താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/150

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 145 —


കാഴ്ചക്കാരുടെയിടയിൽനിന്നും ചൂളം അടികളും, കൈയ്യടികളും തുടർന്ന് ഒരു കൂവലും കേട്ടു...

ഹാർമോണിയത്തിന്റെ മധുരമായ ശബ്ദം താഴ്ന്ന സ്വരത്തിൽ കേട്ടുതുടങ്ങി. വീണ്ടും അതിന്റെ മാധുര്യവും, ശബ്ദവും വർദ്ധിച്ചു. മൃദംഗത്തിൻമേൽ കൈപതിക്കുന്ന ശബ്ദവും എന്തോ ഇടിച്ചിരുത്തുന്നപോലെയും കേട്ടു.

അദ്ദേഹം പാടിത്തുടങ്ങി. കർട്ടനുയന്നു. ഒരു ദേശീയഗാനം. അവിടെ കൂടിയിരുന്ന സകലരെയും കോരിത്തരിപ്പിക്കത്തക്ക രാഗമാധുരിയും കലാവൈഭവവും മിന്നിത്തിളങ്ങിയ ഒരു ഗാനം!

കർട്ടൻ വീണ്ടും താണു. ഒന്നാം രംഗത്തിനുള്ളവർ സ്റ്റേജിനടുത്തേക്കാനയിക്കപ്പെട്ടു. തുടങ്ങി. “എടാ മാതുവേ..... എന്തെടാ നാശമേ നിന്നെയെങ്ങോട്ടു കെട്ടിയെടുത്തിരിക്വാ!' സി. ആറിന്റെ ശബ്ദം കേട്ടു.

എന്റെ തലയ്ക്കൊരുന്മത്തത. ആദ്യമേ പാടേണ്ട ആ ഹൃദയസ്പൃക്കായ ശോകഗാനം മനസ്സു പലപ്രാവശ്യം പാടിനോക്കി. അതിന്റെ വൎണ്ണവും ആസ്വാദ്യതയും പോലിരിക്കും നാടകത്തിന്റെ ആദ്യന്തം...

രംഗം ഒന്നു തീർന്നു. യാതൊരപശബ്ദവും കാഴ്ചക്കാരുടെ യിടയിൽനിന്നും കേട്ടിട്ടില്ല. രണ്ടാം രംഗത്തിനുള്ള അലക്സും പ്രേംരാജും സ്റ്റേജിനടുത്തേക്ക് നീങ്ങി..... ഇനിയും അടുത്തതു്.....എനിക്ക് ഭയമില്ല..... ഞാനിതുപോലെ എത്ര നാടകമഭിനയിച്ചിട്ടുണ്ടു്. പക്ഷെ പൂൎവ്വേതരമായ ഒരു പ്രത്യേകത!

‘ഒന്നാം രംഗം ജയിച്ചു. പുഞ്ചിരിച്ചുകൊണ്ട് വൃദ്ധൻ ഭാഗനയിക്കുന്ന സി. ആറു പറഞ്ഞു.

ആളുകൾ ധാരാളമുണ്ടോ??” ഞാൻ തിരക്കി.

“എമ്പടി” പാലയ്ക്കാക്കുഴി പറഞ്ഞു.

ഇനിയും അധികം വൃഥാ സംസാരിക്കുവാൻ എനിക്കു വയ്യാ.. എന്റെ ഉള്ളിലൊരിടിപ്പു്. ഒരു കൂട്ടംകയ്യടി കേട്ടു. ആ രംഗവും വിജയിച്ചു.... വിസിൽ കേട്ടു. കർട്ടൻ വീണു...

19