താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/60

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 55 —


യാതനകളേയും പിന്നിലാക്കി സ്ത്രീത്വത്തിന്റെ മനസ്സാക്ഷിയായ ചാരിത്യം പട്ടുതൂവാലകൊണ്ടു ഭദ്രമാക്കി സൂക്ഷിക്കും. അവൾ കുടലയണെങ്കിൽ...

അവൾ ഒരു പക്ഷെ ജീവിതമവസാനിപ്പിച്ചെങ്കിൽ ഞാനാ ശോകഗാനം പാടിതന്നെ അലഞ്ഞുതിരിയും. അവസാനം നിമിഷംവരെ “ലിസാ, ലിസാ” എന്നെന്റെ ആത്മാവുച്ചരിക്കും. ആ ശബ്ദം ശ്രവിച്ചുകൊണ്ടു് തന്നെ എന്റെ അവസാനത്തെ നാഡിയും തളരണം.

ശാന്ത! അവൾ ഹൃദയമുള്ള ഒരു വാനംപാടി. പ്രേമത്തിന്റെ മാപ്പുസാക്ഷി. അവളെഞാനുമിഷ്ടപ്പെടുന്നു. അവൾ നല്ലവളാണു്. ചപലതയുടെ മദ്യഷാപ്പായ സ്ത്രീത്വമേ! നിനക്കു നിൎവ്വചനം എന്റെ പക്കലില്ല.

തേവി! അവളും സുന്ദരിയാണു്. മധുരസ്വപ്നങ്ങളുടെ മട്ടുപ്പാവണവളുടെ അന്തരാത്മാവും... “തേവി നീയെന്നെ നോക്കുകപോലും ചെയ്യരുതു” എന്നെന്റെ അന്തർഗതമപേക്ഷിച്ചു...

നാളെമുതൽ പണിക്കുപോകണം പാടത്തു്. മൂപ്പന്റെ മരിച്ചുപോയ ഗോപാലൻ തിരിച്ചുവന്നിരിക്കുകയല്ലേ? ബീഡിതെറുത്തും ചുമടെടുത്തും, തഴമ്പുള്ള ഈ കരങ്ങളിൽ നാളെമുതൽ മൺവെട്ടിയും, കട്ടകുത്തിയും മുറുകിയിരിക്കും.

എനിക്കൊരൊറ്റയാഗ്രഹം മാത്രം. തേവി—ആ കാട്ടുമുല്ലമഞ്ജുളസൗരഭ്യം ചൊരിയരുതേ. ഈ നീറുന്ന മധുപനെ ഇവിടെനിന്നും കെട്ടുകെട്ടിക്കരുതെ.

തേവി, അവളൊരു കാട്ടുമുല്ല!