താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/48

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 43 —


ഊണു കഴിഞ്ഞു് ഞങ്ങൾ ഉറക്കമുറിയിലെത്തി. ഞാനൊരു കസേരയിലും, അവൾ കട്ടിലിലുമിരുന്നു.......

“ഇന്നാകൊച്ചമ്മെ” വേലക്കാരി ഒരു പായ്ക്കറ്റു് സിഗരറ്റും ഒരു തീപ്പട്ടിയും ശാന്തയുടെ കൈയ്യിൽ കൊടുത്തു.

“ഊണു കഴിച്ചു കിടന്നോളിൻ” ശാന്ത അവളോടു പറഞ്ഞു.

അവൾ പോയി.

“വലിക്കൂ!” എന്നു പറഞ്ഞുകൊണ്ടും അവൾ സിഗരറ്റു പാക്കറ്റും തീപ്പട്ടിയും എന്റെ നേരെനീട്ടി. - ഞാനൊരു സിഗിരറ്റിനു തീ കൊളുത്തി, പുകച്ചുരുളുകൾ മേലോട്ടുയർത്തിക്കൊണ്ട് പറഞ്ഞു.

“ഇനി കഥ പറയാം”

അന്നു രാത്രി ഒൻപതു മണിക്കു ശേഷം നടന്ന അടിലഹളയും, അതിനു മുൻപ് മാനേജരെന്നോടു പെരുമാറിയി രുന്ന വിധവും ഞാനവളെ ധരിപ്പിച്ചു.

ഭിത്തിയിൽ തൂക്കിയിരുന്ന ക്ലോക്കിലെ മണി ഒന്നടിച്ചു.

“രാജു ഞാനൊന്നു പറയട്ടെ.”

“ഉം?”

“എന്നോടങ്ങേക്കു സ്നേഹമുണ്ടോ?”

“ഞാനാദ്യമായിട്ടാണൊരു പുരുഷനെ സ്നേഹിക്കുന്നതു. എന്റെ ആത്മാവു മുഴുവനങ്ങയിലിഞ്ഞുചേർന്നു കഴിഞ്ഞു...”

അവൾ വീണ്ടും എന്തൊഒക്കെയോകൂടി പറയുവാൻ തുടങ്ങി. ആ നീലകണ്ണുകൾ വജ്രഗോളം പോലെ തെളിഞ്ഞു. മുഖം ചിന്താഭാരത്താൽ ചുകന്നു. രണ്ടു ദിവസം പറഞ്ഞാലും തീരുകയില്ലാത്ത ഭാവത്തിലാണവൾ പറയുന്നതു്.