ടിയട്ടെ, ചെങ്കോലടിയട്ടേ, വേഗ
മരിവാളിൻ കാലമണയട്ടേ!
വറുതികൊണ്ടയ്യോ, വരളുന്നൂ ലോകം
വരിക നീ ധാന്യസുലഭതേ!
കൊടിയ ദുഭിക്ഷരുധിരയക്ഷിതൻ-
കുടിലദംഷ്ട്രകൾക്കിടയിലായ്,
പതിതജീവിതം ചിറകൊടിഞ്ഞാർത്തു
പരമദീനമായ്പ്പിടയുന്നു.
തെരുവുകൾതോറും, വരളും തൊണ്ടയിൽ
മരണദണ്ഡം നിന്നലറുന്നു.
വിഷമയങ്ങളാം വിവിധരോഗങ്ങൾ
വിഹരിപ്പൂ വുശ്വം മുഴുവനും.
എവിടെയും ക്ഷാമം, ദുരിതം, ദുർഭിക്ഷ-
മെവിടെയാണിവയ്ക്കവസാനം?

മഴ വീഴാതില്ല, വെയിൽ വീശാതില്ല
മഹിമതൻവീട്ടിൽ, മലനാട്ടിൽ,
മകരമഞ്ഞെത്തിത്തഴുകിയാൽപ്പിന്നെ
മലരിടാതില്ല മരമൊന്നും.
ഇടവപ്പാതിതന്നറുതിയിൽ, പ്പച്ച-
പ്പുടവ ചാർത്തുന്ന വയലുകൾ;
അവയെപ്പുൽകുമ്പോൾ പുളകം പൂണ്ടപോ-
ലലകൾ ചാഞ്ചാടുമരുവികൾ;
അജകിശോരങ്ങളഴകിൽപ്പുല്ലുമേ-
ഞ്ഞലയുമോമൽപ്പുൽത്തകിടികൾ;
അരിയ സസ്യശ്രീ കളിയാടും നാനാ
ഹരിതമോഹനവനികകൾ;
കരളിലാനന്ദം പകരുവാൻ, നേർത്ത
കലകളം പെയ്യും പറവകൾ;
മഹിതം സമ്പന്നം മലനാ, ടെന്നിട്ടും
മതിയായില്ലെന്നോ വിഭവങ്ങൾ?
അഴകും, ശാന്തിയും, സുഖഡരോഗ്യവും,
അലരുതിർക്കുന്നോരിവിടത്തിൽ
ഉരിയരിക്കഞ്ഞിക്കൊരുവഴിയില്ലാ-
തുരുകുന്നോ, കഷ്ട, മുദരങ്ങൾ?
അരിയകൽപകനിരകൾതൻ നാട്ടി-
ലലയുന്നോ മേന്മലഗതികൾ?
ഭുവനത്തിലെങ്ങുണ്ടിവിടുത്തേപ്പോലു-
ള്ളവധിയില്ലാത്ത വിഭവങ്ങൾ?
ഫലമെ, ന്തെന്നിട്ടു, മിതുപോൽ മറ്റെങ്ങു-
ണ്ടുലകി, ലുൽക്കടദുരിതങ്ങൾ!

ധനഗർവ്വത്തിന്റെ സുഖമദം പ്പോണം
ജനത സസ്യശ്രീ പുണരണം.
അടിമയും പാടില്ലുടയോനും പാടി-
ല്ലഖിലരുമൊന്നായമരണം.
തൊഴിലിൻ ക്ഷേത്രത്തിൽസ്സസുഖമെല്ലാരും
തൊഴുകൈയർച്ചിച്ചു കഴിയണം!
അടിയട്ടേ, ചെങ്കോലടിയട്ടേ, വേഗ-
മരിവാളിൻ കാലമണയട്ടേ!
                        6-11-1118
       20

യാത്രയോതിബ്ഭവാൻ പോയൊരാ വീഥിയിൽ
പൂത്തുപൂത്താടിയ സായാഹ്നദീപ്തികൾ;
അന്നെന്റെ ചിന്തയിൽ പൂശിയ സൌരഭ-
മിന്നും തനിച്ചിരുന്നാസ്വദിയ്ക്കുന്നു ഞാൻ!

ആവഴിത്താരയ്ക്കിരുവക്കിലും, തളിർ-
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകൾ!
പിന്നാലെയെൻമിഴിക്കോണുകൾ പായിച്ചു
നിന്നിത്തൈമരം ചാരി വീർപ്പിട്ടു ഞാൻ.
ചേലിൽത്തഅലതിരിച്ചെൻനേർക്കിടയ്ക്കിട-
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞ മിന്നൽപ്പിണർ,
അപ്പൊഴെല്ലാമെൻശിരസ്സുതാഴ്ത്തിച്ചതോ-
ടൊപ്പമൊ, ന്നിക്കിളിയാക്കി മൽച്ചിത്തവും!
                        2-11-1118

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ക്ഷാമയക്ഷി&oldid=36128" എന്ന താളിൽനിന്ന് ശേഖരിച്ചത്