താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/134

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞാനെന്ന പാഴ്നിഴൽ മായ്ച്ചുകളയുവാൻ;
എത്രദിനകരമണ്ഡലം മേലിലു-
മസ്തശൈലത്തിൽ തടഞ്ഞുതകരണം?...

മൽപ്രാണവായുവിൽ സൗരഭംപൂശുമാ-
പ്പൊൽപ്പുതുപ്പൂവിന്റെ പുഞ്ചിരി കാണുവാൻ,
ക്ഷാളനം ചെയ്കയാണെൻ കൺകൾ മാനസ-
നനാളമുരുകിവരുന്ന ബാഷ്പത്തിനാൽ.
കാലമിടയ്ക്കിടയ്ക്കാഞ്ഞടിച്ചേറ്റുന്ന
കാളാംബുദത്താലിരുളുന്നു പിന്നെയും!
മർമ്മരംമൂളുന്നു പത്രങ്ങൾ നിശ്ചലം
കർമ്മപ്രവാഹത്തെ നോക്കി നിന്നീടവേ,
ഏകാന്തതയിലിരുന്നു ഞാൻ നാഥന്റെ
നാകസംഗീതം ശ്രവിക്കാനൊരുങ്ങവേ,
ഭഞ്ജിക്കയാണെന്റെ ശാന്തതയേറുമീ
നെഞ്ഞിടി, ഞാനിതടക്കുന്നതെങ്ങനെ?...

നീളെപ്പടർന്നുപിടിക്കും നിശീഥമാം
ചോലവൃക്ഷത്തിന്റെ തുഞ്ചത്തദൃശ്യമായ്
വ്രീളാസമന്വിതം മോഹനാകാരയാം
നാളെയാം പൂമൊട്ടൊളിച്ചുകളിക്കുകിൽ
സാന്ത്വം തിരയാൽത്തകർക്കുമിസ്സിന്ധുവിൽ
ശാന്തിതൻ തല്പവും സജ്ജമാണെപ്പോഴും!
പൂന്തെന്നൽപോലുമിളകാത്ത വേദിയിൽ
പൂന്തിങ്കൾ ശൈത്യംകലരുമാ മെത്തയിൽ
നിത്യതതന്നിൽനിന്നുൾഗമിച്ചീടുന്ന
നിസ്തുലഗാനം നുകർന്നനുകർന്നലം
ആമോദഭാരാൽ തകരുവാൻ ഞാനുമെൻ-
പ്രേമോദയത്തെ പ്രതീക്ഷിച്ചിരിക്കയാം!