ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തെളുതെളെ മിന്നിത്തിളങ്ങി വാനിൽ
സുലളിതരാജതതാരകങ്ങൾ...

പവനനിൽ ചാഞ്ഞോരോ പച്ചിലകൾ
പരിമൃദുമർമ്മരധാരതൂകി...
മദനന്റെ സങ്കടം കണ്ടെനിക്കും
ഹൃദയമല്പാല്പമായ് വേദനിച്ചു.
കദനകലുഷിതമായിരുന്നാ-
ക്കഥയവൻ മന്ദം തുടർന്നു വീണ്ടും:

പകുതി രാവായി, കൊടുന്തമസ്സിൽ
പരിചിലബ്രഹ്മാണ്ഡം വീണുറങ്ങി.
ലിഖിതാനുസാര,മൊളിച്ചുപോകാൻ
മുഖിതസന്നദ്ധനായ് ഞാനിറങ്ങി...
അവളെന്നെക്കാത്തുകാത്തക്ഷമയാ-
യവിടെയിരിക്കുകയായിരിക്കും.
അവളുടെ നിർമ്മലലോലചിത്ത-
മവശമായ്ത്തേങ്ങിക്കരകയാകും.
പ്രരയകരസ്വാലയം വിട്ടുപോകാൻ
ദയനീയദുഃഖം സഹിക്കയാകും.
ഇതുവിധം ലോകത്തിലിന്നുമുണ്ടോ
മൃദുലരാഗാർദ്രമാം സ്ത്രീഹൃദയം?
പരമപവിത്രമതിന്റെ മുൻപിൽ
പുരുഷാഭിമാനം നമിച്ചിടേണം.
സതി കുലഹീരമേ, ഭാനു, നിന്റെ
സഹൃദയം വീശിയ മന്ദഹാസം
വികലസൗഭാഗ്യനെൻ ജീവിതത്തിൽ
വിമലപ്രകാശത്തിൻ വിത്തുപാകി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണുനീർത്തുള്ളിമാത്രം!-
നിരുപമേ, നിന്നെ ഞാൻ കണ്ടതൊട്ടെൻ
നിഖിലക്ഷതങ്ങളും മാഞ്ഞുപോയി.
നിരവദ്യേ, നിൻ മുഖദർശനത്തിൽ
നിഴലുകൾ ദീപാങ്കുരങ്ങളായി.
നിരഘേ, നിൻ നിസ്തുലശക്തിയാലീ
നിഹതനെ നീയൊരു ദേവനാക്കി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണീർക്കണികമാത്രം!-
സദയം നീ കൈക്കൊൾക തുച്ഛമാമെൻ ,
ഹൃദയോപഹാരമിതോമലാളേ!...

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/32&oldid=216638" എന്ന താളിൽനിന്ന് ശേഖരിച്ചത്