പടിവാതിൽക്കൽ

മങ്ങിമറഞ്ഞു വിഷാദമുൾച്ചേർന്നതാ
മഞ്ജുപ്രകാശസ്മിതാർദ്രമാം വാസരം
മാനസത്തിങ്കൽ നിരാശപോൽ, ഭൂമിയിൽ
വീണുകഴിഞ്ഞു തമസ്സിൻ യവനിക
ശോകശൈത്യത്താലസുഖദമെങ്കിലും
ഏകാന്തശാന്തമായ് നിൽപിതെൻ മൺകുടിൽ.

ഞാനെത്രനേരമായ് കാത്തിരിക്കുന്നിതെൻ
പ്രാണസർവ്വസ്വമേ, നിന്നാഗമത്തിനായ്!
അന്തികേ വന്നു നീയുജ്ജ്വലിപ്പിക്കുകൊ-
ന്നന്തിത്തിരിപോൽപ്പിടയുമെൻ പ്രാണനെ.

                        -4-10-1934