ന്നസ്ഥിയോരോന്നൊടിച്ചെടുത്തു മുന്നോട്ടെന്റെ
കുഞ്ഞോടം തുഴഞ്ഞു ഞാൻ പോകിലും പ്രപഞ്ചമേ,
ഒന്നു തീർച്ചയാ, ണിരക്കില്ല നിന്നനുകമ്പ;
ചെന്നു ചേർന്നോളാമതുകൂടാതെൻ സങ്കേതത്തിൽ!
പാവനമെൻ ഹൃദ്രക്തം കുടിച്ചു തടിച്ചിട്ടോ
ഭാവിപ്പൂ സഹതാപമെന്നിൽ നീ, ഭയാനകേ!
അന്ത്യനിശ്വാസത്തിലുംകൂടി, ഞാൻ മറക്കുകി-
ല്ലന്ധമാകുമീ നിന്റെ രക്തദാഹം ഞാൻ, ദുഷ്ടേ!

"https://ml.wikisource.org/w/index.php?title=കലാകേളി/രക്തദാഹം&oldid=36140" എന്ന താളിൽനിന്ന് ശേഖരിച്ചത്