താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/44

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്യാമള

ശ്യാമള, കോമളബാലികമാർമണി-
യാ മലഭൂ, മലർമങ്കതന്നെ!
ലീലകളാടി നടന്നിടുമോമലിൻ-
പേലവപാദവിന്യാസത്തിനാൽ
കാനനലക്ഷ്മിക്കു പിഞ്ചുതൃണങ്ങളാൽ
കോൾമയിർക്കൊള്ളുന്നുണ്ടിന്നും മേനി.
കുട്ടിക്കണംമറിയും കപോതങ്ങൾ,
പൊട്ടിച്ചിരിക്കും മലർനിരകൾ
ഓടിക്കുതിക്കുന്ന കാനനച്ചോലകൾ
പാടിക്കളിക്കുന്ന പൈങ്കിളികൾ,
തുമ്പിതുള്ളീടും ലതക,ളിലകൾതൻ
പിമ്പിലൊളിച്ചുകളിക്കും തെന്നൽ-
ഇത്തരം തോഴരോടൊത്തു കളിച്ചവൾ
ചിത്തരസേന കഴിച്ചൂ ബാല്യം!
കാനനകാഞ്ചനവല്ലിയിൽനിന്നുമാ
മാനവദൃഷ്ടി മറഞ്ഞിരുന്നു!
കൊണ്ടലിൻ ഗർഭത്തിൽനിന്നു കുതൂഹലാൽ
വിണ്ടലം വിട്ടു കുതിച്ചുചാടി.
മന്നിനെപ്പൊന്നൊളി പൂശിപ്പുലരുന്ന
മിന്നലത്തന്വിതൻ സന്നതാംഗം.
ശാന്തിയും കാന്തിയുമേന്തിടും കണ്ണുകൾ
സാന്ധ്യതാരത്തിലും സാന്ദ്രശോഭം.