താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/19

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 14 —


ഈ ഹോട്ടലിൽത്തന്നെ ഗംഭീരമായ സദ്യയാണ് നടക്കുന്നതു്. ഒരു നാട്ടുപെണ്ണായ ലീസായെ അമ്പരപ്പിക്കുന്ന ചുറ്റുപാടുകളാണവ. ഓരോ മുറിയിലും കാറ്റു വിതറുന്ന പങ്കകൾ കറങ്ങുകയാണ്. വലിയ ഉദ്യോഗസ്ഥന്മാരെപ്പോലെയാണ്, ജോലിക്കാർ കൎത്തവ്യനിരതരായി നാലുപാടും നടക്കുന്നതു്.

മാർബിൾ പലകതറച്ച മേശമേൽ കൈവച്ചപ്പോൾ ഏതാണ്ടൊരുതണുപ്പു തോന്നി. സിനിമാതാരങ്ങളുടെയും രാഷ്ട്രീയനേതാക്കന്മാരുടേയും ഒട്ടേറെ പടങ്ങൾ ആ ചുവരിൽ തൂങ്ങുന്നുണ്ടു്.

പച്ച പരിഷ്ക്കാരത്തിന്റെ സാക്ഷാത്കാരമായ ആ ഹോട്ടലിന്റെ പിൻഭാഗം എന്നെ ലജ്ജിപ്പിച്ചുകളഞ്ഞു. മുൻവശത്തു കാണുന്ന ആകർഷണീയതയോ, വെടുപ്പും, വൃത്തിയുമോ പിൻപിലില്ല. എച്ചിലിലകളും, ചീഞ്ഞ ഇലകളിൽ നിന്നും വമിക്കുന്ന ദുർഗന്ധവും, അതിന്റെയെല്ലാം മീതെ കുരച്ചും കടിച്ചും ശബ്ദമുണ്ടാക്കിക്കൊണ്ട് നിങ്ങുന്ന നായ്ക്കളും. . . . ആകെ വിചിത്രമായിരിക്കുന്നു... . . .

റെയിൽവേ സ്റ്റേഷൻ പിൻവശത്തൊരു കാർ വന്നു നിന്നതു് ഒരു ഞെട്ടലോടുകൂടിയാണു ഞാൻ കണ്ടതു്. മാണിച്ചേട്ടന്റെ നാടകക്കമ്പിനിയിലെ കോമിക്കു നടനായ മുണ്ടൻ മത്തനും, മറെറാരു പ്രധാനനടനായ രാംദേവും കാറിൽനിന്നും പുറത്തേക്കിറങ്ങി. വായിലേക്ക് വയ്ക്കുവാനുയൎത്തിയ ഉരുള കയ്യിൽതന്നെ ഇരുന്നുപോയി...

ഒന്നുരണ്ടു നിമിഷങ്ങൾ മുടി കടന്നുപോയി.

എന്റെ സ്തംഭിച്ചുള്ള ഇരുപ്പും ഭാവഭേദങ്ങളും കണ്ടു മിഴിച്ചിരുന്ന ലീസാ ചോദിച്ചു.

“എന്തുപറ്റി രാജൂ”

ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ പറഞ്ഞു. “ഓ,