താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/136

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 131 —


യൊഴികെ എല്ലാവരുടേയും പോൎഷൻ കിട്ടിയിട്ടുണ്ടല്ലോ? മാനേജർ പറഞ്ഞു നിൎത്തി.

ട്യൂട്ടർ എനിക്കുള്ള ഭാഗം തന്നു. ഞാനും പാലയ്ക്കാക്കുഴിയും കൂടി ഞങ്ങളുടെ മുറിയിലേക്കു പോയി.

ഒറ്റ നോട്ടത്തിൽ തന്നെ അതു മുഴുവൻ വായിക്കുവാനുള്ള വ്യഗ്രത എനിക്കുണ്ടു്. ഞാൻ വായിച്ചു തുടങ്ങി. എന്റെ ആദ്യരംഗം മൂന്നാമത്തേതാണു്.

രംഗം 3

[നായകനായ സുകു ശോകഗാനം പാടിക്കൊണ്ടു~ പ്രവേശിക്കുന്നു. അയാൾ ഒരത്യാഹിതംമൂലം തന്നിൽ നിന്നും പിരിഞ്ഞുപോയ പ്രാണപ്രേയസിയെ അന്വേഷിച്ചു് ഊണും ഉറക്കവുമില്ലാതെ വെയിലും മഴയും അറിയാതെ ദുഃഖിതനായി കാട്ടുകളും മേടുകളും തരണം ചെയ്ത് നീങ്ങുന്നു.... ഏറെ നിമിഷങ്ങൾ കഴിയുന്നു.... പാട്ടു് ഏററവും ഹൃദയസ്പൃക്കായതും ശബ്ദമേറിയതുമാകുന്നു...... എതിരെ പാട്ടും പാടി ശോകാകുലയായി നായികയായ ലളിത പ്രവേശിക്കുന്നു ........ അവർ പരസ്പരം കണ്ടുമുട്ടുന്നു...... തിരിച്ചറിയുന്നു. ആശ്ലേഷിക്കുന്നു.] ഞാൻ വായന തുടരുവാൻ തന്നെ തുനിഞ്ഞു. പക്ഷെ എന്റെ ഹൃദയത്തിൽ കൊള്ളിയാൻ മിന്നുന്നതു പോലെ തോന്നി. ഒരു നടുക്കം. അല്പനേരം കണ്ണടച്ചെന്തോ ഓർത്തിരുന്നു. വീണ്ടും ഞാൻ വായിക്കുവാൻ കണ്ണു തുറന്നപ്പോൾ ആ പരിസരമാകെ അന്ധകാരത്തിൽ മുഴുകിയിരിക്കുന്നതാണു കണ്ടതു്. അടുത്തുള്ള മുറികളിൽനിന്നും ചില ശബ്ദങ്ങളുയരുന്നതും, സ്വിച്ചമത്തുന്നതും തെരുതെരെ കേട്ടു. ഞാനും സ്വിച്ചു് കണ്ടുപിടിച്ചു... അമൎത്തിനോക്കി. ഒരനുഗ്രഹവുമില്ല. ഞാൻ വെളിയിലേക്കു നോക്കി. തെരുവു വിള