കപ്രഥമൻ വെക്കണമെന്നാൽ
തെക്കത്തിന്നൊരു തക്കവുമേറും
ചീരക്കാടിനു സരസതയേറും
ചീരക്കറികൾ ചമപ്പാനെന്നും
വഴുതക്കാടും വഴുതിപ്പോമ
വഴുതിനങ്ങാക്കറി വെക്കുന്നേരം
നെല്ലിക്കാടു മഹൻ മൂന്നാമൻ
നെല്ലാക്കാക്കറിവയ്പാൻ കൊള്ളാം;
ഉപ്പുകൾ നോക്കാനപ്ഫൻ വേണം
വമ്പന്മാരിൽ മികച്ചൊരു വമ്പൻ
ഉപ്പേരികളുടെ പാകം നോക്കാൻ
കൊയ്പള്ളിക്കു ശരിക്കില്ലാരും;
വെള്ളം പോരാ വെള്ളമൊഴിപ്പാൻ
കള്ളന്മാരവരെങ്ങിഹ പോയി;
ചെമ്പുകളിനിയുമൊരമ്പതു വേണം
ചെമ്പുകിടാരം മുമ്പിൽ വരേണം
ഊഴക്കാരേ പാഴന്മാരേ!
വാഴയ്ക്കായിതു മതിയാകില്ല
മുപ്പറകൊള്ളും കൊട്ടനിറച്ചിനി
ഉപ്പേരിക്കു നുറുക്കീടേണം;
മാങ്ങാക്കാടി ചമയ്ക്കണമെന്നാൽ
തേങ്ങയരച്ചതു മതിയാകില്ല.”
ഇങ്ങനെ പലതു പറഞ്ഞുംകൊണ്ടു
ഭംഗിയൊടങ്ങു പചിച്ചുതുടങ്ങി
അഞ്ചെട്ടാളുകൾ കൂടിട്ടങ്ങൊരു
സഞ്ചിയഴിച്ചു മുറുക്കുതുടങ്ങി;
“തൂക്കുപുകലേ തരിമ്പില്ലാഞ്ഞാൽ
നോക്കുമുറുക്കിനു സുഖമില്ലേതും
പാക്കും വെറ്റിലയുണ്ടെന്നാകിൽ
തൂക്കം നോക്കണമെന്നുടെ കുഴലിൽ”
“തന്നുടെ കുഴലിൽ പുകയിലയെന്നതു
മുന്നം ഞാനോ കണ്ടിട്ടില്ല
വെറ്റില പറ്റാനുള്ളൊരുപായം
മുറ്റുമതേതും നമ്മൊടുകൂടാ”
“തന്നെപ്പോലെ കണ്ടതുപറ്റി-
ത്തിന്നു മുടിക്ക നമുക്കില്ലേതും”
“തിന്നു മുടിക്കും ഞാനെന്നിങ്ങനെ
വന്നു പറഞ്ഞാലടിയും കൊള്ളും”
“അച്ചികൾമുമ്പിൽ പിച്ചകളിച്ചും
കച്ച കൊടുത്തും മച്ചിലൊളിച്ചും
നായന്മാരോടടിയും കൊണ്ടിഹ
പായും നീയോ നമ്മെയടിപ്പാൻ?”
“നിന്നെയടിച്ചാലൊരു തടുപ്പാ-
നെന്നുടെ മുമ്പിൽ വരുന്നവനെന്നും”
“കന്നത്തോടേ ഞാനടികൊണ്ടാൽ
നിന്നെക്കൂടെയതൊപ്പിക്കണമോ?”
“നില്ലെട പാഴാ നില്ലെട പോഴാ
നല്ലതിനല്ല തുനിഞ്ഞീടുന്നു”
“എല്ലുകളെല്ലാം തല്ലിയൊടിപ്പൻ
വല്ലതുകൊണ്ടും പല്ലു കൊഴിപ്പൻ”
ഇത്തരമോരോ വാക്കു പറഞ്ഞും
ശാസ്ത്രമഹീസുരരിരുവരു തമ്മിൽ
സത്വരമുടനെയടിപ്പതിനായി-
പ്പലകവലിച്ചു പിടിച്ചതിഘോരാൽ
വഡ്ഢികളിൽ കുറിമുണ്ടു മുറുക്കി
വിഡ്ഢിത്തങ്ങൾ നടിച്ചുതുടങ്ങി;
കിടുകിടെ മേനി വിറച്ചുതുടങ്ങി
കുടുകുടെയുടലു വിയർത്തു വിയർത്തും
വടിവൊടു തങ്ങളിൽ മുണ്ടും പിടിച്ചും
തണ്ടുതടഞ്ഞവർ മണ്ടിനടന്നൊരു
രണ്ടുംകൂടെ മറിഞ്ഞഥ വീണു;
കണ്ടുവസിക്കുന്നാളുകളെല്ലാം
കൈകൊട്ടിക്കൊണ്ടാർത്തുവിളിച്ചു.
