താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/79

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പളുങ്കുമാല്യങ്ങളവയിലർപ്പിച്ചു
കിളിനിരകൾതൻ കളകളസ്വനം
കുളിരിയറ്റിയെന്നകതളിരിങ്കൽ
പകരം ഞാൻ വീണാക്വണിതം മേല്ക്കുമേൽ-
പ്പകർന്നിതന്നാളപ്പതംഗപാളിയിൽ.
തടില്ലതപോലെ തരളമേനിയിൽ
തടംതല്ലിത്തകർത്തൊലിച്ച നാളുകൾ
-മദീയജീവിതപ്രഭാതവേളകൾ-
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും!

പുറത്തുനോക്കി ഞാന പുതിയ നീഹാര-
പ്പുതപ്പു നീക്കിയന്നൊരു പുലരിയിൽ
വരണ്ട പാരിടം, ഇരുണ്ട വിണ്ടലം-
വരേണ്ടതെന്തതിൽപ്പരം ദുരിതങ്ങൾ!
ചുരുക്കിയോതിടാ, മവിടുന്നെൻ ഗതി
തിരിച്ചുവിട്ടിതാ നിയതിതൻ കരം;
പ്രഭാവധോരണിക്കഭാവമറ്റതാം
പ്രദേശമിപ്പോളെൻ പ്രവാഹപദ്ധതി.
കരുണതൻ ദിവ്യകണികകളെന്നിൽ
നിരന്തരം വന്നു പതിക്കുന്നിണ്ടിപ്പോൾ
ഒരല്ലലില്ലെനിക്കിവിടെ,യെങ്കിലും
വരുന്നതില്ല മേ സമാധാനം തെല്ലും!
ചെറുക്കുന്നെൻ ഗതി ചിറയാലേ ചിലർ
മറുത്തുപോകുവാനശക്തയാണു ഞാൻ;
മലയ്ക്കുമാഴിക്കുമിടയിൽപ്പെട്ടിപ്പോൾ
മലയ്ക്കയാണെന്നാൽ മലിനയല്ലേതും;
തിരിച്ചദിക്കിലേക്കിനിയൊരിക്കലും
തിരിച്ചുപോകുവാനൊരുങ്ങുകില്ല ഞാൻ.
എനിക്കുമുണ്ടേതോ ചിലതെല്ലാ,മൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ;
വരുന്ന വർഷത്തിൻ സമാഗമത്തിലെൻ-
ചിറ തകരുകിൽ കൃതാർത്ഥയായി ഞാൻ!....