താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/162

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഴയിലാശീർഷം മുഴുകുവാൻ
അടരും ജീവിതദലമെല്ലാം നിജ-
യരുണനസ്തമിച്ചിരുളുമ്പോൾ
കദനത്തിൻ ചാറു നുകരുവാൻ, ബാഷ്പ-
ഝരികതൻ സ്വർഗമണയുവാൻ,
പ്രണയത്തിൻ കളി മതിയാക്കാൻ കാലം
ക്ഷണനമായ് പിന്നിൽ പിടികൂടും!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
അതിവേഗം നമുക്കിവിടെയുള്ളതാ-
മലരറുക്കേണം മതിയോളം;
അമലേയല്ലെങ്കിലണയുമത്തെന്ന-
ലപഹരിച്ചേയ്ക്കുമഖിലവും!
സിരകളിൽ ചുട്ട രുധിരം പായുന്നു
ത്വരിതമായ്, കൺകൾ തെളിയുന്നു!
അവസരം മറ്റില്ലിനിയച്ചുംബന-
ശതമന്യോന്യം നാം പകരുവാൻ!
അറിക നമ്മൾതൻ നിമിഷജീവിതം
സുരഭിലാശയാൽ പരിപൂതം;
നിശിതസുസ്ഥിരകരമാ വാഞ്ഛകൾ
നിയതം തൃപ്തിയാൽ പൊതിയേണം;
സമയത്തിൻ കരതലമൊഴുക്കുന്നു
മരണത്തിൻ മഞ്ജുമണിനാദം!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
മഹിതസൗന്ദര്യക്കുളിർനിലാവാക്കും
മതിയിലേകുന്നു മധുപൂരം;
മനുജ ജീവിതക്ഷമികതാളത്തി-
നനുകൂലിച്ചതും നടമാടും;
ചിരിയൊന്നുപോലും മുഴുവനാക്കുവാ-