ഇലവയ്പാനുമടുത്തൊരു നേരം
പലരും വന്നു ശ്രമിച്ചുതുടങ്ങി
സ്ഥലവുംവച്ചു വസിക്കുന്നാളുകൾ
കലഹിച്ചങ്ങു പറഞ്ഞുംതുടങ്ങി;
“ഞാൻ വച്ചോരു നിലത്തു വസിപ്പാൻ
താനോ വേണ്ടതു കശ്മലചിത്താ!”
“തന്നുടെ നിലമല്ലേതുമതോർത്താൽ
മുന്നം ഞാനൊരു മുണ്ടു വിരിച്ചു;”
“മുണ്ടു വിരിക്കുംമുമ്പേ ഞാനും
രണ്ടു വരച്ചതു കണ്ടില്ലേ താൻ?”
“രണ്ടു വരച്ചതു പണ്ടെങ്ങാനും
കണ്ടില്ലാ ഞാ” നെന്നൊരു ഘോഷം.
കൊട്ടിലിലിങ്ങനെ സർവ്വജനങ്ങളു-
മൂട്ടിനു വന്നു നിരന്നൊരു സമയേ
കൂട്ടുകുറിക്കാർ വരവുതുടങ്ങി;
കൊട്ടവുമകിലും മുരളും മാഞ്ചിയ-
മൊട്ടൊഴിയാതെ പൊടിച്ചുകലക്കി
തട്ടുപുഴുപ്പൊടി പച്ചകൊഴുന്നും
വാട്ടമകന്നൊരു പച്ചപ്പുഴുവും
രാമച്ചപ്പൊടി പിച്ചകമലരും
ചട്ടറ്റീടിന ചെമ്പകമൊട്ടും
മട്ടലർ പലതും പനിനീരെന്നിവ
കൂട്ടിയിളക്കിപ്പരിമളമോടിട-
കൂട്ടിന ചന്ദനപങ്കം പരിചൊടു
തട്ടുകലത്തിലെടുത്തുംകൊണ്ടുൊരു-
കൂട്ടമെടുത്തുകൊടുത്തു തുടങ്ങി;
ചാന്തും മലയജകുങ്കുമമെല്ലാ-
മന്തണർപന്തിയിൽ വന്നുതുടങ്ങി;
ഇലവച്ചങ്ങു നിരന്നുതുടങ്ങി
ജനവുമെടുത്തു കൊടുത്തുതുടങ്ങി.
മലരതുപോലെ വെളുത്തൊരു ചോറു-
വിളമ്പിവിളമ്പിയടുത്തുതുടങ്ങി;
ഉപ്പേരികളും പലവകയുണ്ടതു
കെൽപ്പോടങ്ങു വിളമ്പീടുന്നു
പപ്പടമെന്നതു പത്തും മുപ്പതു-
മൊപ്പിച്ചങ്ങു വിളമ്പീടുന്നു;
ആനച്ചുവടൻ പപ്പടമൊരുവക
മാനിച്ചങ്ങു വിളമ്പീടുന്നു.
“ചക്കപ്രഥമനുമമൃതും കൂടി-
ത്തൂക്കിക്കണ്ടാലമൃതേ പൊങ്ങൂ”
“പ്രഥമന്മാരിലടപ്രഥമൻപോൽ
പ്രഥമനിതെ” ന്നൊരു ധൂളിപറഞ്ഞു
“വച്ചുണ്ടാക്കിയ കറികിറിയൊന്നിലു-
മിച്ഛയെനിക്കില്ലെന്നുടെ ഘടുവാ!
പച്ചടിസാറുപരിപ്പുണ്ടാനാ-
ലാച്ചിതു സാപ്പാടെ” ന്നാനൊരുവൻ!
“അടനമ്പൂതിരി! പീത്തായോളീ!
റമ്പം പോടു പുളിശ്ശാംകറിയെ
ഒന്നുടെ മുതലോ സാമ്പ്രതമായി-
സ്സാപ്പാട്ടുക്കായ് വന്തേ”നെന്നും
“പഞ്ചാരപ്പൊടി പോട്ടതു പോരും
വേപ്പില ചെത്തെപ്പോടെട ഘടുവാ!”
“സാറും കീറും പച്ചടികിച്ചടി
പളവും കിളവും പോടെ” ന്നൊരുവൻ;
“കത്തിരിക്കാക്കറിയുണ്ടാമാനാൽ
ചെത്തെ വിളമ്പണ” മെന്നാനൊരുവൻ;
“ഹടനാ ഹണ്ണാ മണിയാ സ്വാമീ
അബ്ബാ സുബ്ബാ വെങ്കിട്രാമാ
സീതാരാമ കൊളത്തൂരാനും
ആനപ്പിടുങ്കൻ മണിയൻ ഞാഞ്ഞാൻ”
“അപ്പപ്പാ ചില മുഷ്ക്കുക” ളെന്നും
“അപ്പന്മാരുടെ മുതലോ” യെന്നും
“പോടിങ്കല പോടിങ്കല പോട്
ചോരൊരിടങ്കഴിയിങ്കപ്പോട്.”
