താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/40

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 35 —


“അതു മാനേജരുടെ നാശത്തിനാ”

നാലുഭാഗത്തുനിന്നും എല്ലാ ജോലിക്കാരും ഞങ്ങളുടെ ചുറ്റും വന്നു നിന്നുകൊണ്ടു് അറിയിച്ചു. കാപ്പികുടിക്കുവാൻ വന്നവരെല്ലാം ശ്രദ്ധ പൂണ്ണമായും ഞങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു. മാനേജർക്കു അഭിമാനക്ഷയം സംഭവിച്ചതുപോലെയായി....

"എടാ കൂറകളെ” നീയൊക്കെ പോയി നിന്റെയൊക്കെ വഴി നോക്കു്.”

“അതവരല്ലെ നിശ്ചയിക്കേണ്ടതു്”—ഞാൻ

“എടാ ഊപ്പേ; നീയത്രക്കായോ?”

ആ ഉരുക്കുമുഷ്ടി എന്റെ ചെകിട്ടിൽ പെരുമാറി. ഞാൻ ചൂളിപ്പോയെങ്കിലും എന്റെ അഭിമാനം മുറിപ്പെടുന്നതു എനിക്കു സഹിക്കവയ്യ.......... ഞാനയാളെ കടന്നു പിടിച്ചു. അദ്ധ്വാനിച്ചു പ്രതിദിനം സ്വേദകണങ്ങൾ വടിച്ചു കളയുന്ന ആ എല്ലാ വിരലുകളും ദുഷ്ടതയുടെ ആകെത്തുകയായ ആ മാംസപിണ്ഡത്തിൽ പ്രവർത്തിച്ചു... നീണ്ട നിമിഷങ്ങൾ. . . .

പെട്ടെന്നൊരു പോലീസു വാൻ വന്നു കടയുടെ മുമ്പിൽ നിന്നു. കുറെ കാക്കി ധാരികൾ ലാത്തിയുമായി പാഞ്ഞടുത്തു വന്നു.... ആരോ മനുഷ്യസ്നേഹികൾ ഭിത്തിയിലിരുന്ന ഒരു ബട്ടണമർത്തി. തെളിഞ്ഞു നിന്ന ആലക്തിക ദീപങ്ങളെല്ലാമണഞ്ഞു. അന്ധകാരത്തിന്റെ കറുത്ത മറകളെ ചുംബിച്ചുകൊണ്ട് ഞങ്ങൾ നാലുപാടും ഓടി.

ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ഞുകൊണ്ടു ലക്ഷ്യമില്ലാതെ കടയുടെ പിറകിലൂടെ പാഞ്ഞോടി. വഴിവക്കിൽ തെളിഞ്ഞുനിന്ന ബൾബുകൾ ആരോ കല്ലെറിഞ്ഞു കെടുത്തി