താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/111

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 106 —


“അതോ__” അർദ്ധോക്തിയിൽ അവൾ ചോദിച്ചു.

“അമ്പടി കൊച്ചുകള്ളീ__”

“ആട്ടെ. വേണുവിനെക്കുറിച്ചെന്തു പറയുന്നു?”

“തീരെ നല്ല അഭിപ്രായമാണ്.”

“എനിക്കു__”

“പറ്റിയതല്ലെന്നു പറഞ്ഞുകൂടാ”

“വേറൊരു കാര്യമറിഞ്ഞോ?”

“അതെങ്ങിനെ? പറയാതെങ്ങിനെ അറിയും.”

“ഇന്നിവിടെ വരുമെന്ന് അച്ഛനെഴുത്തുണ്ടു്.”

“ആരാ?”

“വേണുപ്രകാശ് അവർകൾ തിരുമനസ്സുകൊണ്ടു്.”

“ആസ്പത്രിയിൽനിന്നും ഡിസ്ചാർജുചെയ്തോ?”

“രണ്ടാഴ്ചയായല്ലോ?”

“എന്നായിന്നു് സുഖമാണല്ലെ?”

“പരമസുഖം. കള്ളു നാറിയിട്ടടുത്തുകൂടായിരിക്കും”

“കള്ളില്ലായിരുന്നെങ്കിലടുത്താൽ കൊള്ളാമെന്നുണ്ട്—ങേ”

“പിന്നെ ഞാനൊന്നും പറയുന്നില്ല.”

“എന്തിനു പറയുന്നില്ല, ചുണയുണ്ടെങ്കിൽ പറയൂ”

പിന്നെയും ഞങ്ങളെന്തൊക്കെയൂകൂടി പറഞ്ഞു. ഒരിക്കലും തീരാത്തമട്ടിലാണവൾ സംസാരിക്കുന്നതു്.

പെട്ടെന്നൊരു കാർ ഗേറ്റു കടന്നു വന്നു. ഞാൻ തല നീട്ടി നോക്കി. വേണുവാണ്, അന്നു തേവിയടിച്ച പാടു് പ്പോഴും നെറ്റിയിലുണ്ട്.

“പ്രേമേ ഞാനാഫീസിലേക്കു പോകട്ടെ” ഞാനവളോടനുവാദം ചോദിച്ചു.

നില്‌ക്കൂ. ഇപ്പോളൊരു രസം കാണിച്ചുതരാം.”