ഇത്തരമോരോ വിപ്രന്മാരുടെ
ഭുക്തിമഹോത്സവമെത്ര വിചിത്രം!
പാലുകുറുക്കിയെടുക്കുന്നൂ ചിലർ
പാരിച്ചങ്ങു നടക്കുന്നൂ ചിലർ
നാരങ്ങാക്കറി മാങ്ങാക്കറിയും
മോരും തൈരുമെടുക്കുന്നൂ ചിലർ
“വെല്ലപ്പായസമുണ്ടു വരുന്നു
മെല്ലെയിരുന്നു ചെലുത്തണ” മെന്നും
“കന്നുംതൈരു കുടിപ്പതിനിന്നീ
വന്ന ജനങ്ങളിൽ മുമ്പിങ്ങെ”ന്നും
“കൊണ്ടാ പപ്പടമിവിടേ” ക്കെന്നും
കൊണ്ടാടുന്ന ജനങ്ങളിൽനിന്ന-
ങ്ങുണ്ടായീടിന കൗതുകമോർത്താൽ
കണ്ടാലെത്ര മനോഹര മതിനെ-
ക്കൊണ്ടു പുകഴ്ത്താനെളുതല്ലേതും.
ഗോസായികളുണ്ടാങ്ങൊരു ദിക്കിൽ
തങ്ങളിലോരോന്നുരചെയ്യുന്നു.
വമ്പന്മാരെ വിളിക്കയുമുണ്ടവ-
രൊപ്പമിരുന്നു ഭുജിക്കുന്നേരം
“ജേ ജേ റാമ്രാം സീതാറാമ്രാം
ജേ ജേ റാമ്രാം കോദണ്ഡറാമ്രാം-
തുമാറ മുലുക്കു കോനു മുലുക്കു
അമാറ മുലുക്കു കാശി മുലുക്കു
തുമാറട്ടിക്കാണി കാഹറേ ബാവാ
അമാറട്ടിക്കാണി സീതാറാമ്രാം
ബ്രഹ്മദേവാ ദാവൻ ദാറോ
അച്ഛാ പാനീ ഡാലോ ഡാലോ
പത്താ ലാവോർക്കാരീ ലാവോ
മെസ്തു ലാവോ കേലീ ലാവോ
തൂ ഹീ ലാവോ ദുറുദേ ലാവോ
സുപാരി ലാവോ സക്കരി ലാവോ
പൂരി ധാറൊ ദസ്തൂ ലാവോ
ധിക്രാധാറൊ തമാക്കു ധാറൊ
സുണ്ടെ ധാറൊ കലാ ലാവോ
റേപോ ധാറൊ ഭാജിക്കറാബ്
പാനീ പീയോ മേരാ പേട്ബ്രം
ഊട്ടുറുമായി കുംകുറു കുംകുറു
ജാ റെ ഹർ ജാ മുർജാ ഹർജാ റെ”
ഇത്തരമോരോ കോലാഹലമു-
ണ്ടുത്തമപുരുഷപുരങ്ങളിലെല്ലാം;
വാണിയർ കൊങ്കണി ചെട്ടികളൊരുവക
വാണിഭവും വച്ചങ്ങു വസിച്ചു
വാണിടുന്നതു വാഴ്ത്താൻ നമ്മുടെ
വാണിക്കേതും പ്രൗഢത പോരാ.
ഇത്തരമോരോ ഘോഷത്തോടേ
രാത്രി കഴിച്ചും പകലു കഴിച്ചും
മികവേറുന്ന വിവാമഹോത്സവ-
മഴകോടങ്ങു കഴിഞ്ഞ ദശായാം
വന്ന മഹാജനമൊക്കെയുമുടനെ
നന്ദികലർന്നവ‍ർ ഗമനം ചെയ്തു-
നന്ദതനൂജൻ സുന്ദരവദനൻ
സുന്ദരിമാരൊടുകൂടിസ്സുഖമേ
കന്ദർപ്പോത്സവകേളികളാടി
നന്ദികലർന്നു സുഖിച്ചു വസിച്ചു.
എന്നതുകൊണ്ടു പറഞ്ഞിതു ഞാനും
യത്‍നം ചെയ്തു വരുത്താമെല്ലാം;
ഇക്കഥ കേൾക്കണമെന്നരുൾചെയ്തു
മിക്കതുമടിയനുണർത്തിച്ചേനേ.
ഉലകുടെപെരുമാളോടൊരു സചിവൻ
പലതുമുണർത്തിച്ചവിടെ വസിച്ചു.



"https://ml.wikisource.org/w/index.php?title=സ്യമന്തകം&oldid=206602" എന്ന താളിൽനിന്ന് ശേഖരിച്ചത്