ആറാം സ്ഥലം തിരുത്തുക

(ആറാം സ്ഥലത്തേക്കു പോകുമ്പോൾ)

വാടിത്തളർന്നു മുഖം-നാഥന്റെ

കണ്ണുകൾ താണുമങ്ങി

വേറോനിക്കാ മിഴിന്നീര് തൂകിയാ

ദിവ്യാനനം തുടച്ചു.


മാലാഖമാർക്കെല്ലാ-

മാനന്ദമേകുന്ന

മാനത്തെപ്പൂനിലാവേ,

താബോർ മാമല

മേലേ നിന്മുഖം

സൂര്യനെപ്പോലെ മിന്നി.


ഇന്നാമുഖത്തിന്റെ

ലാവണ്യമൊന്നാകെ

മങ്ങി ദുഃഖത്തിൽ മുങ്ങി.

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു തിരുത്തുക

ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു

ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു....അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു....അവൾക്ക് അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