താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/63

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 58 —


നേരെ മാടത്തിലേക്കു നടന്നു. വഴിക്കുവെച്ചു അവരെന്നെ തടഞ്ഞു നിറുത്തി. കുട്ടനും, കുഞ്ഞനും, മല്ലനും.

“കുളിക്കാം വരന്നോ കോപാലാ?” കുഞ്ഞൻ ചോദിച്ചു.

“ഞങ്ങ കടവിലേക്കാ” മല്ലനറിയിച്ചു.

“ഞാൻ മാടത്തിൽ പോയി കുളിച്ചുകൊള്ളാം” ഞാൻ പറഞ്ഞു.

“നെനക്കു കോരിത്ത്‌രനാളൊണ്ടു്. ഞങ്ങക്കില്ല” കുട്ടൻ തട്ടിവിട്ടു.

“ആകട്ടെ മൈലനെന്ത്യോ?” വിഷയം മാറ്റുവാനായിട്ടു ഞാൻ ചോദിച്ചു.

“യ്‌വൻ നേരത്തെ പോയ്” കുഞ്ഞൻ പറഞ്ഞു.

“ഇന്ന്‌ലത്തെ ആ പാട്ടൊന്നു ചൊല്ലുവോ?” കുട്ടൻ ചോദിച്ചു.

“ഇപ്പോഴോ” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ഇപ്പം പാടിയാ എന്താ” മല്ലനതു പിടിച്ചില്ല.

“ഞാനേ രാത്രി മാടത്തിലിരുന്നുകൊണ്ടു് ഉച്ചത്തിൽ പാടാം.

പിന്നൊന്നും അറിയാനോ, അറിയിക്കാനോ നിൽക്കാതെ ഞാൻ നടന്നു.

പ്രപഞ്ചം മുഴുവനും അന്ധകാരത്താലാവരണം ചെയ്യപ്പെട്ടിരിക്കുകയാണു്. നല്ല കടുത്ത ഇരുട്ട്....

ഞാൻ കാവൽ മാടത്തിലെത്തി. ചെളിപുരണ്ട വസ്ത്രങ്ങളെല്ലാം മാറ്റിയിട്ടു് പടിഞ്ഞാറോട്ടു് നോക്കി. തേവിയവിടെ ഇല്ലായിരിക്കുമോ എന്നെനിക്കു തോന്നി. വിളക്കു കത്തിച്ചിട്ടില്ല...... സംശയത്തിന്റെ ഫണമുയൎന്നു. ഞാൻ പുറത്തിറങ്ങി കുറേനേരംനിന്നു. പെട്ടെന്നു മാടത്തിന്റെ