കഴുതയുടെ വാക്കുകേട്ട കാളയുടെ കഥ

<വാല്യം 1

ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു പുഴക്കരയിൽ ഒരു വീടും ഫലപുഷ്ടിയുള്ള പാഠങ്ങളും സ്വന്തമായിരുന്ന അയാൾ ഭാര്യയോടും മക്കളോടുമൊപ്പം സുഖ ജീവിതം നയിച്ചിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അയാൾക്ക് വശമായിരുന്നു. ഒരു കാളയും ഒരു കഴുതയെയും വളർത്തി. കാളയെ നിലമുഴുതാൻ ഉപയോഗിച്ച് കഴുതയെ യാത്രചെയ്യാനും. ഒരുദിവസം കാള കഴുതയുടെ തൊഴുത്തിനു സമീപം ചെന്ന്. വൃത്തിയുള്ള തൊഴുത്തിൽ കഴുത സുഖനിദ്രയിൽ ആണ്. പുൽത്തൊട്ടിയിൽ നിറയെ പറ്റി പെറു ക്കിയ ബാർലിയുണ്ട് യജമാനൻ അപൂർവ്വമായ യാത്രക്ക് പോകുമ്പോൾ മാത്രമേ കഴുതയ്ക്ക് ജോലിയുള്ളു. കാ ള നെടുവീർപ്പിടും. ഭാഗ്യവാൻ ശബ്ദം കേട്ടു കഴുത കണ്ണു തുറന്നപ്പോൾ കാള പറഞ്ഞു. സ്നേഹിത നിനക്കു തിന്നുകയും ഉറങ്ങുകയും മാത്രമാണല്ലോ ജോലി ബാർലി തിന്നു വിശ്രമിച്ചാൽ മതി. ഞാനിതാ നുഖം ചുമന്നു എല്ലുംതോലുമായി. എൻറെ കഷ്ടകാലം തന്നെ. അപ്പോൾ കഴുത ഉപദേശിച്ചത് നീയൊരു കാര്യം ചെയ്യണം. നാളെ നുഖത്തിൽ കെട്ടുമ്പോൾ നിലത്തുവീഴണം. അ ടിച്ചാൽ എഴുന്നേൽക്കരുത്. തൊഴുത്തിൽ കൊണ്ടുവന്നാൽ പുല്ലും വൈക്കോലും തൊടരുത്. ഇങ്ങനെ രണ്ടുമൂന്നു ദിവസം വെള്ളം കുടിക്കാതെയും രോഗം അഭിനയിക്കാം. എങ്കിൽ യജമാനൻ നിന്നെക്കൊണ്ട് ജോലി ചെയ്യിക്കില്ല. തോഴുത്തിനു പിന്നിൽ നിന്നിരുന്ന യജമാനൻ സംഭാഷണങ്ങളെല്ലാം കേട്ടു. അല്പം കഴിഞ്ഞു പണിക്കാർ വന്നപ്പോൾ കാള രോഗം അഭിനയിച്ചു. കിടക്കുകയായിരുന്നു. പതിവുപോലെ അതു തിറ്റി തിന്നുന്നില്ല. യജമാനന് വിവരമറിയിച്ചു . ഇന്ന് കാളക്ക് പകരം കഴുതയെ നുഖത്തിൽ കെട്ടിയാൽ മതി. എന്ന് യജമാനൻ നിർദ്ദേശിച്ചു പകൽ മുഴുവൻ മുഖം വലിച്ച് തളർന്ന കഴുത. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കാള അവന്റെ ഉപദേശത്തിനു നന്ദി പറഞ്ഞു. തൻറെ ബുദ്ധിമോശം ഓർത്തു പശ്ചാത്തപിച്ച് കഴുത ഒന്നും മിണ്ടിയില്ല. പിറ്റേന്നും കഴുതയെ നുഖത്തിൽ കെട്ടി. അതിൻറെ കഴുത്തിലെ തൊലി പൊട്ടി. അന്നും പണികഴിഞ്ഞ് എത്തിയപ്പോൾ കാള സ്നേഹിതനെ പുകഴ്ത്തി. കഴുത പറഞ്ഞു എനിക്ക് എന്നും ശരിക്കും പണിയുണ്ടായിരുന്നു. അതിരിക്കട്ടെ ഇ ന്ന് ഞാൻ ഒരു വർത്തമാനം കേട്ടു കാ ളക്ക് സുഖമില്ലെന്നും രോഗം ഭേദമായി ഇല്ലെങ്കിൽ കശാപ്പുകാരൻ കൊടുത്ത തൊലിയുരിച്ചു മേശവിരി ഉണ്ടാക്കണമെന്നും യജമാനൻ പറഞ്ഞു.