താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/59

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 54 —


കൊണ്ടാകും അവയെല്ലാം മന്ദമിളകുന്നുണ്ടു. അങ്ങു ചക്രവാളസീമവരെ അനന്തമായ ആ ദീപപ്രകാശം പരന്നിട്ടുണ്ടു്. ഞാൻ നാലുചുറ്റും ശ്രദ്ധിച്ചു. തികച്ചും സുഖസാന്ദ്രമായ അന്തരീക്ഷം....

എന്റെ ചിന്തകൾ ചിറകുവിരിക്കുകയാണു്. ഇന്നു രാത്രി ഞാനിവിടെനിന്നുംപോയാൽ പാവം മൂപ്പൻ ഏറെ ദുഃഖിക്കും. അതുമല്ല അവശനിലയിൽ ഞാൻ നാളെയുമെത്തും. എനിക്കാഹാരം തന്നാശ്വാസിപ്പിക്കാൻ ഇതുപോലെയാരുമുണ്ടായെന്നു വരില്ല....

ഒന്നുകൊണ്ടുമല്ലെങ്കിലും എന്തോ ഒന്നുകൊണ്ടു് അവിടെ തന്നെ കഴിയുവാൻ നിശ്ചയിച്ചു. മുരടിച്ച സമുദായനീതിയോടൊരു വെല്ലുവിളിയാണെന്റെ ജീവിതം. മനുഷ്യത്വത്തിന്റെ ചരിത്രത്തിൽ അഭിനവമായ ഒരു പന്ഥാവാണു ഞാൻ തുറക്കുന്നതു....

ഒരു വാടുന്ന വാസന്തിച്ചെടിക്കു അല്പം ജലം ഒഴിച്ചുകൊടുക്കാം: പുത്രവിയോഗത്താൽ ദുഃഖിതനായിരിക്കുന്ന ഒരു മനുഷ്യനല്പം ആശ്വാസം നൽകാം എന്നു ഞാനുറച്ചു.

കിഴക്കേ ആകാശത്തിൽ മേഘപാളികളുടെയിടയിൽ ഒരു പനിനീർപ്പൂവുമായി പ്രേമഗാനവും പാടി ലിസാ എന്നെ മാടിവിളിക്കുന്നതുപോലെ എനിക്കു തോന്നുന്നു... എന്തോ? അവളിപ്പോഴും ജീവിച്ചിരിപ്പുണ്ടായിരിക്കുമോ? ഒരു പക്ഷെ അനന്തതയിലേക്കാതുടിക്കുന്ന നിൎമ്മലമായ ആത്മാവു പറന്നുയൎന്നിരിക്കുമോ? ആൎക്കറിയാം? അവൾ മരിച്ചിട്ടില്ലെങ്കിൽ ഞാനവളെ കണ്ടെത്തും. എന്നെവിസ്മരിച്ചു അവൾ സുഖിച്ചുല്ലസിക്കുകയായിരിക്കുമോ? അതെ. ഇതൊരു പരീക്ഷണമാണു്. പരിശുദ്ധ പ്രേമത്തിന്റെ പ്രസ്പഷ്ടമായ ഒരഗ്നിപരീക്ഷണം. അവൾ ഹൃദയമുള്ളവളാണെങ്കിൽ ഏതു നരക