ഇത് കേട്ട് ഞാനാകെ പേടിച്ചു പോയി നിൻറെ കാര്യം കഷ്ടമായല്ലോ. സ്നേഹിതാ നീ പറഞ്ഞത് നന്നായി. നാളെ ഞാൻ പാടത്തു പോകും നന്നായി പണിയെടുക്കും എന്ന് പറഞ്ഞു. കാള വൈക്കോലും പുല്ലും പെട്ടെന്ന് തിന്നുതീർത്തു. മൃഗങ്ങളുടെ ഈ സംഭാഷണം യജമാനൻ കേൾക്കുന്നുണ്ടായിരുന്നു അല്പം കഴിഞ്ഞ് കൃഷിക്കാരൻ ഭാര്യയോടൊത്ത് കാളയുടെ തൊഴുത്തിനു സമീപത്തുകൂടി നടന്നുപോയി കാള യജമാനനെ കണ്ടു തുള്ളിച്ചാടാൻ തുടങ്ങി. കൃഷിക്കാരൻ അതുകൊണ്ടു പൊട്ടിചിരിച്ചു പോയി. എന്ത് കണ്ടിട്ടാണ് ചിരിക്കുന്നത് ഭാര്യ ചോദിച്ചു. ഒന്നുമില്ല എന്ന് ഭർത്താവ് എന്താ എന്നോട് പറഞ്ഞു കൂടെ പറഞ്ഞുകൂടാ മറ്റൊരാളോട് പറയാൻ പാടില്ല. പറഞ്ഞാൽ ഞാൻ മരിച്ചുപോകും എന്ന ശാപം ഉണ്ട് അങ്ങനെയങ്ങു മരിക്കുമെങ്കിൽ മരിക്കട്ടെ. എനിക്ക് നിങ്ങളുടെ ചിരിയുടെ കാര്യമറിയണം. പറയാൻ സാധ്യമല്ല. എനിക്കു മരിക്കാൻ ഭയമാണ്. വെറുതെ കള്ളം പറയേണ്ട നിങ്ങൾ എന്നെ കളിയാക്കി ചിരിച്ചതാണ്. വഴക്കു മൂത്ത് എന്തുവന്നാലും ഭാര്യ പിൻമാറുകയില്ല എന്ന് കണ്ടപ്പോൾ കൃഷിക്കാരൻ മക്കളെയെല്ലാം അടുത്തുവിളിച്ചു. മരണപത്രം എഴുതുന്നതിനു സാക്ഷികളെ വരുത്താൻ ആളയച്ചു. തൻറെ മുറപ്പെണ്ണും മക്കളുടെ അമ്മയുമായ ഭാര്യയോട് അയാൾക്ക് സ്നേഹമായിരുന്നു. ബന്ധുമിത്രാദികളെയും നാട്ടു പ്രമാണിമാരെയും വിളിച്ചു വരുത്തി അയാൾ വിവരമറിയിച്ചു. പുറത്തുപറഞ്ഞാൽ മരിച്ചുപോകുമെന്ന് ശാപം ഉണ്ടെന്ന് കേട്ടപ്പോൾ ഭാര്യയെ ഉപദേശിച്ചു. അയാൾ നിൻറെ ഭർത്താവല്ലേ. അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിൻറെ കുട്ടികൾ അനാഥരാവില്ലേ വിധവ ആവില്ലേ വാശിയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്. പക്ഷേ ഭാര്യ വഴങ്ങിയില്ല. ആകുന്നെങ്കിൽ ചാകട്ടെ ഞാനറിയാത്ത ഒരു രഹസ്യവും എൻറെ ഭർത്താവിന് വേണ്ട. ഭർത്താവ് അവസാനത്തെ പ്രാർത്ഥനയ്ക്ക് മുമ്പ് കൈകാലുകൾ ശുചിയാക്കാനും പുഴയുടെ തീരത്തേക്ക് പോയി. കോഴിക്കുടിനടുത്ത് കൂടെയാണ് അയാൾ പോയത്. ആ കൂട്ടിൽ ഒരു പൂവൻ കോഴിയും 50 പിടക്കോഴികളും ഉണ്ടായിരുന്നു. കൂട്ടിനു പുറത്തുനിന്ന് തൻറെ നായ പൂവൻകോഴിയെ ശകാരിക്കുന്നത് കൃഷിക്കാരൻ കേട്ട് നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു. നീ എവിടെ ബഹളമുണ്ടാക്കുന്നു. ലജ്ജയില്ലേ നിനക്ക് എന്താണെന്ന് കാരണം ആരാഞ്ഞപ്പോൾ നായി പറഞ്ഞ കഥ കേട്ട് പൊട്ടിച്ചിരിച്ചു. അതു നന്നായി യജമാനനെ അത്ര ബുദ്ധിയില്ലാത ആയല്ലോ. ഞാനിതാ 50 ഭാര്യമാരെ കൊണ്ടുനടക്കുന്നു. അദ്ദേഹത്തിന് ഒരു പെണ്ണിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല പോലും. മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ടേ എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാത്തത് കൊണ്ടാണ്".

ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്.

മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി."